മീശ പിന്‍വലിക്കേണ്ടി വന്നാല്‍ മലയാളത്തിലെ പല ക്ലാസിക്കുകളും പിന്‍വലിക്കേണ്ട അസ്ഥയുണ്ടാകും ;ഹരീഷ് എന്താണോ എഴുതിയിട്ടുള്ളത്, അതാണ് ഞങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് ; മീശ വിവാദത്തിൽ പ്രതികരണവുമായി രവി ഡിസി

എസ് ഹരീഷിന്റെ വിവാദമായ മീശ എന്ന നോവല്‍ പുസ്തക രൂപത്തില്‍ ഇന്നലെ മുതല്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു എന്ന് ഡിസി ബുക്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ രവി ഡിസി. മീശ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം സുപ്രിം കോടതിയില്‍ ഹര്‍ജി നൽകിയ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ധേഹം . മീശയുടെ ഓണ്‍ലൈന്‍ പതിപ്പും മാര്‍ക്കറ്റില്‍ ലഭ്യമാണെന്നും രവി ഡിസി അറിയിച്ചു.
മീശ പിന്‍വലിക്കേണ്ടി വന്നാല്‍ മലയാളത്തിലെ പല ക്ലാസിക്കുകളും പിന്‍വലിക്കേണ്ട അസ്ഥയുണ്ടാകും. ആര് എന്ത് എഴുതണം എന്ന് ആരുടെയും തീരുമാനത്തിനി വിധേയമാകരുത് എന്ന നിര്‍ബന്ധം കൂടി ഡിസി ബുക്‌സിനുണ്ട്. ഹരീഷ് എന്താണോ എഴുതിയിട്ടുള്ളത്, അതാണ് ഞങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത് എന്നും രവി ഡിസി പറഞ്ഞു.
മീശ നോവല്‍ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിലക്കണം എന്നാവശ്യപ്പെട്ട് ദില്ലിയില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന മലയാളി രാധാകൃഷ്ണന്‍ വരേണിക്കലാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. നോവലില്‍ സ്ത്രീത്വത്തെ മുഴുവനായും അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ തെറ്റായും ചിത്രീകരിച്ചിരിക്കുന്നു. ലൈംഗീക ഉപകരണമായാണ് സ്ത്രീയെ വിശേഷിപ്പിക്കുന്നത്. ബ്രാഹ്മണര്‍ക്ക് എതിരെ നോവലില്‍ ഉള്ള ചില പരാമശങ്ങള്‍ വംശീയ അധിക്ഷേപം ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























