Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സൂക്ഷിക്കുക ! കേരളത്തിൽ ഏഴ് ലക്ഷത്തിലധികം പേർക്ക് ക്യാൻസർ രോഗം വരാൻ സാധ്യത, അർബുദ രോഗം പിടിപെടാനുള്ള സാധ്യത ഏറെയും അൻപത് വയസ്സിന് താഴെയുള്ളവർക്ക്, പാരമ്പര്യമായി കാൻസർ വരുമോ? വിശദമായി നോക്കാം...

22 APRIL 2023 03:20 PM IST
മലയാളി വാര്‍ത്ത

ലോകത്ത് രണ്ടാമത്തെ പ്രധാന മരണ കാരണമാകുന്ന രോഗമാണ് കാൻസർ അഥവാ അർബുദം. കേരളത്തിൽ ഏഴ് ലക്ഷത്തിലധികം പേർക്ക് അർബുദ രോഗം വരാനുള്ള സാധ്യത ...അൻപത് വയസ്സിന് താഴെയുള്ളവർക്കാണ് മറ്റുള്ളവരെ അപേക്ഷിച്ച് അർബുദ രോഗം പിടിപെടാനുള്ള സാധ്യത ഇപ്പോൾ കൂടുതലെന്ന് പുതിയ പഠനം. കാൻസർ രോഗ ശരാശരിയിൽ ദേശീയ ശരാശരിയേക്കാളും ഉയർന്ന നിലയിലാണ് കേരളം. വർഷത്തിൽ 60,000ത്തോളം അർബുദ രോഗികളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

മദ്യപാനം, ഉറക്കക്കുറവ്, പുകവലി, അമിതഭാരം, സംസ്കരിച്ച ഭക്ഷണത്തിൻറെ ഉയർന്ന തോതിലെ ഉപയോഗം എന്നിവയെല്ലാം വളരെ ചെറുപ്പത്തിൽ തന്നെ അർബുദം വരാനുള്ള അപകടസാധ്യത ഉയർത്തുന്നതായി ഗവേഷകർ പറയുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഏതാനും ദശാബ്ദങ്ങൾക്ക് മുൻപുള്ള ചെറുപ്പക്കാരെ അപേക്ഷിച്ച് ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഉറക്കക്കുറവും അമിതഭാരവുമാണ് അർബുദ സാധ്യത കൂട്ടുന്ന ഘടകങ്ങൾ


മനുഷ്യരുടെ പോഷണം, ജീവിതശൈലി, ശരീരഭാരം, പാരിസ്ഥിതികമായ ഘടകങ്ങൾ, ഉള്ളിലും ചുറ്റിലുമുള്ള സൂക്ഷ്മജീവികൾ എന്നിവയിലെല്ലാം അടുത്ത ഏതാനും ദശകങ്ങളിലായി വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇതെല്ലാം അർബുദ സാധ്യത വർധിപ്പിക്കുന്നുണ്ട്. ഓരോ തലമുറ കഴിയുമ്പോഴും അർബുദ രോഗ സാധ്യത ഉയരുന്നതായാണ് ഗവേഷകരുടെ നിഗമനം. പഠനത്തിൽ ഗവേഷകർ ഉൾപ്പെടുത്തിയ 14 തരം അർബുദങ്ങളിൽ എട്ടെണ്ണവും ദഹനസംവിധാനവുമായി ബന്ധപ്പെട്ടതാണ്.

നാം കഴിക്കുന്ന ഭക്ഷണം ഉള്ളിലെ ബാക്ടീരിയ അടക്കമുള്ള സൂക്ഷ്മജീവികളെ സ്വാധീനിക്കുന്നുണ്ടെന്നും ഇതിലുണ്ടാകുന്ന മാറ്റങ്ങൾ അർബുദം ഉൾപ്പെടെ പലവിധ രോഗങ്ങളിലേക്ക് നയിക്കാമെന്നും പഠനറിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. എന്നാൽ കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാത്തത് അർബുദബാധയുടെ ദീർഘകാല പാറ്റേൺ നിർണയിക്കുന്നതിൽ തടസ്സമായതായി ഗവേഷകർ പറയുന്നു.

സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്നത് സ്തനം, വൻകുടൽ, ശ്വാസകോശം, സെർവിക്കൽ, തൈറോയ്ഡ് അർബുദങ്ങളാണ്. സ്തനാർബുദത്തെ കൂടാതെ ഗർഭാശയമുഖ കാൻസർ, വായിലെ കാൻസർ, അണ്ഡാശയ കാൻസർ, ഗർഭാശയ കാൻസർ എന്നിവയാണ് കേരളത്തിലെ സ്ത്രീകളിൽ ഏറ്റവും അധികമായി കാണപ്പെടുന്നത്. സ്ത്രീ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ ആണ് സ്തനാർബുദം ഉണ്ടാവുന്നത്തിന്റെ പ്രധാന കാരണം.

ആർത്തവാരംഭം നേരത്തെ ആകുന്നതും ആർത്തവ വിരാമത്തിന് കാലതാമസം ഉണ്ടാകുന്നതും കുട്ടികളുടെ എണ്ണം കുറയുന്നതും കുട്ടികൾ ഉണ്ടാവാത്തതും ആദ്യ കുട്ടി 30 വയസ്സിന് ശേഷമാവുന്നതും മുലയൂട്ടൽ കുറയുന്നതും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു. പാരമ്പര്യം അഞ്ച് ശതമാനം രോഗികളിലേ സ്തനാര്ബുദത്തിന് കാരണമാവുന്നുള്ളൂ

ശ്വാസകോശം, പ്രോസ്റ്റേറ്റ്, വൻകുടൽ, ആമാശയം, കരൾ അർബുദങ്ങളാണ് പുരുഷന്മാരിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്നത്.പ്രോസ്റ്റേറ്റ് അർബുദം ഈയിടെയായി നിരവധി പേരിലാണ് കണ്ടെത്തുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ കോശങ്ങളിൽ വികസിച്ച് ഒടുവിൽ മൂത്രവ്യവസ്ഥയെയും അതിൻെറ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്നതാണ് ഈ അർബുദം.

അഡ്വാൻസ് സ്റ്റേജിൽ ഈ അർബുദം പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിക്കില്ല. മൂത്രത്തിൽ രക്തം, മൂത്രം പോകുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടൽ, അസ്ഥി വേദന എന്നിവയാണ് സാധാരണ കാണപ്പെടുന്ന പ്രോസ്റ്റേറ്റ് അർബുദ ലക്ഷണങ്ങൾ. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും പുകവലി ഉപേക്ഷിച്ചും ഈ അർബുദത്തെ ഒരുപരിധിവരെ തടയാം.

ശ്വാസകോശ അർബുദം (Lung cancer)
പുകവലിയാണ് ശ്വസകോശാർബുദത്തിന് പ്രധാനമായി കാരണമാകുന്നതെങ്കിലും പുകവലി ശീലമില്ലാത്തവരെയും ഈ രോഗം ബാധിക്കാറുണ്ട്. ഏറ്റവും അപകടകരമായ അർബുദങ്ങളിൽ ഒന്നാണിത്. പുകയിലയുടെ ഉപയോഗം, പരിസ്ഥിതി മലിനീകരണം എന്നിവയെല്ലാം ശ്വാസകോശ അർബുദത്തിന് കാരണമാകുന്നു. ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, തൊണ്ടയടപ്പ്, ശബ്ദത്തോടെയുള്ള ശ്വസനം, ഉമിനീരിലെ മാറ്റം, ചുമക്കുമ്പോൾ രക്തം വരിക എന്നിവ ശ്വാസകോശ അർബുദത്തിെൻറ സാധാരണ ലക്ഷണങ്ങളാണ്.

മലാശയ അർബുദം (Colorectal cancer)
വൻകുടൽ അല്ലെങ്കിൽ മലാശയത്തിലെ അർബുദമാണ് ഇത്. പ്രായമായവരിലാണ് ഈ അർബുദം ഏറെയും കണ്ടുവരുന്നത്. അമിതവണ്ണം, പുകവലി, മലവിസർജന രീതിയിലെ മാറ്റം എന്നിവയുള്ള വ്യക്തികളിൽ ഈ അർബുദ സാധ്യത ഏറെയാണ്. ശാരീരിക വ്യായാമമില്ലാത്ത ജീവിതം, പ്രായാധിക്യം, ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണത്തിെൻറ കുറവ്, റെഡ് മീറ്റും (ഉദാ: ബീഫ്) സംസ്കരിച്ച ഇറച്ചിയും അമിതമായി കഴിക്കുന്നതും ഈ രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കുടുംബാംഗങ്ങളിലാർക്കെങ്കിലും നേരത്തെ വൻകുടലിലെ അർബുദം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും ഏറെ ശ്രദ്ധിക്കണം. വയറുവേദന, മലാശയത്തിലെ രക്തസ്രാവം, മലവിസർജന രീതിയിലെ മാറ്റം, ശരീരഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടേക്കാം. 50 വയസ്സിനും അതിനുമുകളിലും പ്രായമുള്ള പുരുഷന്മാർ 5 മുതൽ 10 വർഷം കൂടുമ്പോൾ വൻകുടൽ പരിശോധന നടത്തണം.

കരളിനെ ബാധിക്കുന്ന അർബുദം (Liver cancer)
മഞ്ഞപ്പിത്തം, വിശപ്പ് കുറയൽ, വയർ വേദന എന്നിവ പലപ്പോഴും കരളിനെ ബാധിച്ച അർബുദത്തിൻെറ ലക്ഷണങ്ങളാകുന്നു. മദ്യപാനം ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ശരീര ഭാരം നിയന്ത്രിക്കുക, ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ ഈ അർബുദത്തിനുള്ള സാധ്യത കുറയ്ക്കും.

ഇവയാണ് പുരുഷൻമാരിൽ കാണപ്പെടുന്ന പ്രധാന അർബുദ വകഭേദങ്ങളെങ്കിലും മറ്റു ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുമ്പോഴും ഡോക്ടറെ സമീപിച്ച് യഥാസമയം സംശയം ദൂരീകരിക്കണം. ചികിത്സ ഒരിക്കലും നീട്ടിവെക്കരുത്. സമയബന്ധിതമായ മെഡിക്കൽ ഇടപെടൽ അർബുദ ചികിത്സയിൽ പ്രധാനമാണ്. രോഗം യഥാസമയം കണ്ടെത്താൻ കഴിയാത്തതാണ് അർബുദം മാരകമാകാനുള്ള ഒരു പ്രധാന കാരണം.

പാരമ്പര്യം മൂലമുള്ള കാൻസർ 5-10 ശതമാനം കാൻസർ രോഗികളിൽ ആണ് കാണുന്നത്. നൂറ് രോഗികളിൽ അഞ്ചോ പത്തോ പേർക്ക് മാത്രമേ പാരമ്പര്യം മൂലം കാൻസർ വരുന്നുള്ളൂ .കുടുംബത്തിൽ രണ്ടോ മൂന്നോ പേർക്ക് കാൻസർ വരുന്നത് കാണാറുണ്ട്. പക്ഷെ ഇവരിൽ പലർക്കും പുകവലി അല്ലെങ്കിൽ മദ്യപാന ശീലമുണ്ടാകുന്നതായി കാണുന്നുണ്ട് .കാൻസറിന് കാരണമായേക്കാവുന്ന ജനിതകമാറ്റത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം ഒരാൾക്ക് കാൻസർ വരണമെന്നില്ല. കുടുംബ പശ്ചാത്തലം ഉള്ളവർ മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കുക , വ്യായാമം ചെയ്യുന്നത് ശീലമാക്കുക , ആഹാരത്തിൽ ശ്രദ്ധിക്കുക , തടി കൂടാതെ ശ്രദ്ധിക്കുക എന്നിവയെല്ലാം പ്രധാനമാണ്.\

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (22 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (31 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends