കണ്ണൂർ വിമാനത്താവളം: രാജ്യത്തിനകത്തെ സർവീസുകൾക്കും വിദേശത്തേക്കു പറക്കുന്ന ഇന്ത്യൻ വിമാനങ്ങൾക്കും അനുമതി നൽകി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് സെപ്റ്റംബർ പതിനഞ്ചിനകം അന്തിമ ലൈസൻസ് അനുവദിക്കുമെന്ന് വ്യോമയാന സെക്രട്ടറിയുടെ ഉറപ്പ്. വ്യോമയാന മന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും അനുമതികൾ ഇതിനു മുൻപായി ലഭ്യമാക്കാനും യോഗത്തിൽ ധാരണയായി.
രാജ്യത്തിനകത്തെ സർവീസുകൾക്കും വിദേശത്തേക്കു പറക്കുന്ന ഇന്ത്യൻ വിമാനങ്ങൾക്കും അനുമതി നൽകി. വ്യോമയാന സെക്രട്ടറി രാജീവ് നയൻ ചൗബേ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര സർക്കാർ ഏജൻസികളായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷൻ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, മിനിസ്‌ട്രി ഓഫ് ഡിഫൻസ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കസ്റ്റംസ് തുടങ്ങിയവയുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























