Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

ഇസ്രയേല്‍ മന്ത്രിയുടെ മകന്റെ തലയെടുത്ത ആവേശത്തില്‍ ഹമാസ്;ഗാസയില്‍ ആഘോഷത്തിലാണ് ഭീകരര്‍,തിരിച്ചടി തുടങ്ങിവെച്ച് ഇസ്രയേല്‍,ഹമാസിന്റെ ആത്മാഭിമാനത്തില്‍ തന്നെ കയറി അടിച്ചു,ജൂതന്മാരുടെ ജീവനെടുത്താല്‍ ഒന്നിന് പത്തായി തിരികെ തരുമെന്ന് നെതന്യാഹു, യുദ്ധം മൂര്‍ദ്ധന്യത്തിലേക്ക്

09 DECEMBER 2023 08:44 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..

ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..

ഡൽഹി സ്ഫോടനത്തിന് ആഴ്ചകൾക്ക് മുമ്പ് ജയ്ഷെയുടെ വനിതാ ബ്രിഗേഡിൽ ചേർന്ന് പുൽവാമ ഭീകരന്റെ ഭാര്യ അഫീറ ബീബി;ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധം ഡോ. ഷഹീൻ സയീദ് വഴി

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു

തുറന്നു മാസങ്ങൾക്കുള്ളിൽ ചൈനയിൽ പുതുതായി നിർമ്മിച്ച ഹോങ്കി പാലം തകർന്നു; സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു

ഇസ്രയേല്‍ മന്ത്രിയുടെ മകന്റെ തലയെടുത്ത ആവേശത്തിലാണ് ഹമാസ്. ഗാസയില്‍ തങ്ങളാണ് അധിപര്‍ ആക്രമിക്കാന്‍ വരുന്ന ജൂതപ്പടയുടെ ഗതി ഇതെന്ന് വെല്ലുവിളി. ഇസ്രയേല്‍ യുദ്ധ ക്യാബിനറ്റ് മന്ത്രിയുടെ മകനടക്കം അധിനിവേശ സേനയിലെ 88 സൈനികര്‍ ഗസയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 7ന് നടന്ന ഹമാസ് പ്രത്യാക്രമണത്തിന് ശേഷം 414 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതില്‍ 88 സൈനികരും ഗസയിലെ ഏറ്റുമുട്ടലിലാണ് മരണപ്പെട്ടിട്ടുള്ളത്. ഹമാസിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി കൊടുത്തുന്നുവെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ഹമാസിന്റെ അഭിമാനത്തില്‍ കയറി കൈവെച്ചു.

ഇസ്രയേല്‍ യുദ്ധ മന്ത്രിയായ ഗാഡി ഐസെന്‍കോട്ടിന്റെ മകന്‍ ഗാല്‍ മെയര്‍ ഐസെന്‍കോ വ്യാഴാഴ്ച വടക്കന്‍ ഗസയിലെ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. 551 റിസര്‍വ് കമാന്‍ഡോ ബ്രിഗേഡിന്റെ 699 ബറ്റാലിയനിലെ സൈനികനായിരുന്നു ഐസെന്‍കോ. ഗാലിന്റെ ഓര്‍മകളാലും യുദ്ധത്തിലൂടെ ഗാല്‍ കടന്നു പോയ വഴികളാലും ഇസ്രയേല്‍ അനുഗ്രഹീതമാണെന്നും ഗാലിന്റെ പേരില്‍ ഗസയിലെ സൈനിക നടപടി തുടരുമെന്ന് പറഞ്ഞുകൊണ്ട് ഗാഡി ഐസെന്‍കോട്ട് ഗാലിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഇസ്രയേലും ഇസ്രയേല്‍ ജനതയും ഗാലിന്റെ വിയോഗത്തില്‍ വിലപിക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അനുശോചനം രേഖപ്പെടുത്തി.

ഗാഡി ഐസെന്‍കോട്ട് 2015 മുതല്‍ 2018 വരെ ഇസ്രയേല്‍ മിലിട്ടറിയുടെ ജനറല്‍ സ്റ്റാഫിന്റെ തലവനായിരുന്നു. കൂടാതെ നാല് പതിറ്റാണ്ടിലേറെയായി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയും 2022ല്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നാഷണല്‍ യൂണിറ്റി പാര്‍ട്ടി അംഗം കൂടിയാണ് അദ്ദേഹം. ഇസ്രയേല്‍ തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമ്പോള്‍ ശക്തമായ തിരിച്ചടി ഞങ്ങള്‍ കൊടുക്കുന്നു. ഞങ്ങളുടെ തലവന്മാരെ തെരഞ്ഞുപിടിച്ച് കൊന്നൊടുക്കുകയാണ് മൊസാദ് അതിന് ഞങ്ങളും ശക്തമായ തിരിച്ചടി നല്‍കും. നെതന്യാഹു കാത്തിരുന്നോളു ഇസ്രയേലിന്റെ വന്‍ തലകള്‍ ഞങ്ങളും കൊയ്യുമെന്നാണ് ഹമാസിന്റെ വെല്ലുവിളി. ഭീകരരുടെ വെല്ലുവിളി ഏറ്റെടുത്ത് യുദ്ധം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ശക്തമായ ബോംബിങ് തുടരുകയാണ്.

ഐഡിഎഫിന്റെ ബോംബിങ്ങില്‍ തെക്കുവടക്ക് ഓടുകയാണിപ്പോള്‍ ഹമാസ്. ടണലുകളില്‍ രക്ഷയില്ല വെള്ളപ്പൊക്കം ഉണ്ടാക്കുന്നു. പുറത്തേക്ക് ഇറങ്ങിയാല്‍ ബോബംബിങ്. ഗസ സിറ്റിയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഗ്രേറ്റ് ഒമാരി മസ്ജിദിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ വ്യാപക നാശനഷ്ടം സംഭവിച്ചതായി ഹമാസ് വ്യക്തമാക്കി. പലസ്തീനില്‍ ഇസ്രയേല്‍ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കണമെന്ന് ഹമാസ് നേതാക്കള്‍ യുനെസ്‌കോയോട് ആവശ്യപ്പെടുകയുണ്ടായി.

പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ഗ്രേറ്റ് ഒമാരി മസ്ജിദിന് വലിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചതായി കാണിക്കുന്നുണ്ട്. മസ്ജിദിന്റെ ചുറ്റുപാടുകള്‍ തകര്‍ന്ന് മിനാരം മാത്രം കേടുകൂടാതെ നിലനില്‍ക്കുന്നതായിട്ടാണ് ചിത്രങ്ങളും വീഡിയോകളും വ്യക്തമാക്കുന്നത്. പുരാവസ്തു കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇസ്രയേലിന്റെ ആക്രമണത്തില്‍ യുനെസ്‌കോ നടപടിയെടുക്കണമെന്നാണ് ഹമാസ് നേതാക്കളുടെ ആവശ്യം. ലോകത്തെ മഹത്തായ നാഗരിക സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ യുനെസ്‌കോ മുന്‍കൈയെടുക്കണമെന്ന് ഗസയിലെ ടൂറിസം ആന്‍ഡ് പുരാവസ്തു മന്ത്രാലയം ആവശ്യപ്പെട്ടു.

അഞ്ചാം നൂറ്റാണ്ട് മുതല്‍ ഗ്രേറ്റ് ഒമാരി മസ്ജിദ് എന്ന സ്ഥലം ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും പുണ്യ സ്ഥലമായി കാണുന്ന ഒന്നാണെന്നാണ് കരുതപ്പെടുന്നത്. ഗസയില്‍ ഇസ്രഈല്‍ സൈന്യം ആക്രമണം ആരംഭിച്ചത് ശേഷം 104 പള്ളികള്‍ തകര്‍ത്തതായി നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മസ്ജിദിന്റെ തകര്‍ച്ചയില്‍ തങ്ങളുടെ ഓര്‍മകളെ ഇസ്രയേല്‍ തുടച്ചു മാറ്റാന്‍ ശ്രമിക്കുന്നതായി അഹമ്മദ് നെമര്‍ എന്ന പലസ്തീനി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 1,000 വര്‍ഷത്തിലേറെയായി ഗസയിലെ പലസ്തീനികള്‍ കുളിച്ചിരുന്ന തുര്‍ക്കി ശൈലിയിലുള്ള അവസാന കുളിമുറിയായ ഹമ്മാം അല്‍സമര ഇസ്രയേല്‍ സൈന്യം നശിപ്പിച്ചതായും സിറ്റിയിലെ ഒത്മാന്‍ ബിന്‍ ഖഷ്ഖര്‍ മസ്ജിദിന് നേരെ വ്യോമാക്രമണം നടത്തിയതായും ഹമാസ് അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ ഹമാസിനെ സഹായിക്കാന്‍ നേരിട്ട് കളത്തിലിറങ്ങിയ ഹിസ്ബുള്ളയ്ക്ക് മറുപടിയുമായ് നെതന്യാഹു. ഇസ്രയേല്‍പലസ്തീന്‍ സംഘര്‍ഷത്തില്‍ പൂര്‍ണമായി ഇടപെടാനാണ് ഹിസ്ബുള്ള ശ്രമിക്കുന്നതെങ്കില്‍ ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിനെ ഗസയാക്കി മാറ്റുമെന്ന് നെതന്യാഹുവിന്റെ അന്ത്യശാസനം. ലെബനനില്‍ നിന്നുള്ള ഗൈഡഡ് മിസൈല്‍ ആക്രമണത്തില്‍ ഇസ്രഈലി സിവിലിയന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹിസ്ബുള്ള ഒരു സമ്പൂര്‍ണ യുദ്ധം ആരംഭിക്കാന്‍ തുടങ്ങിയാല്‍, ബെയ്‌റൂട്ടും തെക്കന്‍ ലെബനനും ഗസയില്‍ നിന്ന് വളരെ അകലെയല്ലെന്ന് ഇസ്രയേല്‍ അതിര്‍ത്തിക്കടുത്തുള്ള സൈനികരെ സന്ദര്‍ശിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു.

വടക്കന്‍ ഇസ്രയേലില്‍ ലെബനനിലെ ഷിയ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ടാങ്ക് വിരുദ്ധ ആക്രമണം നടത്തിയതായി ഇസ്രഈല്‍ സൈന്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് തങ്ങളുടെ ജെറ്റുകള്‍ ഹിസ്ബുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ ആക്രമണം നടത്തിയതായി ഇസ്രഈല്‍ സൈന്യം അറിയിച്ചു. കൂടാതെ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള നടത്തിയ 11 ആക്രമണങ്ങളിലൊന്ന് ലെബനന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമമായ മട്ടാട്ടിലെ നിവാസികളെ ലക്ഷ്യംവെച്ചുള്ളതായിരുന്നെന്നും ഇസ്രഈല്‍ സൈന്യം വ്യക്തമാക്കി. ഗൈഡഡ് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാള്‍ ഒരു കര്‍ഷകനാണെന്നും അദ്ദേഹത്തിന് 60 വയസുണ്ടെന്നും രാജ്യത്തെ ആംബുലന്‍സ് സര്‍വീസ് പറഞ്ഞതായി ഇസ്രയേല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ കാന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (24 minutes ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (59 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (1 hour ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (2 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (2 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (3 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (4 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (4 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (4 hours ago)

പുതുക്കിയ മഴ മുന്നറിയിപ്പ്  (4 hours ago)

സിപിഐ വീണ്ടും മീശ പിരിച്ചു,  (4 hours ago)

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി  (4 hours ago)

DELHI യാത്രകളും മുന്‍കാല ബന്ധവും അന്വേഷിക്കും  (4 hours ago)

PP DIVYA പി.പി.ദിവ്യയ്ക്ക് സീറ്റില്ല  (4 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു  (5 hours ago)

Malayali Vartha Recommends