കള്ളുകുടിയന്മാര്‍ക്കിവിടെ ചോദിക്കാനും പറയാനും ആരോ ഉണ്ട്...
കള്ളുകുടിയന്മാര്‍ക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലെന്ന് ഒരു സിനിമയിലെ കഥാപാത്രം പരിതപിക്കുന്നുണ്ട്. എന്നാല്‍ സംഗതി സത്യമല്ലെന്നു കരുതാവുന്ന കാരണങ്ങള്‍ ഉണ്ടെന്നാണ് നെറ്റില്‍ വൈറലായ ഒരു മെസ്സേജ് പറയുന്നത്.ഇതാ ആ മെസ്സേജ്.
മദ്യപാനികളെ അധിക്ഷേപിക്കുന്നവര്‍ ശ്രദ്ധിയ്ക്കുക.
ആന്റണി ചാരായം നിര്‍ത്തി ഭരണം പോയി.
ഉമ്മന്‍ ബാറു പൂട്ടി. ഭരണം പോയി കൂടാതെ ഒഴിയാബാധയായി അഴിമതിക്കേസ്.
മാണി കുടിയന്‍മാരുടെ പണം ബാറുടമകളുടെ കൈയ്യില്‍ നിന്ന് കോഴയായി വാങ്ങി. മന്ത്രിസ്ഥാനം പോയി.
ബാറു പൂട്ടിയ്ക്കാന്‍ കാരണക്കാരനായ സുധീരനെ കോണ്‍ഗ്രസ്സുകാര്‍ പുകച്ചു പുറത്താക്കി.
കുടിയന്‍മാരെ പറഞ്ഞു പറ്റിച്ച രാമകൃഷ്ണന്‍ മന്ത്രി അസുഖ ബാധിതനായി.
മദ്യനിരോധനം ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്ന പാതിരിമാരില്‍ ഒരു കൂട്ടം ജയിലിലുമായി.
കളി കള്ളുകുടിയന്‍മാരോട് വേണ്ട.
ജാഗ്രതൈ.
ഈ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്നു പരിശോധിക്കാന്‍ ഇതാ ചില സത്യങ്ങള്‍.
1995/1996-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് മുഖ്യമന്ത്രിയായ എകെ ആന്റണി സംസ്ഥാനത്ത് ചാരയനിരോധനം ഏര്‍ ്‌പ്പെടുത്തുവാനും വിദേശമദ്യത്തിന്റെ വില ഇരട്ടിയാക്കാനും തീരുമാനിച്ചത്. മദ്യപാനികളാല്‍ തകര്‍ന്ന കുടുംബങ്ങളെ രക്ഷിക്കുവാന്‍ മദ്യനിരോധനം നടപ്പാക്കണമെന്നും അതിേലക്കുള്ള ആദ്യപടിയായാണ് ചാരായനിരോധനമെന്നുമായിരുന്നു ആന്റണിയുടെ നിലപാട്. എന്നാല്‍ ചാരായഷോപ്പുകള്‍ അടച്ചു പൂട്ടുന്നതിലൂടെ പതിമൂവായിരത്തോളം പേര്‍്ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും മദ്യനിരോധനമല്ല മദ്യവര്‍ ്ജനമാണ് വേണ്ടെതന്നും ചൂണ്ടിക്കാട്ടി സിപിഎമ്മും സിപിഐയും അടക്കമുള്ള കക്ഷികള്‍ ചാരായനിരോധനത്തെ എതിര്‍ത്തു. എന്നാല്‍ ആരെതിര്‍ത്താലും ചാരായം നിരോധിക്കുമെന്ന ഉറച്ചനിലപാടിലായിരുന്നു ആന്റണി. ചാരായം നിരോധനം എകെ ആന്റണിയുടെ പ്രതിച്ഛായ വാനോളം ഉയര്‍ത്തി പക്ഷേ പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആന്റണി നയിച്ച യുഡിഎഫ് സര്‍ക്കാരിന് അടിതെറ്റി.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്റെ ഭരണ കാലത്ത്, ആദര്‍ശത്തിന്റെ മൂടുപടം എടുത്തണിഞ്ഞ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പിടിവാശിയില്‍, തോറ്റു പോകുമെന്ന് സ്വയം തിരിച്ചറിഞ്ഞ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തയ്യാറായപ്പോള്‍, യാതൊരു വിധ ചര്‍ച്ചകളും കൂടാതെ ധൃതി പിടിച്ച്, ഒറ്റ രാത്രി കൊണ്ട് നടപ്പില്‍ വരുത്തിയ മദ്യ നിരോധനം ഫലത്തില്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്തു എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വിലയിരുത്താം. സുധീരന്റെ പ്രതിശ്ചായക്ക് മങ്ങലേല്‍പ്പിക്കാന്‍ കഴിഞ്ഞതും, കേരള ജനത ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത അഴിമതി ആരോപണങ്ങളെ വെളിച്ചത്തു കൊണ്ട് വരാന്‍ കഴിഞ്ഞതും മാത്രമായിരുന്നു അതു കൊണ്ടുണ്ടായ നേട്ടം.
ഇക്കഴിഞ്ഞ മാര്‍ച്ച് 13-നാണ് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ ഹൃദയാഘാതത്തെ തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ രക്തക്കുഴലില്‍ രണ്ടിടത്തു ബ്ലോക്ക് ഉണ്ടായതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. 48 മണിക്കൂര്‍ കഴിയാതെ ആരോഗ്യ പുരോഗതി പറയാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ചികില്‍സിക്കുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യല്‍റ്റിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം മന്ത്രി അബോധാവസ്ഥയില്‍ ആയിരുന്നു. മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ നിരീക്ഷണമുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് 10-ന് കെപിസിസി പ്രസിഡന്റ് സ്ഥാനം വിഎം സുധീരന്‍ രാജിവച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു രാജി പ്രഖ്യാപനം. അനാരോഗ്യമാണ് കാരണമെന്നും ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളല്ലെന്നും സുധീരന്‍ വിശദീകരിച്ചു. അപ്രതീക്ഷിത തീരുമാനമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചപ്പോള്‍ എല്ലാം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.ഇന്ദിരാഭവനില്‍ 12 മണിക്ക് മാധ്യമങ്ങളെ കാണുന്നു. പതിവ് വാര്‍ത്താസമ്മേളനത്തിനപ്പുറത്ത് എന്തെങ്കിലുമുണ്ടെന്ന സൂചന കെപിസിസി ആസ്ഥാനത്തെ ജീവനക്കാര്‍ക്ക് പോലുമില്ല. സുധീരന്‍ തുടങ്ങിയത് തന്നെ എല്ലാവരെയും ഞെട്ടിച്ച നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു.
https://www.facebook.com/Malayalivartha