Widgets Magazine
22
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...


ദിവസങ്ങളായി ലോകം ഭീതിയോടെ ഉയർത്തിയ ചോദ്യം..ഇന്ന് പുലർച്ചെ ഉത്തരം ലഭിച്ചു..പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടികൾക്ക് സമാനമായിരുന്നു അമേരിക്ക നടത്തിയ ആക്രമണവും..


അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരം തുടങ്ങി..ഇറാന്റെ കണ്ണുകളെ വെട്ടിച്ച് 7500 കിലോമീറ്റര്‍ അകലേക്ക് പറന്നത്, പസഫിക് സമുദ്രത്തിലെ ത് ഗ്വാമിൽ നിന്ന്,..എന്തിനാണ് ഈ ദ്വീപ് തിരഞ്ഞെടുത്തത്..


അനിശ്ചിതാവസ്ഥയിൽ പശ്ചിമേഷ്യ; ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഖോറാംഷഹർ 4 മിസൈൽ ഉപയോഗിച്ച് ഇറാൻ: ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി: തെല്‍ അവിവിലും ജറുസലേമിലും ഒരേ സമയം ആക്രമണം...

ഗാസയിലെ മുഴുവന്‍ പലസ്തീനികൾക്കും മുന്നറിയിപ്പ്; ഒഴിഞ്ഞ് പോയില്ലെങ്കിൽ കനത്ത ബോംബിങ്...

18 MAY 2025 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം

അമേരിക്കയുടെ ധീരമായ തീരുമാനം; ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..

ദിവസങ്ങളായി ലോകം ഭീതിയോടെ ഉയർത്തിയ ചോദ്യം..ഇന്ന് പുലർച്ചെ ഉത്തരം ലഭിച്ചു..പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടികൾക്ക് സമാനമായിരുന്നു അമേരിക്ക നടത്തിയ ആക്രമണവും..

യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു; അന്ത്യശാസനം മുഴക്കി...

ഗാസയെ പൂര്‍ണമായും പിടിച്ചെടുക്കാനും പലസ്തീനികളെ അടിച്ചോടിക്കാനുമുള്ള സൈനിക ഓപ്പറേഷന്‍ ഇസ്രായേല്‍ ആരംഭിച്ചുകഴിഞ്ഞു. ഗാസയിലെ മുഴുവന്‍ പലസ്തീനികളോടും ഉടന്‍ ഒഴിഞ്ഞുപോകാനും അതിനു തയാറല്ലെങ്കില്‍ ബോംബിട്ടു കൊല്ലുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. . കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേല്‍ നടത്തിയ ശക്തമായ വ്യാപക വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 115 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അമേരിക്കയുടെ സഹായത്തിലും പിന്‍തുണയിലും ഗാസയുടെ വിവിധ ഭാഗങ്ങള്‍ കൈവശപ്പെടുത്താനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. വടക്കന്‍ ഗാസയിലെ നിരവധി പ്രദേശങ്ങളില്‍നിന്ന് അയ്യായിരത്തോളം ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം ഇന്നലെ ആട്ടിയോടിച്ചു. യുദ്ധത്തില്‍ വന്‍നാശനഷ്ടങ്ങള്‍ സംഭവിച്ച ഗാസയിലേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകളും ഭക്ഷണവും കുടിവെള്ളവും അടക്കമുള്ള സഹായങ്ങള്‍പോലും ഇസ്രായേല്‍ കടത്തിവിടുന്നില്ല.

ഗാസയില്‍ മാത്രമല്ല ജറുസലേമിലും ഇസ്രായേല്‍ പലസ്തീനികള്‍ക്കു നേരെ കനത്ത പോരാട്ടം തുടരുകയാണ്. ഗാസയിലെ ജനങ്ങള്‍ കടുത്ത പട്ടിണിയില്‍ വലയുകയാണ്. ഭക്ഷണത്തിനും വെള്ളത്തിനുമായി കുട്ടികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് അഭയാര്‍ഥി ക്യാമ്പുകളില്‍ ക്യൂനില്‍ക്കുന്നത്. ഗാസയില്‍ വൈകാതെ പട്ടിണി മരണം ആരംഭിക്കുമെന്നാണ് റെഡ് ക്രോസ് ഉള്‍പ്പെടെ സംഘടനകള്‍ മുന്നറിയിപ്പു നല്‍കുന്നത്. ഇസ്രായേലി ബോംബാക്രമണം കാരണം ഗാസ മുനമ്പിലെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കാണാതായ ഫലസ്തീനികളെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് സിവില്‍ ഡിഫന്‍സ് ഏജന്‍സികള്‍ പറയുന്നത്. നൂറുകണക്കിനു പേര്‍ ഇസ്രായേലിന്റെ ഏറ്റവും പുതിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്നും പലരും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഖാന്‍ യൂനിസിന്റെ തെക്കന്‍ നഗരത്തില്‍ നിന്നു കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പാര്‍പ്പിച്ച വീടുകളിലും കൂടാരങ്ങളിലും ഇസ്രായേല്‍ ബോംബ് വര്‍ഷിച്ചതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 61 പേര്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ടു. ഇതില്‍ 36 പേരും കുട്ടികളാണ്. ഇവിടെ നിരവധി കുടുംബങ്ങള്‍ പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടു. വടക്കന്‍ പട്ടണമായ ജബാലിയയിലും ഇസ്രായേല്‍ ശക്തമായ ആക്രമണം നടത്തിവരികയാണ്. കരയാക്രമണം വിപുലീകരിക്കുന്നതിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങള്‍ തച്ചുതകര്‍ക്കാന്‍ വ്യോമാക്രമണം ശക്തമാക്കാന്‍ ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പശ്ചിമേഷ്യ സന്ദര്‍ശിക്കുകയും ഹമാസും ഇസ്രയേലും തമ്മിലുള്ള പുതിയ വെടിനിര്‍ത്തല്‍, ബന്ദിമോചന കരാറിനെക്കുറിച്ച് പരോക്ഷചര്‍ച്ച തുടരുകയും ചെയ്യുന്നതിനിടയിലാണ് ആക്രമണം ശക്തമാക്കിയിരിക്കുന്നത്.


ഗാസയില്‍നിന്ന് പലസ്തീന്‍കാരെ കുടിയൊഴിപ്പിക്കാന്‍ ഇസ്രായേലിനൊപ്പം അമേരിക്കയും രംഗത്തു വന്നിട്ടുണ്ട്. ഗാസ മുനമ്പില്‍ കഴിയുന്ന പത്തുലക്ഷത്തോളം പലസ്തീനികളെയാണ് ട്രംപ് ഭരണകൂടം ലിബിയയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. ഇക്കാര്യം ട്രംപ് ലിബിയന്‍ സര്‍ക്കാരുമായി യുഎസ് ചര്‍ച്ച ചെയ്തുകഴിഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യം ഇത്തരമൊരു പദ്ധതിക്ക് യോജിച്ചതല്ലെന്നും അത്തരത്തില്‍ ഒരു ചര്‍ച്ചപോലും ഉണ്ടായിട്ടില്ലെന്നും പ്രായോഗികമല്ലാത്ത കാര്യമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. പലസ്തീന്റെ ഓരോ തരി മണ്ണും ,കുടുംബവും, നാടും സംരക്ഷിക്കാനും കുട്ടികളുടെ ഭാവിക്കായി നിലകൊള്ളാനും അവസാന ശ്വാസം വരെ പലസ്തീനിലെ ഓരോരുത്തരും നിലകൊള്ളുമെന്ന് ഹമാസ് പ്രഖ്യാപിച്ചിട്ടുണ്ട്.


കേണല്‍ ഗദ്ദാഫിക്കെതിരെ ഒന്നരപ്പതിറ്റാണ്ട് മുന്‍പ് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപമുണ്ടാക്കിയ അസ്ഥിരതകളില്‍ നിന്ന് ലിബിയ ഇതുവരെ പുറത്തുകടന്നിട്ടില്ല. നിലവിലുള്ള ജനങ്ങള്‍ക്ക് പോലും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനോ ക്ഷേമം ഉറപ്പാക്കാനോ പോലും സാധിക്കാത്ത സാമ്പത്തിക പരാധീനതയിലാണ് ഇപ്പോള്‍ ലിബിയ കഴിയുന്നത്. ഭീകരവാദം, കുഴിബോംബുകള്‍, ആഭ്യന്തര കലഹം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്വന്തം പൗരന്‍മാര്‍ ലിബിയയില്‍ പോകുന്നത് അമേരിക്ക വിലക്കിയിട്ടുമുണ്ട്.

മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷം മൂവായിരത്തിലേറെ പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2023 ഒക്ടോബറില്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത് മുതല്‍ 53,000 പലസ്തീനുകാര്‍ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ സാഹചര്യത്തില്‍ വടക്കന്‍ ഗാസയിലെ ജബാലിയയില്‍ നിന്ന് ഒഴിയാന്‍ പലസ്തീനുകാരോട് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുകയാണ്. ഗാസയിലെ ജനങ്ങള്‍ പട്ടിണിയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ ഇസ്രയേല്‍ അനുവദിച്ചാല്‍ ഉടന്‍ ഗാസയില്‍ ഭക്ഷണം എത്തിക്കാന്‍ തയ്യാറാണെന്ന് യുഎന്നും അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു  (29 minutes ago)

വടക്കന്‍ ഇറാനിലെ മഷ്ഹദില്‍ നിന്നാണ് 311 പേരടങ്ങുന്ന സംഘം ദില്ലിയില്‍ എത്തിയത്  (50 minutes ago)

ചാലക്കുടിയില്‍ പതിനഞ്ചു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ  (1 hour ago)

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2021 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (2 hours ago)

അമ്മയില്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന  (3 hours ago)

പാലക്കാട്ടേക്ക് പുതിയ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  (4 hours ago)

തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് എബിവിപി  (4 hours ago)

കുളത്തൂപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍  (5 hours ago)

പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കീഴ് വഴക്കം; സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാർഗ്ഗമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (5 hours ago)

എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കണം; ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം ; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി  (5 hours ago)

അമേരിക്കയുടെ ധീരമായ തീരുമാനം; ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (5 hours ago)

ജാനകി എന്ന പേര് മാറ്റണം: സുരേഷ് ഗോപി ചിത്രം അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി ബി ഉണ്ണിക്കൃഷ്ണന്‍  (6 hours ago)

ഇറാൻ കടൽ യുദ്ധത്തിലേക്ക്  (7 hours ago)

Malayali Vartha Recommends