രാജ്യം കടത്തിൽ മുങ്ങുമ്പോഴും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ദിവസേനെയുള്ള യാത്ര ഹെലികോപ്റ്ററിൽ; ആഡംബരയാത്രയെ പാരിഹസിച്ചു പാക് മാധ്യമങ്ങള്‍
രാജ്യം കടത്തിൽ മുങ്ങുമ്പോഴും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ദിവസേനെയുള്ള ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ചു പാക് മാധ്യമങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. കടബാധ്യത കുറയ്ക്കാനായി സര്‍ക്കാരിന്റെ ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യാനും ചിലവുകൾ ചുരുക്കാനും നിർദ്ദേശിച്ച പ്രധാനമന്ത്രിയുടെ യാത്ര ഹെലിക്കോപ്റ്ററിലായതാണ് വിവാദങ്ങൾക്ക് തിരി കൊളുത്താനിടയാക്കിയത്.
ഇതിനു മറുപടിയുമായി ചാനല്‍ ചര്‍ച്ചയില്‍ വാര്‍ത്താവിനിമയ മന്ത്രി ചൗദ്രി ഹെലികോപ്റ്റര്‍ യാത്ര വാഹനവ്യൂഹവുമായുള്ള യാത്രയേക്കാള്‍ ചിലവാണെന്നും കിലോമീറ്ററിന് ഏകദേശം 50 പാകിസ്താന്‍ രൂപയെ ചിലവ് വരൂവെന്നും അറിയിച്ചിരുന്നു. എന്നാല്‍ ബസ് സര്‍വീസിന് പകരം ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിച്ചുകൂടെ എന്നായിരുന്നു ടി വി അവതാരകന്റെ കളിയാക്കല്‍.
അതേസമയം ഇമ്രാന്‍ഖാന്റെ യാത്രയ്ക്ക് ഓരോ മണിക്കൂറിലും ഏകദേശം രണ്ടു ലക്ഷം പാകിസ്താന്‍ രൂപ ചിലവു വരുന്നുവെന്ന് പാക് വ്യോമ സുരക്ഷാ ഏജന്‍സി പ്രസിഡന്റ് പ്രതികരിച്ചു. ഇന്ധനം, പരിപാലനം, ജീവനക്കാരുടെ ശമ്പളം എന്നിവ കണക്കാക്കിയാണിത്.
അതേസമയം സര്‍ക്കാരിന്റെ ആഡംബര വാഹനങ്ങള്‍ ലേലം ചെയ്തതില്‍ പ്രതീക്ഷിച്ച ലാഭം കിട്ടിയില്ലെന്ന് പാക് സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് മൊഹമ്മദ് ആസിഫ് അറിയിച്ചു. തിങ്കളാഴ്ച നടന്ന ലേലത്തില്‍ കിട്ടിയത് ഏകദേശം 20 കോടി പാകിസ്താന്‍ രൂപയാണെന്നും ഇത് പ്രതീക്ഷിച്ചതിന്റെ പത്തില്‍ ഒന്ന് മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha