ചായക്കടയില്‍ നിന്ന് ഭക്ഷണം വാങ്ങി 500 രൂപ നല്‍കി ബാക്കിത്തുക കൈപ്പറ്റി മടങ്ങി:- അല്പ സമയം കഴിഞ്ഞ് തിരികെ എത്തി ബാക്കിപ്പണം നല്‍കിയില്ലെന്നാരോപിച്ച് വാക്കുതർക്കം; ഒടുവിൽ ചില്ലറയെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാൻ കടയുമടയുടെ ഭാര്യയെ വെട്ടിപരുക്കേൽപ്പിച്ച് അച്ഛനെ വെട്ടിക്കൊന്ന കേസിലെ പ്രതി

ചില്ലറയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കടയുമടയുടെ ഭാര്യയ്‌ക്കു വെട്ടേറ്റു. കളര്‍കോട് പഴയനടക്കാവ് റോഡില്‍ ദേവസ്വം പറമ്ബ് അമ്മൂസില്‍ ബാലു മേനോന്റെ ഭാര്യ സരസ്വതി (47) ക്കാണു പരുക്കേറ്റത്. സംഭവത്തില്‍ വാടയ്‌ക്കല്‍ തൈപ്പറമ്ബില്‍ മണിയപ്പ (66)നെ പുന്നപ്ര പോലീസ് അറസ്‌റ്റ് ചെയ്‌തു. 15 വര്‍ഷം മുമ്ബ്‌് പിതാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ മണിയപ്പന്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്.
ഇന്നലെ രാവിലെ 9.30 നായിരുന്നു സംഭവം. പഴനടക്കാവ് റോഡില്‍ ബാലു മേനോന്‍ നടത്തുന്ന ചായക്കടയില്‍ നിന്ന് മണിയപ്പന്‍ ഭക്ഷണം വാങ്ങി 500 രൂപ നല്‍കി ബാക്കിത്തുക കൈപ്പറ്റിയിരുന്നു. അല്‍പ്പസമയം കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ ബാക്കിപ്പണം നല്‍കിയില്ലെന്നാരോപിച്ച് സരസ്വതിയെ വെട്ടുകയായിരുന്നു. തലയ്‌ക്കു പരുക്കേറ്റ സരസ്വതിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ തലയില്‍ ആറു തുന്നലുണ്ട്. സംഭവസ്‌ഥലത്തുനിന്നു കടക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടി പോലീസിനു കൈമാറി. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha


























