സണ്ണി ലിയോണിനോട് കളിച്ചവർക്കു പണി കിട്ടി

ബോളിവുഡ് താരം സണ്ണി ലിയോൺ വാർത്തകളിൽ നിറയുകയാണ്. വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേജ് ഷോയില്‍ പങ്കെടുക്കാതെ പണം തട്ടിയെടുത്തെന്ന കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. തുടര്‍നടപടികള്‍ തടഞ്ഞ ഹൈക്കോടതി സര്‍ക്കാരിനോടും ക്രൈംബ്രാഞ്ചിനോടും വിശദീകരണം തേടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സണ്ണി ലിയോണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
218 മേയില്‍ കോഴിക്കോട് വച്ചായിരുന്നു സ്റ്റേജ് ഷോ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രളയം ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്ന് പല തവണ ഷോ മാറ്റി വച്ചു, തുടര്‍ന്ന് സ്റ്റേജ് ഷോയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാരോപിച്ച് പെരുമ്ബാവൂര്‍ സ്വദേശി ഷിയാസ് ക്രൈംബ്രാഞ്ചിന് പരാതി നല്‍കുകയായിരുന്നു.
2018 മേയ് 11ന് കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചതെന്നും സംഘടാതകര്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും സണ്ണിയുടെ ഹര്‍ജിയില്‍ പറയുന്നു. 15 ലക്ഷം അഡ്വാന്‍സ് നല്‍കി. പിന്നീട് ഷോ 2018 ഏപ്രില്‍ 27ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷോ മേയ് 26ലേക്ക് മാറ്റാന്‍ വീണ്ടും ആവശ്യപ്പെട്ടു, ഒടുവില്‍ കൊച്ചിയില്‍ 2019 ഫെബ്രുവരി 14ന് ഷോ നടത്താന്‍ സംഘാടകര്‍ തയ്യാറായി. എന്നാല്‍ ജനുവരി അവസാനത്തിന് മുമ്ബ് പണം മുഴുവനും നല്‍കാത്തതിനെ തുടര്‍ന്ന് ഷോ നടത്തിയില്ലെന്നും സണ്ണി ലിയോണ്‍ ഹര്‍ജിയില്‍ വ്യക്തമാക്കി,.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷോ മേയ് 26-ലേക്ക് മാറ്റാന്‍ വീണ്ടും ആവശ്യപ്പെട്ടു . പ്രളയവും കാലാവസ്ഥാ പ്രശ്‌നങ്ങളും നിമിത്തം പിന്നീട് പലതവണ ഡേറ്റ് മാറ്റി. ഒടുവില്‍ കൊച്ചിയില്‍ 2019 ഫെബ്രുവരി 14-ന് ഷോ നടത്താന്‍ സംഘാടകര്‍ തയ്യാറായി. ഷോയുടെ വിവരങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി. ജനുവരി അവസാനത്തിനു മുമ്ബ് പണം മുഴുവന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് പണം നല്‍കാത്തതിനാല്‍ ഷോ നടത്തിയില്ലെന്നും ഹര്‍ജിക്കാരി പറയുന്നു. പറഞ്ഞുറപ്പിച്ച തുക നല്‍കാതെ സംഘാടകരാണ് തന്നെ വഞ്ചിച്ചതെന്നും സണ്ണി ലിയോണ്‍ ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha























