വാക്‌സിൻ എടുക്കാത്തവർ പടിക്ക് പുറത്ത്; കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്ക് വിദേശ യാത്ര ചെയ്യുന്നതിൽ വിലക്കുമായി യുഎഇ, പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി, നിർദ്ദേശങ്ങൾ ഇങ്ങനെ...
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യുഎഇ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. കടുത്ത ജാഗ്രത പാലിച്ചുകൊണ്ട് നിയന്ത്രണങ്ങൾ ഉറപ്പുവരുത്താൻ അധികൃതർ ഒരുങ്ങിക്കഴിഞ്ഞു. ഏവരുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകി മുന്നോട്ട് വച്ച നിബന്ധനകൾ കൃത്യമായി തന്നെ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിക്കുകയുണ്ടായി. അതായത് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യുഎഇയില്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിക്കുകയുണ്ടായി. മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ ഇളവുകൾ നൽകിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.
അതേസമയം, യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2759 പേർക്കു കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. 913 പേർ രോഗമുക്തി നേടി. ഒരു` മരണം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ആകെ രോഗികൾ: 7,85,625. രോഗമുക്തി നേടിയവർ: 7,53,033. ആകെ കോവിഡ് മരണം: 2174. ചികിൽസയിൽ ഉള്ളവർ: 30418. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
കൂടാതെ രാജ്യത്ത് അനുദിനം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. കനത്ത ജാഗ്രത കാണിക്കണം. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൂടാതെ, ആരോഗ്യവിദഗ്ധർ നൽകുന്ന മാർഗിനിർദേശങ്ങളെല്ലാം അനുസരിക്കേണ്ടതുമാണ്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം എന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha