കംപ്യൂട്ടർ സെന്ററിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ആതിരയെ കാണാതായിട്ട് പതിനഞ്ച് ദിവസം; അന്വേഷണങ്ങൾക്കിടയിൽ പുസ്തകങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തത് അറബിയിലുള്ള പേപ്പറുകൾ: മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ആതിര വീട്ടിൽ നിന്നിറങ്ങിയത് സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളുമടങ്ങിയ ബാഗുമായി.... മകൾ എങ്ങോട്ട് പോയെന്നറിയാതെ നെഞ്ച് തകർന്ന് അച്ഛനും അമ്മയും

എടരിക്കോട് കുറുകപ്പറമ്പില്‍ നാരായണന്‍റെ മകള്‍ ആതിര കമ്പ്യൂട്ടര്‍ സെന്‍ററിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയിട്ട് 15 ദിവസം കഴിഞ്ഞു. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. കഴിഞ്ഞ 27-നാണ് കോട്ടയ്ക്കലിലെ കംപ്യൂട്ടർ സെന്ററിലേക്കെന്നു പറഞ്ഞ് ആതിര വീട്ടിൽനിന്നിറങ്ങിയതെന്ന് പിതാവ് കെ.പി. നാരായണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനാൽ വീട്ടുകാർ കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവദിവസം ഉച്ചയ്ക്ക് 1.15-ന് ഗുരുവായൂർ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിലെ സി.സി.ടി.വി.യിൽ ആതിര ഒറ്റയ്ക്ക് നടന്നുപോവുന്ന ദൃശ്യങ്ങളുണ്ട്. കഴിഞ്ഞ 27-നാണ് കോട്ടയ്ക്കലിലെ കംപ്യൂട്ടർ സെന്ററിലേക്കെന്നു പറഞ്ഞ് ആതിര വീട്ടിൽനിന്നിറങ്ങിയതെന്ന് പിതാവ് കെ.പി. നാരായണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനാൽ വീട്ടുകാർ കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതിനൽകി.
സംഭവ ദിവസം ഉച്ചയ്ക്ക് 1.15-ന് ഗുരുവായൂർ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിലെ സി.സി.ടി.വി.യിൽ ആതിര ഒറ്റയ്ക്ക് നടന്നുപോവുന്ന ദൃശ്യങ്ങളുണ്ട്. രാത്രി 7.30 മുതൽ 12 വരെ തൃശ്ശൂർ റെയിൽവേസ്റ്റേഷനിലെ വനിതകളുടെ വിശ്രമമുറയിൽ കുട്ടിയെ കണ്ടവരുണ്ട്. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞതിനുശേഷം കോട്ടയ്ക്കലിലെ ഐ.ടി.പി.സി.യിൽ കംപ്യൂട്ടർ കോഴ്‌സിന് പഠിക്കുകയായിരുന്നു ആതിര. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ ബിരുദത്തിന് പ്രവേശനം കിട്ടിയിട്ടുണ്ടെന്നും കംപ്യൂട്ടർ സെന്ററിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങിവരാമെന്നും പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.
ആതിരയുടെ കയ്യിൽ മൊബൈൽ ഫോണില്ല. സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളുമടങ്ങിയ ബാഗും കൊണ്ടുപോയിട്ടുണ്ട്. ആതിരയുടെ പുസ്തകങ്ങൾക്കിടയിൽനിന്ന് അറബിയിലുള്ള പേപ്പറുകൾ കിട്ടിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു. രണ്ടാഴ്ചയായിട്ടും മകളെ കണ്ടെത്താനാവാത്തതിനാൽ അന്വേഷണം പ്രത്യേക സംഘത്തെയേൽപ്പിക്കണമെന്ന് കെ.പി. നാരായണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം എസ്.പിക്കും മുഖ്യമന്ത്രി, പട്ടികജാതി വികസന മന്ത്രി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. മാതാവ് പ്രജിത, കുടുംബാംഗങ്ങളായ എം.പി. പ്രസാദ്, കെ.പി. ഉണ്ണിക്കൃഷ്ണൻ, ടി.പി. ജിനേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
https://www.facebook.com/Malayalivartha























