പി.സി. ജോർജ് കെ.എം മാണിയെ വിടുന്നില്ല; മരിച്ച മനുഷ്യരെ പോലും വെറുതെ വിടാത്ത നരേന്ദ്ര മോദിയുടെ വഴിയേ അദ്ദേഹത്തിന്റെ കേരള നേതാവ് പി.സി. ജോർജും

മരിച്ച മനുഷ്യരെ പോലും വെറുതെ വിടാത്ത നരേന്ദ്ര മോദിയുടെ വഴിയേ അദ്ദേഹത്തിന്റെ കേരള നേതാവ് പി.സി. ജോർജും. തന്റെ ബദ്ധവൈരി കെ.എം മാണിയുടെ മരണത്തോടെ ഒഴിവു വന്ന പാലാ നിയോജക മണ്ഡലത്തിൽ ബി ജെ പി പിന്തുണയോടെ മകൻ ഷോൺ ജോർജിനെ മതസരിപ്പിക്കാനാണ് ജോർജ് തീരുമാനിച്ചിരിക്കുന്നത്.
കെ.എം മാണിയുടെ കുടുംബത്തിൽ നിന്നു തന്നെ സ്ഥാനാർത്ഥി വരാനാണ് സാധ്യത. ഇക്കാര്യം മുന്നിൽ കണ്ടാണ് ഷോൺ ജോർജിനെ മത്സരിപ്പിക്കാൻ ജോർജ് തീരുമാനിച്ചത്. ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി പാലായിൽ നിന്നും മത്സരിക്കുമെന്ന് വാർത്തകളുണ്ട്. അതെന്തായാലും കെ.എം മാണിയുടെ കുടുംബത്തിൽ നിന്നു തന്നെ സ്ഥാനാർത്ഥി വരുന്നതായിരിക്കും അനായാസ ജയത്തിന് സഹായകരമാകുന്നത്.
ഷോൺ ജോർജിനെ ജനപക്ഷം സ്ഥാനാർത്ഥിയാക്കാൻ പി.സി ജോർജ് തീരുമാനിച്ച് കഴിഞ്ഞു. അദ്ദേഹം തന്നെയാണ് പാർട്ടിയുടെ ജീവാത്മാവും പരമാത്മാവും. പേരിന് പാർട്ടിയോഗം കൂടുമെങ്കിലും തീരുമാനം ജോർജിന്റേത് മാത്രമാണ്.
ഷോൺ ജോർജിന് പാലായിൽ നിന്നും കെട്ടി വച്ച പണം നഷ്ടപ്പെടുകയില്ല . എന്നാൽ ജയിക്കാൻ കഴിയുകയില്ല. അതേ സമയം ഒപ്പം മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥിയെ ഉപദ്രവിക്കാൻ അതുമതി. അതാണ് പി സി ജോർജ് ലക്ഷ്യമിടുന്നത്. ഇതൊരുതരം സാഡിസ്റ്റ് സ്വഭാവമാണ് . ജോർജിനെ അറിയുന്നവർക്കെല്ലാം ഇക്കാര്യം അറിയാം.
ഒരു കാലത്ത് കെഎം മാണിയുടെ തറവാട്ടിലെ വിശ്വസ്തനായിരുന്നു പി.സി ജോർജ് . കരിങ്ങോഴക്കൽ തറവാട്ടിൽ നിന്നു കൊണ്ട് മാണിയെ ബാർകേസിൽ കുരുക്കി എന്നതാണ് ജോർജിന്റെ ഏറ്റവും വലിയ നേട്ടം. രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും ഉപയോഗിച്ച് കൊണ്ടുള്ള തന്ത്രപരമായ നീക്കമായിരുന്നു ഇത്. പിന്നീട് കെ.എം.മാണിയെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി യോജിപ്പിലെത്തിക്കാൻ ശ്രമിച്ചതും ജോർജ് തന്നെയാണ്. കെ.എം മാണിയുടെ മരണത്തോടെ കേരള കോൺഗ്രസിനെ സ്വന്തം പോക്കറ്റിലാക്കി ചെയർമാനാനുള്ള നീക്കമാണ് ജോർജ് നടത്തിയത്. ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ അതിനു മുമ്പേ ജോർജ് പുറത്തായി. ഇല്ലെങ്കിൽ കേരള കോൺഗ്രസ് ജോർജിന്റെ കൈയിൽ ഇരിക്കുമായിരുന്നു.
മാണി സി കാപ്പനെ സ്ഥാനാർത്ഥിയായി എൻ സി പി പ്രഖ്യാപിച്ചെങ്കിലും സിപിഎം അതിന് തടയിടും. അതിനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ് . മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കിയത് അദ്ദേഹത്തിന്റെ സ്ഥാനം അട്ടിമറിക്കാനാണ്. എന്നാൽ പാലായിൽ നിന്നും ആരു മത്സരിക്കാൻ വന്നാലും കേരള കോൺഗ്രസിന് തന്നെയായിരിക്കും ജയസാധ്യത.
ഷോൺ ജോർജിനെ എം. പിയാക്കുക എന്നതാണ് പി.സി . ജോർജിന്റെ ലക്ഷ്യം. അടുത്ത തെരഞ്ഞടുപ്പിൽ അദ്ദേഹത്തിന് നിഷ്പ്രയാസം ജയിക്കാനാവും. കാരണം അത് ജോർജിന് വ്യക്തിപരമായി ലഭിക്കുന്ന വോട്ടാണ്. അവിടെ പാർട്ടി ഒരു വിഷയമല്ല. അക്കാര്യം ജോർജിനറിയാം. ജോർജ് ജയിച്ചാൽ ബി ജെ പിക്ക് ഒരു സീറ്റ് കൂടി ലഭിക്കും. ബി ജെ പി കേന്ദ്ര നേതൃത്വത്തിൽ ജോർജിന് വ്യക്തമായ സ്വാധീനമുണ്ട്. അമിത് ഷായിലേക്ക് നീങ്ങുന്നതാണ് അദ്ദേഹത്തിന്റെ ബന്ധങ്ങൾ. നരേന്ദ്രമോദിയുമായി ജോർജ് അടുത്ത കാലത്ത് വേദി പങ്കിട്ടിരുന്നു. കേന്ദ്രത്തിൽ ബി ജെ പി അധികാരത്തിലെത്തുമെന്ന ട്രെന്റ് ഉള്ളതിനാൽ വരും കാലം ജോർജിനുള്ളതാണ്.
https://www.facebook.com/Malayalivartha


























