Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...

വ്യാജ രേഖകൾ ഉപയോഗിച്ച് ബിൽഡറായ അളഗപ്പനും ഭാര്യയും 25കോടി രൂപയുടെ സ്വത്തുക്കൾ അപഹരിച്ചു:- തമിഴ് നടി ഗൗതമിയ്ക്കും മകൾക്കുമെതിരെ വധഭീഷണി..

13 SEPTEMBER 2023 05:08 PM IST
മലയാളി വാര്‍ത്ത

തമിഴ് നടി ഗൗതമിയ്ക്കും മകൾക്കുമെതിരെ വധഭീഷണിയുണ്ടായെന്ന് റിപ്പോർട്ട്. തങ്ങൾക്കെതിരെ വധഭീഷണിയുണ്ടയെന്നും വ്യാജ രേഖകൾ ഉപയോഗിച്ച് തന്റെ 25കോടി രൂപയുടെ സ്വത്തുക്കൾ അപഹരിച്ചെന്നും ആരോപിച്ച് നടി ചെന്നെെ പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ബിൽഡറായ അളഗപ്പനും ഭാര്യയ്ക്കുമെതിരെയാണ് ചെന്നൈ പോലീസ് കമ്മീഷ്ണർക്ക് നടി പരാതി നൽകിയത്. തനിക്കും മകൾക്കും ഇവരിൽ നിന്ന് വധഭീഷണിയുണ്ടെന്നും ഗൗതമി ആരോപിച്ചു.

തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂർ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ തനിക്ക് സ്വത്തുക്കളുണ്ട്. ആരോഗ്യനില മോശമായതിനാലും മകളുടെ ആവശ്യങ്ങൾക്കുമായി ഇതിൽ 46 ഏക്കർ സ്ഥലം വിൽക്കാൻ തീരുമാനിച്ചു. സ്ഥലം വിൽക്കാനും മറ്റും സഹായം വാഗ്ദാനം ചെയ്ത് അളഗപ്പനും ഭാര്യയും തന്നെ സമീപിച്ചിരുന്നു. ഇരുവരേയു വിശ്വസിച്ച താൻ അവർക്ക് പവർ ഓഫ് അറ്റോണി നൽകി.

എന്നാൽ ഇവർ തന്റെ സ്വത്തുക്കൾ തട്ടിയെടുത്തു എന്നാണ് ഗൗതമി പരാതിയിൽ പറയുന്നത്. അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ച് 25 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തുവെന്നാണ് ഗൗതമി പരാതിയിൽ ആരോപിച്ചത്. മാത്രമല്ല അളഗപ്പനിൽ നിന്നും തനിക്കും മകൾക്കും വധഭീഷണി ഉണ്ടെന്നും നടി പരാതിയിൽ പറയുന്നു. മകളുടെ പഠനത്തെ പോലും ഇത് ബാധിക്കുന്നുണ്ടെന്നും നടി ചൂണ്ടിക്കാട്ടി. തന്റെ സ്വത്തുക്കൾ വീണ്ടെടുക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും പോലീസിന് നൽകിയ പരാതിയിൽ നടി പറഞ്ഞു.

നടൻ കമൽ ഹാസനുമായി വേർപിരഞ്ഞ ഗൗതമി മകൾ സുബ്ബുലക്ഷ്മിക്കൊപ്പമാണ് കഴിയുന്നത്. 13 വർഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു ഇരുവരും വേർപിരിഞ്ഞത്. കമൽ ഹാസനൊപ്പമുള്ള അവസാന നാളുകളിൽ തനിക്ക് തന്റെ ആത്മാഭിമാനം നഷ്ടപ്പെട്ടു എന്നായിരുന്നു പിരിഞ്ഞതിനെ കുറിച്ച് ഗൗതമി മാധ്യമങ്ങളോട് പറഞ്ഞത്. കമൽഹാസന്റെ സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിരുന്നു എന്നാൽ അതിനൊന്നും നടൻ പ്രതിഫലം നൽകിയില്ലെന്നും കൂടാതെ കമലിന്റെ സ്വഭാവം ആകെ മാറിയെന്നുമാണ് പിരിയാനുള്ള കാരണങ്ങളായി ഗൗതമി പറഞ്ഞത്.

അറുപത്തിയെട്ട് വയസിനിടെ കമലിന്റെ ജീവിതത്തിൽ നിരവധി സ്ത്രീകൾ വന്ന് പോയിട്ടുണ്ട്. നടി ഗൗതമിയുമായുള്ള ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിച്ച ശേഷം താരത്തിന്റെ ജീവിതത്തിൽ പ്രണയമോ വിവാഹമോ ഉണ്ടായിട്ടില്ല. 2016ലാണ് കമൽ ഹാസനുമായുള്ള ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിക്കുകയാണെന്ന് ഗൗതമി അറിയിച്ചത്. നടനുമായി വേർപിരിയാനുള്ള കാരണങ്ങൾ ഗൗതമി വെളിപ്പെടുത്തിയില്ല. ഹൃദയം തകരുന്ന വേദനയിലാണ് കമലുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് നടി പറഞ്ഞിരുന്നു. 

കമലും ഗൗതമിയും 13 വർഷം റിലേഷനിലായിരുന്നു. കമലുമായുള്ള വേർപിരിയൽ വളരെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും ഇരുവരും വേർപിരിയലിനെ പക്വതയോടെ നേരിടാനാണ് തീരുമാനിച്ചതെന്നും ഗൗതമി പറഞ്ഞിരുന്നു. താനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതാണ് ഗൗതമിക്ക് ആശ്വാസം നൽകുകയെന്ന് മനസിലാക്കിയത് കൊണ്ടാണ് പിരിയാൻ തീരുമാനിച്ചതെന്നും കമൽ വെളിപ്പെടുത്തിയിരുന്നു. 

ഗൗതമിയും കമലും ആദ്യമായി കണ്ടുമുട്ടിയത് 1989ൽ അപൂർവ സഗോദരങ്ങൾ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്. ആ സിനിമ വലിയ ഹിറ്റായിരുന്നു. അന്നുമുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളായി. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താൻ കമൽഹാസന്റെ കടുത്ത ആരാധികയായിരുന്നുവെന്ന് ഗൗതമി വെളിപ്പെടുത്തിയിരുന്നു. 

സരികയെ വിവാഹം കഴിച്ച സമയത്ത് കമൽ ഗൗതമിയുമായി പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗൗതമിയുടെ സാന്നിധ്യം ഇരുവരുടേയും വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമായതോടെ 2004ൽ സരിക വിവാഹമോചനം നേടി. തുടർന്ന് 2005ൽ‌ കമലും ഗൗതമിയും തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ച് താമസിക്കാൻ പോവുകയാണെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവാഹം എന്ന കാഴ്ചപ്പാടിൽ ഇരുവർക്കും വിശ്വാസമില്ലാതിരുന്നതിനാലാണ് ലിവിങ് റിലേഷൻ തെരഞ്ഞെടുത്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി  (5 minutes ago)

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക  (13 minutes ago)

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ.. തലസ്ഥാന ന​ഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു  (41 minutes ago)

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം....  (1 hour ago)

സങ്കടക്കാഴ്ചയായി... വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു... വീട്ടുകാരെ ആശ്വസിപ്പിക്കാനാവാതെ ഉറ്റവർ  (1 hour ago)

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്. ...  (1 hour ago)

നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

കോന്നിയിൽ 64കാരന് നടന്നു പോകുന്നതിനിടെ സൂര്യാഘാതമേറ്റു...  (2 hours ago)

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (2 hours ago)

  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....  (2 hours ago)

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (5 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (6 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (6 hours ago)

Malayali Vartha Recommends