പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പണ്ടൊക്കെ മുതിർന്നവരിലും പ്രായമായവരിലും കണ്ടിരുന്ന ഹൃദയാഘാതം ഇന്ന് നമ്മുടെ യുവത്വത്തെ കൂടി കാർന്നു തിന്നുകയാണ് . ഓരോ എത്ര ചെറുപ്പക്കാരാണ് ഹൃദയാഘാതം മൂലം മരണമടയുന്നത് . ഇന്ന് വന്ന വാർത്ത പ്ലസ് വൺ അധ്യയനവർഷത്തിന്റെ പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് പ്രവാസി മലയാളി വിദ്യാർഥി റിയാദിൽ മരിച്ചു. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ഹനീൻ അബ്ദുസമദ് (15) ആണ് മരിച്ചത്.
കഴിഞ്ഞ ഏപ്രിൽ 5 നായിരുന്നു പ്ലസ് വൺ ക്ലാസിൽ പോകാൻ ഒരുങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഹനീൻ വീട്ടിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ പ്രിൻസസ് നൂറ യൂണിവേഴ്സിറ്റി ക്യാംപസിലെ കിങ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ (KAAUH) പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു.കേരളത്തിലും ഇതേ ദിവസം ഒരു 15 വയസ്സുള്ള കുട്ടി കൂടി മരിച്ചിട്ടുണ്ട് എന്നുള്ളതും ഏറെ ഞെട്ടലുണ്ടാക്കുന്നുണ്ട് .
ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയെ രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. മൊകേരി തയ്യുള്ളതില്‍ സജീവന്റെ മകള്‍ വൈഗ(15) ആണ് മരിച്ചത്. വൈഗക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ വൈഗ എഴുന്നേല്‍ക്കാഞ്ഞതിനെ തുടര്‍ന്ന് ഏഴരയോടെ വീട്ടുകാര്‍ ഉണര്‍ത്താന്‍ ശ്രമിച്ചു. അപ്പോൾ അനക്കമില്ലാത്ത അവസ്ഥയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ കുറ്റ്യാടി ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
നേരത്തെ മരണം സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സംഭവത്തില്‍ തൊട്ടില്‍പ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം.
ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ, ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.
https://www.facebook.com/Malayalivartha


























