Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

ആഹാരത്തിൽ തലമുടി കിടന്നതിന് മുടി മുറിച്ചുമാറ്റി,ആർത്തവസമയങ്ങളിൽ മുറിക്കുള്ളിൽ പൂട്ടിയിട്ടു.. ഓരോ തവണയും മരുമകന്റെയും അമ്മയുടെയും ക്രൂരതകൾ ക്ഷമിച്ചതിൽ തീരാദുഃഖത്തിൽ ഈ കുടുംബം, ഊമയായ 29കാരിയുടെ മരണത്തിൽ ദുരൂഹത

17 MAY 2022 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

ഭർത്തൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച ഭിന്നശേഷിക്കാരിയായ നാലാഞ്ചിറ മുണ്ടയ്‌ക്കൽ ലെയ്ൻ കൃഷ്‌ണഭവനിൽ ശ്യാമ (29) സ്ത്രീധനത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ നേരിട്ടത് ക്രൂരപീഡനമെന്ന് വീട്ടുകാർ.


ഇക്കഴിഞ്ഞ ആറിന് പുലർച്ചെ ഭർത്തൃവീട്ടിലെ കിടപ്പുമുറിയിലാണ് ശ്യാമയെയും മകൾ ആദ്യശ്രീയെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. ചികിത്സയിലിരിക്കെ ഇരുവരും മരിച്ചു. ആറുവർഷം മുമ്പായിരുന്നു ശ്യാമയുടെ വിവാഹം.

വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്തൃഗൃഹത്തിൽ നിന്ന് ക്രൂരമായ പീഡനം ശ്യാമയ്ക്ക് നേരിടേണ്ടിവന്നുവെന്ന പിതാവ് ആരോപിച്ചു. അന്ധവിശ്വാസങ്ങളുടെ പേരിലും മകളെ ക്രൂരമായി പീ‌ഡിപ്പിച്ചിരുന്നു. ഒരുതവണ ആഹാരത്തിൽ മുടി കിടന്നെന്നാരോപിച്ച് ശ്യാമയുടെ മുടി വിനീത് മുറിച്ചുമാറ്റിയെന്നും ആരോപിച്ചു. മകൾക്കും കുട്ടിക്കും ആവശ്യമുള്ള യാതൊന്നും വാങ്ങി നൽകിയിരുന്നില്ല. മകളെ പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കാനും അനുവദിച്ചിരുന്നില്ല. മകൾ ആത്മഹത്യചെയ്യേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മോഹനൻ പറയുന്നു.

 

 

ആറുവർഷം മുമ്പാണ് ഫൈൻ ആർട്സ് ബിരുദധാരിയായ മകളെ ഭിന്നശേഷിക്കാരനായ ആറൻമുള കോഴിപ്പാലം 'ശ്രീവൃന്ദ" യിൽ വിനീത് വിശ്വനാഥിന് വിവാഹം ചെയ്തു കൊടുത്തത്. അറുപത് പവൻ സ്വർണം സ്ത്രീധനമായി നൽകിയിരുന്നു. വിവാഹത്തിന്റെ തൊട്ടടുത്തദിവസം തന്നെ സ്വർണം ബാങ്ക് ലോക്കറിലേക്ക് മാറ്റിയ വിനീതിന്റെ വീട്ടുകാർ അന്ധവിശ്വാസങ്ങളുടെ പേരിൽ മകളെ ക്രൂരമായി പീ‌ഡിപ്പിച്ചതായി പിതാവ് മോഹനൻ  മലയാളിവർത്തയോട്   പറഞ്ഞു.

 

 ശ്യാമയുടെ കാലിന് വൈകല്യമുണ്ടെന്ന നിലയിൽ പരിശോധന നടത്തി അപമാനിച്ചു. വിവാഹസമയത്ത് പന്തളത്തെ ആശുപത്രി ജീവനക്കാരനായിരുന്ന വിനീതിനെ സഹപ്രവർത്തകയെ മർദ്ദിച്ചതിന് അവിടെനിന്ന് പുറത്താക്കിയിരുന്നു. പിന്നീട് എംപ്ളോയ്മെന്റ് എക്‌സ്ചേഞ്ച് മുഖാന്തരം ഭിന്നശേഷിക്കാർക്കായുള്ള നിയമനത്തിലാണ് വനംവകുപ്പിൽ താത്ക്കാലിക ജോലി ലഭിച്ചത്. കൂടാതെ വിവാഹശേഷം കുട്ടികളില്ലാതിരുന്ന ഇവർക്ക് മൂന്നുവർഷത്തോളം ലക്ഷങ്ങൾ ചികിത്സയ്‌ക്കായി ചെലവഴിച്ചതും ശ്യാമയുടെ പിതാവാണ്. കുഞ്ഞ് ജനിച്ചശേഷവും വിനീതിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. പ്രസവം കഴിഞ്ഞ് നാലുമാസം പിന്നിടുംമുമ്പേ വിനീത് ശ്യാമയെ മർദ്ദിച്ചു. ഒരുതവണ ആഹാരത്തിൽ മുടി കിടന്നെന്നാരോപിച്ച് ശ്യാമയുടെ മുടി മുറിച്ചുമാറ്റിയ വിനീത് അതിന്റെ പേരിൽ മർദ്ദിച്ചതായും വീട്ടുകാർ പറയുന്നു. ഭാര്യയ്ക്കോ കുഞ്ഞിനോ യാതൊന്നും വാങ്ങി നൽകാനോ നല്ല രീതിയിൽ സംരക്ഷിക്കാനോ കൂട്ടാക്കാതിരുന്നത് പലതവണ ദാമ്പത്യപ്രശ്‌നങ്ങൾക്കും പിണങ്ങിപ്പിരിയലുകൾക്കും കാരണമായെങ്കിലും ബന്ധുക്കൾ ഇടപെട്ട് പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുകയായിരുന്നു.

 

 

 

പഠിക്കാനോ പി.എസ്.സി പരീക്ഷകൾ എഴുതാനോ ശ്യാമയെ വിനീത് അനുവദിച്ചിരുന്നില്ല. കുഞ്ഞിന് സുഖമില്ലാത്തതിനാൽ ഏപ്രിൽ പകുതി മുതൽ തിരുവനന്തപുരത്തെ വീട്ടിലായിരുന്ന ശ്യാമയെ അടുത്തമാസം നടക്കാനിരിക്കുന്ന സഹോദരിയുടെ വിവാഹത്തിന്റെ പേരിൽ ഈ മാസം രണ്ടിനാണ് വിനീത് കോഴിപ്പാലത്തേക്ക് കൊണ്ടുപോയത്. ഭർത്തൃവീട്ടിലേക്ക് പോയ ശ്യാമയ്‌ക്ക് ഫോൺ ചാർജ് ചെയ്ത് നൽകാൻ പോലും വിനീത് തയ്യാറായിരുന്നില്ലെന്ന് മോഹനൻ ആരോപിച്ചു.

 

മേയ് 5ന് വൈകുന്നേരമാണ് മകളോട് മോഹനൻ അവസാനമായി സംസാരിച്ചത്. വീഡിയോകാളിലൂടെ കണ്ടപ്പോൾ മകൾ സന്തോഷവതിയായിരുന്നു. ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മോഹനൻ വെളിപ്പെടുത്തി. നേരം ഇരുട്ടിവെളുക്കുംമുമ്പാണ് മകൾക്കും കുഞ്ഞിനും പൊള്ളലേറ്റ വാർത്തയെത്തിയത്.സംഭവത്തിലെ ദുരൂഹതകൾ നീക്കണമെന്നും ശ്യാമയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് മോഹനനും കുടുംബവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (7 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (8 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (8 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (8 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (8 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (9 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (9 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (10 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (11 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (11 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (12 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (18 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (19 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (19 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (19 hours ago)

Malayali Vartha Recommends