ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായതോടെ സോഷ്യൽമീഡിയയിൽ നിന്നും മുങ്ങി സുചിത്ര! ഒടുക്കം അഖിലിനെയും സുചിത്രയെയും പൊക്കി വിനയമാധവ്! ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ...

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഗെയിം ഷോ ആയി മാറിയിരിക്കുകയാണ് ബിഗ്‌ബോസ്. കഴിഞ്ഞ മൂന്നു സീസണുകളെ പോലെ അത്യുഗ്രൻ ആയി തന്നെ ബിഗ്‌ബോസ് സീസൺ ഫോറും മുന്നോട്ടുപോകുന്നത്. കരുത്തരായ മത്സരാർഥികൾ തന്നെയാണ് ബിഗ് ബോസ് ഫോറിലും ഉള്ളത്. വളരെയധികം വാശിയോടെയാണ് മത്സരാർഥികൾ ഷോയിൽ പങ്കെടുക്കുന്നത്. 17 മത്സരാർഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ അവശേഷിക്കുന്നത് 6 പേർ മാത്രമാണ്. സുചിത്രയുടേയും അഖിലിന്റേയും സൂരജിന്റേയും സൗഹൃദം. ഹൗസില്‍ നിന്ന് പുറത്ത് പോകുന്നത് വരെ ഇവര്‍ മൂവരും ഒന്നിച്ചായിരുന്നു. എന്നാല്‍ ഇവരുടെ സൗഹൃദം ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.
സുചിത്രയും അഖിലും തമ്മില്‍ സൗഹൃദത്തിന് അപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ എന്നുള്ള സംശയം ഹൗസ് അംഗങ്ങള്‍ വരെ പ്രകടിപ്പിച്ചിരുന്നു. ഏകദേശം ഒരാഴ്ചയുടെ ഇടവേളയിലാണ് ഇരുവരും പുറത്ത് പോയത്. ബിഗ് ബോസില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം സുചിത്ര പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ബാക്കിയെല്ലാവരും സോഷ്യല്‍ മീഡിയയിലും ചാനല്‍ അഭിമുഖങ്ങളിലും സജീവമായിരുന്നു. അഖിലും ടെലിവിഷന്‍ പരിപാടികളില്‍ എത്തിയിട്ടുണ്ട്. എന്നിട്ടും സുചിത്ര ക്യാമറയുടെ മുന്നില്‍ എത്തിയിട്ടില്ല. സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ സുചിത്ര ഒഴികെ ഹൗസില്‍ നിന്ന് പുറത്തായ എല്ലാവരും ഉണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് സുചിത്രയുടേയും അഖിലന്റേയും ചിത്രമാണ്.
വിനയ് മാധവിനോടൊപ്പമാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. വിനയ് തന്നെയാണ് ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് വൈറലായിട്ടുമുണ്ട്. സുഖില്‍ എന്ന ഹാഷ് ടാഗോടെ ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ഷോയിലേയ്ക്ക് പോകുന്നതിന് മുന്‍പ് സുചിത്ര സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. സുചിത്ര മാാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതിനെ കുറിച്ച് അഖിനോട് ആരാധകര്‍ ചോദിച്ചിരുന്നു. കൂടാതെ സുചിത്രയെ കാണാന്‍ പോകുമോ സൗഹൃദം തുടരുമോ എന്നൊക്കെ ചോദിച്ചിരുന്നു. ഇതിനെല്ലാം കൃത്യമായ ഉത്തരം താരം നല്‍കിയിരുന്നില്ല. ചിരി മാത്രമായിരുന്നു മറുപടി. നടിയുടെ ഈ അകന്ന് നില്‍പ്പ് പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്തായാലും ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
https://www.facebook.com/Malayalivartha























