Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂർണമായി ഇല്ലാതാക്കും... ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ചുരുളന്‍ മേഘങ്ങള്‍ എന്ന അദ്ഭുത പ്രതിഭാസം

09 JANUARY 2019 12:05 PM IST
മലയാളി വാര്‍ത്ത

More Stories...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു

അപൂർവമായ ബ്ലൂ മൂൺ ആകാശത്ത് ദൃശ്യമാകുന്ന അപൂർവ്വ പ്രതിഭാസം...

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം.... സാധാരണ പൗരരെയും ഉൾപ്പെടുത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നു....

പ്രപഞ്ചത്തിലെ അനന്തമായ ദൂരങ്ങളെ, നിമിഷ നേരം കൊണ്ടു കീഴടക്കാന്‍ സഹായിക്കുന്ന പാതകളായി കണക്കാക്കുന്നവയാണ് വേം ഹോളുകള്‍! ആശയം എന്ന നിലയില്‍ ഇപ്പോഴും വേം ഹോളുകള്‍ ശാസ്ത്രലോകത്തെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പറഞ്ഞു വരുന്നത് ഓസ്‌ട്രേലിയയിലെ ആകാശത്തു പ്രത്യക്ഷപ്പെട്ട നൂറു കണക്കിനു കിലോമീറ്റര്‍ നീളമുള്ള മേഘങ്ങളെക്കുറിച്ചാണ്. ശാസ്ത്രീയമായി ഇവയ്ക്ക് വേംഹോളുമായി ബന്ധമില്ലെങ്കിലും വേംഹോളിന്റെ രൂപത്തെക്കുറിച്ചുള്ള പൊതു സങ്കല്‍പ്പത്തോടു ചേര്‍ന്നു നില്‍ക്കുന്നവയാണ് ഈ പൈപ്പ് പോലുള്ള മേഘങ്ങള്‍.

(ത്രിമാന ലോകത്തില്‍ രണ്ട് ബിന്ദുക്കള്‍ക്കിടയില്‍ യാത്ര ചെയ്യുന്നതുപോലെ സമയത്തില്‍ / കാലത്തില്‍ രണ്ട് ബിന്ദുക്കള്‍ക്കിടയില്‍ യാത്ര ചെയാം എന്ന സാമാന്യസങ്കല്പം ആണ് സമയ യാത്ര (Timet ravel). പൊതുവേ ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും സമയ യാത്രകള്‍ (ടൈംട്രാവല്‍) നടത്തപ്പെടാം എന്നു കരുതുന്നു. ഇത്തരം യാത്രകള്‍ക്ക് സഹായിക്കുന്ന തരം യന്ത്രങ്ങളെ പൊതുവേ സമയ യന്ത്രങ്ങള്‍ (ടൈം മെഷീന്‍)എന്നു വിളിക്കപ്പെടുന്നു. സ്റ്റീഫന്‍ ഹോക്കിങിന്റെ സിദ്ധാന്തമനുസരിച്ച് ഒരാള്‍ പ്രകാശ വേഗതയില്‍ സഞ്ചരിച്ചാല്‍, അയാളുടെ വരുംകാലത്തില്‍; ഭാവിയില്‍ എത്താനാവും. സമയം എന്നത് എപ്പോളും ദൂരവും വേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഭൗതിക ശാസ്ത്രത്തില്‍ സ്ഥലകാലത്തില്‍ കുറുക്കുവഴികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു സവിശേഷതയാണ് വിരദ്വാരം, (വേംഹോള്‍). ഐന്‍സ്‌റ്റൈന്‍ റോസന്‍ പാലം എന്നും ഇത് അറിയപ്പെടുന്നു. ഒരറ്റത്ത് തമോദ്വാരവും മറ്റെ അറ്റത്ത് ധവളദ്വാരവുമുള്ള വിരദ്വാരത്തിന് രണ്ട് ചോര്‍പ്പുകള്‍ അവയുടെ ചെറിയ അറ്റങ്ങള്‍ യോജിപ്പിച്ച് വെച്ചാല്‍ ഉണ്ടാകുന്ന ആകൃതിയായിരിക്കും. ഉണ്ടായപാടെ കഴുത്ത് തകര്‍ന്ന് പോകുന്നതിനാല്‍ സാധാരണ വിരദ്വാരത്തിന് നൈമിഷികമായ ആയുസ്സേ ഉള്ളൂ. എന്നാല്‍ പ്രതിദ്രവ്യത്തിന്റെ ഒരു കവചത്തിലൂടെ കഴുത്തിനെ ശക്തമാക്കിയാല്‍ ഒരു നിലനില്‍പ്പുള്ള വിരദ്വാരം ഉണ്ടാക്കാന്‍ സാധിക്കും. അങ്ങനെയുള്ള ഒന്നിലൂടെ സമയ യാത്ര പ്രാവര്‍ത്തികമായേക്കുമെന്ന് വിശ്വസിക്കുന്നു.


ഉദാഹരണത്തിന് 1970 ജനുവരി ഒന്നാം തീയതിയും ഇപ്പോഴത്തെകാലവുമായി യോജിപ്പിക്കുന്ന, നിലനില്‍പ്പുള്ള ഒരു വിരദ്വാരം സൃഷ്ടിച്ചെന്നിരിക്കട്ടെ. അതിന്റെ തമോദ്വാര ഭാഗം വര്‍ത്തമാനകാലത്തും മറുഭാഗമായ ധവളദ്വാരം 1970 ജനുവരി ഒന്നാം തീയതിയിലുമായിരിക്കും. തമോദ്വാരത്തിലൂടെ വലിച്ചെടുക്കപ്പെടുന്ന ഒരു വസ്തു ധവളദ്വാരത്തിലൂടെ വര്‍ഷങ്ങള്‍ പുറകിലേക്ക് പുറന്തള്ളപ്പെടുന്നു. പ്രകാശവേഗത്തിലായിരിക്കും ഈ വസ്തു വിരദ്വാരം വഴി നീങ്ങുക.)

വേംഹോളുകളുമായുള്ള രൂപസാമ്യം കൊണ്ടു തന്നെ ഇവയെ തല്‍ക്കാലം ഗവേഷകര്‍ വിളിക്കുന്നതും വേംഹോള്‍ മേഘങ്ങള്‍ എന്നാണ്. ഓസ്‌ട്രേലിയയുടെ ആകാശത്ത് ആയിരം കിലോമീറ്റര്‍ നീളത്തില്‍ വരെ ഈ മേഘങ്ങള്‍ കാണപ്പെടാറുണ്ട്. വടക്കു പടിഞ്ഞാറന്‍ ക്യൂന്‍സ് ലന്‍ഡിലുള്ള ഗള്‍ഫ് ഓഫ് കാര്‍പന്റേറിയ മേഖലയില്‍ മാത്രമാണ് ഇവ രൂപം കൊള്ളുന്നത്. ലോകത്ത് മറ്റെവിടെയും സമാനമായ ഒരു പ്രതിഭാസം കാണാന്‍ സാധിക്കില്ല. ഓസ്‌ട്രേലിയയിലെ ശിശിരകാല സമയത്ത്, അതായത് സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയത്തു മാത്രമെ ഇവയെ കാണാന്‍ സാധിക്കൂ.

ഭൂമിയില്‍ മറ്റൊരു പ്രദേശത്തും രൂപപ്പെടുന്ന വ്യത്യസ്ത തരത്തിലുള്ള മേഘങ്ങളുമായി ഇവയെ താരതമ്യപ്പെടുത്താനാകില്ല. അതുകൊണ്ട് തന്നെ ഇവ എങ്ങനെ രൂപം കൊള്ളുന്നു എന്നതു സംബന്ധിച്ച് കൃത്യമായ ഉത്തരം ശാസ്ത്രലോകത്തിനും ഇതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഈ മേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു തൊട്ടു മുന്‍പുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളും ഗവേഷകരെ അമ്പരപ്പിക്കുന്നുണ്ട്. മേഘങ്ങള്‍ രൂപപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ പ്രദേശത്തെ താപനില വല്ലാതെ താഴും. അന്തരീക്ഷ മര്‍ദം ഉയരുകയും കടല്‍ക്കാറ്റിന്റെ വേഗം കൂടുകയും ചെയ്യും. ഈ ലക്ഷണങ്ങള്‍ കൊണ്ടു തന്നെ മേഘങ്ങളുടെ രൂപപ്പെടല്‍ അന്തരീക്ഷത്തിലെ മാത്രം പ്രവര്‍ത്തനങ്ങളുടെ ഫലമല്ലെന്ന് 2009-ല്‍ ഈ പ്രതിഭാസത്തെക്കുറിച്ച് നാസ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തില്‍ കാറ്റിലും അന്തരീക്ഷത്തിലും ഉണ്ടാകുന്ന മാറ്റമായിരിക്കും മേഘങ്ങളുടെ സവിശേഷ രൂപത്തിനും കാരണമാകുന്നതെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇപ്പോള്‍ എല്ലാവരും അംഗീകരിച്ചിട്ടുള്ള വിശദീകരണവും ഇതുമായി ബന്ധപ്പെട്ടതാണ്. മര്‍ദം വര്‍ധിക്കുകയും കാറ്റിന്റെ ശക്തി കൂടുകയും ചെയ്യുന്നതോടെ മേഘങ്ങളുടെ മുന്‍ഭാഗങ്ങള്‍ മുകളിലേക്കുയര്‍ന്നു പോവുകയും പിന്‍ഭാഗം ചുരുങ്ങുകയും ചെയ്യുന്നു. ക്രമേണ ഇവ സിലിണ്ടര്‍ ആകൃതിയിലുള്ള മേഘങ്ങളായി മാറുന്നു . പക്ഷെ ഈ വിശദീകരണം ഇതുവരെ ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

ഒരേസമയത്ത് ഈ രൂപത്തിലുള്ള 10 മേഘങ്ങള്‍ വരെ അന്തരീക്ഷത്തില്‍ രൂപം കൊള്ളാറുണ്ട്. ഭൂനിരപ്പില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ഉയരത്തിലാണ് ഈ മേഘങ്ങള്‍ രൂപം കൊള്ളുക. ഇത്തരം മേഘങ്ങള്‍ രൂപം കൊള്ളുമ്പോള്‍ പ്രദേശത്തു കൂടിയുള്ള വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്. ഈ മേഘങ്ങള്‍ക്കിടിലുള്ള മര്‍ദവ്യത്യാസം വിമാനങ്ങള്‍ക്ക് അപകടം സൃഷ്ടിച്ചേക്കാമെന്ന കണക്കു കൂട്ടല്‍ കാരണമാണിത്.

ഇത്തരം മേഘങ്ങള്‍ സെക്കന്റില്‍ 20 മുതല്‍ 30 മീറ്റര്‍ വരെ സഞ്ചരിക്കുന്നവയാണ്. അതായത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ദൂരം ഇവ പിന്നിടും. ആദ്യം രൂപപ്പെടുന്ന മേഘങ്ങള്‍ ചുരുളുകളായി അകന്നു പോകുമ്പോഴേക്കും തൊട്ടു പിന്നില്‍ അവയോട് ചേര്‍ന്ന് അടുത്ത മേഘവും ഇതേ രൂപത്തില്‍പ്രത്യക്ഷപ്പെടും. ഇങ്ങനെയാണ് നൂറു കണക്കിനു കിലോമീറ്ററുകള്‍ ദൂരത്തില്‍ വേംഹോളിനെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ ഈ മേഘക്കൂട്ടം രൂപം കൊള്ളുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (1 hour ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (1 hour ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (2 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (2 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (2 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (3 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (3 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (3 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (4 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (4 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (4 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (5 hours ago)

Malayali Vartha Recommends