Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

പികെ ശ്യാമളയുടെ അഹങ്കാരവും ഗർവ്വും; ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്

20 JUNE 2019 12:53 PM IST
മലയാളി വാര്‍ത്ത

ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്. പ്രവാസിയായ സാജന്‍ പാറയിലിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് നഗരസഭ ചെയര്‍പേഴ്‌സനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നത്. ആന്തൂരില്‍ ആരംഭിച്ച ശുചീകരണ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണമായത് പികെ ശ്യാമളയാണെന്ന് വനിത വ്യവസായിയായ സോഹിതയും ഭര്‍ത്താവ് വിജുവും ആരോപിച്ചു. സ്ഥാപനം കോയമ്പത്തൂരോ മുംബൈയിലോ പോയി തുടങ്ങാന്‍ ചെയര്‍പേഴ്‌സന്‍ ഉപദേശിച്ചെന്നും വിജു ഫേസ്ബുക്കില്‍ കുറിച്ചു.

മരിക്കുന്നതിന് മുൻപേ ഇദ്ദേഹം ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകാം എന്നും ആരുടെയൊക്കെ കാൽക്കീഴിൽ അഭിമാനം പണയം വച്ചിട്ടുണ്ടാകും എന്നും ഞങ്ങൾക്ക് കൃത്യമായി പറയാനാകും. കാരണം ആ വഴികളിലൂടെയൊക്കെയും ഞങ്ങളും സഞ്ചരിച്ചിട്ടുണ്ട്.

പിന്നെ മരണത്തിന്റെ കൂടെ പോകാതിരുന്നത്... തോൽക്കാൻ മനസ്സില്ലാത്തത്കൊണ്ട്, വീഴാനാനുവദിക്കാതെ കരുത്തോടെ താങ്ങാൻ കരങ്ങൾ ഏറെയുണ്ടായത്കൊണ്ട്, എന്നും കൂടെയുള്ള മാതാപിതാഗുരുക്കന്മാരുടെ കരുതലും അനുഗ്രഹവും കൊണ്ട്, പിന്നെ, ഇരുൾമാറ്റി തെളിവേകുന്ന,ഉള്ളിൽ കുടിയിരിക്കുന്ന ആ മഹാശക്തിചൈതന്യം നൽകിയ തെളിമകൊണ്ട്.

"വല്ല കോയമ്പത്തൂരോ ബോംബെയിലോ പോയി തുടങ്ങാതെ ആരെങ്കിലും ഇവിടെ വ്യവസായം തുടങ്ങുമോ" നിരന്തരഉപദ്രവം കാരണം കാര്യമെന്താണെന്നറിയാൻ പോയ വനിതാവ്യവസായിയോട് കേരളത്തിലെ എതിരില്ലാ നഗരത്തിൽ വാഴും ചെയർപേഴ്സൺ പറഞ്ഞ വാക്കാണിത്. അതിലും തമാശയുണ്ട് അത് കേട്ട് കരഞ്ഞു കണ്ണുംതുടച്ചു ബസിൽ കയറി തിരിച്ചു വരുമ്പോൾ അതേ പേഴ്സൺ സ്റ്റേജിൽനിന്ന് പ്രസംഗിക്കുകയാണ്, "വനിതകൾ വ്യവസായരംഗത്തു മുന്നോട്ട് വരണം"!

പലരും മുഖാന്തരം ഉപദ്രവത്തിന്റെ മൂലകാരണം അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി അതിലേറെ തമാശയായിരുന്നു. "ഓൾക്ക് അഹങ്കാരമാണ്". അതായിരുന്നു പത്തു പതിനഞ്ചു കുടുംബങ്ങൾ ജോലിചെയ്ത് അരി വാങ്ങിയിരുന്ന ഒരു വ്യവസായം അടപ്പിക്കാൻ അവർ കണ്ടെത്തിയ ന്യായം. അതായത് ജീവിക്കണമെങ്കിൽ പലരുടെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കണം എന്ന് ചുരുക്കം. ഏതായാലും പത്തു ലക്ഷം മുതൽമുടക്കിയ ഞങ്ങളെ നാല്പത് ലക്ഷത്തിന്റെ ബാധ്യതക്കാരാക്കാൻ അവർക്ക് പറ്റി. പത്തുപതിനഞ്ചു കുടുംബങ്ങളുടെ അന്നം മുട്ടിക്കാനും. പക്ഷെ അതിന് നല്ലൊരു മറുവശമുണ്ടായി. അതോടുകൂടി എന്തിനെയും നേരിടാൻ മാത്രം ഞങ്ങൾ കരുത്തു നേടി. സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത വിധം ഉന്നതവ്യക്തികൾ പോലും നേരിട്ടു സഹായത്തിനെത്തി.


നിങ്ങൾ ഇത് നിർത്തരുത്. ഇനിയും തുടരണം മിനിമം ഏഴു തലമുറവരെയെകിലും പേറാനുള്ള ശാപം വാങ്ങണം. ജീവിക്കാനുള്ള വ്യഗ്രതയിൽ കാപട്യങ്ങളറിയാതെ ചുഴിയിൽപ്പെട്ടുപോയ ആ യുവാവിന്റെ അവസാനശ്വാസം അന്തരീക്ഷത്തിൽ നിന്ന് ഒരിക്കലും മായില്ല. അനന്തതയിലത് കറങ്ങിവന്ന് കാലാകാലങ്ങളിൽ നിങ്ങളെ കരയിക്കും അല്ലെങ്കിൽ തലമുറകളെ. അതുമല്ലെങ്കിൽ ജന്മാന്തരങ്ങളിൽ നിങ്ങളെ.

അധികാരവും പ്രതാപവും കൊണ്ട് അന്യന്റെ കണ്ണുനീരും ശാപവും വാങ്ങുന്നവർ ഒന്നോർക്കുക. അതൊന്നുമില്ലാത്ത നാളുകൾ വരും ജന്മങ്ങൾ വരും. അനങ്ങാനാവാതെ പുഴുക്കുത്തേറ്റ് പുളയേണ്ടി വരും. എന്തെന്നാൽ എല്ലാം ചാക്രികമാണ്. വാക്കുകളും പ്രവൃത്തികളും എല്ലാം. ഒരു കാലമെത്തിയാൽ അവ കറങ്ങിത്തിരിഞ്ഞു വരും അതിന്റെ ഉറവിടം തേടി.

വീഴാതെ കാത്തതിന് നന്ദി പറയാൻ ഏറെ പേരുണ്ട്. കെട്ടുതാലി അഴിച്ചു പണയം വെക്കാൻ തന്ന ചങ്കുകൾ മുതൽ താഴെത്തട്ടിന്റെ പരിമിതിയിൽ നിന്ന് ധാർമികരോഷം അടക്കി സഹായിക്കാൻ കൂടെ നിന്ന സഖാക്കളും പാർട്ടി ജില്ലാ സംസ്ഥാന സെക്രട്ടറി വരെയും അവിടം വരെ ഞങ്ങളെ എത്തിച്ചവരോടും. ബഹു പഞ്ചായത്ത് പ്രസിഡന്റ് മുതൽ ബഹു വ്യവസായമന്ത്രി വരെയുള്ളവരോടും. പിന്നെ മുറിവിൽത്തന്നെ വീണ്ടും കോറിയിട്ടു രസിച്ചവരെങ്കിലും ഞങ്ങളുടെ സഹനശക്തി ഇരട്ടിയാക്കി തന്ന പ്രമുഖന്മാരോടും എന്ന്  ഫേസ്ബുക്കിൽ പറയുന്നു.    പ്രവാസി വ്യവസായിയും സിപിഎം അനുഭാവിയുമായ സാജൻ പാറയിൽ ജീവനൊടുക്കിയതിനു പിന്നിൽ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയുടെ ഭീഷണിയും പകപോക്കലുമാണെന്ന് വ്യവസായിയുടെ കുടുംബം ആരോപിച്ചിരുന്നു. ‘ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കില്ല’ എന്ന് ഏതാനും ദിവസം മുൻപ് നഗരസഭാധ്യക്ഷ ഭീഷണി മുഴക്കിയതായും കുടുംബം ആരോപിച്ചു.    


   

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (1 hour ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (2 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (2 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (2 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (3 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (3 hours ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (3 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (3 hours ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (3 hours ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (3 hours ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (4 hours ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

ഖജനാവ് കാലിയല്ല; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ  (4 hours ago)

Malayali Vartha Recommends