Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

വ്യാജ രേഖകൾ ഉപയോഗിച്ച് ബിൽഡറായ അളഗപ്പനും ഭാര്യയും 25കോടി രൂപയുടെ സ്വത്തുക്കൾ അപഹരിച്ചു:- തമിഴ് നടി ഗൗതമിയ്ക്കും മകൾക്കുമെതിരെ വധഭീഷണി..

13 SEPTEMBER 2023 05:08 PM IST
മലയാളി വാര്‍ത്ത

തമിഴ് നടി ഗൗതമിയ്ക്കും മകൾക്കുമെതിരെ വധഭീഷണിയുണ്ടായെന്ന് റിപ്പോർട്ട്. തങ്ങൾക്കെതിരെ വധഭീഷണിയുണ്ടയെന്നും വ്യാജ രേഖകൾ ഉപയോഗിച്ച് തന്റെ 25കോടി രൂപയുടെ സ്വത്തുക്കൾ അപഹരിച്ചെന്നും ആരോപിച്ച് നടി ചെന്നെെ പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ബിൽഡറായ അളഗപ്പനും ഭാര്യയ്ക്കുമെതിരെയാണ് ചെന്നൈ പോലീസ് കമ്മീഷ്ണർക്ക് നടി പരാതി നൽകിയത്. തനിക്കും മകൾക്കും ഇവരിൽ നിന്ന് വധഭീഷണിയുണ്ടെന്നും ഗൗതമി ആരോപിച്ചു.

തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂർ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ തനിക്ക് സ്വത്തുക്കളുണ്ട്. ആരോഗ്യനില മോശമായതിനാലും മകളുടെ ആവശ്യങ്ങൾക്കുമായി ഇതിൽ 46 ഏക്കർ സ്ഥലം വിൽക്കാൻ തീരുമാനിച്ചു. സ്ഥലം വിൽക്കാനും മറ്റും സഹായം വാഗ്ദാനം ചെയ്ത് അളഗപ്പനും ഭാര്യയും തന്നെ സമീപിച്ചിരുന്നു. ഇരുവരേയു വിശ്വസിച്ച താൻ അവർക്ക് പവർ ഓഫ് അറ്റോണി നൽകി.

എന്നാൽ ഇവർ തന്റെ സ്വത്തുക്കൾ തട്ടിയെടുത്തു എന്നാണ് ഗൗതമി പരാതിയിൽ പറയുന്നത്. അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ച് 25 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തുവെന്നാണ് ഗൗതമി പരാതിയിൽ ആരോപിച്ചത്. മാത്രമല്ല അളഗപ്പനിൽ നിന്നും തനിക്കും മകൾക്കും വധഭീഷണി ഉണ്ടെന്നും നടി പരാതിയിൽ പറയുന്നു. മകളുടെ പഠനത്തെ പോലും ഇത് ബാധിക്കുന്നുണ്ടെന്നും നടി ചൂണ്ടിക്കാട്ടി. തന്റെ സ്വത്തുക്കൾ വീണ്ടെടുക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും പോലീസിന് നൽകിയ പരാതിയിൽ നടി പറഞ്ഞു.

നടൻ കമൽ ഹാസനുമായി വേർപിരഞ്ഞ ഗൗതമി മകൾ സുബ്ബുലക്ഷ്മിക്കൊപ്പമാണ് കഴിയുന്നത്. 13 വർഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു ഇരുവരും വേർപിരിഞ്ഞത്. കമൽ ഹാസനൊപ്പമുള്ള അവസാന നാളുകളിൽ തനിക്ക് തന്റെ ആത്മാഭിമാനം നഷ്ടപ്പെട്ടു എന്നായിരുന്നു പിരിഞ്ഞതിനെ കുറിച്ച് ഗൗതമി മാധ്യമങ്ങളോട് പറഞ്ഞത്. കമൽഹാസന്റെ സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിരുന്നു എന്നാൽ അതിനൊന്നും നടൻ പ്രതിഫലം നൽകിയില്ലെന്നും കൂടാതെ കമലിന്റെ സ്വഭാവം ആകെ മാറിയെന്നുമാണ് പിരിയാനുള്ള കാരണങ്ങളായി ഗൗതമി പറഞ്ഞത്.

അറുപത്തിയെട്ട് വയസിനിടെ കമലിന്റെ ജീവിതത്തിൽ നിരവധി സ്ത്രീകൾ വന്ന് പോയിട്ടുണ്ട്. നടി ഗൗതമിയുമായുള്ള ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിച്ച ശേഷം താരത്തിന്റെ ജീവിതത്തിൽ പ്രണയമോ വിവാഹമോ ഉണ്ടായിട്ടില്ല. 2016ലാണ് കമൽ ഹാസനുമായുള്ള ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിക്കുകയാണെന്ന് ഗൗതമി അറിയിച്ചത്. നടനുമായി വേർപിരിയാനുള്ള കാരണങ്ങൾ ഗൗതമി വെളിപ്പെടുത്തിയില്ല. ഹൃദയം തകരുന്ന വേദനയിലാണ് കമലുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് നടി പറഞ്ഞിരുന്നു. 

കമലും ഗൗതമിയും 13 വർഷം റിലേഷനിലായിരുന്നു. കമലുമായുള്ള വേർപിരിയൽ വളരെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും ഇരുവരും വേർപിരിയലിനെ പക്വതയോടെ നേരിടാനാണ് തീരുമാനിച്ചതെന്നും ഗൗതമി പറഞ്ഞിരുന്നു. താനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതാണ് ഗൗതമിക്ക് ആശ്വാസം നൽകുകയെന്ന് മനസിലാക്കിയത് കൊണ്ടാണ് പിരിയാൻ തീരുമാനിച്ചതെന്നും കമൽ വെളിപ്പെടുത്തിയിരുന്നു. 

ഗൗതമിയും കമലും ആദ്യമായി കണ്ടുമുട്ടിയത് 1989ൽ അപൂർവ സഗോദരങ്ങൾ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്. ആ സിനിമ വലിയ ഹിറ്റായിരുന്നു. അന്നുമുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളായി. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താൻ കമൽഹാസന്റെ കടുത്ത ആരാധികയായിരുന്നുവെന്ന് ഗൗതമി വെളിപ്പെടുത്തിയിരുന്നു. 

സരികയെ വിവാഹം കഴിച്ച സമയത്ത് കമൽ ഗൗതമിയുമായി പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗൗതമിയുടെ സാന്നിധ്യം ഇരുവരുടേയും വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമായതോടെ 2004ൽ സരിക വിവാഹമോചനം നേടി. തുടർന്ന് 2005ൽ‌ കമലും ഗൗതമിയും തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ച് താമസിക്കാൻ പോവുകയാണെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവാഹം എന്ന കാഴ്ചപ്പാടിൽ ഇരുവർക്കും വിശ്വാസമില്ലാതിരുന്നതിനാലാണ് ലിവിങ് റിലേഷൻ തെരഞ്ഞെടുത്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (6 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (7 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (8 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (9 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (9 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (9 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (9 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (10 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (10 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (10 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (10 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (10 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (11 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (12 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (12 hours ago)

Malayali Vartha Recommends