Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ


രാഹുൽ ഒളിവിലായിട്ട് ഇന്നേക്ക് 10-ാം ദിവസമാകുന്നു.... രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും....


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...

നാല് തടവുകാരെ മോചിപ്പിച്ച നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ രക്തരൂക്ഷിതമായ ആക്രമണം; ഇസ്രയേൽ 'സങ്കീര്‍ണ്ണമായ യുദ്ധക്കുറ്റം' ചെയ്തുവെന്ന് ആരോപിച്ച് ഹമാസ്:- 210 ഫലസ്തീനികൾ കൊല്ലപ്പെട്ടു; ദൃക്സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

10 JUNE 2024 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

അന്താരാഷ്ട്ര ബഹിരാകാശനിലയം ഇന്ന് വൈകുന്നേരം കേരളത്തിൽ ദൃശ്യമാകും...

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം...മോദിയെ കെട്ടിപ്പിടിച്ച് പുട്ടിൻ

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്

ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...

ധാക്കയിലും അയൽ ജില്ലകളിലും ഭൂചലനം ... ബംഗ്ലാദേശിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി..

നാല് തടവുകാരെ മോചിപ്പിച്ച നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടത്തിയ രക്തരൂക്ഷിതമായ ആക്രമണത്തിലൂടെ ഇസ്രായേല്‍ 'സങ്കീര്‍ണ്ണമായ യുദ്ധക്കുറ്റം' ചെയ്തുവെന്ന് ആരോപിച്ച് ഹമാസ്. രക്ഷപ്പെടുത്തിയ നാല് ബന്ധികളില്‍ ഒരു യുഎസ് പൗരന്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് അവകാശപ്പെട്ടെങ്കിലും ആരോപണം ഇസ്രായേല്‍ നിഷേധിച്ചു. മധ്യ ഗസ്സയിലെ നുസൈറാത്ത് അഭയാര്‍ഥി ക്യാംപില്‍ 210 ഫലസ്തീനികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 400ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ഹമാസ് പിടിയിലുണ്ടായിരുന്ന നാല് ബന്ദികളെ മോചിപ്പിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടത്.

അഭയാര്‍ഥികളായ ഫലസ്തീനികളാണെന്നു തെറ്റിദ്ധരിപ്പിച്ച് ട്രക്കില്‍ ഫര്‍ണിച്ചറുകള്‍ കയറ്റിയായിരുന്നു ഇസ്രായേല്‍ സൈന്യം എത്തിയതെന്നു ദൃക്സാക്ഷികള്‍ അല്‍ജസീറയോട് പറഞ്ഞു. രഹസ്യട്രക്കിലാണു സംഘം എത്തിയത്. ഫര്‍ണിച്ചറുകള്‍ മാറ്റുകയാണെന്ന വ്യാജേനയെയായിരുന്നു ഇവര്‍ വന്നത്. എന്നാല്‍, നുസൈറാത്തില്‍ എത്തിയതിനു പിന്നാലെ അവര്‍ തന്റെയും സഹോദരന്റെയും അയല്‍വാസികളുടെയുമെല്ലാം വീടുകള്‍ ബോംബിട്ടു തകര്‍ത്തെന്ന് ഒരു ഫലസ്തീനി വെളിപ്പെടുത്തി.

കോണികളുമായാണ് ഇസ്രായേല്‍ സൈന്യം എത്തിയതെന്ന് മറ്റൊരു ദൃക്സാക്ഷി വെളിപ്പെടുത്തി. വീട്ടില്‍ ഭാര്യയ്ക്കും കുഞ്ഞിനും ഭക്ഷണം തയാറാക്കിക്കൊണ്ടിരിക്കെയാണ് സംഘം തന്റെ വീട്ടിലേക്ക് ഇരച്ചെത്തിയത്. കോണി വച്ചു കയറിയായിരുന്നു ഇങ്ങോട്ട് വന്നത്. പിന്നാലെ വെടിവയ്പ്പ് ആരംഭിച്ചു. ആകെ സ്ഫോടനശബ്ദവും കരച്ചിലും ബഹളവുമായിരുന്നു എന്ന് ദൃക്സാക്ഷി പറയുന്നു.

നുസൈറാത്ത് അഭയാര്‍ഥി ക്യാംപില്‍ നടന്നത് ഇസ്രായേല്‍ കൂട്ടക്കൊലയാണെന്നാണു സംഭവത്തെ കുറിച്ച് ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫിസ് വിശേഷിപ്പിച്ചത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഏതാനും ബന്ദികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഓഫിസ് അറിയിച്ചു. നുസൈറാതിലെ ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഹൊറര്‍ സിനിമ പോലെയായിരുന്നു ഇന്നലെ രാത്രിയിലെ സംഭവങ്ങളെന്ന് ദൃക്സാക്ഷിയായ ആരോഗ്യപ്രവര്‍ത്തകന്‍ പറഞ്ഞു. ശരിക്കുമൊരു കൂട്ടക്കൊലയാണു നടന്നതെന്ന് 45കാരനായ സിയാദ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഇസ്രായേല്‍ ഡ്രോണുകളും യുദ്ധവിമാനങ്ങളും രാത്രി മുഴുവന്‍ വീടുകള്‍ക്കും വീടുകളില്‍നിന്ന് ഇറങ്ങിയോടുന്ന ജനങ്ങള്‍ക്കും നേരെ വ്യോമാക്രമണം തുടര്‍ന്നു. അല്‍ഔദ പള്ളിക്കും അടുത്തുള്ള മാര്‍ക്കറ്റിലുമെല്ലാം ആക്രമണം നടന്നു. നാലുപേരെ മോചിപ്പിക്കാന്‍ വേണ്ടി നൂറുകണക്കിനു നിരപരാധികളെയാണ് അവര്‍ കൊന്നുകളഞ്ഞതെന്നും സിയാദ് പറഞ്ഞു.

നേരത്തെ തന്നെ നുസൈറാത്തില്‍ ഇസ്രായേല്‍ ആക്രണം കടുപ്പിച്ചിരുന്നു. ഇവിടത്തെ യു.എന്‍ സ്‌കൂളിനുനേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 ഫലസ്തീനികളാണു കൊല്ലപ്പെട്ടത്. ആയിരക്കണക്കിനു ഫലസ്തീനികള്‍ അഭയാര്‍ഥികളായി കഴിയുന്ന കെട്ടിടത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ആളുകള്‍ ഉറങ്ങുമ്പോഴായിരുന്നു ഇസ്രായേല്‍ നരനായാട്ട് നടന്നത്.

അതിനിടെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള യുദ്ധകാല മന്ത്രിസഭയില്‍ നിന്ന് ബെന്നി ഗാന്റ്‌സ് രാജിവെച്ചു. ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടന്നിരിക്കെയാണ് ബെന്നി ഗാന്റ്‌സ് രാജിവെച്ചത്. രാജിവെച്ച ഗാന്റ്‌സ് നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. യഥാര്‍ഥ വിജയത്തിലേക്ക് മുന്നേറുന്നതില്‍ നിന്ന് നെതന്യാഹു ഇസ്രായേലിനെ തടയുകയാണെന്ന് ഗാന്റ്‌സ് ആരോപിച്ചു. അതിനാലാണ് യുദ്ധകാല സര്‍ക്കാരില്‍ നിന്ന് രാജിവെക്കുന്നത്. വലിയ ഹൃദയഭാരത്തോടെയാണ് തീരുമാനമെടുത്തത്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും വെല്ലുവിളികളെ നേരിടാനും കഴിയുന്ന ഒരു സര്‍ക്കാര്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗാന്റ്‌സ് ആവശ്യപ്പെട്ടു.

പ്രതിഷേധം പ്രധാനമാണെന്നും എന്നാല്‍ അവ നിയമപരമായ രീതിയില്‍ വേണമെന്നും ഗാന്റ്‌സ് പറഞ്ഞു. വിദ്വേഷം പ്രോത്സാഹിപ്പിക്കരുത്. ഇസ്രായേലികള്‍ പരസ്പരം ശത്രുക്കളല്ല, നമ്മുടെ ശത്രുക്കള്‍ അതിര്‍ത്തിക്ക് പുറത്താണ്. നമുക്ക് വേണ്ടത് സത്യവും യാഥാര്‍ഥ്യബോധത്തോടെയുമുള്ള ഐക്യമാണെന്നും അല്ലാതെ ഭാഗികമായ ഐക്യമല്ലെന്നും ഗാന്റ്‌സ് വ്യക്തമാക്കി. മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ ആര്‍മി ജനറലുമായ ബെന്നി ഗാന്റസ് ഇസ്രായേല്‍ റെസിലിയന്‍സ് പാര്‍ട്ടിയുടെ നേതാവാണ്.

2019ലും 2020ലും നടന്ന തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ എതിരാളിയായ ബെന്നി ഗാന്റ്‌സുമായി ചേര്‍ന്ന് നെതന്യാഹു സഖ്യസര്‍ക്കാറിന് രൂപം നല്‍കിയിരുന്നു. തുടര്‍ന്ന് ബജറ്റ് പാസാക്കുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയില്‍ സര്‍ക്കാര്‍ നിലംപതിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് ഗാന്റസിന്റെ ആവശ്യം നെതന്യാഹു നിരസിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി  (7 minutes ago)

കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിലിടിച്ച് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (29 minutes ago)

വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം  (46 minutes ago)

23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...  (53 minutes ago)

ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു  (54 minutes ago)

ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി പിന്‍വലിച്ച് രാഹുല്‍ ഈശ്വര്‍  (59 minutes ago)

ചത്തിട്ടില്ലെടാ...! രാഹുൽ പുറത്തേയ്ക്ക്...! പ്രോസിക്യൂട്ടർ തയ്യാറാണോ..? ഹൈക്കോടതി ഞെട്ടിയ 5 കാര്യങ്ങൾ ഇത്  (1 hour ago)

അല്ല വാദം എന്തായിരുന്നു.. രാഹുലെവിടെ..! തരത്തിൽ പോയി കളിക്ക് പെണ്ണെ...സുജയ പാർവതിയെ മാന്തി പൊളിച്ച് എസ് രാജീവ്  (1 hour ago)

ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ചു  (3 hours ago)

പിഎം ഇ-ഡ്രൈവ് പദ്ധതിയില്‍ കേരളത്തില്‍ 340 സ്ഥലങ്ങള്‍ കണ്ടെത്തി കെഎസ്ഇബി...  (3 hours ago)

ബന്ധുവിന്റെ വീട്ടില്‍പോയി മടങ്ങിവരുന്നതിനിടയില്‍ സ്വന്തം വീടിന് സമീപമാണ് അപകടം...  (4 hours ago)

രാഹുലിനെ തൊട്ടാൽ നിന്നെ കൊന്ന് തള്ളും..! കേട്ടോ ടീ ....!റിനിയെ കൊല്ലാൻ കാലന്മാർ!AKG സെന്റർ ഇറക്കിയത്..  (4 hours ago)

പ്രോസിക്യൂട്ടർ തയ്യാറാണോ..? ഹൈക്കോടതിയിൽ എസ് രാജീവിന്റെ ഒറ്റ ചോദ്യം.! അറസ്റ്റ് തടഞ്ഞ 5 കാരണങ്ങൾ.  (4 hours ago)

സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്.....  (4 hours ago)

ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends