യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്. രണ്ട് ദിവസത്തിനിടെ 1240 രൂപ വരെ വർദ്ധിച്ച വിപണിയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇടിവ് തുടങ്ങിയിരുന്നു.ഇന്നലെ വൈകീട്ടോടെ 440 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്നത്തെ പുതിയ വിലമാറ്റം വന്നിരിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,18,960 രൂപയിലെത്തി.
ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളാകുന്നതും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് സ്വർണ്ണവില ഉയരാൻ പ്രധാന കാരണമായത്. മാർച്ച് ഒന്നിന് പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടതിന് ശേഷം വിപണിയിൽ പ്രകടമായ തിരുത്തലുകൾക്ക് പിന്നാലെയാണ് ഈ പുതിയ മാറ്റങ്ങൾ ദൃശ്യമാകുന്നത്. വരും ദിവസങ്ങളിൽ യുദ്ധസാഹചര്യങ്ങൾക്കനുസരിച്ച് വിലയിൽ വീണ്ടും മാറ്റങ്ങൾ വരാം.ഇറാൻ-ഇസ്രായേൽ യുദ്ധം രണ്ടാം വാരത്തിലേക്ക് കടന്നതോടെ ആഗോള ഊർജ്ജ വിപണി കടുത്ത പ്രതിസന്ധിയിലാണ്.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ (ഏകദേശം 9,227 രൂപ) കടന്നു. ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞതും എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണ ഭീഷണിയും വിതരണ ശൃംഖലയെ സാരമായി ബാധിച്ചു.ഇന്ധനവില ഉയരുന്നത് ലോകമെമ്പാടും പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന ആശങ്ക ശക്തമാണ്. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നാൽ എണ്ണവില ഇനിയും ഉയരുമെന്നും ഇത് സ്വർണ്ണവിലയിൽ കൂടുതൽ പ്രതിഫലിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കേരളത്തിൽ വിവാഹ സീസൺ സജീവമായ ഈ ഘട്ടത്തിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടം സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. ഇന്നത്തെ നിരക്ക് അനുസരിച്ച് പണിക്കൂലിയും ജിഎസ്ടിയും (3%) ഹാൾമാർക്കിംഗ് ചാർജുകളും ചേർക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 1.32 ലക്ഷം രൂപയ്ക്കും 1.35 ലക്ഷം രൂപയ്ക്കും ഇടയിൽ നൽകേണ്ടി വരും
https://www.facebook.com/Malayalivartha























