Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

'പലരും ഞങ്ങള്‍ ചെയ്ത നല്ല കാര്യങ്ങളെല്ലാം മറന്നു. മുന്‍പ് ആരോഗ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നില്‍ നിന്നു ലഭിച്ച സഹായങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാം മറന്നു. ഇപ്പോള്‍ പലരും പേടിയോടും വൈരാഗ്യത്തോടും അറപ്പോടും കൂടിയാണ് നോക്കിക്കാണുന്നത്...' വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും കോവിഡ് പിടിപെട്ടതിനെക്കുറിച്ച് കുറിപ്പുമായി ആരോഗ്യപ്രവർത്തകൻ

30 JULY 2020 05:39 PM IST
മലയാളി വാര്‍ത്ത

More Stories...

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...

രാജ്യത്തെ ഗർഭിണികൾക്കും നവജാതശിശുക്കൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ജനനി' കേന്ദ്ര സർക്കാർ പുറത്തിറക്കി....

കരൾ മാറ്റിവെക്കണമെന്ന വിധിയിൽ തളർന്ന മാതാപിതാക്കൾ; മരണമുഖത്തുനിന്ന് മകനെ പുഞ്ചിരിയോടെ തിരികെ നൽകി ആസ്റ്റർ മെഡ്‌സിറ്റി

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും

സംസ്ഥാനത്ത് കോവിഡ് പിടിതരാതെ പടരുമ്പോള്‍ പൊരുതാന്‍ മുന്‍പന്തിയില്‍ തന്നെയാണ് ആരോഗ്യ പ്രവര്‍ത്തകർ നിലകൊള്ളുന്നത്. എന്നാൽ കോവിഡ് ഡ്യൂട്ടി ചെയ്യാതെ, വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും കോവിഡ് പിടിപെട്ടതിനെ കുറിച്ച് പറയുകയാണ് മെയില്‍ നഴ്‌സായ വില്‍സണ്‍ ശങ്കര്‍. ഇത്രയും മുന്‍കരുതലുകള്‍ എടുത്ത ഞങ്ങള്‍ക്ക് രോഗം വന്നെങ്കില്‍ എല്ലാ സാധാരണ ജനങ്ങളും പേടിക്കേണ്ട അവസ്ഥയാണുള്ളതെന്നും നിങ്ങള്‍ക്കെപ്പോള്‍ വേണമെങ്കിലും രോഗം പിടിപെടാമെന്നും മലയാളി ക്ലബ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പില്‍ വില്‍സണ്‍ വ്യക്തമാക്കുകയാണ്..

വില്‍സന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

'സുഹൃത്തുക്കളേ

ജീവിതത്തിലെ ഒരു പ്രത്യേക സാഹചര്യത്തിലൂടെ കടന്നു പോവുകയാണ് ഞാനിപ്പോള്‍. കോവിഡ് ബാധിച്ച് ഞാനിപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്. പ്രത്യേകിച്ച് രോഗലക്ഷണങ്ങളോ ബുദ്ധിമുട്ടോ ഇതുവരെ ഇല്ല. എന്റെ പ്രൈമറി കോണ്‍ടാക്ടിലുള്ള എല്ലാവരും നെഗറ്റിവ് ആയിരിക്കുകയാണ്. എന്നാലും അമ്മയും അച്ഛനും ഭാര്യയും ഉള്‍പ്പെടെ എല്ലാവരും ക്വാറന്റീനില്‍ തന്നെയാണ്. ഐസലേഷന്‍ ഡ്യൂട്ടി എടുക്കുമ്പോഴല്ല എനിക്ക് രോഗം കിട്ടിയത് എന്നറിയുമ്പോഴാണ് ഇതിന്റെ ഗുരുതരാവസ്ഥ നമ്മള്‍ മനസ്സിലാക്കേണ്ടത്.

ഭാര്യയുടെ പ്രസവം അടുത്തതിനാല്‍ ഞാന്‍ ഐസലേഷന്‍ ഡ്യൂട്ടിയില്‍ നിന്നു മാറിയിരിക്കുകയായിരുന്നു. കാഷ്വാലിറ്റിയില്‍ ഡ്യൂട്ടി എടുക്കുമ്പോള്‍ യാതൊരുവിധ സമ്പര്‍ക്കമോ യാത്രയോ നടത്തിയിട്ടില്ലാത്ത ഒരു പയ്യന്റെ അടുത്തു നിന്നാണ് എനിക്കും കൂടെയുള്ള 2 സ്റ്റാഫുകള്‍ക്കും രോഗം വന്നത്.മസ്തിഷക ജ്വരം ബാധിച്ച പയ്യന്‍ മരുന്നുകള്‍ എടുക്കുന്നതിനോ ചികിത്സയ്ക്ക് സഹകരിക്കുകയോ ചെയ്തില്ല. അവനെ അനുനയിപ്പിച്ച് ചികിത്സ നല്‍കിയപ്പോള്‍ ആണെനിക്ക് രോഗം കിട്ടിയത്. ആ സമയത്ത് ഞാന്‍ മാസ്‌ക് ധരിക്കുകയും കൈകള്‍ നന്നായി വൃത്തിയായി കഴുകുകയും സാനിറ്റൈസര്‍ ഇടുകയും ചെയ്തു. എന്നിട്ടും എനിക്ക് അസുഖം വരികയായിരുന്നു.

അതുമൂലം എനിക്ക് പ്രസവസമയത്ത് ഏതൊരാളും, ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നപോലെ അവളുടെ അടുത്ത് ചെല്ലാന്‍ പറ്റിയില്ല, സ്ഥലത്തുണ്ടായിട്ടു പോലും എനിക്കെന്റെ കുഞ്ഞിനെ ഏറ്റുവാങ്ങാനോ ഒന്നു കാണുവാനോ കഴിഞ്ഞില്ല.ഞാനപ്പോഴെല്ലാം ക്വാറന്റീന്‍ ആയിരുന്നു. ഇനിയും ഒരു മാസത്തോളം കാത്തിരിക്കണം കുഞ്ഞിനെയൊന്നു കാണാന്‍.എന്റെ രോഗം സ്ഥിരീകരിച്ച ഉടന്‍ ഭാര്യയേയും കുഞ്ഞിനേയും ഐസലേഷനിലേക്ക് മാറ്റി. തുടര്‍ന്നുള്ള പരിശോധനയില്‍ ഭാര്യ നെഗറ്റീവ് ആവുകയും ചെയ്തു.ഞാന്‍ നന്നായി തന്നെ ക്വാറന്റീന്‍ പാലിച്ചിരുന്നതിനാല്‍ കൂടെയുള്ളവര്‍ നെഗറ്റീവ് ആവുമെന്ന് ഉറപ്പായിരുന്നു.

എന്നിരുന്നാലും ഞങ്ങള്‍ക്കെല്ലാവര്‍ക്കും മാനസികമായി വിഷമതകള്‍ അനുഭവിക്കേണ്ടി വന്നു. ഒറ്റപ്പെടലുകള്‍ അനുഭവിക്കേണ്ടിയും വന്നു. എന്റെ കോണ്‍ടാക്ടിലുള്ള ആളുകള്‍ക്കും ഇതു പോലെ വിഷമങ്ങളും ഒറ്റപ്പെടലുകളും അനുഭവിക്കേണ്ടി വന്നു. ഞങ്ങള്‍ക്ക് ചികിത്സയുടെ ഭാഗമായി sPychology കണ്‍സള്‍ട്ടേഷനുമെല്ലാം ലഭിച്ചിരുന്നു. എന്നാലും കുഞ്ഞിനെയും ഭാര്യയേയും കാണാത്തതിനാലും പലരുടെയും ഒറ്റപ്പെടത്തലുകളും കുറ്റപ്പെടുത്തലുകളാലും എനിക്കും എന്റെ കുടുംബത്തിനും ചെറിയ വേദനകള്‍ ഇപ്പോഴും മനസ്സിലുണ്ട്.

പലരും ഞങ്ങള്‍ ചെയ്ത നല്ല കാര്യങ്ങളെല്ലാം മറന്നു. മുന്‍പ് ആരോഗ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നില്‍ നിന്നു ലഭിച്ച സഹായങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാം മറന്നു. ഇപ്പോള്‍ പലരും പേടിയോടും വൈരാഗ്യത്തോടും അറപ്പോടും കൂടിയാണ് നോക്കിക്കാണുന്നത്. നമ്മളും മനുഷ്യരാണെന്നും ഞങ്ങള്‍ക്കും വികാരങ്ങളുണ്ടെന്നും മറന്നു. ഇത് എന്റെ മാത്രം കാര്യമല്ല എല്ലാ ആരോഗ്യപ്രവര്‍ത്തകരും അനുഭവിക്കുന്നതാണിത്.എനിക്ക് രോഗം വന്നത് ഞാന്‍ കൂട്ടുകാരോടൊപ്പം കൂട്ടം കൂടി നിന്നതുകൊണ്ടല്ല, മാസ്‌ക് താടിയില്‍ വച്ചതു കൊണ്ടല്ല, അനാവശ്യമായ യാത്രകള്‍ നടത്തിയതു കൊണ്ടല്ല എന്റെ ജോലി കൃത്യമായി ചെയ്തതു കൊണ്ടാണ്.രോഗം ഭേദമായി പുറത്തിറങ്ങി ക്വാറന്റീന്‍ കഴിഞ്ഞു എനിക്ക് ഈ ജോലി തന്നെയാണ് വീണ്ടും ചെയ്യേണ്ടത്. ഞാനുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരും ഇത്തരത്തിലുള്ള അപകടസാധ്യതയുള്ള അന്തരീക്ഷത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.

ഞങ്ങള്‍ ശുശ്രൂഷിക്കുന്ന രോഗികളാരും ഞങ്ങളുടെ ബന്ധുക്കാരോ മിത്രങ്ങളോ അല്ല. എന്നാലും ഞങ്ങളെല്ലാരും ആത്മാര്‍ത്ഥമായാണ് ഓരോ രോഗിയേയും പരിപാലിക്കുന്നത്. കാരണം അവരെല്ലാം മറ്റു പലരുടെയും അച്ഛനോ അമ്മയോ മകനോ സഹോദരങ്ങളോ ഒക്കെയാണെന്നുള്ള ഉത്തമ ബോധ്യം ഞങ്ങള്‍ക്ക് ഉണ്ട്.എന്നാല്‍ നിങ്ങളില്‍ പലരുമെന്താണ് ചെയ്യുന്നത് മാസ്‌ക് ഇടാതെ, സാമൂഹിക അകലം പാലിക്കാതെ , ഗവണ്‍മെന്റും ആരോഗ്യ വകുപ്പും പറയുന്നതനുസരിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നു. നിങ്ങള്‍ അറിയാതെ രോഗം നിങ്ങളുടെ ഉറ്റവര്‍ക്ക് നല്‍കുന്നു.

സമ്പര്‍ക്കമോ യാത്രയോ നടത്തിയിട്ടില്ലാത്ത 19 കാരനില്‍ നിന്നും ഇത്രയും മുന്‍കരുതലുകള്‍ എടുത്ത ഞങ്ങള്‍ക്ക് രോഗം വന്നെങ്കില്‍ എല്ലാ സാധാരണ ജനങ്ങളും പേടിക്കേണ്ട അവസ്ഥയാണുള്ളത്. നിങ്ങള്‍ക്കെപ്പോള്‍ വേണേലും രോഗം പിടിപെടാം. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കാരില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ ആരില്‍ നിന്നുമാവാം. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കൂ. മാസ്‌ക് ധരിക്കൂ... സാമൂഹിക അകലം പാലിക്കുക.കുറച്ചു കാലം വീട്ടില്‍ തന്നെയിരുന്നാല്‍ കുറച്ചു കഴിഞ്ഞാല്‍ ലോകം കാണാം. ഇപ്പോള്‍ ലോകം കാണാനിറങ്ങിയാല്‍ വീട്ടിനുള്ളില്‍ പടമായിരിക്കാം.

[NB: ഈ ദിവസങ്ങളിലെല്ലാം ഞങ്ങളെ വിളിക്കുകയും അന്വേഷിക്കുകയും മാനസികമായും പ്രായോഗിക പരമായും സഹായിച്ച ഒട്ടനവധി സുമനസ്സുകള്‍ ഉണ്ട്. അവര്‍ക്കെല്ലാവര്‍ക്കും മനസ്സു നിറഞ്ഞ് നന്ദി അറിയിക്കുന്നു.]

എന്ന് പുരുഷ നഴ്‌സായ

വില്‍സണ്‍ ശങ്കര്‍'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ 'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ  (10 hours ago)

സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്  (11 hours ago)

ANI-യെ പറപ്പിച്ച് വി ഡി സതീശന്റെ ഇംഗ്ലീഷ് സാക്ഷാൽ പിണറായി പോലും ഞെട്ടി..!ദേ കേൾക്ക്...!  (11 hours ago)

മോദിയെ ഞെട്ടിച്ച് വിജയ് ഉച്ചയ്ക്ക് വിശപ്പ് തുടങ്ങിയതും വിജയ് തനി സ്വരൂപം തുടങ്ങി..!!  (11 hours ago)

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി  (11 hours ago)

ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട  (11 hours ago)

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (13 hours ago)

ആന്തരികാവയങ്ങളുടെ പരിശോധന  (13 hours ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (13 hours ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (13 hours ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (15 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (15 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (18 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (19 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (20 hours ago)

Malayali Vartha Recommends