Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തിലെ ഏറ്റവും വലിയ കൂട്ടമരണത്തിന് അടുത്ത മണിക്കൂറുകളില്‍ ലോകം സാക്ഷ്യം വഹിക്കും; പട്ടിണി കൊടുമ്പിരി കൊള്ളുന്ന ഗാസയില്‍ 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന ഭയാനകമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു

22 MAY 2025 04:49 PM IST
മലയാളി വാര്‍ത്ത

പട്ടിണി കൊടുമ്പിരി കൊള്ളുന്ന ഗാസയില്‍ 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന ഭയാനകമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കൂട്ടമരണത്തിന്  അടുത്ത മണിക്കൂറുകളില്‍ സാക്ഷ്യം  വഹിക്കുകയാണ്. ഗാസയിലേക്ക് ഭക്ഷണവും മരുന്നുമായി വരുന്ന ട്രക്കുകള്‍ ഇസ്രായേല്‍ തടഞ്ഞതോടെ ഗാസയില്‍ കുഞ്ഞുങ്ങള്‍ക്കു കൊടുക്കാന്‍ ഒന്നുമില്ലാത്ത സാഹചര്യമാണ്.  യുഎസ്, കാനഡ, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളുടെ  സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇസ്രയേല്‍ ഉപരോധത്തില്‍ അയവ് വരുത്തിയശേഷവും ഇസ്രായേല്‍ കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്.

ഗാസയില്‍ പതിനാലായിരം കുട്ടികള്‍ പോഷകാഹാരക്കുറവ് കാരണം ഇപ്പോള്‍  ബുദ്ധിമുട്ടുകയാണ്. ഇവരില്‍ ഏറെപ്പേരുടെയും അച്ഛനോ അമ്മയോ ബന്ധുക്കളോ യുദ്ധത്തില്‍ കൊലചെയ്യപ്പെട്ടവരുമാണ്. കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണവും പോഷകാഹാരവും നിറച്ച 100 ട്രക്കുകള്‍ കൂടി ഇന്ന് ഗാസയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ഐക്യരാഷ്ട്രസഭ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇസ്രായേല്‍ അതിന് അനുമതി കൊടുത്തില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങളില്‍ ഏറെപ്പേരും വിശപ്പു സഹിക്കാനാവാതെ മരിക്കുമെന്ന സാഹചര്യമാണ്. 20 ലക്ഷത്തിലധികം പേര്‍ പാര്‍ക്കുന്ന ഗാസയിലേക്ക് ഇസ്രയേല്‍ ഉപരോധംമൂലം മാര്‍ച്ച് രണ്ട് മുതല്‍ ഭക്ഷണമോ വെള്ളമോ ഇന്ധനമോ അവശ്യസാധനങ്ങളോ എത്തുന്നില്ല. കരയാക്രമണം ശക്തമായതോടെ വടക്കന്‍ ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുന്നു.

ശനിയാഴ്ച രാത്രി മുതലുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ 135 പലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍  മാത്രം 464 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ആശുപത്രികളെല്ലാം ഏറെക്കുറെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ഉടനടി വെടിനിര്‍ത്തലാണ് ഹമാസിന്റെ ആവശ്യമെന്നിരിക്കെ, ബന്ദികളുടെ മോചനമാണ് ഇസ്രയേല്‍ മുന്നോട്ടുവയ്ക്കുന്നത്. ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായി ഗാസയിലെ സഹായവിതരണം ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്.

ഗാസയില്‍  ആകെ പ്രവര്‍ത്തിച്ചിരുന്ന  ഇന്തൊനീഷ്യന്‍ ഹോസ്പിറ്റലും കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രയേല്‍ ആക്രമണത്തോടെ പ്രവര്‍ത്തനം അവസാനിച്ചുകഴിഞ്ഞു. ഹമാസിന്റെ മുഴുവന്‍ നേതാക്കളെയും ഇല്ലാതാക്കാതെ യുദ്ധഭൂമിയില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ദിവസത്തെ ബോംബിംഗില്‍  ഹമാസ് മേധാവി മുഹമ്മദ് സിന്‍വര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രയേല്‍ സേന  കരുതുന്നത്. ഖാന്‍ യൂനിസിലെ തുരങ്കകേന്ദ്രങ്ങളിലൊന്നില്‍ ഇസ്രയേല്‍ നടത്തിയ കടുത്ത  ആക്രമണത്തിനു പിന്നാലെ മുഹമ്മദ് സിന്‍വറിന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 

ശനിയാഴ്ച രാത്രയില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ സിന്‍വറുടെ മറ്റൊരു സഹോദരനും ഗാസ യൂണിവേഴ്‌സിറ്റിയിലെ ചരിത്രാധ്യാപകനുമായ സക്കറിയ അല്‍ സിന്‍വറും കുടുംബവും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹിയ സിന്‍വറിന്റെ സഹോദരന്മാരാണ് ഇരുവരും. ഗാസ മുനമ്പിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നതു വരെ പിന്മാറില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്നലെയും ആവര്‍ത്തിച്ചിരിക്കുകയാണ്.  ഹമാസ് ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാനാണ് ഇസ്രായേലിന്റെ  നീക്കമെന്നും ഭക്ഷ്യവസ്തുക്കളുടെ വിതരണച്ചുമതലയില്‍നിന്ന് ഹമാസിനെ അകറ്റിനിര്‍ത്തുമെന്നും നെതന്യാഹു പറഞ്ഞു.

യുദ്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൈന്യം റിസര്‍വ് സൈനികരെ വിളിച്ചുകൊണ്ടിരിക്കുകയാണ്.  ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ഗാസയുടെ നിയന്ത്രണം സൈന്യം പൂര്‍ണമായി ഏറ്റെടുക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ഖാന്‍ യൂനിസില്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ തുടങ്ങിയതോടെ ജനങ്ങള്‍ അഭയമില്ലാതെ നെട്ടോട്ടത്തിലാണ്. 20 ലക്ഷത്തിലധികം പേര്‍ പാര്‍ക്കുന്ന ഗാസയിലേക്ക് ഇസ്രയേല്‍ ഉപരോധംമൂലം മാര്‍ച്ച് രണ്ട് മുതല്‍ ഭക്ഷണമോ വെള്ളമോ ഇന്ധനമോ അവശ്യസാധനങ്ങളോ എത്തുന്നില്ല. കരയാക്രമണം ശക്തമായതോടെ വടക്കന്‍ ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു.

ഇക്കഴിഞ്ഞ  ഏപ്രിലില്‍ മാത്രം, ഇസ്രായേലി വ്യോമ, കര ആക്രമണങ്ങളില്‍ രണ്ടായിരം  പാലസ്തീനികളാണ്  കൊല്ലപ്പെട്ടത്.  2023 ഒക്ടോബര്‍ ഏഴഉ  മുതല്‍, ആകെ അന്‍പത്തയ്യയായിരം പലസ്തീനികള്‍ കൊല്ലപ്പെട്ടുയ  അവരില്‍  51 ശതമാനം കുട്ടികളും, 16 ശതമാനം സ്ത്രീകളും എട്ടു  ശതമാനം പ്രായമായവരുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (1 hour ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (1 hour ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (1 hour ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (1 hour ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (1 hour ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (2 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (2 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (2 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (2 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (2 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (4 hours ago)

Malayali Vartha Recommends