Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...


മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...


വാക്കുകൾക്ക് ഇന്നും പഴയ മൂർച്ച; തളർത്താൻ നോക്കിയവർക്ക് മറുപടിയുമായി രാഹുലിന്റെ തിരിച്ചുവരവ്...


വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...


പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി.. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടി.. സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍..

കഴിച്ച് തൃപ്തിയടഞ്ഞാൽ എല്ലാം ചവറ്റ് കൂനയ്ക്ക് ; എന്നാൽ അറിയുക ഈ ലോകത്ത് ഇങ്ങനെയും ആളുകൾ ഉണ്ട്; മണ്ണ് തിന്ന് ജീവിക്കുന്നവർ; ആഹാരം പാഴാക്കാതെ സൂക്ഷിക്കുക

29 NOVEMBER 2019 04:54 PM IST
മലയാളി വാര്‍ത്ത

ദൈവം സഹായിച്ച് ആവശ്യം പോലെ ആഹാരം നമുക്ക് കിട്ടുന്നുണ്ട്. വയറ് നിറയെ കഴിച്ച് നാം സംതൃപ്തി അടയാറുണ്ട്. എന്നാൽ കഴിച്ച് കഴിയുമ്പോൾ നാം കഴിച്ച പാത്രത്തിൽ നോക്കുമ്പോൾ പലപ്പോഴും ദു:ഖിക്കാനേ വകയുണ്ടാകുകയുള്ളൂ. കാരണം വേറെയൊന്നുമല്ല നമുക്ക് കിട്ടിയ ആഹാരത്തിന്റെ പകുതിയും ആ പ്ലേറ്റിൽ തന്നെയുണ്ടാകും. ആ ബാക്കിയാകുന്ന ആഹാരം നാം കളയുകയും ചെയ്യുന്നുണ്ട് അല്ലേ? അതെ ഒരു മനസാക്ഷി കുത്തുമില്ലാതെ നാം ആ ആഹാരത്തെ വീട്ടിലെ എച്ചിൽ പാത്രത്തിലോ ചവറ്റ് കൂനയിലോ എറിയാറുണ്ട്. അങ്ങനെയുള്ളവർ ദയവായി ഈ വാർത്ത കേൾക്കുക.നാം ജീവിക്കുന്ന ഈ ലോകത്ത് ഇങ്ങനത്തെ ആൾക്കാരുണ്ട്.

ആവശ്യത്തിലധികം ആഹാരം കിട്ടുന്നത് പാഴാക്കി കളയുകയും ചെയ്യുന്ന നമ്മള്‍ക്ക് കുറ്റബോധം കൊണ്ട് തല കുനിഞ്ഞുപോകും ഈ കാര്യം അറിഞ്ഞാൽ . ഹെയ്തി എന്ന ആഫ്രിക്കന്‍ പ്രദേശത്തെ അവസ്ഥ ഇങ്ങനെയാണ് . ഇവിടെ കുട്ടികളടക്കമുള്ളവര്‍ കഴിക്കുന്നത് മണ്ണുകൊണ്ടുണ്ടാക്കിയ അപ്പമാണ്. ആരോഗ്യകരമല്ലെന്നറിഞ്ഞിട്ടും ഭക്ഷണ സാധനങ്ങളുടെ താങ്ങാനാവാത്ത വിലയാണ് ഇവരെ കാലാകാലങ്ങളായി മണ്ണ് തീറ്റിക്കുന്നത്! കരീബിയയിലെ സ്വര്‍ഗ്ഗമെന്നറിയപെടുന്ന ഹെയ്തിയിലെ ഗ്രാമങ്ങളില്‍ പട്ടിണി മാറ്റാനായി കളിമണ്ണ് ശേഖരിച്ച്‌ സൂക്ഷ്മമായി അരിച്ചെടുത്ത് പ്രത്യേക ആകൃതിയില്‍ വെയിലത്തുവച്ച്‌ ഉണക്കിയെടുക്കുന്ന അമ്മമാർ സ്ഥിരം കാഴ്ച്ചയാണ്. ഇവരെ കണ്ടാൽ ആദ്യം കരുതുക കളിമണ്‍ പാത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവർ എന്നാണ്. എന്നാൽ ഇവര്‍ തങ്ങളുടെ മക്കള്‍ക്കടക്കം നല്‍കാനുള്ള ആഹാരം ഉണ്ടാക്കുകയാണ് ചെയ്യുന്നത് ! മണ്ണ് ശേഖരിച്ച്‌ അരിച്ച്‌ നേര്‍ത്ത പൊടിയാക്കി, വെള്ളം ചേര്‍ത്ത് കുഴച്ച്‌, അല്‍പ്പം വെണ്ണയും ഉപ്പും ചേര്‍ത്ത് വെയിലത്തുവച്ച്‌ ഉണക്കിയെടുക്കുകയാണ് ഇവർ ചെയ്യുന്നത്. ഇവരെ സംബന്ധിച്ച്‌ ഇത് പട്ടിണി മറികടക്കുന്നതിന് അവര്‍ക്ക് കിട്ടുന്ന ചിലവു കുറഞ്ഞ ഏകമാര്‍ഗ്ഗമാണ്. ചന്തകളില്‍ ഈ മണ്ണപ്പം വില്‍പ്പന നടത്തുന്നവരും ധാരാളമാണ്. സമ്പന്നതയുടെ ആഘോഷങ്ങളും ധൂര്‍ത്തും നടക്കുന്നത് സന്തോഷമാണെന്ന് കരുതുന്നവർ ഈ ദാരിദ്രത്തിന്റെ നേർ കാഴ്ച കാണാതിരിക്കരുത്.

ഈ കാര്യങ്ങൾ ഉറപ്പായും നാം പാലിക്കുക . തീരുമാനായി തന്നെ എടുക്കുക. ഇത് പോലെയുള്ള കാര്യങ്ങൾ അറിഞ്ഞ ശേഷം അയ്യോ പാവം എന്ന് പറയാൻ മാത്രമേ തൽക്കാലം നമുക്ക് കഴിയുകയുള്ളൂ. അവരെ സഹായിക്കാൻ നമ്മിൽ പലർക്കും കഴിഞ്ഞെന്നു വരില്ല. എന്നാൽ ഒരു ദൃഢ തീരുമാനം നാം എടുക്കുക. സമ്പത്തും സമൃദ്ധിയും ഉണ്ടേങ്കിലും അത് ദുരുപയോഗം ചെയ്യില്ല എന്ന ഉറച്ച തീരുമാനം. അത് പോലെ തന്നെ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യം ആഹാരം പാഴാക്കില്ല എന്നാണ്. നമുക്ക് കിട്ടുന്ന ആഹാരം ഒരു വറ്റ്‌ പോലും പാഴാക്കാതെ സൂക്ഷിക്കുക. നമുക്ക് കിട്ടുന്ന ആഹാരം മുഴുവനായും കഴിക്കുക. അഞ്ചുവയസ്സിന് താഴെയുള്ള 20,000 കുട്ടികള്‍ പ്രതിദിനം വിശന്നുമരിക്കുന്ന ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്.

ഏഴുപേരില്‍ ഒരാള്‍ അത്താഴപ്പട്ടിണിക്കാരുമാണ്. ഇതേലോകത്തുതന്നെയാണ് പ്രതിവര്‍ഷം 130 കോടി ടണ്‍ ഭക്ഷണം പാഴാക്കുന്നത്. ആഹാരം പാഴാക്കുന്നത് തടയുക, അതുവഴി പണം അനാവശ്യമായി ചെലവാക്കാതിരിക്കുക. ആഹാരം പാഴാക്കുമ്പോള്‍, വിശക്കുന്നവനോട് അനീതിചെയ്യുന്നതോടൊപ്പം പരിസ്ഥിതിക്ക് വിനാശകരമായ പ്രവൃത്തിയിലും നാം പങ്കാളിയാവുകയാണ് എന്ന് മറക്കരുത്. ഉത്പാദനവേളയിലും സംസ്‌കരണസമയത്തും വിതരണകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനിടയിലും ഒട്ടേറെ ആഹാര ധാന്യം പാഴാകുന്നു. ഈ അനാസ്ഥ ഒഴിവാക്കാന്‍ വ്യക്തികളിലും അധികാരികളിലും വീണ്ടുവിചാരം ആവശ്യമാണ്. ആഹാരം പാഴാക്കുമ്പോള്‍ നഷ്ടമാകുന്നത് അതിന്റെ കേവലമായ മൂല്യം മാത്രമല്ല . അത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം അടക്കമുള്ളവ കൂടിയാണ്. ആഘോഷങ്ങളിലും കുടുംബച്ചടങ്ങുകളിലും ആഹാരത്തിന് നല്‍കുന്ന അമിത പ്രാധാന്യം കുറയ്ക്കുക. വിവാഹപ്പാര്‍ട്ടികൾക്ക് ശേഷം എച്ചില്‍ക്കൂനയില്‍ തള്ളുന്നത് ലക്ഷങ്ങളുടെ ആഹാര സാധനങ്ങളാണ്. ദയവായി ഈ പാഴാക്കൽ അവസാനിപ്പിക്കാൻ നമുക്ക് പരിശ്രമിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (5 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (5 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (5 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (6 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (6 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (6 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (6 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (6 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (7 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (7 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (7 hours ago)

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഹൈവേ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്; പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം  (7 hours ago)

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍  (8 hours ago)

ചൂരക്കറി വിവാദത്തിനുശേഷം ഇടതുസര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരന്‍  (8 hours ago)

Malayali Vartha Recommends