ഭാര്യയെയും, മകനെയും, അമ്മയെയും തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മാതാവ് മരണത്തിന് കീഴടങ്ങി

എറണാകുളം കളമശ്ശേരിയില്‍ വീട്ടുകാരെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന ഭാര്യമാതാവും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ആനന്ദവല്ലിയാണ് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരിച്ചത്. പട്ടിമറ്റം സ്വദേശി സജി(32) ഭാര്യ ബിന്ദു(29) ഒന്നര വയസ്സുള്ള മകന്‍ ശ്രീഹരി എന്നിവരാണ് കൊല്ലപ്പെട്ടത്. ചേര്‍ത്തല വരാണാട് തോപ്പുവെളി പി.സജി(40) ആണ് ഇരുവരെയും തീ കൊളുത്തി കൊലപ്പെടുത്തിയതിനു ശേഷം തൂങ്ങിമരിച്ചത്. ഹോട്ടല്‍ ജീവനക്കാരനാണ് സജി.
അര്‍ധരാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. ഭാര്യ ബിന്ദുവിനെയും മകനെയും തീകൊളുത്തി കൊന്നശേഷം തൂങ്ങി മരിക്കുകയായിരുന്നു സജി. എന്താണ് ഇതിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അപ്പോഴേക്കും ബിന്ദുവും മകനും മരിച്ചിരുന്നു. തിരച്ചിലിനൊടുവിലാണ് സജിയെ കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവമെന്നാണ് പ്രാഥമിക വിവരം. നിലത്ത് പായയില്‍ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെയും മകനെയും പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം സജി ശുചിമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. തീപിടിച്ചതിനെ തുടര്‍ന്നു ബിന്ദുവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയെയും തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ് കരഞ്ഞു കൊണ്ട് ഇവര്‍ പുറത്തേക്ക് ഓടുകയായിരിന്നു ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സജിയും കുടുബവും താമസമാക്കിയിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അയല്‍വാസികള്‍ക്കൊന്നുമറിയില്ല. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് നിഗമനം. വീട്ടില്‍ സജിയും ബിന്ദുവും തമ്മില്‍ വഴക്കു പതിവായിരുന്നെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ്.
https://www.facebook.com/Malayalivartha


























