ശക്തമായ പ്രചാരണവുമായി കോണ്‍ഗ്രസ്... മോദിജീ, ചരിത്രത്തിലുള്ള നിങ്ങളുടെ അറിവ് മെച്ചപ്പടുത്തിയേ തീരൂ

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നടത്തിയ പ്രസ്ഥാവന അബദ്ധമാണെന്ന് റിപ്പോര്‍ട്ട്. കന്യാകുമാരിയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം നടന്നത്. നിര്‍മ്മലാ സീതാരാമനെ പുകഴ്ത്തുന്നതിനിടയിലാണ് അദ്ദേഹത്തിന് അബദ്ധം പിണഞ്ഞത്. 'ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി തമിഴ്‌നാട്ടുകാരിയാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.' ഇതായിരുന്നു മോദിയുടെ വാക്കുകള്‍. ചരിത്രത്തിലുള്ള അറിവില്ലായ്മയാണ് അദ്ദേഹം അവിടെ പങ്കു വച്ചതെന്ന തരത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഈ വിഷയത്തില്‍ അദ്ദേഹത്തിനു ഏറ്റുവാങ്ങേണ്ടി വന്നത്.
'മോദിജീ, ചരിത്രത്തിലുള്ള നിങ്ങളുടെ അറിവ് മെച്ചപ്പടുത്തിയേ തീരൂ.' എന്നാണ് ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ടീറ്റ് ചെയ്തത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി ഇന്ദിരാ ഗാന്ധിയാണ് എന്ന ചരിത്ര യാഥാര്‍ത്ഥ്യം അവര്‍ മോദിയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.
1975ലാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രിയായി ഇന്ദിരാഗാന്ധി സ്ഥാനം ഏറ്റെടുത്തത്. അന്നു കുറച്ചു മാസം മാത്രമാണ് അവര്‍ ആ സ്ഥാനത്തു തുടര്‍ന്നത്. അതിനുശേഷം 1980 ല്‍ വീണ്ടും പ്രതിരോധമന്ത്രിപദം ഇന്ദിരാ ഗാന്ധി ഏറ്റെടുക്കുകയുണ്ടായി. അങ്ങനെ നിര്‍മ്മലാ സീതാരാമനു മുമ്പ് രണ്ടു തവണ ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആയിരുന്നിട്ടുണ്ട്.
മോദിജി ഡിഗ്രി എടുക്കാന്‍ പഠിച്ച പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസില്‍ ഈ അദ്ധ്യായം പഠിക്കാന്‍ ഇല്ലായിരുന്നോ എന്ന പരിഹാസവും എതിരാളികള്‍ ഉയര്‍ത്തിയിട്ടുണ്ട്.
മുമ്പും ഇത്തരം പ്രസ്ഥാവന മോദി നടത്തിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ മാഗറില്‍ വിഖ്യാത ഭക്തകവി കബീര്‍ദാസിന്റെ ജന്മവാര്‍ഷിക ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മോദി നടത്തിയ ചില പരാമര്‍ശങ്ങള്‍ പിന്നീട് വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തിയരുന്നു. കബീര്‍ ദാസ്, ഗുരു നാനാക്ക്, ഗോകര്‍നാഥ് എന്നിവര്‍ ഒരുമിച്ചിരുന്ന് ആത്മീയതയെക്കുറിച്ച് ചര്‍ച്ച ചെയ്ത സ്ഥലമാണിതെന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ, വസ്തുത മറിച്ചണ്. 11ാം നൂറ്റാണ്ടിലാണ് ഗോകര്‍നാഥ് ജനിച്ചത്. കബീര്‍ ദാസ് ജീവിച്ചിരുന്നത് പതിനഞ്ചാം നൂറ്റാണ്ടില്‍. ഗുരു നാനാക്ക് പതിനാറാം നൂറ്റാണ്ടിലും. വര്‍ ഒരുമിച്ചിരിക്കാറുള്ളതായി ചരിത്രത്തിലോ പൊതുവിശ്വാസത്തിലോ ഇല്ല. കെട്ടുകഥകളില്‍ പോലുമില്ല. ചരിത്രത്തെക്കുറിച്ച് കൃത്യമായി അറിയില്ലെങ്കില്‍ അതിനെക്കുറിച്ച് മിണ്ടാല്‍ നില്‍ക്കരുതെന്നാണ് ഇതിനെക്കുരിച്ച് അന്ന് പണ്ഡിതര്‍ മോദിയെ താക്കീത് ചെയ്തത്. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം വിഡ്ഢിത്തങ്ങള്‍ രാജ്യത്തിനു തന്നെ നാണക്കേടാണെന്ന് പ്രതിപകഷം പറഞ്ഞു.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിനെ അവഹേളിക്കാന്‍ ശ്രമിച്ചാണ് മോദി മറ്റൊരവസരത്തില്‍ അബദ്ധത്തില്‍ ചാടിയത്.
'അനശ്വരരായ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ, ജനറല്‍ തിമ്മയ്യ തുടങ്ങീ വീരന്‍മാരുടെ സമ്പന്ന ചരിത്രമാണ് കര്‍ണാടകത്തിനുള്ളത്. പക്ഷെ കോണ്‍ഗ്രസ് എങ്ങനെയാണ് അവരെ പരിചരിച്ചതെന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള കാര്യമാണ്. 1948ല്‍ പാകിസ്താനെ യുദ്ധത്തില്‍ തോല്‍പിച്ച ശേഷം ജനറല്‍ തിമ്മയ്യ പ്രധാനമന്ത്രി നെഹ്‌റുവില്‍ നിന്നും കൃഷ്ണമേനോനില്‍ നിന്നും അപമാനം ഏറ്റുവാങ്ങി' എന്നായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ ചിത്രം മറിച്ചായിരുന്നു. 1957 മുതല്‍ 62 വരെയായിരുന്നു കൃഷ്മമേനോന്‍ പ്രതിരോധ മന്ത്രിയായിരുന്നത്. 1957 മുതല്‍ 61വരെയാണ് ജനറല്‍ തിമ്മയ്യ സേവനമനുഷ്ഠിച്ചത്. അദ്ദേഹം എങ്ങനെയാണ് 1948ല്‍ പാകിസ്താനെ തോല്‍പ്പിച്ചത് എന്ന ചോദ്യവും ഉയര്‍ന്നു.
ഇങ്ങനെ നിരവധി സന്ദര്‍ഭങ്ങളില്‍ നരേന്ദ്ര മോദിയുടെ വാദങ്ങള്‍ അബദ്ധങ്ങളായി മാറിയിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കന്യാകുമാരിയില്‍ സംഭവിച്ചത്. ആ പ്രസംഗത്തില്‍തന്നെ മോദി നടത്തിയ മറ്റൊരു പരാമര്‍ശവും വിവാദമായിട്ടുണ്ട്. പാകിസ്ഥാന്‍ സേനയുടെ പിടിയിലായ ധീര ജവാന്‍ അഭിനന്ദന്‍ വര്‍ദ്ധമാനെക്കുറിച്ച് തമിഴ്‌നാടിന്റെ വീരപുത്രനാണെന്നാണ് മോദി പറഞ്ഞത്. അല്ല, അഭിനന്ദന്‍ ഭാരതത്തിന്റെ വീരപുത്രനാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണം വന്നത്.
https://www.facebook.com/Malayalivartha

























