Widgets Magazine
21
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി.... രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്, പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്


പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിനെതിരെ ശരത് ലാലിന്റെ കുടുംബം രംഗത്ത്...


പ്രമുഖ മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു...


വിദേശ രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉടൻ കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


റിജിൻ ജീവിക്കേണ്ടെന്ന് കരുതി സോന ചെയ്തത്! മകനെ ന്യായീകരിച്ച് അച്ഛൻ രംഗത്ത്...

നാല് തടവുകാരെ മോചിപ്പിച്ച നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ രക്തരൂക്ഷിതമായ ആക്രമണം; ഇസ്രയേൽ 'സങ്കീര്‍ണ്ണമായ യുദ്ധക്കുറ്റം' ചെയ്തുവെന്ന് ആരോപിച്ച് ഹമാസ്:- 210 ഫലസ്തീനികൾ കൊല്ലപ്പെട്ടു; ദൃക്സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

10 JUNE 2024 01:08 PM IST
മലയാളി വാര്‍ത്ത

നാല് തടവുകാരെ മോചിപ്പിച്ച നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടത്തിയ രക്തരൂക്ഷിതമായ ആക്രമണത്തിലൂടെ ഇസ്രായേല്‍ 'സങ്കീര്‍ണ്ണമായ യുദ്ധക്കുറ്റം' ചെയ്തുവെന്ന് ആരോപിച്ച് ഹമാസ്. രക്ഷപ്പെടുത്തിയ നാല് ബന്ധികളില്‍ ഒരു യുഎസ് പൗരന്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് അവകാശപ്പെട്ടെങ്കിലും ആരോപണം ഇസ്രായേല്‍ നിഷേധിച്ചു. മധ്യ ഗസ്സയിലെ നുസൈറാത്ത് അഭയാര്‍ഥി ക്യാംപില്‍ 210 ഫലസ്തീനികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 400ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ഹമാസ് പിടിയിലുണ്ടായിരുന്ന നാല് ബന്ദികളെ മോചിപ്പിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടത്.

അഭയാര്‍ഥികളായ ഫലസ്തീനികളാണെന്നു തെറ്റിദ്ധരിപ്പിച്ച് ട്രക്കില്‍ ഫര്‍ണിച്ചറുകള്‍ കയറ്റിയായിരുന്നു ഇസ്രായേല്‍ സൈന്യം എത്തിയതെന്നു ദൃക്സാക്ഷികള്‍ അല്‍ജസീറയോട് പറഞ്ഞു. രഹസ്യട്രക്കിലാണു സംഘം എത്തിയത്. ഫര്‍ണിച്ചറുകള്‍ മാറ്റുകയാണെന്ന വ്യാജേനയെയായിരുന്നു ഇവര്‍ വന്നത്. എന്നാല്‍, നുസൈറാത്തില്‍ എത്തിയതിനു പിന്നാലെ അവര്‍ തന്റെയും സഹോദരന്റെയും അയല്‍വാസികളുടെയുമെല്ലാം വീടുകള്‍ ബോംബിട്ടു തകര്‍ത്തെന്ന് ഒരു ഫലസ്തീനി വെളിപ്പെടുത്തി.

കോണികളുമായാണ് ഇസ്രായേല്‍ സൈന്യം എത്തിയതെന്ന് മറ്റൊരു ദൃക്സാക്ഷി വെളിപ്പെടുത്തി. വീട്ടില്‍ ഭാര്യയ്ക്കും കുഞ്ഞിനും ഭക്ഷണം തയാറാക്കിക്കൊണ്ടിരിക്കെയാണ് സംഘം തന്റെ വീട്ടിലേക്ക് ഇരച്ചെത്തിയത്. കോണി വച്ചു കയറിയായിരുന്നു ഇങ്ങോട്ട് വന്നത്. പിന്നാലെ വെടിവയ്പ്പ് ആരംഭിച്ചു. ആകെ സ്ഫോടനശബ്ദവും കരച്ചിലും ബഹളവുമായിരുന്നു എന്ന് ദൃക്സാക്ഷി പറയുന്നു.

നുസൈറാത്ത് അഭയാര്‍ഥി ക്യാംപില്‍ നടന്നത് ഇസ്രായേല്‍ കൂട്ടക്കൊലയാണെന്നാണു സംഭവത്തെ കുറിച്ച് ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫിസ് വിശേഷിപ്പിച്ചത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഏതാനും ബന്ദികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഓഫിസ് അറിയിച്ചു. നുസൈറാതിലെ ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഹൊറര്‍ സിനിമ പോലെയായിരുന്നു ഇന്നലെ രാത്രിയിലെ സംഭവങ്ങളെന്ന് ദൃക്സാക്ഷിയായ ആരോഗ്യപ്രവര്‍ത്തകന്‍ പറഞ്ഞു. ശരിക്കുമൊരു കൂട്ടക്കൊലയാണു നടന്നതെന്ന് 45കാരനായ സിയാദ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഇസ്രായേല്‍ ഡ്രോണുകളും യുദ്ധവിമാനങ്ങളും രാത്രി മുഴുവന്‍ വീടുകള്‍ക്കും വീടുകളില്‍നിന്ന് ഇറങ്ങിയോടുന്ന ജനങ്ങള്‍ക്കും നേരെ വ്യോമാക്രമണം തുടര്‍ന്നു. അല്‍ഔദ പള്ളിക്കും അടുത്തുള്ള മാര്‍ക്കറ്റിലുമെല്ലാം ആക്രമണം നടന്നു. നാലുപേരെ മോചിപ്പിക്കാന്‍ വേണ്ടി നൂറുകണക്കിനു നിരപരാധികളെയാണ് അവര്‍ കൊന്നുകളഞ്ഞതെന്നും സിയാദ് പറഞ്ഞു.

നേരത്തെ തന്നെ നുസൈറാത്തില്‍ ഇസ്രായേല്‍ ആക്രണം കടുപ്പിച്ചിരുന്നു. ഇവിടത്തെ യു.എന്‍ സ്‌കൂളിനുനേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 ഫലസ്തീനികളാണു കൊല്ലപ്പെട്ടത്. ആയിരക്കണക്കിനു ഫലസ്തീനികള്‍ അഭയാര്‍ഥികളായി കഴിയുന്ന കെട്ടിടത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ആളുകള്‍ ഉറങ്ങുമ്പോഴായിരുന്നു ഇസ്രായേല്‍ നരനായാട്ട് നടന്നത്.

അതിനിടെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള യുദ്ധകാല മന്ത്രിസഭയില്‍ നിന്ന് ബെന്നി ഗാന്റ്‌സ് രാജിവെച്ചു. ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടന്നിരിക്കെയാണ് ബെന്നി ഗാന്റ്‌സ് രാജിവെച്ചത്. രാജിവെച്ച ഗാന്റ്‌സ് നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. യഥാര്‍ഥ വിജയത്തിലേക്ക് മുന്നേറുന്നതില്‍ നിന്ന് നെതന്യാഹു ഇസ്രായേലിനെ തടയുകയാണെന്ന് ഗാന്റ്‌സ് ആരോപിച്ചു. അതിനാലാണ് യുദ്ധകാല സര്‍ക്കാരില്‍ നിന്ന് രാജിവെക്കുന്നത്. വലിയ ഹൃദയഭാരത്തോടെയാണ് തീരുമാനമെടുത്തത്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും വെല്ലുവിളികളെ നേരിടാനും കഴിയുന്ന ഒരു സര്‍ക്കാര്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗാന്റ്‌സ് ആവശ്യപ്പെട്ടു.

പ്രതിഷേധം പ്രധാനമാണെന്നും എന്നാല്‍ അവ നിയമപരമായ രീതിയില്‍ വേണമെന്നും ഗാന്റ്‌സ് പറഞ്ഞു. വിദ്വേഷം പ്രോത്സാഹിപ്പിക്കരുത്. ഇസ്രായേലികള്‍ പരസ്പരം ശത്രുക്കളല്ല, നമ്മുടെ ശത്രുക്കള്‍ അതിര്‍ത്തിക്ക് പുറത്താണ്. നമുക്ക് വേണ്ടത് സത്യവും യാഥാര്‍ഥ്യബോധത്തോടെയുമുള്ള ഐക്യമാണെന്നും അല്ലാതെ ഭാഗികമായ ഐക്യമല്ലെന്നും ഗാന്റ്‌സ് വ്യക്തമാക്കി. മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ ആര്‍മി ജനറലുമായ ബെന്നി ഗാന്റസ് ഇസ്രായേല്‍ റെസിലിയന്‍സ് പാര്‍ട്ടിയുടെ നേതാവാണ്.

2019ലും 2020ലും നടന്ന തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ എതിരാളിയായ ബെന്നി ഗാന്റ്‌സുമായി ചേര്‍ന്ന് നെതന്യാഹു സഖ്യസര്‍ക്കാറിന് രൂപം നല്‍കിയിരുന്നു. തുടര്‍ന്ന് ബജറ്റ് പാസാക്കുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയില്‍ സര്‍ക്കാര്‍ നിലംപതിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് ഗാന്റസിന്റെ ആവശ്യം നെതന്യാഹു നിരസിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ  (2 minutes ago)

നെഞ്ചിൽ ഉമ്മൻ ചാണ്ടി..! നിയമസഭയിൽ സൈക്കിളിൽ കത്തിച്ച് ചാണ്ടി..!ദേ ഉമ്മൻ ചാണ്ടി ചാണ്ടി നേരെ അവിടേയ്ക്ക്  (23 minutes ago)

ഇന്ധനവില വർദ്ധനവ്.... ഡൽഹിയിൽ ഓട്ടോ, ടാക്സി യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു....യാത്രാ ക്ലേശം രൂക്ഷം  (31 minutes ago)

ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് നിയമസഭയിലേക്ക് സൈക്കിൾ ചവിട്ടിയെത്തി ചാണ്ടി ഉമ്മൻ...  (48 minutes ago)

സ്‌കൂളുകളില്‍ അധ്യാപകരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന വിലക്ക്.... ‌  (1 hour ago)

ഉന്നത പദവിയും ബിസിനസ്സ് പുരോഗതിയും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഓർഡിനറി ബസുകളിൽ മാത്രമാക്കിയേക്കും....  (1 hour ago)

രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്, പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്  (1 hour ago)

കെഎസ്ആ‌ർടിസി ബസിലേക്ക് പാറ അടർന്നുവീണ് യാത്രക്കാരന് പരുക്ക്  (2 hours ago)

ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്  (2 hours ago)

മകളോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അച്ഛന്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചു മരിച്ചു....  (2 hours ago)

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിനെതിരെ ശരത് ലാലിന്റെ കുടുംബം രംഗത്ത്...  (2 hours ago)

മലയാളികളുടെ പ്രിയപ്പെട്ട 'ലാലേട്ടന്' ഇന്ന് 66-ാം പിറന്നാൾ... ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ദൃശ്യം 3 ന്റെ റിലീസ് ഇന്ന്, ആരാധകർക്കൊപ്പം സിനിമ കാണാൻ ലാൽ  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

മധ്യവയസ്‌കനെ താമസസ്ഥലത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends