Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുളിപ്പിക്കാൻ കൊണ്ടുപോയ ആരോഗ്യവാനായ പൂച്ചയെ കൊന്നുകളഞ്ഞു; പരാതിയുമായി നാദിർഷ രംഗത്ത്...


വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...


കാണാതായ വീട്ടമ്മയുടേത് കൊലപാതകം: വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടെന്ന് മുത്തശ്ശിയോട് പ്രതിയുടെ മക്കൾ; വൈദികനോട് പങ്കുവച്ച സംശയം സത്യമായപ്പോൾ...


മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..


വീണ്ടും ഘോരയുദ്ധം..ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു..ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ആക്രമണം..

മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ നിന്ന് മലയാള സിനിമ ഭരിക്കും മുമ്പ്, ദിലീപിനെ ഒതുക്കാൻ കോക്കസ് ഉണ്ടായി...

16 SEPTEMBER 2024 04:02 PM IST
മലയാളി വാര്‍ത്ത

മിമിക്രിയിൽ തുടങ്ങി സഹസംവിധായകനായി പിന്നീട് സൂപ്പർ താരമായി വളർന്ന് താരമാണ് ദിലീപ്. അവസാനം മലയാള സിനിമയെ സമ്പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു പവര്‍ ഗ്രുപ്പിലെ അംഗമായി തന്നെ മാറി. ജനപ്രിയനായകൻ എന്ന നിലയിൽ വളരെ അംഗീകാരമുള്ള നടനായിരുന്നു ദിലീപ് .. നടിയെ ആക്രമിച്ചകേസ് വരുന്നതിനു മുൻപ് ഇറങ്ങിയ ദിലീപ് സിനിമകളെല്ലാം ഹിറ്റായി. മഞ്ജു വാര്യരെ ഡിവോഴ്സ് ചെയ്തപ്പോഴും കാവ്യാ യെ വിവാഹം കഴിച്ചപ്പോഴുമെല്ലാം പ്രേക്ഷകർ ദിലീപിന്റെ കൂടെത്തന്നെ നിന്നു, എന്നാൽ നടി ആക്രമണക്കേസിൽ ദിലീപ് ആരോപണവിധേയനായതോടെ കാറ്റ് കാറ്റ് മാറി വീശി. ഇതിനിടെ ദിലീപിനെ സിനമാ രംഗത്ത് നിന്നും ഒതുക്കാന്‍ താരങ്ങളുടെ ഇടയില്‍ നിന്ന് തന്നെ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും പ്രൊഡക്ഷൻ കണ്‍ട്രോളർ രാജന്‍ മണക്കാട് വെളിപ്പെടുത്തുന്നു.

പഞ്ചാബിഹൗസ് എന്ന് ചിത്രം എടുക്കുമ്പോള്‍ ദിലീപ് ഒന്നുമല്ല. എന്നാല്‍ ആ കഥാപാത്രം ജനങ്ങള്‍ക്ക് നല്ല രീതിയില്‍ ഇഷ്ടപ്പെട്ടു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കഥാപാത്രം ചെയ്യാന്‍ ദിലീപിനേക്കാള്‍ ഉചിതമായി ആളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തില്‍ വളരെ രസകരമായിട്ട് അദ്ദേഹം അഭിനയിച്ചു. ദിലീപിനെകൊണ്ട് മാത്രമേ ആ കാഥാപാത്രം ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നു. ഹരിശ്രി അശോകന്‍, ജനാർദ്ദന്‍ തുടങ്ങിയവരൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇവരൊക്കെ കയ്യില്‍ നിന്നും ഇടും. അങ്ങനെ ഇടുന്നുണ്ടെങ്കില്‍ അത് ഓവർ ആകില്ല. അത് സംവിധായകർക്കും ഉറപ്പായിരുന്നു. കോടിക്കണക്കിന് രൂപയാണ് അന്ന് ആ ചിത്രം ഉണ്ടാക്കിയത്. അതില്‍ നിന്നും കിട്ടിയ ലാഭം കൊണ്ടാണ് ഇളമുറത്തമ്പുരാന്റെ നിർമ്മാതാവ് രക്ഷപ്പെട്ടത്. അതായത് പഞ്ചാബിഹൗസിന്റെ കളക്ഷനിലൂടെ അദ്ദേഹം രക്ഷപ്പെട്ടു. അതില്ലായിരുന്നെങ്കില്‍ നിർമ്മാതാവ് കഷ്ടപ്പെട്ടു പോയേനെയെന്നും രാജന്‍ മണക്കാട് വ്യക്തമാക്കുന്നു.

 

 

ഇന്നും ദിലീപിന് കൊടുക്കുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്നത് തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പൊലീസ് കഥാപാത്രമൊക്കെ അദ്ദേഹത്തിന് യോജിച്ചെന്ന് വരില്ല. എന്നാല്‍ പൃഥ്വിരാജിനെ കണ്ടാല്‍ അതുണ്ട്. ദിലീപ് സെലക്ട് ചെയ്യുന്ന സിനിമകള്‍ തനിക്ക് പ്രകടനം നടത്താന് സാധിക്കുന്ന സിനിമകളാണ്. ഒരോ സിനിമകളും അതിന് ഉദാഹരണമാണ്. കൊടുക്കുന്ന കഥാപാത്രം അദ്ദേഹം വ്യത്തിക്ക് ചെയ്യും. ദിലീപിനെ സംബന്ധിച്ച് പുള്ളി തെറ്റ് ചെയിതിട്ടുണ്ടോ ഇല്ലോ എന്നുള്ളത് നമുക്ക് വ്യക്തല്ല. പക്ഷെ ചില ചില കാര്യങ്ങള്‍ അദ്ദേഹത്തിലേക്ക് പോയി.

 

 

അതുകൊണ്ടാണ് അയാളെ എല്ലാവരും കുറ്റക്കാരനാണ് കാണുന്നത്. അത് സിനിമാ കരിയറിനെ നല്ല രീതിയില്‍ ബാധിച്ചു. ദിലീപ് അസിറ്റന്റ് ഡയറക്ടറായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് കണ്ട ദിലീപിനെ തന്നെയാണ് ഞാന്‍ ഇന്നും കാണുന്നത്. നമ്മളെയൊക്കെ അദ്ദേഹം ഓർമ്മിക്കും. ആ ഒരു പ്രശ്നം ഇല്ലായിരുന്നെങ്കില്‍ ദിലീപ് മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ നിന്ന് മലയാള സിനിമ ഭരിച്ചേനെ. അദ്ദേഹത്തെ ഒതുക്കാന്‍ ഒരു കോക്കസ് ഉണ്ടായിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

അതിനിടെ ദിലീപിന് ഇനി അങ്ങോട്ട് നിർണായക ദിനങ്ങളാണ്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്‍റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിൻ്റെ വിസ്താരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂർത്തീകരിക്കുകയായിരുന്നു. ആകെ 261 സാക്ഷികളെയാണ് കേസില്‍ ഇതുവരെ വിസ്തരിച്ചത്. നവംബറില്‍ കേസില്‍ വിധിയുണ്ടാകുമെന്നാണ് സൂചന. ഇനി പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഈ മാസം 26 മുതല്‍ അവസരം നല്‍കും. ക്രിമിനല്‍ നടപടിച്ചട്ടം 313 പ്രകാരം പ്രതിഭാഗത്തിന് പറയാനുള്ളതു കൂടി കേട്ട ശേഷം നവംബറില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിധി പറഞ്ഞേക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജ്: ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു  (4 hours ago)

ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്‌സിനെ നല്കരുതേ പ്ലീസ് ; വളര്‍ത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാര്‍ കൊന്നെന്ന് നാദിര്‍ഷാ  (5 hours ago)

പ്രിയംവദ കൊലക്കേസില്‍ പ്രതിയുടെ സഹോദരനും കസ്റ്റഡിയില്‍  (5 hours ago)

ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് വീണ് പതിനാറുകാരന് ദാരുണാന്ത്യം  (6 hours ago)

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്;നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ഇസ്രയേലുമായി ഒരു ബന്ധവുമില്ലാത്ത രാജ്യമായിരുന്നു ഇന്ത്യ; കോൺഗ്രസ്‌ തുറന്ന വഴിയിലൂടെയാണ്‌ ബിജെപി സർക്കാർ ഇസ്രയേലുമായുള്ള ചങ്ങാത്തം ശക്തമാക്കിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ  (7 hours ago)

കുത്തകകള്‍ കേരളജനതയെ കൊള്ളയടിക്കുന്നത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ബഹളം കൊണ്ട് മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; കേരളത്തില്‍ ജനജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന അമിത വിലക്കയറ്റ വിഷയ  (7 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; 2002 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (7 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; മഴ സാധ്യത പ്രവചനം ഇങ്ങനെ  (7 hours ago)

പുണെയില്‍ പാലം തകര്‍ന്നുവീണ് ആറുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു  (7 hours ago)

വിക്ടോറിയന്‍ പാര്‍ലമെന്റിലേക്ക് വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം ; കേരളവും വിക്ടോറിയയുമായിട്ടുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തിന്റെ അംഗീകാരമായിട്ടാണ് മന്ത്രിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്  (7 hours ago)

ഇറാൻ ഇസ്രായേൽ പോരാട്ടം കടുക്കുന്നു; മേഖലയിലുടനീളം പിന്തുണ നൽകുന്നതിനായി ബ്രിട്ടൻ യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ സൈനിക സന്നാഹങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് അയക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ  (7 hours ago)

കടലിലേക്ക് മറിഞ്ഞുവീണ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് റിപ്പോർട്ട്; എറണാകുളം മുതൽ കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം...  (8 hours ago)

കുളിപ്പിക്കാൻ കൊണ്ടുപോയ ആരോഗ്യവാനായ പൂച്ചയെ കൊന്നുകളഞ്ഞു; പരാതിയുമായി നാദിർഷ രംഗത്ത്...  (8 hours ago)

വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...  (8 hours ago)

Malayali Vartha Recommends