'അലുവ അതുൽ' വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം; അവിശുദ്ധ കൂട്ടുകെട്ടെന്ന് കുടുംബം; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും...

കരുനാഗപ്പള്ളിയിൽ അലുവ അതുൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി കുടുംബം രംഗത്ത്. കൊലപാതകത്തിന് പിന്നിൽ പൊലീസും പ്രതികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. അതുൽ കൊല്ലപ്പെടുമെന്ന് പൊലീസിന് മുൻകൂട്ടി അറിയാമായിരുന്നുവെന്നും, സ്റ്റേഷനിൽ നിന്നുള്ള വിവരങ്ങൾ കൊലയാളികൾക്ക് ചോർത്തി നൽകിയെന്നുമാണ് കുടുംബം വെളിപ്പെടുത്തുന്നത്.
കേസിൽ പിടിയിലായ മുഖ്യപ്രതി അനീർ, തനിക്ക് പൊലീസിന്റെ സഹായം ലഭിക്കുമെന്ന് മുൻപ് തന്നെ പറഞ്ഞിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങി കരുനാഗപ്പള്ളി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് അതുൽ ആക്രമിക്കപ്പെട്ടത്. സാധാരണ ഡ്രൈവിംഗ് സീറ്റിലിരിക്കാറുള്ള അതുൽ അന്ന് ഇടത് വശത്താണ് ഇരുന്നിരുന്നത്. ഈ വിവരം കൃത്യമായി മനസ്സിലാക്കിയാണ് പ്രതികൾ വാഹനം ഇടിച്ചുതെറിപ്പിച്ച ശേഷം ഇടതുഭാഗം കേന്ദ്രീകരിച്ച് മാരകമായി ആക്രമിച്ചത്. SEE MORE @
https://www.facebook.com/Malayalivartha


























