Widgets Magazine
22
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നു..' അമ്മയ്ക്കും അച്ഛനും കൗണ്‍സിലിങ് നല്‍കിയതെന്നും വാര്‍ഡ് മെമ്പര്‍.. ഈ വാക്കുകളുടെ പ്രസക്തി കൂട്ടുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്..


'ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നു..' അമ്മയ്ക്കും അച്ഛനും കൗണ്‍സിലിങ് നല്‍കിയതെന്നും വാര്‍ഡ് മെമ്പര്‍.. ഈ വാക്കുകളുടെ പ്രസക്തി കൂട്ടുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്..


തുര്‍ക്കിയുടെ പാക് പ്രിയം, തുര്‍ക്കിക്ക് തന്നെ തലവേദനയായി മാറിയ സ്ഥിതിയാണ്..ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയ നീക്കവുമായി തുർക്കി..സൊമാലിയയില്‍ ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ പാഡ്..


നൂറിലധികം പുരുഷന്മാരെ കൊലപ്പെടുത്തി മുതലകൾക്ക് തീറ്റയായി നൽകിയ മരണത്തിന്റെ ഡോക്ടർ അറസ്റ്റിൽ... ടാക്സി ഡ്രൈവർമാരെയാണ് ഇയാൾ കൊലപ്പെടുത്തിയത്..

ലോകത്തിലെ ഏറ്റവും വലിയ കൂട്ടമരണത്തിന് അടുത്ത മണിക്കൂറുകളില്‍ ലോകം സാക്ഷ്യം വഹിക്കും; പട്ടിണി കൊടുമ്പിരി കൊള്ളുന്ന ഗാസയില്‍ 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന ഭയാനകമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു

22 MAY 2025 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്.. ആശയ വിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും എല്ലാം തടസപ്പെടുത്തുന്ന രീതിയിലായിരിക്കും ഇതിന്റെ വരവ്..

ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് കന്നഡ എഴുത്തുകാരിയും അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന്..

റഷ്യയിലെ വിഖ്യാതമായ ബോള്‍ഷോയി തിയേറ്ററിന്റെ നെടുംതൂണായിരുന്ന ബാലെ നൃത്തസംവിധായകന്‍ യൂറി ഗ്രിഗറോവിച്ച് അന്തരിച്ചു

ഗാസയില്‍ ഹമാസിന്റെ സേനയെ പൂര്‍ണമായും പിന്‍വലിക്കണം....ഹമാസ് ആയുധങ്ങള്‍ താഴെവെക്കണം... ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി സന്നദ്ധത പ്രകടിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ചതായി റിപ്പോര്‍ട്ട്

പട്ടിണി കൊടുമ്പിരി കൊള്ളുന്ന ഗാസയില്‍ 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന ഭയാനകമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കൂട്ടമരണത്തിന്  അടുത്ത മണിക്കൂറുകളില്‍ സാക്ഷ്യം  വഹിക്കുകയാണ്. ഗാസയിലേക്ക് ഭക്ഷണവും മരുന്നുമായി വരുന്ന ട്രക്കുകള്‍ ഇസ്രായേല്‍ തടഞ്ഞതോടെ ഗാസയില്‍ കുഞ്ഞുങ്ങള്‍ക്കു കൊടുക്കാന്‍ ഒന്നുമില്ലാത്ത സാഹചര്യമാണ്.  യുഎസ്, കാനഡ, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളുടെ  സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇസ്രയേല്‍ ഉപരോധത്തില്‍ അയവ് വരുത്തിയശേഷവും ഇസ്രായേല്‍ കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്.

ഗാസയില്‍ പതിനാലായിരം കുട്ടികള്‍ പോഷകാഹാരക്കുറവ് കാരണം ഇപ്പോള്‍  ബുദ്ധിമുട്ടുകയാണ്. ഇവരില്‍ ഏറെപ്പേരുടെയും അച്ഛനോ അമ്മയോ ബന്ധുക്കളോ യുദ്ധത്തില്‍ കൊലചെയ്യപ്പെട്ടവരുമാണ്. കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണവും പോഷകാഹാരവും നിറച്ച 100 ട്രക്കുകള്‍ കൂടി ഇന്ന് ഗാസയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ഐക്യരാഷ്ട്രസഭ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇസ്രായേല്‍ അതിന് അനുമതി കൊടുത്തില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങളില്‍ ഏറെപ്പേരും വിശപ്പു സഹിക്കാനാവാതെ മരിക്കുമെന്ന സാഹചര്യമാണ്. 20 ലക്ഷത്തിലധികം പേര്‍ പാര്‍ക്കുന്ന ഗാസയിലേക്ക് ഇസ്രയേല്‍ ഉപരോധംമൂലം മാര്‍ച്ച് രണ്ട് മുതല്‍ ഭക്ഷണമോ വെള്ളമോ ഇന്ധനമോ അവശ്യസാധനങ്ങളോ എത്തുന്നില്ല. കരയാക്രമണം ശക്തമായതോടെ വടക്കന്‍ ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുന്നു.

ശനിയാഴ്ച രാത്രി മുതലുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ 135 പലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍  മാത്രം 464 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ആശുപത്രികളെല്ലാം ഏറെക്കുറെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ഉടനടി വെടിനിര്‍ത്തലാണ് ഹമാസിന്റെ ആവശ്യമെന്നിരിക്കെ, ബന്ദികളുടെ മോചനമാണ് ഇസ്രയേല്‍ മുന്നോട്ടുവയ്ക്കുന്നത്. ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായി ഗാസയിലെ സഹായവിതരണം ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്.

ഗാസയില്‍  ആകെ പ്രവര്‍ത്തിച്ചിരുന്ന  ഇന്തൊനീഷ്യന്‍ ഹോസ്പിറ്റലും കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രയേല്‍ ആക്രമണത്തോടെ പ്രവര്‍ത്തനം അവസാനിച്ചുകഴിഞ്ഞു. ഹമാസിന്റെ മുഴുവന്‍ നേതാക്കളെയും ഇല്ലാതാക്കാതെ യുദ്ധഭൂമിയില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ദിവസത്തെ ബോംബിംഗില്‍  ഹമാസ് മേധാവി മുഹമ്മദ് സിന്‍വര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രയേല്‍ സേന  കരുതുന്നത്. ഖാന്‍ യൂനിസിലെ തുരങ്കകേന്ദ്രങ്ങളിലൊന്നില്‍ ഇസ്രയേല്‍ നടത്തിയ കടുത്ത  ആക്രമണത്തിനു പിന്നാലെ മുഹമ്മദ് സിന്‍വറിന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 

ശനിയാഴ്ച രാത്രയില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ സിന്‍വറുടെ മറ്റൊരു സഹോദരനും ഗാസ യൂണിവേഴ്‌സിറ്റിയിലെ ചരിത്രാധ്യാപകനുമായ സക്കറിയ അല്‍ സിന്‍വറും കുടുംബവും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹിയ സിന്‍വറിന്റെ സഹോദരന്മാരാണ് ഇരുവരും. ഗാസ മുനമ്പിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നതു വരെ പിന്മാറില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്നലെയും ആവര്‍ത്തിച്ചിരിക്കുകയാണ്.  ഹമാസ് ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാനാണ് ഇസ്രായേലിന്റെ  നീക്കമെന്നും ഭക്ഷ്യവസ്തുക്കളുടെ വിതരണച്ചുമതലയില്‍നിന്ന് ഹമാസിനെ അകറ്റിനിര്‍ത്തുമെന്നും നെതന്യാഹു പറഞ്ഞു.

യുദ്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൈന്യം റിസര്‍വ് സൈനികരെ വിളിച്ചുകൊണ്ടിരിക്കുകയാണ്.  ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ഗാസയുടെ നിയന്ത്രണം സൈന്യം പൂര്‍ണമായി ഏറ്റെടുക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ഖാന്‍ യൂനിസില്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ തുടങ്ങിയതോടെ ജനങ്ങള്‍ അഭയമില്ലാതെ നെട്ടോട്ടത്തിലാണ്. 20 ലക്ഷത്തിലധികം പേര്‍ പാര്‍ക്കുന്ന ഗാസയിലേക്ക് ഇസ്രയേല്‍ ഉപരോധംമൂലം മാര്‍ച്ച് രണ്ട് മുതല്‍ ഭക്ഷണമോ വെള്ളമോ ഇന്ധനമോ അവശ്യസാധനങ്ങളോ എത്തുന്നില്ല. കരയാക്രമണം ശക്തമായതോടെ വടക്കന്‍ ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു.

ഇക്കഴിഞ്ഞ  ഏപ്രിലില്‍ മാത്രം, ഇസ്രായേലി വ്യോമ, കര ആക്രമണങ്ങളില്‍ രണ്ടായിരം  പാലസ്തീനികളാണ്  കൊല്ലപ്പെട്ടത്.  2023 ഒക്ടോബര്‍ ഏഴഉ  മുതല്‍, ആകെ അന്‍പത്തയ്യയായിരം പലസ്തീനികള്‍ കൊല്ലപ്പെട്ടുയ  അവരില്‍  51 ശതമാനം കുട്ടികളും, 16 ശതമാനം സ്ത്രീകളും എട്ടു  ശതമാനം പ്രായമായവരുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടി കൊല്ലപ്പെടുന്നതിനു മുന്‍പ് ലൈംഗിക അതിക്രമത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  (35 minutes ago)

രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു  (56 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ 53 വയസുകാരിയുടെ ശസ്ത്രക്രിയ വിജയം  (1 hour ago)

ജാഗ്രതാ നിര്‍ദ്ദേശം നല്‍കി വനം വകുപ്പ്  (3 hours ago)

കുട്ടിയെ അംഗൻവാടിയിൽ കൊണ്ട് പോകാറുണ്ടായിരുന്നു; കുട്ടിയുമായി കൂടുതൽ ഇടപഴകുമായിരുന്നു; കുട്ടിയുമായി ഇയാൾ കളിക്കുമായിരുന്നു; ഒടുവിൽ അയാൾ തന്നെ കുട്ടിയെ!!!  (3 hours ago)

മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും വലിയ കൂട്ടമരണത്തിന് അടുത്ത മണിക്കൂറുകളില്‍ ലോകം സാക്ഷ്യം വഹിക്കും; പട്ടിണി കൊടുമ്പിരി കൊള്ളുന്ന ഗാസയില്‍ 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന ഭയാനകമായ സ്ഥിതിവിശേഷം  (4 hours ago)

KOCHI കൗണ്‍സിലറുടെ വെളിപ്പെടുത്തൽ  (4 hours ago)

INDIAN OCEAN ഇന്ത്യയ്‌ക്കെതിരെ പടയൊരുക്കം  (4 hours ago)

Serial-Killer- മരണത്തിന്റെ ഡോക്ടർ പിടിയിൽ  (4 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന്റെ അറസ്റ്റ് തടഞ്ഞു  (5 hours ago)

KERALA CPM രാജേഷിന്റെ സ്വാധീനം അതിനും മുകളിലാണ്.  (5 hours ago)

കൂഞ്ഞിനോട് ഈ ചെറ്റത്തരം കാട്ടിയത് ചെറിയച്ഛൻ..! എല്ലാം അറിഞ്ഞ 'അമ്മ കാരണം അടിച്ച് തകർത്തു  (7 hours ago)

യമഹ രതീഷടക്കം 3 പ്രതികളുടെ ജയില്‍ റിമാന്റ് 28 വരെ നീട്ടി  (8 hours ago)

ആ അച്ഛന് എല്ലാം അറിയാം..? അച്ഛനെയും അമ്മയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും..! കസ്റ്റഡിയിൽ പ്രതിയുടെ നിലവിളി  (8 hours ago)

Malayali Vartha Recommends