Widgets Magazine
17
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


താലിബാന്‍ ഭരണകൂടവുമായി സഹകരണ പാതയില്‍ ഇന്ത്യ... താലിബാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍..


പാക്കിസ്ഥാനെപ്പോലൊരു നിരുത്തരവാദപരമായ രാജ്യത്ത് അണ്വായുധങ്ങളുടെ സുരക്ഷ എന്തായിരിക്കും..? ആണവ പോർമുനകളിൽ ഉപയോഗിക്കുന്ന പ്ലൂട്ടോണിയം-239...


ഐവിന് വിടചൊല്ലി നാട്; തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി ജനം


കരിമം സ്വദേശി ഷീജയുടെ മരണത്തിൽ ദുരൂഹത; രാത്രിയോടെ അയൽവാസികൾ കേട്ട് നിലവിളിശബ്ദം... പിന്നാലെ ഭീകര കാഴ്ചയും


കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു... കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചു

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

16 MAY 2025 07:11 PM IST
മലയാളി വാര്‍ത്ത

More Stories...

'തുര്‍ക്കിയെ ചവിട്ടി പുറത്താക്കി ഇന്ത്യ.! എർദോഗാൻ മോദിയുടെ മരണമണി, കൊച്ചി വിമാനത്താവളത്തിനിന്നും ഓടിച്ചു

തുര്‍ക്കിയില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം

പണമൊഴുക്കാൻ പാക്കിസ്ഥാൻ..ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്.. ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹത.. നേരിട്ടു പണം നല്‍കാന്‍ സര്‍ക്കാര്‍..

റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി; നേപ്പാളിൽ ഭൂചലനം

ഇന്ത്യയും റഷ്യയും ചേര്‍ന്ന് 2001ല്‍ വികസിപ്പിച്ച ബ്രഹ്മോസ് മിസൈല്‍ ഇന്ത്യന്‍ നദിയായ ബ്രഹ്മപുത്ര, റഷ്യയിലെ നദിയായ മോസ്‌ക്വ എന്നിവയുടെ ചുരുക്കെഴുത്താണ്; ഇന്ത്യയുടെ കരുത്തും യശസുമായി മാറിയിരിക്കുന്ന ബ്രഹ്മോസിന്റെ കഥ

ഗാസയില്‍ രൂക്ഷമായ ആക്രമണം ഇസ്രയേല്‍ തുടരുകയാണ്. ഗാസയിലെ ദേര്‍ അല്‍-ബലാഹിലും ഖാന്‍ യൂനിസിലും വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. 64 പേര്‍ കൊല്ലപ്പെട്ടതായി വിവിധ ആശുപത്രികള്‍ സ്ഥിരീകരിച്ചു. 48 മൃതദേഹങ്ങള്‍ ഇന്തോനേഷ്യന്‍ ആശുപത്രിയിലേക്കും 16 മൃതദേഹങ്ങള്‍ നാസര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയതായി അധികൃതര്‍ പറഞ്ഞു.

ഗാസയിലെ മുനമ്പിലുടനീളം വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 115 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖാന്‍ യൂനിസിന്റെ തെക്കന്‍ നഗരത്തില്‍ ഒറ്റരാത്രികൊണ്ട് കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പാര്‍പ്പിച്ച വീടുകളിലും കൂടാരങ്ങളിലും ബോംബുകള്‍ വര്‍ഷിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 61 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ഇതില്‍ 36 പേരും കുട്ടികളാണ്. നിരവധി കുടുംബങ്ങള്‍ പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടു.

വടക്കന്‍ പട്ടണമായ ജബാലിയയിലും ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തി. ജബാലിയ അഭയാര്‍ഥിക്യാമ്പിലെ ഹെല്‍ത്ത് ക്ലിനിക്കിലും പ്രാര്‍ഥനാഹാളിലും വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. കരയാക്രമണം വിപുലീകരിക്കുന്നതിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങള്‍ തച്ചുതകര്‍ക്കാന്‍ വ്യോമാക്രമണം ശക്തമാക്കാന്‍ ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പശ്ചിമേഷ്യ സന്ദര്‍ശിക്കുകയും ഹമാസും ഇസ്രയേലും തമ്മിലുള്ള പുതിയ വെടിനിര്‍ത്തല്‍, ബന്ദിമോചന കരാറിനെക്കുറിച്ച് പരോക്ഷചര്‍ച്ച തുടരുകയും ചെയ്യുന്നതിനിടയിലാണ് ആക്രമണം ശക്തമായി തുടരുന്നത്. ട്രംപ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇസ്രയേല്‍ സന്ദര്‍ശനം ഒഴിവാക്കിയിരുന്നു. ഗാസയുടെ നേര്‍ക്കുള്ള ഇസ്രയേലി പ്രതിരോധം മൂന്ന് മാസം കടന്നിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും ബെയ്ത്ത് ലാഹിയ പട്ടണത്തില്‍ നിന്നും ആളുകള്‍ പലായനം ചെയ്തു.

2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ കടന്നുകയറ്റത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ 53,000-ത്തിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. മാര്‍ച്ച് 18 ന് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതിനുശേഷം ഏകദേശം 3,000 പേര്‍ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധി സംഘത്തെ ശശി തരൂര്‍ നയിക്കും  (5 hours ago)

കാറിടിപ്പിച്ചത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയെന്ന് പൊലീസ്  (5 hours ago)

കുട്ടികളടക്കം 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (7 hours ago)

പാകിസ്ഥാനുമായി ബന്ധപ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങളും ഉടനെ നീക്കം ചെയ്യണം  (7 hours ago)

കുടിവെള്ളത്തിനോ സ്വീവേജ് ലൈനിനോ വേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കില്ല  (8 hours ago)

യുവാവിന്റെ വീട്ടില്‍ നിന്നും നാടന്‍ തോക്ക് പിടികൂടി പൊലീസ്  (9 hours ago)

S Jaishankar പാകിസ്ഥാനുള്ള അടിയോ?  (9 hours ago)

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍  (9 hours ago)

ഇന്ന് നടന്ന ആക്രമണത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്  (9 hours ago)

പാകിസ്ഥാനെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി  (9 hours ago)

ലോറി ഡ്രൈവര്‍ അറസ്റ്റില്‍  (10 hours ago)

വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്  (10 hours ago)

ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികളെയാണ് അറസ്റ്റ് ചെയ്തത്  (10 hours ago)

ഏത് സാഹചര്യത്തിലും സമയബന്ധിതമായി ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കും  (11 hours ago)

അമ്മയെ കഴുത്തറുത്ത നിലയിലും മകന്‍ തൂങ്ങിമരിച്ച നിലയിലും  (11 hours ago)

Malayali Vartha Recommends