Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ഒരു അനാഥയുടെ കഴുത്തിൽ താലി കെട്ടിയതു കൊണ്ട് ,ഉണ്ണാനും ഉടുക്കാനും കൊടുത്ത് കൊണ്ട് ഒന്നുമായില്ല..ആരുമില്ല..എന്ന തോന്നൽ ഇല്ലാതാക്കാൻ പറ്റിയില്ല എങ്കിൽ പിന്നെ എന്തിനു ഈ "സാഹസം.".? സ്നേഹം, സഹാനുഭൂതി, ഇതിനൊക്കെ കണക്കു പറയരുത്...സൈക്കോളജിസ്റ് കലാമോഹൻ എഴുതുന്നു

12 AUGUST 2020 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി

മസ്തിഷ്‌ക മരണം സംഭവിച്ച പതിനെട്ടു വയസുകാരനായ അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍

ജീവനേകാം ജീവനാകാം: ഐസക് ജോര്‍ജിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു...

സംസ്ഥാനത്തെ ആറ് സ്‌ട്രോക്ക് സെന്ററുകളെ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎസ്ഒ), എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയെടുത്തുവെന്ന് മന്ത്രി വീണാ ജോര്‍ജ്...

സ്നേഹം, സഹാനുഭൂതി ഇതൊക്കെയും തന്നെ മനുഷ്യത്വം തുളുമ്പുന്ന മനുഷ്യരുടെ സ്വാഭാവിക ഘടകങ്ങളാണ്. എന്നാൽ എല്ലാരിലും അങ്ങനെയുണ്ടാകില്ല. എല്ലാവരും തന്നെ അങ്ങനെ ആകണം എന്നില്ല. ചിലപ്പോൾ കണക്കുപറച്ചിലുകളുടെയും ചിലപ്പോൾ കുറ്റംപറയുന്നതിനുമൊക്കെയായി ഉപയോഗപ്പെടുത്താനുള്ളതാകുന്നു. എന്നാൽ അതിനൊക്കെ മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വരുന്ന അവസ്ഥ. അതൊക്കെ ചിന്തകൾക്കും അതീതമാണ്. അത്തരം ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സൈക്കോളജിസ്റ്റായ കലാമോഹൻ.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

രാമനാഥൻ ഡോക്ടർ ന്റെ മാനസികാരോഗ്യ ആശുപത്രിയിൽ ട്രെയിനിങ് സമയം..ആദ്യത്തെ കേസ്...എനിക്കിപ്പോഴും ഓർമ്മയുണ്ട്..ബൊമ്മ കുട്ടിയെ പോലെ ഒരുവൾ..പെട്ടന്ന് മിണ്ടാതെ ആയി, കരച്ചിൽ , പേടി ..ആകെ ദുഃഖിത...ഭർത്താവു കൂട്ടി കൊണ്ട് വന്നു..ഡോക്ടർ എന്നോട് സംസാരിക്കാൻ പറഞ്ഞപ്പോൾ , വല്ലാത്ത excitement ആയിരുന്നു..ഒറ്റയ്ക്ക് ഒരു ക്ലയന്റ് ന്റെ കേസ് ഹിസ്റ്ററി തയ്യാറാക്കുക ആണ്..ഒരുപാടു നേരമെടുത്ത് അവർ കാര്യം പറഞ്ഞു..ഭാര്തതാവിന്റെ സുഹൃത്തുമായിട്ടുള്ള വഴിതെറ്റിയ ബന്ധം..ഇപ്പോൾ അയാൾ പറഞ്ഞു മറ്റാരോ അറിഞ്ഞു...ആ വ്യക്തി ഫോൺ വിളിച്ചു മോശമായി സംസാരിച്ചു.. വിവരം ഭർത്താവു അറിയുമെന്ന പേടി..!

ആരോരും ഇല്ലാത്ത ഒരുവൾ എന്ന് പറഞ്ഞു എന്നെ കുത്തി നോവിക്കുമായിരുന്നു ചേട്ടൻ..എന്റെ ഇഷ്‌ടങ്ങൾ ഒന്നും പറയാൻ വയ്യ..തന്ത കൊണ്ട് വെച്ചിട്ടുണ്ടോ എന്ന് ചോദിക്കും...എനിക്കാരുമില്ല...!ഭർത്താവുമായിട്ടുള്ള പൊരുത്ത കേടുകൾ പറഞ്ഞ കൂട്ടത്തിൽ അവർ പറഞ്ഞു.. ഞാൻ എഴുതി എടുത്തു..ഉ ള്ളിൽ സന്തോഷം നുരഞ്ഞു പൊന്തുക ആണ്.. എത്ര മാത്രം കാര്യങ്ങൾ ഞാൻ കണ്ടെത്തി.. വിവാഹം കഴിഞ്ഞിട്ടില്ലാത്ത ഒരു പെൺകുട്ടിക്ക് , ആ അവസ്ഥ കൂടുതൽ ഉൾകൊള്ളാൻ വയ്യ... ഔദ്യോഗിക ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുക എന്നത് മാത്രാ... കണ്ടെത്തിയ വിവരം ഡോക്ടർ ന്റെ അടുത്ത് ലോട്ടറി അടിച്ച മട്ടിൽ അവതരിപ്പിച്ചു..അഹങ്കാരത്തോടെ...!ആരോരും ഇല്ലാത്ത ഒരുവൾക്കു ജീവിതം കൊടുക്കാൻ തോന്നിയ തന്റെ മനസ്സിനെ പറ്റിയും , വീട്ടുകാരുടെ എതിർപ്പിനെ പറ്റിയും ഒക്കെ അയാൾ പറയുന്നത് കേട്ട് എനിക്ക് ശെരിക്കും ദേഷ്യം വന്നു..

ആ സ്ത്രീയോട് ..! ഇത്രയ്ക്കു നന്ദികെട്ടവൾ ...! പുരുഷന്റെ ഭാഗത്തു നിന്നും മാത്രം ചിന്തിച്ചു...ആദ്യത്തെ ആയതു കൊണ്ട് തന്നെ , ആ കേസിന്റെ ഓരോ ഘട്ടവും ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്..ഈ അടുത്ത് , ഇതേ പോലെ തന്നെ എന്ന് പറയാം മറ്റൊരു കേസ്.. സ്ത്രീ അനാഥ ...മുൻപത്തെ കേസിലെ പോലെ ഒരു സുന്ദരി.. പത്താം ക്ലാസ്സിൽ , ഉയർന്ന നിലയ്ക്ക് മാർക്ക് വാങ്ങിയ അനാഥകുട്ടിയെ പത്രങ്ങൾ വാനോളം പുകഴ്ത്തി എഴുതിയിരുന്നു അന്ന്..അത് കൊണ്ട് മാത്രമായില്ലല്ലോ..തലവര മോശമായിരുന്നു..കാലം കുറെ അങ്ങ് അപ്പുറത്തല്ലേ...കുട്ടിയുടെ കാര്യങ്ങൾ നോക്കേണ്ടവർ മികച്ച വിദ്യാഭ്യാസം കൊടുത്തില്ല.. പ്രീഡിഗ്രി കഴിഞ്ഞു ,ഒരു അനാഥയെ വിവാഹം കഴിക്കാൻ വിശാല മനസ്സോടെ വന്ന വ്യക്തിയുടെ മുന്നിൽ താലി കെട്ടാൻ തല കുനിച്ചും കൊടുത്തു..പക്ഷെ , അദ്ദേഹം അവരെ പഠിപ്പിച്ചു..അത്യാവശ്യം വിദ്യാഭ്യാസം നേടി കൊടുത്തു..

ഭാര്തതാവ് പറഞ്ഞത് ഇതാണ്.....അവൾക്കു ഒരു ജീവിതം കൊടുത്തത് ഞാൻ ആണ്..നയാ പൈസ വാങ്ങാതെ താലി കെട്ടി..എന്റെ കുടുംബക്കാർ മുഴുവൻ എതിർപ്പായിരുന്നു..അത് മാത്രമോ ?പഠിപ്പിക്കുകയും ചെയ്തു.. എന്താ കാര്യം എന്നറിയില്ല..ഇപ്പോൾ ,ആരോടും ഒന്നും മിണ്ടില്ല..ഒറ്റയ്ക്ക് ഇരുപ്പാണ്...കരച്ചിലും..!! പെട്ടന്ന് എനിക്ക് വര്ഷങ്ങള്ക്കു മുൻപിലെ ആ കേസ് ഓർമ്മ വന്നു..രണ്ടു പുരുഷന്മാരും അഭിമാനത്തോടെ പറഞ്ഞു തുടങ്ങിയത് അനാഥയ്ക്കു ജീവിതം കൊടുത്ത മനസ്സിന്റെ വിശാലതയിൽ പിടിച്ചു തന്നെയാണ്.. അന്ന് ചിന്തിക്കാത്ത ഒരു കാര്യം ഞാൻ ഇത്തവണ ഓർത്തു..രണ്ടു പേരും പറഞ്ഞു.., നയാപൈസ സ്ത്രീധനം വാങ്ങാതെ ജീവിതം കൊടുത്ത കാര്യം..! ഒരേ ഭാവത്തിൽ..ഒരേ മനസ്സോടെ...വഴക്കിടുമ്പോൾ , പറയുമോ ഇതൊക്കെ ...?

ഇത്തവണ ഭർത്താവിനോട് ഞാൻ ചോദിച്ചു..അന്ന് ചോദിയ്ക്കാൻ തോന്നാത്ത ഒന്ന്..ഓ..അതൊക്കെ ഇടയ്ക്കിടയ്ക്ക് ഞാൻ പറയും..അവള് ചെലവ് നിയന്ത്രിക്കാതെ ഒക്കെ വരുമ്പോ..നിന്റെ തന്ത കൊണ്ട് വന്നതാണോ എന്ന്..! തമാശ മട്ടിൽ അദ്ദേഹം പറഞ്ഞു..അതിലൊക്കെ എന്തിരിക്കുന്നു എന്ന മട്ടിൽ..എനിക്കെന്തോ ഉള്ളിൽ വല്ലാത്ത അസ്വസ്ഥത തോന്നി.ആരുടെ ഒക്കെയോ കരുണ കൊണ്ട് ജീവിച്ചു വന്ന രണ്ടു പേര്..സ്വപ്‌നങ്ങൾ അവർക്കുമുണ്ടായിരുന്നിരിക്കില്ലേ..?പക്ഷെ , അതിലേയ്ക്ക് നോക്കാൻ ധൈര്യം ഇല്ല.. വെച്ച് നീട്ടിയ ജീവിതം സ്വീകരിക്കുക..വലിയ കാര്യം ആണ് ആ രണ്ടു പുരുഷന്മാരും ചെയ്തത്.. പക്ഷേ , അച്ഛനും അമ്മയും ഇല്ലാത്ത ഒരുവളോട് ,ആരോരും ഇല്ലാത്ത ഒരുവളോട് ,അത് വിളിച്ചു പറയുക..അതിന്റെ പേരിൽ , അടിമ ആയിട്ടിരിക്കണം എന്ന് അവകാശപെടുക..പൈസയുടെ കാര്യം വരുമ്പോൾ..നിന്റെ തന്ത തന്നിട്ടുണ്ടോ എന്ന് ചോദിക്കുക..

രണ്ടാമത്തെ കേസിലെ സ്ത്രീ എന്നോട് പറഞ്ഞു..മതിയായി..ദേഷ്യം വരുമ്പോൾ എന്തൊക്കെ പറയും എന്ന് ചേട്ടന് അറിയില്ല..പിഴച്ചു ഉണ്ടായതല്ലേ നീ എന്നൊക്കെ ആണ് വിളിച്ചു പറയുക..കുറെ കഴിയുമ്പോൾ ചേട്ടന്റെ ദേഷ്യം മാറും..പറഞ്ഞതൊക്കെ ചേട്ടൻ മറക്കും..പക്ഷെ , ഞാൻ മടുത്തു...! എനിക്കാരുമില്ല...!ഒരു നിസ്സഹാവസ്ഥ ആ കണ്ണുകളിൽ കാണാമായിരുന്നു..ഹൃദയത്തിനേറ്റ മുറിവുകളും..വര്ഷങ്ങള്ക്കു മുൻപ് കണ്ട അതേ ദയനീയത..ചോദിക്ക് മാഡം, എന്ത് കുറവാണു ഞാൻ അവൾക്കു കൊടുത്തതെന്ന്..ഒന്നുമില്ലാതെ ഇടത്ത് നിന്നും...ഇത്രയും നേട്ടങ്ങൾ അവൾക്കു കിട്ടിയില്ലേ..? ഞാൻ കെട്ടിയില്ലായിരുന്നു എങ്കിലോ..?

ഔഷധം കരുതിയത് കൊണ്ട് മാത്രം രോഗം മാറുക ഇല്ല..അത് അകത്താകുകയും വേണം..എന്ന് പറയും പോലെ ,ഒരു അനാഥയുടെ കഴുത്തിൽ താലി കെട്ടിയതു കൊണ്ട് ,ഉണ്ണാനും ഉടുക്കാനും കൊടുത്ത് കൊണ്ട് ഒന്നുമായില്ല..ആരുമില്ല..എന്ന തോന്നൽ ഇല്ലാതാക്കാൻ പറ്റിയില്ല എങ്കിൽ പിന്നെ എന്തിനു ഈ "സാഹസം.".? സ്നേഹം, സഹാനുഭൂതി, ഇതിനൊക്കെ കണക്കു പറയരുത്... പ്രളയം അതിജീവിച്ചു കഴിയുമ്പോ എങ്കിലും അതു തോന്നുന്നില്ലേ?
കല, കൗൺസലിംഗ് സൈക്കോളജിസ്റ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (15 minutes ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (31 minutes ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (7 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (7 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (7 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (7 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (8 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (9 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (9 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (9 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (11 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (11 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (12 hours ago)

Malayali Vartha Recommends