Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...

സൂക്ഷിക്കുക ! കേരളത്തിൽ ഏഴ് ലക്ഷത്തിലധികം പേർക്ക് ക്യാൻസർ രോഗം വരാൻ സാധ്യത, അർബുദ രോഗം പിടിപെടാനുള്ള സാധ്യത ഏറെയും അൻപത് വയസ്സിന് താഴെയുള്ളവർക്ക്, പാരമ്പര്യമായി കാൻസർ വരുമോ? വിശദമായി നോക്കാം...

22 APRIL 2023 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ ആരംഭിക്കും... പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ പിടിച്ചുകെട്ടാം!!

ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ചുമ മരുന്നുകളുടെ ഉപയോഗം, കേരളം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും; മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു...

ലോകത്ത് രണ്ടാമത്തെ പ്രധാന മരണ കാരണമാകുന്ന രോഗമാണ് കാൻസർ അഥവാ അർബുദം. കേരളത്തിൽ ഏഴ് ലക്ഷത്തിലധികം പേർക്ക് അർബുദ രോഗം വരാനുള്ള സാധ്യത ...അൻപത് വയസ്സിന് താഴെയുള്ളവർക്കാണ് മറ്റുള്ളവരെ അപേക്ഷിച്ച് അർബുദ രോഗം പിടിപെടാനുള്ള സാധ്യത ഇപ്പോൾ കൂടുതലെന്ന് പുതിയ പഠനം. കാൻസർ രോഗ ശരാശരിയിൽ ദേശീയ ശരാശരിയേക്കാളും ഉയർന്ന നിലയിലാണ് കേരളം. വർഷത്തിൽ 60,000ത്തോളം അർബുദ രോഗികളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

മദ്യപാനം, ഉറക്കക്കുറവ്, പുകവലി, അമിതഭാരം, സംസ്കരിച്ച ഭക്ഷണത്തിൻറെ ഉയർന്ന തോതിലെ ഉപയോഗം എന്നിവയെല്ലാം വളരെ ചെറുപ്പത്തിൽ തന്നെ അർബുദം വരാനുള്ള അപകടസാധ്യത ഉയർത്തുന്നതായി ഗവേഷകർ പറയുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഏതാനും ദശാബ്ദങ്ങൾക്ക് മുൻപുള്ള ചെറുപ്പക്കാരെ അപേക്ഷിച്ച് ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഉറക്കക്കുറവും അമിതഭാരവുമാണ് അർബുദ സാധ്യത കൂട്ടുന്ന ഘടകങ്ങൾ


മനുഷ്യരുടെ പോഷണം, ജീവിതശൈലി, ശരീരഭാരം, പാരിസ്ഥിതികമായ ഘടകങ്ങൾ, ഉള്ളിലും ചുറ്റിലുമുള്ള സൂക്ഷ്മജീവികൾ എന്നിവയിലെല്ലാം അടുത്ത ഏതാനും ദശകങ്ങളിലായി വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇതെല്ലാം അർബുദ സാധ്യത വർധിപ്പിക്കുന്നുണ്ട്. ഓരോ തലമുറ കഴിയുമ്പോഴും അർബുദ രോഗ സാധ്യത ഉയരുന്നതായാണ് ഗവേഷകരുടെ നിഗമനം. പഠനത്തിൽ ഗവേഷകർ ഉൾപ്പെടുത്തിയ 14 തരം അർബുദങ്ങളിൽ എട്ടെണ്ണവും ദഹനസംവിധാനവുമായി ബന്ധപ്പെട്ടതാണ്.

നാം കഴിക്കുന്ന ഭക്ഷണം ഉള്ളിലെ ബാക്ടീരിയ അടക്കമുള്ള സൂക്ഷ്മജീവികളെ സ്വാധീനിക്കുന്നുണ്ടെന്നും ഇതിലുണ്ടാകുന്ന മാറ്റങ്ങൾ അർബുദം ഉൾപ്പെടെ പലവിധ രോഗങ്ങളിലേക്ക് നയിക്കാമെന്നും പഠനറിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. എന്നാൽ കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാത്തത് അർബുദബാധയുടെ ദീർഘകാല പാറ്റേൺ നിർണയിക്കുന്നതിൽ തടസ്സമായതായി ഗവേഷകർ പറയുന്നു.

സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്നത് സ്തനം, വൻകുടൽ, ശ്വാസകോശം, സെർവിക്കൽ, തൈറോയ്ഡ് അർബുദങ്ങളാണ്. സ്തനാർബുദത്തെ കൂടാതെ ഗർഭാശയമുഖ കാൻസർ, വായിലെ കാൻസർ, അണ്ഡാശയ കാൻസർ, ഗർഭാശയ കാൻസർ എന്നിവയാണ് കേരളത്തിലെ സ്ത്രീകളിൽ ഏറ്റവും അധികമായി കാണപ്പെടുന്നത്. സ്ത്രീ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ ആണ് സ്തനാർബുദം ഉണ്ടാവുന്നത്തിന്റെ പ്രധാന കാരണം.

ആർത്തവാരംഭം നേരത്തെ ആകുന്നതും ആർത്തവ വിരാമത്തിന് കാലതാമസം ഉണ്ടാകുന്നതും കുട്ടികളുടെ എണ്ണം കുറയുന്നതും കുട്ടികൾ ഉണ്ടാവാത്തതും ആദ്യ കുട്ടി 30 വയസ്സിന് ശേഷമാവുന്നതും മുലയൂട്ടൽ കുറയുന്നതും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു. പാരമ്പര്യം അഞ്ച് ശതമാനം രോഗികളിലേ സ്തനാര്ബുദത്തിന് കാരണമാവുന്നുള്ളൂ

ശ്വാസകോശം, പ്രോസ്റ്റേറ്റ്, വൻകുടൽ, ആമാശയം, കരൾ അർബുദങ്ങളാണ് പുരുഷന്മാരിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്നത്.പ്രോസ്റ്റേറ്റ് അർബുദം ഈയിടെയായി നിരവധി പേരിലാണ് കണ്ടെത്തുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ കോശങ്ങളിൽ വികസിച്ച് ഒടുവിൽ മൂത്രവ്യവസ്ഥയെയും അതിൻെറ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്നതാണ് ഈ അർബുദം.

അഡ്വാൻസ് സ്റ്റേജിൽ ഈ അർബുദം പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിക്കില്ല. മൂത്രത്തിൽ രക്തം, മൂത്രം പോകുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടൽ, അസ്ഥി വേദന എന്നിവയാണ് സാധാരണ കാണപ്പെടുന്ന പ്രോസ്റ്റേറ്റ് അർബുദ ലക്ഷണങ്ങൾ. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും പുകവലി ഉപേക്ഷിച്ചും ഈ അർബുദത്തെ ഒരുപരിധിവരെ തടയാം.

ശ്വാസകോശ അർബുദം (Lung cancer)
പുകവലിയാണ് ശ്വസകോശാർബുദത്തിന് പ്രധാനമായി കാരണമാകുന്നതെങ്കിലും പുകവലി ശീലമില്ലാത്തവരെയും ഈ രോഗം ബാധിക്കാറുണ്ട്. ഏറ്റവും അപകടകരമായ അർബുദങ്ങളിൽ ഒന്നാണിത്. പുകയിലയുടെ ഉപയോഗം, പരിസ്ഥിതി മലിനീകരണം എന്നിവയെല്ലാം ശ്വാസകോശ അർബുദത്തിന് കാരണമാകുന്നു. ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, തൊണ്ടയടപ്പ്, ശബ്ദത്തോടെയുള്ള ശ്വസനം, ഉമിനീരിലെ മാറ്റം, ചുമക്കുമ്പോൾ രക്തം വരിക എന്നിവ ശ്വാസകോശ അർബുദത്തിെൻറ സാധാരണ ലക്ഷണങ്ങളാണ്.

മലാശയ അർബുദം (Colorectal cancer)
വൻകുടൽ അല്ലെങ്കിൽ മലാശയത്തിലെ അർബുദമാണ് ഇത്. പ്രായമായവരിലാണ് ഈ അർബുദം ഏറെയും കണ്ടുവരുന്നത്. അമിതവണ്ണം, പുകവലി, മലവിസർജന രീതിയിലെ മാറ്റം എന്നിവയുള്ള വ്യക്തികളിൽ ഈ അർബുദ സാധ്യത ഏറെയാണ്. ശാരീരിക വ്യായാമമില്ലാത്ത ജീവിതം, പ്രായാധിക്യം, ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണത്തിെൻറ കുറവ്, റെഡ് മീറ്റും (ഉദാ: ബീഫ്) സംസ്കരിച്ച ഇറച്ചിയും അമിതമായി കഴിക്കുന്നതും ഈ രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കുടുംബാംഗങ്ങളിലാർക്കെങ്കിലും നേരത്തെ വൻകുടലിലെ അർബുദം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും ഏറെ ശ്രദ്ധിക്കണം. വയറുവേദന, മലാശയത്തിലെ രക്തസ്രാവം, മലവിസർജന രീതിയിലെ മാറ്റം, ശരീരഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടേക്കാം. 50 വയസ്സിനും അതിനുമുകളിലും പ്രായമുള്ള പുരുഷന്മാർ 5 മുതൽ 10 വർഷം കൂടുമ്പോൾ വൻകുടൽ പരിശോധന നടത്തണം.

കരളിനെ ബാധിക്കുന്ന അർബുദം (Liver cancer)
മഞ്ഞപ്പിത്തം, വിശപ്പ് കുറയൽ, വയർ വേദന എന്നിവ പലപ്പോഴും കരളിനെ ബാധിച്ച അർബുദത്തിൻെറ ലക്ഷണങ്ങളാകുന്നു. മദ്യപാനം ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ശരീര ഭാരം നിയന്ത്രിക്കുക, ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ ഈ അർബുദത്തിനുള്ള സാധ്യത കുറയ്ക്കും.

ഇവയാണ് പുരുഷൻമാരിൽ കാണപ്പെടുന്ന പ്രധാന അർബുദ വകഭേദങ്ങളെങ്കിലും മറ്റു ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുമ്പോഴും ഡോക്ടറെ സമീപിച്ച് യഥാസമയം സംശയം ദൂരീകരിക്കണം. ചികിത്സ ഒരിക്കലും നീട്ടിവെക്കരുത്. സമയബന്ധിതമായ മെഡിക്കൽ ഇടപെടൽ അർബുദ ചികിത്സയിൽ പ്രധാനമാണ്. രോഗം യഥാസമയം കണ്ടെത്താൻ കഴിയാത്തതാണ് അർബുദം മാരകമാകാനുള്ള ഒരു പ്രധാന കാരണം.

പാരമ്പര്യം മൂലമുള്ള കാൻസർ 5-10 ശതമാനം കാൻസർ രോഗികളിൽ ആണ് കാണുന്നത്. നൂറ് രോഗികളിൽ അഞ്ചോ പത്തോ പേർക്ക് മാത്രമേ പാരമ്പര്യം മൂലം കാൻസർ വരുന്നുള്ളൂ .കുടുംബത്തിൽ രണ്ടോ മൂന്നോ പേർക്ക് കാൻസർ വരുന്നത് കാണാറുണ്ട്. പക്ഷെ ഇവരിൽ പലർക്കും പുകവലി അല്ലെങ്കിൽ മദ്യപാന ശീലമുണ്ടാകുന്നതായി കാണുന്നുണ്ട് .കാൻസറിന് കാരണമായേക്കാവുന്ന ജനിതകമാറ്റത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം ഒരാൾക്ക് കാൻസർ വരണമെന്നില്ല. കുടുംബ പശ്ചാത്തലം ഉള്ളവർ മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കുക , വ്യായാമം ചെയ്യുന്നത് ശീലമാക്കുക , ആഹാരത്തിൽ ശ്രദ്ധിക്കുക , തടി കൂടാതെ ശ്രദ്ധിക്കുക എന്നിവയെല്ലാം പ്രധാനമാണ്.\

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ള; അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു  (36 minutes ago)

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര; കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്ര ഫെബ്രുവരിയിൽ; മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡ  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് സജ്ജം; അപകടത്താലും പൊള്ളലേറ്റും ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ലോകോത്തര ചികിത്സ ഉറപ്പ് വരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !  (1 hour ago)

ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ മമ്മൂട്ടി ചിത്രം; ഖാലീദ് റഹ് മാൻ സംവിധായകൻ!!  (1 hour ago)

പാൽ കുപ്പിയിൽ വിഷം കലക്കി മക്കളെ കൊന്നു, പിന്നാലെ അമ്മയെയും,കലാധരൻ തൂങ്ങി മൃതദേഹത്തിൽ കത്ത്, കാരണം ഭാര്യ  (1 hour ago)

തലസ്ഥാനം ഭരിക്കാൻ ബി ജെ പി ഇതരപുതുമുഖം ? വമ്പൻ ട്വിസ്റ്റ് നാളെയറിയാം...  (2 hours ago)

ബൈക്കപകടത്തിൽ പരിക്കേറ്റ് ഒരു വർഷമായി ചികിത്സയിലായിരുന്ന  (3 hours ago)

ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യ ഐക്യം എന്നിവ അനുഭവത്തിൽ  (3 hours ago)

യുവാവിനെ അച്ചൻകോവിലാറ്റിൽ കാണാതായി....  (3 hours ago)

കനത്ത മഞ്ഞും കാഴ്ചാപരിധി കുറഞ്ഞതും  (3 hours ago)

കെ. കരുണാകരൻ്റെ 15ാം ചരമവാർഷികദിനം; അദ്ദേഹം ഡി.ഐ.സി ഉണ്ടാക്കേണ്ടി വന്ന സാഹചര്യം വേദനയോടെ ഓർക്കേണ്ടി വരുന്നു; സ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

ഷാഫി....ഷാഫി ഇങ്ങോട്ട് വാ..! സ്കൂളിൽ ഇറങ്ങി ഷാഫി പിള്ളാര് കൂട്ടത്തോടെ വളഞ്ഞു മുഖ്യമന്ത്രി വന്നു ടാ....!  (3 hours ago)

താലപ്പൊലി നേർച്ചയ്ക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്....  (4 hours ago)

  കുട്ടനാട്ടിൽ പക്ഷിപ്പനി  (4 hours ago)

Malayali Vartha Recommends