Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കായല്‍ നിലവിളികൾ കൊണ്ട് നിറഞ്ഞു; മുങ്ങിയും പൊങ്ങിയും തീവണ്ടി ബോഗികള്‍! വെള്ളത്തിലേക്ക് തൂങ്ങി നില്‍ക്കുന്ന ബോഗിയില്‍ മകനെയും പിടിച്ചിരുന്നു: രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അപരിചിതനായ ഒരാളുടെ കൈയ്യിലേയ്ക്ക് മകനെ ഞാന്‍ ഇട്ടുകൊടുത്തു, എന്നിട്ട് വിളിച്ച് പറഞ്ഞു എംഎ ബേബിയുടെ മകനാണ്, ഏതെങ്കിലും പാര്‍ട്ടി ഓഫീസില്‍ ഏല്‍പ്പിച്ചാല്‍ മതി!! പെരുമൺ ദുരന്തത്തിന്റെ ആഘാതം വിട്ടുമാറാതെ ബെറ്റി

08 JULY 2018 12:13 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ നടുക്കിയ പെരുമണ്‍ ട്രെയിന്‍ ദുരന്ത വാര്‍ഷിക ദിനത്തിന് ഇന്ന് മുപ്പതാണ്ട്. 1988 ജൂലൈ 8 ന് ബാംഗ്ലൂര്‍ നിന്നും കന്യാകുമാരിയിലേക്ക് തിരിച്ച ഐലന്റ് എക്‌സ്പ്രസ്സ് ട്രെയിന്‍ ഉച്ചക്ക് 1.05 ന് പെരുമണ്‍ പാലത്തില്‍ നിന്നും അഷ്ടമുടിക്കായലിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഏഴു ബോഗികള്‍ ഒന്നിനു പിറകെ ഒന്നായി ജലാശയത്തിലേക്ക് വീണപ്പോള്‍ പൊലിഞ്ഞത് 105 ജീവനുകള്‍. 200 ലധികം പേര്‍ക്ക് പരിക്ക് പറ്റി

നാട്ടുകാരും സന്നദ്ധസംഘടനകളും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായാണ് പെരുമൺ ദുരന്തത്തിൽപ്പെട്ട ഒട്ടേറെപ്പേരെ രക്ഷിക്കാൻ കഴിഞ്ഞത്. ആ ദുരന്തത്തോടൊപ്പം മനുഷ്യത്വം മരവിക്കുന്ന മറ്റൊരു വാർത്ത കൂടി കേട്ടു കേരളം. ശവത്തിൽ നിന്ന് മനുഷ്യൻ ധനം കവർന്ന് അറപ്പ്‌ മാറിയ രാത്രി ആയിരുന്നു അത്‌ എന്ന്. രാത്രിയുടെ മറവിൽ ഒരോ മൃതദേഹത്ത്‌ നിന്നും പണവും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടു. ജീവനു വേണ്ടി യാചിച്ചവരുടെ ഇടയിലൂടെ നന്മയുടെ നീരുറവ വറ്റിയ ഒരു കൂട്ടർ കൊള്ള നടത്തിയെന്ന വാർത്തകൾ. 

അപകടത്തിന് പിന്നിലെ കാരണം ഇന്നും അജ്ഞാതമായി തുടരുകയാണ്. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് എങ്ങനെയെല്ലാമോ രക്ഷപ്പെട്ടവര്‍ക്ക് ഇപ്പോഴും മുറിവുണങ്ങാത്തൊരു മഹാദുഖത്തിന്റെ പേരാണ് പെരുമണ്‍. ചാറ്റല്‍മഴയുള്ള  ഉച്ചനേരത്ത്ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്കു പോയ ഐലന്‍ഡ് എക്‌സ്പ്രസ് പെരുമണ്‍പാലത്തില്‍നിന്നും അഷ്ടമുടിക്കായലിലേക്ക് തകര്‍ന്നു വീഴുമ്പോള്‍ അതിലൊരു സ്ലീപ്പര്‍ ക്‌ളാസില്‍ എംഎ ബേബിയുടെ ഭാര്യ ബെറ്റി ലൂയിസ് ബേബിയും നാലുവയസ്സായ മകന്‍ അപ്പുവുമുണ്ടായിരുന്നു.

ഇപ്പോഴത്തെ ഫിഷറിസ് മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗമായ ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തൃശൂരില്‍നിന്നും കൊല്ലത്തേക്കു തിരിച്ചതാണവര്‍. എം.എ. ബേബി തലേന്ന് യാത്രമാറ്റിവച്ചതിനാല്‍ വണ്ടിയിലുണ്ടായില്ല. ബെറ്റി മകനെ മടിയിലുറക്കി ഏതോ ഒരു ആഴ്ച്ചപ്പതിപ്പ് വായിച്ചിരിക്കെയാണ് അപകടമുണ്ടായത്. അഷ്ടമുടിയുടെ അടിത്തട്ടില്‍ നിന്നും അത്ഭുതകരമായാണ് ഇരുവരും രക്ഷപ്പെട്ടത്.

വെള്ളത്തിലേക്ക് തൂങ്ങി നില്‍ക്കുന്ന ബോഗിയില്‍ മകനെയും പിടിച്ചിരിപ്പായിരുന്നു ഞാന്‍. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അപരിചിതനായ ഒരാളുടെ കൈയ്യിലേക്കാണ് മകനെ ഞാന്‍ ഇട്ടു കൊടുത്തത്. കെഎസ് എഫ്ഇയില്‍ ജീവനക്കാരനായിരുന്ന തോമസായിരുന്നു അത്. പിന്നീടാണ് പരിചയപ്പെട്ടത്. ഞാന്‍ രക്ഷപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല. തോമസ് കൈയ്യിലുള്ള ബാഗ് വലിച്ചെറിഞ്ഞ് മകനെ എടുത്തു. ഞാന്‍ അപ്പോള്‍ വിളിച്ചു പറഞ്ഞു. എംഎ ബേബിയുടെമകനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസില്‍ ഏല്‍പ്പിച്ചാല്‍ മതി”

കായല്‍ നിലവിളികളെക്കൊണ്ട് നിറഞ്ഞു. മുങ്ങിയും പൊങ്ങിയും തീവണ്ടി ബോഗികള്‍. രക്ഷാപ്രവര്‍ത്തനത്തിന്റെ അഭൂതപൂര്‍വമായ മുന്നേറ്റം. എങ്ങനെയോ ബെറ്റിക്കും ജീവിതം തിരിച്ചുകിട്ടി. ബെറ്റി പറയുന്നു:

“വെള്ളത്തില്‍ നിന്ന് ഒരിക്കലും ഞാന്‍ രക്ഷപ്പെടുമെന്ന് കരുതിയില്ല. മുങ്ങിക്കൊണ്ടിരുന്ന ബോഗിയില്‍ നിന്ന് മകനെയും ബേബിയെയും അച്ഛനെയും അമ്മയെയുമെല്ലാം ഞാന്‍ അവസാനമായി ഓര്‍ത്തു. ഏതാണ്ട് അബോധാവസ്ഥയിലായിരുന്നു എന്നു തന്നെ പറയാം . എങ്ങനെയോ രക്ഷപ്പെട്ടു. പക്ഷേ എവിടെയും മകനെ കണ്ടില്ല.

ചുറ്റിലും മരണത്തിന്റെ നിലവിളികള്‍ മാത്രം. തോമസ് മകനെ ഒരു സ്ത്രീയുടെ കൈയ്യിലേല്‍പ്പിച്ചു എന്നു പറഞ്ഞു. എന്നാല്‍ എവിടെയും ആ സ്ത്രീയെ കണ്ടില്ല. മകനെയും കണ്ടില്ല. പിന്നീട് ഒരു തെങ്ങിന്‍ ചുവട്ടില്‍ കൂടിയിരിക്കുന്ന കുറേ തൊഴിലാളി സ്ത്രീകളാണ് പറഞ്ഞത്. അവിടെയൊരു വീട്ടില്‍ അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞുണ്ടെന്ന്. നോക്കുമ്പോള്‍ അതെന്റെ മകനായിരുന്നു”

എല്ലാവര്‍ഷവും ജൂലൈ 8ന് മരണത്തിലേക്ക് നീന്തിപ്പോയവരുടെ ഓര്‍മ്മകളുമായി പ്രിയപ്പെട്ടവരും രക്ഷപ്പെട്ടവരും പെരുമണിലെ സ്മൃതി കുടീരത്തില്‍ ഒത്തു ചേരാറുണ്ട്. ആരും എത്തിയില്ലെങ്കിലും കൊല്ലം ഉളിയക്കോവിലെ ശാന്തമ്മ ഒരിക്കലും ആ യാത്ര മുടക്കാറില്ല.

ഐലന്‍ഡ് എക്‌സ്പ്രസില്‍ ചായക്കച്ചവടം നടത്തിയിരുന്ന മകന്‍ മുരളീധരനാണ് ശാന്തമ്മയുടെ വേദന. ചായ വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനം എന്നും ഉച്ചയ്ക്ക് കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന അമ്മയെ ഏല്‍പ്പിച്ചിട്ട് വീണ്ടും കച്ചവടത്തിനു പോകുന്നതാണ് മുരളീധരന്റെ ചിട്ട. ആ വരുമാനം ഒന്നുകൊണ്ടുമാത്രമാണ് വീട്ടില്‍ തീ പുകഞ്ഞിരുന്നത്. ഭാര്യയും മകനും മകളും കൂടി ഉള്‍പ്പെടുന്നതായിരുന്നു കുടുംബം. മകന്‍ കൊണ്ടുവരുന്ന ചില്ലിക്കാശില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുന്ന ആ കുടുംബത്തിന്റെ എല്ലാ ആശ്രയവും തകര്‍ത്തെറിഞ്ഞാണ് ഐലന്‍ഡ് എക്‌സ്പ്രസ് അഷ്ടമുടിക്കായലിലേക്കുനിപതിച്ചത്.

ഇങ്ങനെ മകനേയും മകളേയും മറ്റു ബന്ധുക്കളേയും നഷ്ടപ്പെട്ടവരുടെ നിരവധി കഥകള്‍ വേറേയുണ്ട്. അവരില്‍ രക്ഷകനായി എത്തി മകന്റെ മൃതദേഹം കാണേണ്ടി വന്ന ഒരു പിതാവുമുണ്ട്. അഞ്ചാലുംമൂട് സ്വദേശി ചെല്ലപ്പന്‍. ആ കണ്ണീര്‍ക്കഥകള്‍ക്ക് മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും പെരുമണിന്റെ കരയില്‍ ശമനമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (7 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (7 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (8 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (8 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (8 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (8 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (9 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (14 hours ago)

Malayali Vartha Recommends