Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഹാമാരിക്കിടയിലും പാക്കിസ്ഥാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭക്ഷണവും റേഷനും നിഷേധിക്കുന്നു

02 APRIL 2020 05:11 AM IST
മലയാളി വാര്‍ത്ത

ലോകമൊന്നാകെ കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുമ്പോള്‍ പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്കു ഭക്ഷണം നിഷേധിക്കുന്ന രീതിയിലേക്ക് വരെ വിവേചനം വളര്‍ന്നിരിക്കുകയാണ്. ഭക്ഷണം ഭൂരിപക്ഷ മതവിഭാഗത്തിന് നല്‍കാനെന്നാണു പാക്കിസ്ഥാന്‍ ന്യായമെന്ന് റിപ്പോര്‍ട്ട്.

കോവിഡ് വ്യാപനം മൂലം കടകളെല്ലാം അടച്ചതിനെ തുടര്‍ന്ന് പാര്‍ശ്വവല്‍കൃത വിഭാഗത്തില്‍പ്പെട്ട നിരവധി ആളുകളാണ് കറാച്ചിയിലെ റഹ്രി ഗോത്തില്‍ ഭക്ഷണത്തിനും മറ്റ് അവശ്യസാധനങ്ങള്‍ക്കുമായി ഒത്തുകൂടുന്നത്. എന്നാല്‍ റേഷന്‍ സാധനങ്ങള്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കു മാത്രമേ നല്‍കുകയുള്ളൂവെന്നാണ് അധികൃതരുടെ ഭാഷ്യം. ലോക്ഡൗണ്‍ സമയത്ത് യാതൊരു വിധ സഹായവും ലഭിക്കുന്നില്ല. ന്യൂനപക്ഷ സമുദായമാണെന്ന കാരണത്താല്‍ റേഷന്‍ പോലും നിഷേധിക്കപ്പെടുന്നുവെന്നാണ് ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ആളുകള്‍ പറയുന്നത്.

ന്യൂനപക്ഷ സമുദായങ്ങള്‍ പാക്കിസ്ഥാന്റെ ജനസംഖ്യയില്‍ 4 ശതമാനമാണ് . നിരന്തരമായി വിവേചനം അനുഭവിക്കുന്ന ഈ വിഭാഗം ഒരു മഹാമാരി പടര്‍ന്നു പിടിച്ചപ്പോഴും അതില്‍ നിന്നു മോചിതരായിട്ടില്ലെന്നു മാത്രമല്ല രോഗവ്യാപനത്തില്‍ ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നുവെന്നാണു റിപ്പോര്‍ട്ട്.'എന്തിനാണ് ഞങ്ങളോട് ഇത്തരത്തില്‍ വിവേചനം കാണിക്കുന്നത്? രോഗം എല്ലാവരെയും ബാധിക്കുകയാണ്. എന്തുകൊണ്ടാണ് ആരും ഞങ്ങളോടു സഹകരിക്കാത്തത്. ലോക്ഡൗണ്‍ തുടങ്ങിയിട്ട് ഇതു രണ്ട് ആഴ്ചയാകുന്നു. ഞങ്ങള്‍ക്ക് വീടുകളില്‍ ഭക്ഷണം ഇല്ല. വോട്ടു ചോദിക്കാന്‍ മാത്രമാണ് അധികാരികള്‍ വീട്ടിലേക്കു വരുന്നത്. ഭക്ഷണം കഴിക്കാനുള്ള പണം പോലുമില്ല. ലോക്ഡൗണ്‍ കാരണം ഞങ്ങളുടെ നിത്യവൃത്തിയും പ്രശ്‌നത്തിലാണ്. ഞങ്ങളുടെ പ്രശ്‌നത്തെ കുറിച്ച് ആരും ചോദിക്കുന്നു പോലുമില്ല.-ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ പറയുന്നു.

പാക്കിസ്ഥാനില്‍ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് തദ്ദേശീയ സര്‍ക്കാരുകളാണു ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാല്‍ ലിയാറി, കറാച്ചി, സിന്ധ് തുടങ്ങിയ മേഖലകളിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കു സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷണവും റേഷനും ലഭിക്കുന്നില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അവര്‍ നേരിടുന്ന ഭക്ഷണ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് അമ്ജദ് അയുബ് മിശ്ര എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇന്ത്യ സര്‍ക്കാരിനെ സമീപിച്ചിരുന്നു. രാജാസ്ഥാന്‍ വഴി സിന്ധ് മേഖലയിലേക്കു ഭക്ഷണം എത്തിക്കണമെന്നായിരുന്നു ഇദ്ദേഹം അഭ്യര്‍ഥിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (26 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (37 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (43 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (56 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends