മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർവകക്ഷിസംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർവകക്ഷിസംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും. മുൻപ് നാലുപ്രാവശ്യം മോദി കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിരുന്നു. വെട്ടിക്കുറച്ച ഭക്ഷ്യധാന്യ േക്വാട്ട പുനഃസ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. സംസ്ഥാനത്തിന് ലഭിച്ചിരുന്ന ഭക്ഷ്യധാന്യ അളവ് 16 ലക്ഷം ടണ്ണിൽനിന്ന് 14.25 ലക്ഷം ടണ്ണായി കുറച്ചിരുന്നു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി, ശബരി റെയില്‍പാത, കസ്തൂരി രംഗന് റിപ്പോര്‍ട്ട് സംബന്ധിച്ച സംസ്ഥാനത്തിെൻറ ശിപാര്‍ശ, കാലവർഷക്കെടുതി തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചചെയ്യും.
മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ പി. കരുണാകരൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. വീരേന്ദ്രകുമാർ, ജോസ് കെ. മാണി, എൻ.കെ. പ്രേമചന്ദ്രൻ, വിവിധ കക്ഷിനേതാക്കളായ എം.എം. ഹസൻ, കെ. പ്രകാശ് ബാബു, എ.എൻ. രാധാകൃഷ്ണൻ, സി.കെ. നാണു, തോമസ് ചാണ്ടി, കോവൂർ കുഞ്ഞുമോൻ, അനൂപ് ജേക്കബ്, പി.സി. ജോർജ്, എം.കെ. കണ്ണൻ, സി. വേണുഗോപാലൻ നായർ, ചീഫ് സെക്രട്ടറി ടോം ജോസ്, ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആൻറണി എന്നിവരാണ് സംഘത്തിലുള്ളത്.
https://www.facebook.com/Malayalivartha






















