ഒരാളെ കഴുത്തറത്ത് കൊല്ലുന്ന ഭീകരദൃശ്യം വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത് ആര്‍ഷ; രാത്രിയിലെ ഫോണ്‍കോളുകൾ പരിശോധിക്കാൻ അന്വേഷണ സംഘം

ഇടുക്കി വണ്ണപ്പുറത്ത് കൊല ചെയ്യപ്പെട്ട നാലംഗ കുടുംബത്തിലെ ആര്‍ഷ രണ്ടാഴ്ച മുന്‍പ് കോളജിലെ കുട്ടികളുടെയും അധ്യാപകരുടെയും വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരാളെ കഴുത്തറത്തുകൊല്ലുന്ന ഭീകരദൃശ്യം പോസ്റ്റ് ചെയ്തിരുന്നതായി അധ്യാപകര്‍ പറയുന്നു. ഇതേതുടര്‍ന്ന് ഇനി ഇതാവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പു ആര്‍ഷയ്ക്ക് നല്‍കിയതായും തൊടുപുഴ ഗവ. ബിഎഡ് കോളജിലെ അധ്യാപകര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ആര്‍ഷ ക്ലാസില്‍ മാറിയിരുന്നു കരയുന്നതും കൂട്ടുകാര്‍ കണ്ടിരുന്നു.
അതേസമയം കൊല ചെയ്യപ്പെട്ടുവെന്നു കരുതുന്ന ഞായറാഴ്ച രാത്രി 10.53 വരെ ആര്‍ഷ വാട്‌സ് ആപ്പില്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നതായാണു സുഹൃത്തുക്കളില്‍നിന്നു ലഭിക്കുന്ന വിവരം. ഇതിനു ശേഷം അധികം വൈകാതെ തന്നെ കൊല നടന്നിട്ടുണ്ടാകുമെന്നാണു പോലീസ് കരുതുന്നത്. രാത്രിയിലെ ഫോണ്‍കോളുകളുടെ വിവരശേഖരണം പോലീസ് ആരംഭിച്ചു.
തൊടുപുഴ ഗവ. ബിഎഡ് കോളജില്‍ ഒന്നാം വര്‍ഷ സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു ആര്‍ഷ. തൊടുപുഴ ന്യൂമാന്‍ കോളജില്‍ ബിഎ എക്കണോമിക്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് ബിഎഡിനു ചേര്‍ന്നത്.
അതേസമയം, കമ്ബകക്കാനത്തെ അയല്‍വാസികളോടും ബന്ധുക്കളോടും കാര്യമായ സൗഹൃദം പുലര്‍ത്തിയിരുന്നില്ലെങ്കിലും കൃഷ്ണന്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും താല്‍പര്യം കാണിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടുവര്‍ഷം മുന്‍പു വരെ വണ്ണപ്പുറം പഞ്ചായത്തിലെ ബിജെപിയുടെ ബൂത്ത് പ്രസിഡന്റായിരുന്നു കൃഷ്ണനെന്നു വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി.സജീവന്‍ പറഞ്ഞു.
പൊതുപരിപാടികള്‍ക്കെല്ലാം കൃത്യമായി പങ്കെടുത്തിരുന്നു. നന്നായി സംസാരിക്കുമായിരുന്ന കൃഷ്ണന്റെ വാക്കുകളില്‍ ആരും വീണുപോകുമെന്നു വണ്ണപ്പുറം നിവാസികള്‍ പറയുന്നു. വീടിന്റെ പരിസരം വിട്ടുള്ളവരോട് നല്ല അടുപ്പമാണു കൃഷ്ണന് ഉണ്ടായിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























