Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം..പവന് 3,200 രൂപ വ‍ർധിച്ച് 1,26,920 രൂപയായി... ഒരു ഗ്രാം സ്വ‍‍ർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്... ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം...


ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ച് ഇസ്രായേൽ.. ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്..


പശ്ചിമേഷ്യ കടുത്ത ആശങ്കയിലാണ്.. ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 2026ല്‍ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും..


അടുത്ത മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത.. ചൂട് വർധിച്ചു വരുന്ന സാഹചര്യവും..പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം...


മദ്ധ്യപൂര്‍വ്വേഷ്യയിലെ ആകാശം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അടച്ചു പൂട്ടി.. ബഹറെയ്‌ന്, ഖത്തര്‍, കുവൈറ്റ്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ്..

ദുബായിയുടെ വികസനത്തിന് കളമൊരുക്കിയ നായകൻ ശൈഖ് മുഹമ്മദ് അല്‍ മക്തൂം ഭരണത്തിലേറി രണ്ട് പതിറ്റാണ്ട് ദുബായിയുടെ വികസനക്കുതിപ്പിന്റെ പര്യായം

05 JANUARY 2026 08:53 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ പ്രവാസി സമൂഹം.... ഇസ്രായേലും അമേരിക്കയും ഇറാന് നേരെ ആക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് ഗൾഫ് മേഖലയിലെ താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണമാരംഭിച്ചത്, മിക്ക ഗൾഫ് രാജ്യങ്ങളും വ്യോമപാത അടച്ചതോടെ നിരവധി പ്രവാസികളുടെ യാത്ര മുടങ്ങി, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അതത് രാജ്യങ്ങൾ പുറത്തിറക്കുന്ന എല്ലാ സുരക്ഷ മാർഗനിർദേശങ്ങളും പാലിക്കണമെന്നും എംബസികളുടെ

ഗൾഫിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ.... ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ച് വൻ തീപിടിത്തം, ഒമാൻ ഒഴികെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ മിസൈൽ വർഷിച്ചു... മിനാബിൽ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 പെണ്‍കുട്ടികൾ കൊല്ലപ്പെട്ടു, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി

സങ്കടക്കാഴ്ചയായി... കുവൈത്തിൽ ബാഡ്മിന്റൺ കളിക്കിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു...

ഹജ്ജ് നിർവഹിക്കുന്ന സൗദി സ്വദേശികൾക്കും സൗദിയിലുള്ള വിദേശികൾക്കും പങ്കെടുക്കുന്നതിനുള്ള അഭ്യന്തര രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം...

പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി... വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത് ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളും...

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈയുടെ ഭരണാധികാരിയായി ചുമതലയേറ്റിട്ട് 20 വര്‍ഷം തികഞ്ഞു  . 2006 ജനുവരി നാലിനാണ് ശൈഖ് മുഹമ്മദ് അധികാരമേറ്റത്. ഈ രണ്ട് പതിറ്റാണ്ടിനുള്ളില്‍ ദുബൈയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി മാറ്റാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് സാധിച്ചു.  

ശൈഖ് മുഹമ്മദിന്റെ വികസനസ്വപ്നങ്ങളാണ് ലോകം ഉറ്റുനോക്കുന്ന ഇന്നത്തെ ദുബായ്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും സാമ്പത്തിക- സാങ്കേതിക മേഖലയിലുമെല്ലാം യുഎഇ ഇന്ന് കൈവരിച്ച നേട്ടങ്ങൾക്കു പുറകിലെ ശക്തമായ സാന്നിധ്യമാണ് ശൈഖ് മുഹമ്മദ്.


ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 20 വർഷം കൊണ്ട് ദുബായ് ലോകത്തിന്റെ നെറുകയിലെത്തി. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ദുബായിയെ ബിസിനസ്, സംസ്കാരം, നൂതന സാങ്കേതികവിദ്യ എന്നിവയുടെ ആഗോള കേന്ദ്രമാക്കി മാറ്റി. ഓരോ നാഴികക്കല്ലും വികസനത്തിലേക്കുള്ള പുതിയൊരു കുതിപ്പാണെന്ന് വിശ്വസിക്കുന്ന അദ്ദേഹം, ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഭരണകൂടത്തെ നയിക്കുന്നത്

 



ഈ ലക്ഷ്യത്തോടെ ‘വിഷൻ 2021’ എന്ന പദ്ധതിക്ക് അദ്ദേഹം തുടക്കമിടുന്നത് 2010-ലായിരുന്നു. യുഎഇയുടെ വികസനചരിത്രത്തിലെ എല്ലാതീരുമാനങ്ങൾക്കും പുറകിലെ സാന്നിധ്യമാണ് അദ്ദേഹം. 1977 ഓഗസ്റ്റ് 25-ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനംമുതൽ നമുക്കത് കാണാനാവും.

ദുബായ് വാണിജ്യരംഗത്തെ വിപ്ലവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമിട്ടത് ശൈഖ് മുഹമ്മദാണ്. 1996 ഫെബ്രുവരി 16-നായിരുന്നു അത്. അതേവർഷം മാർച്ച് 27-ന് ലോകത്തിലെ ഏറ്റവുംവലിയ കുതിരപ്പന്തയമായ ദുബായ് വേൾഡ് കപ്പിന് തുടക്കംകുറിച്ചു.

2000 ഒക്ടോബർ 28-ന് ദുബായ് ഇന്റർനെറ്റ് സിറ്റിക്ക് പ്രവർത്തനം കുറിച്ചു. 2001 ജനുവരി 21-ന് ദുബായ് മീഡിയാസിറ്റി, ഇതേവർഷം ഒക്ടോബർ 29-ന് ദുബായ് ഇ-ഗവൺമെന്റ് പദ്ധതി, 2002 ഫെബ്രുവരി 16-ന് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, 2006 ഫെബ്രുവരി 19-ന് ദുബായ് എയ്‌റോസ്പെയ്‌സ് എന്റർപ്രൈസ്, 2009 സെപ്റ്റംബർ ഒൻപതിന് ദുബായ് മെട്രോ, 2010 ജനുവരി മൂന്നിന് ബുർജ് ഖലീഫ, 2013 ഒക്ടോബർ 27-ന് മക്തൂം ഇന്റർനാഷണൽ എയർപോർട്ട്, 2014 നവംബർ 16-ന് ബഹിരാകാശപദ്ധതി, 2016 ഒക്ടോബർ 10 ദുബായ് ക്രീക്ക് ടവർ, നവംബർ എട്ട് ദുബായ് വാട്ടർ കനാൽ എന്നിവയെല്ലാം യുഎഇക്ക് സമർപ്പിച്ചു.

മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ലോകശ്രദ്ധയാകർഷിച്ചു. എക്സ്പോ 2020-ഉം വൻവിജയമാക്കിയതോടൊപ്പം ദുബായിൽനടന്ന കാലാവസ്ഥാസമ്മേളനവും ശ്രദ്ധേയമായി.

1949-ൽ ശൈഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിന്റെയും ലത്തീഫ ബിൻത് ഹംദാൻ അൽ നഹ്യാന്റെയും മൂന്നാമത്തെ മകനായി ജനനം. വിഖ്യാതമായ മക്തൂം രാജവംശമാണ് ശൈഖ് മുഹമ്മദിന്റേത്. പിതാവ് ശൈഖ് റാഷിദിന്റെയും മുത്തച്ഛനായ ശൈഖ് സായിദിന്റെയും സ്നേഹപരിലാളനകൾ ഏറ്റുവാങ്ങിയ കുട്ടിക്കാലം. ഷിന്ദഗയിലെ കൊട്ടാരത്തിൽ ശൈഖ് സായിദ് വിളിച്ചുചേർത്ത മജ്‍ലിസുകൾ ശൈഖ് മുഹമ്മദിന് അറിവിന്റെ വിശാലമായ ലോകമാണ് തുറന്നുകൊടുത്തത്.

ദുബായിലെ സ്കൂൾവിദ്യാഭ്യാസത്തിനുശേഷം കേംബ്രിജ്‌ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം. അവിടെവെച്ച് സൈനികപരിശീലനവും നേടി. തിരിച്ചെത്തിയശേഷം 1968-ൽ ദുബായ് പോലീസ്-പൊതുസുരക്ഷാതലവനായി നിയമിക്കപ്പെട്ടു. 1971-ൽ രാജ്യത്തിന്റെ പ്രതിരോധമന്ത്രി. 1995-ന് ദുബായ് കിരീടാവകാശിയായും അവരോധിക്കപ്പെട്ടു. 2006-ൽ ദുബായ് എമിറേറ്റിന്റെ ഭരണാധികാരി.

2006 ജനുവരി നാലിന് യുഎഇ വൈസ് പ്രസിഡന്റ്, 2006 ഫെബ്രുവരി 11-ന് യുഎഇയുടെ പ്രധാനമന്ത്രിപദം. നേതാവ്, കവി, പോരാളി, ഈ വിശേഷണങ്ങളെല്ലാം ഒത്തുചേർന്ന വ്യക്തിത്വം. മനുഷ്യസ്നേഹത്തിന്റെ മാനവിക ഐക്യത്തിന്റെ പതാകവാഹകൻ. മനുഷ്യസ്നേഹത്തിൽ മാത്രമല്ല, മൃഗങ്ങളോടും സകല ജന്തുജാലങ്ങളോടുമുള്ള കരുതൽ. ശൈഖ് മുഹമ്മദിന്റെ കുതിരക്കമ്പം ലോകമെങ്ങും പേരുകേട്ടതാണ്. ലോകത്തിലെ പല പ്രശസ്തമായ കുതിരയോട്ടമത്സരങ്ങളിലും വിജയിക്കുന്നത് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കുതിരകളാണ്. കുതിരയോട്ടമത്സരത്തിലെ ദുബായ് വേൾഡ് കപ്പ് വൻ വിജയമായതിനുപിന്നിലും അദ്ദേഹത്തിനുള്ളിലെ കായികപ്രേമിക്ക് വലിയപങ്കുണ്ട്.

ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ ദുബായ് നേട്ടംകൊയ്യുന്നത് തുടരുകയാണ്. ഇന്ന് യുഎഇ ബഹിരാകാശപേടകങ്ങൾ വിക്ഷേപണം ചെയ്യുകയും ദുബായ് ലോകസാങ്കേതികതയുടെ അവസാനവാക്കായി മാറുകയും ചെയ്തിരിക്കുന്നു. ഇതിനെല്ലാംപുറകിലെ ശക്തിസ്രോതസ്സായി ശൈഖ് മുഹമ്മദ് വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ളവർക്കെല്ലാം നേതാവായി നിലകൊള്ളുന്നു.

 കഴിഞ്ഞ 20 വര്‍ഷത്തിനിടെ ദുബൈ മെട്രോ, ബുര്‍ജ് ഖലീഫ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ തുടങ്ങി ലോകം അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന ഒട്ടേറെ പദ്ധതികളാണ് ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തില്‍ യാഥാര്‍ഥ്യമായത്. എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. സ്ഥാനാരോഹണത്തിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നഗരത്തില്‍ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി  ഡമാക് ഗ്രൂപ്പ് വൈകം ജെ ബി ആര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഡ്രോണ്‍ ഷോകള്‍ സംഘടിപ്പിച്ചു. ദുബൈയുടെ 20 വര്‍ഷത്തെ വളര്‍ച്ചയുടെ കഥ പറയുന്ന ദൃശ്യവിസ്മയമാണ് ആകാശത്ത് തെളിഞ്ഞത്. സഫ വണ്‍, ദമാക് ടവര്‍ തുടങ്ങിയ പ്രമുഖ കെട്ടിടങ്ങളില്‍ ശൈഖ് മുഹമ്മദിന്റെ നേട്ടങ്ങളെ ആദരിച്ചുകൊണ്ടുള്ള വലിയ ബാനറുകള്‍ ഉയര്‍ത്തി.

‘അസാധ്യമായി ഒന്നുമില്ല’ എന്ന സന്ദേശം നല്‍കി, അടുത്ത തലമുറക്ക് പ്രചോദനമാകുന്ന വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞു.

തന്റെ ഭരണലബ്ധിയുടെ വാർഷികം ആഘോഷിക്കാൻ ആഗ്രഹിക്കാത്ത അദ്ദേഹം ആ ദിനം രാജ്യത്തിന്റെ പുരോഗതിക്കായി സമർപ്പിക്കുകയാണ് പതിവ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഓരോ ജനുവരി നാലിനും യുഎഇയുടെ ഭാവി നിശ്ചയിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങളോ സാമൂഹിക ക്യാംപെയ്നുകളോ വികസന പദ്ധതികളോ ആണ് അദ്ദേഹം രാജ്യത്തിന് സമ്മാനിച്ചത്. വ്യക്തിപരമായ നേട്ടങ്ങളേക്കാൾ രാജ്യത്തിന്റെ ഉന്നതിക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമാണ് അദ്ദേഹം മുൻഗണന നൽകുന്നത്.

2026-നെ കുടുംബ വര്‍ഷമായി യു എ ഇ പ്രസിഡന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, കുടുംബ ബന്ധങ്ങളുടെ ഭദ്രതക്കും സാമൂഹിക വികസനത്തിനും ഊന്നല്‍ നല്‍കിയുള്ള പദ്ധതികളും വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.

ഭരണം എന്നത് കേവലം ചടങ്ങുകളല്ലെന്നും അത് ജനങ്ങളോടുള്ള ഉത്തരവാദിത്തമാണെന്നും അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ ഓരോ ചുവടുവയ്പ്പും. ഭരണലബ്ധിയുടെ 20-ാം വാർഷികം പൂർത്തിയാകുമ്പോൾ ദുബായിയുടെ മൂല്യങ്ങളും ഭാവി സ്വപ്നങ്ങളും പ്രതിഫലിപ്പിക്കുന്ന പുതിയൊരു വികസന മുന്നേറ്റത്തിനാണ് രാജ്യം കാത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വ‍‍ർണവില; രണ്ടുലക്ഷം കടക്കുമോ?  (3 hours ago)

IRANതുടച്ചുനീക്കിയത് ഇറാന്റെ ഏഴ് ബുദ്ധികേന്ദ്രങ്ങളെ;  (3 hours ago)

ബാബ വംഗ പ്രവചിച്ചത്  (3 hours ago)

ഉച്ചതിരിഞ്ഞ് ഇടിമിന്നലും കാറ്റും.  (3 hours ago)

IRAN മേഖലയിൽ യുദ്ധം..  (3 hours ago)

ആറ്റുകാൽ പൊങ്കാല.... തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് മൂന്നുവരെ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കപ്പെടും  (4 hours ago)

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ നാളെ...  (4 hours ago)

ബേബി വെറും ബേബി അല്ലെന്ന് തെളിയിക്കും  (4 hours ago)

Ayatollah Ali Khameneiതായ് വേര് അറുത്തു മാറ്റി..  (4 hours ago)

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്‍...27 സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ  (4 hours ago)

യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു  (5 hours ago)

നാഗ്പൂരിൽ ഒരു സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 15 മരണം...  (5 hours ago)

കഠിനമായ ചൂട്: ഇടയ്ക്കിടെ വെള്ളം കുടിയ്ക്കണം... പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

ഗർഭാശയ ഗള അർബുദം തടയാൻ പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (5 hours ago)

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഗ്രേഡ് എസ്‌ഐയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (5 hours ago)

Malayali Vartha Recommends