ക്രിസ്മസ് ദിനത്തിൽ പറഞ്ഞ വാക്ക് പാലിച്ച് ഇസ്രായേൽ...യെമനിൽ ഹൂതി വിമതരുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം... അന്താരാഷ്‌ട്ര വിമാനത്താവളത്തിലും, സൈനിക താവളത്തിലുമുൾപ്പെടെയാണ് ആക്രമണം..

ക്രിസ്മസ് ദിനത്തിൽ പറഞ്ഞ വാക്ക് പാലിച്ച് ഇസ്രായേൽ. യെമനിൽ ഹൂതി വിമതരുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം. തലസ്ഥാനമായ സനയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും അതിനോട് ചേർന്ന അൽ ദെയ്‌ലാമി സൈനിക താവളത്തിലുമുൾപ്പെടെയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.ഇറാനിൽ നിന്നുള്ള ആയുധക്കടത്തിന് മറയാക്കുന്ന സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യം വെച്ചതെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കി.
സന അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സൈനിക കേന്ദ്രം ഹൂതി വിമതർ ആക്രമണങ്ങൾക്ക് ഉപയോഗിച്ചിരുന്നതായും അതിനാലാണ് ഇവിടം ലക്ഷ്യമിട്ടതെന്നും ഇസ്രായേൽ സൈന്യം ചൂണ്ടിക്കാട്ടി.സനയിലെ വിമാനത്താവളത്തിന്റെ റൺവേയ്‌ക്ക് സമീപമാണ് അൽ ദെയ്‌ലാമി സൈനിക താവളം. തുറമുഖ നഗരമായ ഹുദെയ്ദയിലെ വൈദ്യുത നിലയത്തിന് നേർക്കും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഹെസ് യാസ് റാസ് ഖനാതിബ് പവർ സ്റ്റേഷനുകളിലും ആക്രമണം നടത്തിയതായി സൈന്യം സ്ഥിരീകരിച്ചു. യുഎസുമായി മുൻകൂർ ഏകോപിപ്പിച്ച ഓപ്പറേഷനിൽ 100 ഓളം യുദ്ധവിമാനങ്ങൾ ആണ് യമൻ ലക്ഷ്യമാക്കി എത്തിയിരിക്കുന്നത് .
“ഹൂത്തികൾ കനത്ത വില നൽകുമെന്ന് ഞങ്ങൾ പറഞ്ഞു. അവർക്ക് ശക്തി മനസ്സിലായില്ലെങ്കിൽ, അവർ ഇതിലും വലിയ ശക്തി മനസ്സിലാക്കും, ”ഒരു ഇസ്രായേലി വൃത്തങ്ങൾ പറഞ്ഞു, സനാ ഇൻ്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് യെമനിൽ ഇതുവരെയുള്ള ഏറ്റവും വലിയആക്രമണമാണ് വ്യോമസേന നടത്തിയതെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.പടിഞ്ഞാറൻ യെമൻ തീരത്തെ സാലിഫ്, റാസ് ഖനാതിബ് തുറമുഖങ്ങളും ലക്ഷ്യമിട്ടതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
ഇറാന്റെ ആയുധങ്ങള്‍ കടത്താന്‍ ഹൂതികള്‍ ഈ ഗതാഗത കേന്ദ്രങ്ങള്‍ ഉപയോഗിച്ചിരുന്നതായും ഐഡിഎഫ് ആരോപിച്ചിട്ടുണ്ട്.ആക്രമണത്തോട് വേഗത്തിൽ പ്രതികരിക്കാനും അതിനെ നേരിടാനും തങ്ങൾ തയ്യാറാണെന്ന് ഹൂതികളെ ഉദ്ധരിച്ച് അൽ മസീറ ടിവി റിപ്പോർട്ട് ചെയ്യുന്നു.ഗാസയിലെ പലസ്‌തീനികളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ഹൂതികൾ ഇസ്രായേലിന് നേരെ ഡ്രോണുകളും മിസൈലുകളും ആവർത്തിച്ച് പ്രയോഗിച്ചിരുന്നു. ഇതാണ് ഇസ്രയേലിന്റെ പ്രകോപനത്തിന് പിന്നാലെ പ്രധാന കാരണം.
https://www.facebook.com/Malayalivartha


























