അഞ്ചു വര്‍ഷത്തോളം ഈ വിസയിലൂടെ യുഎ ഇയില്‍ തുടരാന്‍ പ്രവാസികള്‍ക്ക് സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത.
സാമ്ബത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന നയ പരിഷ്‌കരണം എന്ന നിലക്ക് യു എ ഇ ഭരണകൂടം പുതിയൊരു നീക്കം നടത്തിയിരിക്കുകയാണ് .
ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും പ്രവാസികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നിയമത്തിന് യുഎഇ ഭരണകൂടത്തിന്റെ അനുമതി. അഞ്ചു വര്‍ഷത്തോളം ഈ വിസയിലൂടെ യുഎ ഇയില്‍ തുടരാന്‍ പ്രവാസികള്‍ക്ക് സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത.
സാധാരണ ഗതിയില്‍ പ്രവാസി തൊഴിലാളികളെ തൊഴില്‍ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ രാജ്യത്ത് തങ്ങാന്‍ യു എ ഇ ഭരണകൂടം അനുവദിക്കാറില്ല എന്നാൽ ഇപ്പോൾ 55 വയസിന് ശേഷം വിരമിക്കുന്ന പ്രവാസികള്‍ക്ക് നല്‍കുന്ന പെര്‍മനന്റ് വിസ പുതുക്കുന്നതിന് മൂന്ന് നിബന്ധനകള്‍ യു എ ഇ ഭരണകൂടം മുന്നോട്ട് വെച്ചിട്ടുണ്ട്.
ഏതെങ്കിലും ഒരു പ്രോപ്പര്‍ട്ടിയില്‍ രണ്ട് മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത മൂല്യം വരുന്ന നിക്ഷേപം, ഒരു മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത സമ്ബാദ്യം, പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനം എന്നിവയില്‍ ഏതെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് വിസ പുതുക്കി നല്‍കും. മികച്ചൊരു തീരുമാനമായാണ് ഈ മാറ്റത്തെ സാമ്ബത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
യു.എ.ഇ.യിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ജൂൺ 15 -ന് ആരംഭിച്ച ഉച്ചവിശ്രമം കഴിഞ്ഞ ശനിയാഴ്ച അവസാനിപ്പിച്ചിരുന്നു രാജ്യത്ത് വേനൽച്ചൂട് കനത്തതിനെത്തുടർന്നാണ് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ യു.എ.ഇ. മാനവവിഭവശേഷി -സ്വദേശിവത്കരണ മന്ത്രാലയം ഉച്ചവിശ്രമം അനുവദിച്ചത്. എങ്കിലും വേനൽക്കാലം അവസാനിക്കുംവരെ തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകൾ തൊഴിലുടമകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
തുടർച്ചയായി പതിന്നാലാം വർഷമാണ് രാജ്യത്ത് പുറംതൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമ സൗകര്യം ഒരുക്കിയത്. തൊഴിൽസമയം എട്ടുമണിക്കൂറിൽ അധികമാവരുതെന്നും അധികസമയം ജോലി ചെയ്യുന്നവർക്ക് അതിനായി വേതനം നൽകണമെന്നും അന്ന് നിർദ്ദേശം ഉണ്ടായിരുന്നു . തൊഴിലാളികളെ ഉച്ചവിശ്രമ നിയമത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി വിവിധ ഭാഷകളിൽ ലഘുലേഖകളും മന്ത്രാലയം പുറത്തിറക്കിയിരുന്നു.
https://www.facebook.com/Malayalivartha