Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...

ജഗന്‍ മോഹന്‍ റെഡ്ഡി തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസുമായി സഹകരിക്കാത്തിന്റെ കാരണക്കാരന്‍ എ.കെ ആന്റണിയല്ല, വില്ലന്‍ യു.പി.എ സര്‍ക്കാരിലെ പ്രധാനിയാണ്

11 JUNE 2019 08:52 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ കോണ്‍ഗ്രസിനേറ്റ വലിയ തിരിച്ചടിക്ക് കാരണം മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയാണെന്നും മുന്നണി രൂപീകരണത്തിലും മറ്റും അദ്ദേഹം ഇടപെട്ടില്ലെന്നുമുള്ള വാര്‍ത്ത സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി ഉമ്മന്‍ചാണ്ടി നിഷേധിച്ചെങ്കിലും ജഗന്‍മോഹന്‍ റെഡ്ഡിയുമായി സഖ്യം ഉണ്ടാക്കാത്തതിന്റെ കാരണം ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയില്ല. അതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് വില്ലന്‍ കോണ്‍ഗ്രസ് കൂടാരത്തില്‍ തന്നെയാണ്. ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല കിട്ടിയ ശേഷം അദ്ദേഹം ജഗനെ വീട്ടില്‍ പോയി കണ്ടിരുന്നു. ഉമ്മന്‍ചാണ്ടിയും ജഗന്റെ പിതാവും നല്ല സുഹൃത്തുക്കളായിരുന്നു. ജഗന് കോണ്‍ഗ്രസിനൊപ്പം സഖ്യത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ തടസ്സമായി. അതിന് കാരണക്കാരന്‍ കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവാണ്. 

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ജഗന്റെ പിതാവ് വൈ.എസ്.ആര്‍ മരിക്കുന്നത്. അതിന് ശേഷം ജഗനെ മുഖ്യമന്ത്രിയാക്കണമെന്ന് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. രാഹുല്‍ ഗാന്ധിയും എതിര്‍ത്തു. അതോടെയാണ് ജഗന്‍ കോണ്‍ഗ്രസ് വിട്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. അതോടെ കോണ്‍ഗ്രസിലെ പലര്‍ക്കും ജഗനോട് ശത്രുതയായി. രണ്ടാം യു.പി.എ സര്‍ക്കാരിലെ ഒരു ഉന്നതന്‍ ജഗനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2012ല്‍ സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. സുപ്രീംകോടതി ഈ കേസ് തള്ളിക്കളഞ്ഞെങ്കിലും കേസുമായി ബന്ധപ്പെട്ട് ശേഖരിച്ചിരുന്ന ചില രേഖകള്‍ ഇന്നും കേന്ദ്രസര്‍ക്കാരിന്റെ പക്കലുണ്ട്. അത് ഉപയോഗിച്ച് ചില ഉന്നതര്‍ ജഗനെ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് അകറ്റിയെന്നാണ് വിവരം. ഇതാണ് ആദ്യം പറഞ്ഞ കാരണങ്ങളില്‍ രണ്ടാമത്തേത്. 

തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കിലും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാലോ, അതിനുള്ള സാഹചര്യം ഉണ്ടായാലോ എല്ലാ പിന്തുണയും നല്‍കാമെന്ന് ജഗന്‍ ഉമ്മന്‍ചാണ്ടിക്ക് ഉറപ്പ് നല്‍കിയിരുന്നെന്ന് യു.ഡി.എഫിലെ ഒരു പ്രമുഖ നേതാവ് മലയാളിവാര്‍ത്തയോട് പറഞ്ഞു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാരണങ്ങളാലാണ് സഖ്യം ഉണ്ടാക്കാന്‍ കഴിയാതെ പോയതെന്ന് ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച വ്യക്തമാക്കിയത്. ആന്ധ്രാപ്രദേശിലെ മുണണി രൂപീകരണത്തില്‍ ആന്റണി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. മുണണി രൂപീകരണത്തിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ആന്ധ്രാ പിസിസിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്കിയിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ഇതില്‍ ആന്റണിയോ ഹൈക്കമാന്‍ഡോ ഒരു തരത്തിലും ഉത്തരവാദികളല്ലെന്നും ഉമ്മന്‍ചാണ്ടി ഫെയിസ്ബുക്കിലൂടെ അറിയിച്ചതും അതുകൊണ്ടാണ്.

നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ജഗന്‍ പോയി കണ്ടതും അദ്ദേഹം ആന്ധ്രയില്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പോയതിനും പിന്നില്‍ ചില താല്‍പര്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആ താല്‍പര്യങ്ങളാണ് ജഗനെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റിയത്. ജഗനെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റിയ മുതര്‍ന്ന നേതാവ് ഉള്‍പ്പെടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പടുകുഴിയില്‍ വീഴ്ത്തിയതെന്ന് രാഹുല്‍ഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മകനെ ജയിപ്പിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലായിരുന്ന നേതാവ് പാര്‍ട്ടിക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തില്ല. ജഗനെ സ്വത്ത് കേസില്‍ കുടുക്കിയ നേതാവും മകനും ഇപ്പോള്‍ അതേ കേസില്‍ കോടതികള്‍ കയറിയിറങ്ങുകയാണ് എന്നത് കാലത്തിന്റെ കാവ്യനീതി ആയിരിക്കാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളേ സൂക്ഷിച്ചോ.... യു.എ.ഇയിൽ ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 ലക്ഷം ദിര്‍ഹം വരെ പിഴ യു എ ഇ കടുപ്പിക്കുന്നു  (12 minutes ago)

വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം; റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളുണ്ടായിരുന്നെങ്കിലും ആളപായമില്ല  (27 minutes ago)

മലയാറ്റൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (38 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയേക്കും  (49 minutes ago)

അമ്മയുടെ പ്രാർത്ഥന രാഹുൽ നാളെ പാലക്കാട് BOOTH NO: 2-ൽ വോട്ട് കുന്നത്തൂർമേട്ടിൽ കലാപത്തിന് അവർ..!തടയാൻ കൂട്ടർ ഇറങ്ങും..!  (53 minutes ago)

ലോറി നിയന്ത്രണംവിട്ട് ഏഴോളം വാഹനങ്ങളിലിടിച്ചു...  (1 hour ago)

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് 2026 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക  (1 hour ago)

അമ്മയുടെ പ്രാർത്ഥന രാഹുൽ നാളെ പാലക്കാട് BOOTH NO: 2-ൽ വോട്ട് കുന്നത്തൂർമേട്ടിൽ കലാപത്തിന് അവർ..!തടയാൻ കൂട്ടർ ഇറങ്ങും..!  (1 hour ago)

എന്റെ കിഡ്നി അടിച്ച് പോയി... പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ ഗുരുതര ആരോഗ്യ പ്രശനം കട്ടകലിപ്പിൽ ദീപ..!ആശുപത്രിയിൽ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ജാമ്യം.  (2 hours ago)

.. ഫയർഫോഴ്സ് ഉദ്യോഗസ്ഥനുൾപ്പെടെ നാലു പേർക്ക് പരുക്ക്  (2 hours ago)

ഏഴുനില കെട്ടിടത്തിൽ തീപിടുത്തം...  (2 hours ago)

കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മാതാവിന് മകൻ കരൾ പകുത്ത് നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള സർക്കാരിന്റെ അനുനയ നീക്കം പാളി  (2 hours ago)

തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു  (2 hours ago)

Malayali Vartha Recommends