Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാതകങ്ങളിൽ ഇന്ത്യക്കാരനെ പോലീസ് പിടികൂടി: മൂന്ന് മക്കളും രക്ഷപെട്ടത് അലമാരയിൽ ഒളിച്ചിരുന്നതിനാൽ


ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ശക്തമായ് ഇടിച്ചതോടെ, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കുഞ്ഞ് കുഴഞ്ഞുവീണു: മരണം ഉറപ്പാക്കിയ ശേഷം മെനഞ്ഞത് ബിസ്ക്കറ്റ് കഥ...


ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേശ്വരത്ത് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഉണ്ണിക്കൃഷ്ണനെതിരെ പോലീസിന്റെ നിർണായക നീക്കം...


മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്ടും ചോദ്യം ചെയ്യും...


രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി...

പികെ ശ്യാമളയുടെ അഹങ്കാരവും ഗർവ്വും; ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്

20 JUNE 2019 12:53 PM IST
മലയാളി വാര്‍ത്ത

ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്. പ്രവാസിയായ സാജന്‍ പാറയിലിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് നഗരസഭ ചെയര്‍പേഴ്‌സനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നത്. ആന്തൂരില്‍ ആരംഭിച്ച ശുചീകരണ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണമായത് പികെ ശ്യാമളയാണെന്ന് വനിത വ്യവസായിയായ സോഹിതയും ഭര്‍ത്താവ് വിജുവും ആരോപിച്ചു. സ്ഥാപനം കോയമ്പത്തൂരോ മുംബൈയിലോ പോയി തുടങ്ങാന്‍ ചെയര്‍പേഴ്‌സന്‍ ഉപദേശിച്ചെന്നും വിജു ഫേസ്ബുക്കില്‍ കുറിച്ചു.

മരിക്കുന്നതിന് മുൻപേ ഇദ്ദേഹം ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകാം എന്നും ആരുടെയൊക്കെ കാൽക്കീഴിൽ അഭിമാനം പണയം വച്ചിട്ടുണ്ടാകും എന്നും ഞങ്ങൾക്ക് കൃത്യമായി പറയാനാകും. കാരണം ആ വഴികളിലൂടെയൊക്കെയും ഞങ്ങളും സഞ്ചരിച്ചിട്ടുണ്ട്.

പിന്നെ മരണത്തിന്റെ കൂടെ പോകാതിരുന്നത്... തോൽക്കാൻ മനസ്സില്ലാത്തത്കൊണ്ട്, വീഴാനാനുവദിക്കാതെ കരുത്തോടെ താങ്ങാൻ കരങ്ങൾ ഏറെയുണ്ടായത്കൊണ്ട്, എന്നും കൂടെയുള്ള മാതാപിതാഗുരുക്കന്മാരുടെ കരുതലും അനുഗ്രഹവും കൊണ്ട്, പിന്നെ, ഇരുൾമാറ്റി തെളിവേകുന്ന,ഉള്ളിൽ കുടിയിരിക്കുന്ന ആ മഹാശക്തിചൈതന്യം നൽകിയ തെളിമകൊണ്ട്.

"വല്ല കോയമ്പത്തൂരോ ബോംബെയിലോ പോയി തുടങ്ങാതെ ആരെങ്കിലും ഇവിടെ വ്യവസായം തുടങ്ങുമോ" നിരന്തരഉപദ്രവം കാരണം കാര്യമെന്താണെന്നറിയാൻ പോയ വനിതാവ്യവസായിയോട് കേരളത്തിലെ എതിരില്ലാ നഗരത്തിൽ വാഴും ചെയർപേഴ്സൺ പറഞ്ഞ വാക്കാണിത്. അതിലും തമാശയുണ്ട് അത് കേട്ട് കരഞ്ഞു കണ്ണുംതുടച്ചു ബസിൽ കയറി തിരിച്ചു വരുമ്പോൾ അതേ പേഴ്സൺ സ്റ്റേജിൽനിന്ന് പ്രസംഗിക്കുകയാണ്, "വനിതകൾ വ്യവസായരംഗത്തു മുന്നോട്ട് വരണം"!

പലരും മുഖാന്തരം ഉപദ്രവത്തിന്റെ മൂലകാരണം അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി അതിലേറെ തമാശയായിരുന്നു. "ഓൾക്ക് അഹങ്കാരമാണ്". അതായിരുന്നു പത്തു പതിനഞ്ചു കുടുംബങ്ങൾ ജോലിചെയ്ത് അരി വാങ്ങിയിരുന്ന ഒരു വ്യവസായം അടപ്പിക്കാൻ അവർ കണ്ടെത്തിയ ന്യായം. അതായത് ജീവിക്കണമെങ്കിൽ പലരുടെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കണം എന്ന് ചുരുക്കം. ഏതായാലും പത്തു ലക്ഷം മുതൽമുടക്കിയ ഞങ്ങളെ നാല്പത് ലക്ഷത്തിന്റെ ബാധ്യതക്കാരാക്കാൻ അവർക്ക് പറ്റി. പത്തുപതിനഞ്ചു കുടുംബങ്ങളുടെ അന്നം മുട്ടിക്കാനും. പക്ഷെ അതിന് നല്ലൊരു മറുവശമുണ്ടായി. അതോടുകൂടി എന്തിനെയും നേരിടാൻ മാത്രം ഞങ്ങൾ കരുത്തു നേടി. സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത വിധം ഉന്നതവ്യക്തികൾ പോലും നേരിട്ടു സഹായത്തിനെത്തി.


നിങ്ങൾ ഇത് നിർത്തരുത്. ഇനിയും തുടരണം മിനിമം ഏഴു തലമുറവരെയെകിലും പേറാനുള്ള ശാപം വാങ്ങണം. ജീവിക്കാനുള്ള വ്യഗ്രതയിൽ കാപട്യങ്ങളറിയാതെ ചുഴിയിൽപ്പെട്ടുപോയ ആ യുവാവിന്റെ അവസാനശ്വാസം അന്തരീക്ഷത്തിൽ നിന്ന് ഒരിക്കലും മായില്ല. അനന്തതയിലത് കറങ്ങിവന്ന് കാലാകാലങ്ങളിൽ നിങ്ങളെ കരയിക്കും അല്ലെങ്കിൽ തലമുറകളെ. അതുമല്ലെങ്കിൽ ജന്മാന്തരങ്ങളിൽ നിങ്ങളെ.

അധികാരവും പ്രതാപവും കൊണ്ട് അന്യന്റെ കണ്ണുനീരും ശാപവും വാങ്ങുന്നവർ ഒന്നോർക്കുക. അതൊന്നുമില്ലാത്ത നാളുകൾ വരും ജന്മങ്ങൾ വരും. അനങ്ങാനാവാതെ പുഴുക്കുത്തേറ്റ് പുളയേണ്ടി വരും. എന്തെന്നാൽ എല്ലാം ചാക്രികമാണ്. വാക്കുകളും പ്രവൃത്തികളും എല്ലാം. ഒരു കാലമെത്തിയാൽ അവ കറങ്ങിത്തിരിഞ്ഞു വരും അതിന്റെ ഉറവിടം തേടി.

വീഴാതെ കാത്തതിന് നന്ദി പറയാൻ ഏറെ പേരുണ്ട്. കെട്ടുതാലി അഴിച്ചു പണയം വെക്കാൻ തന്ന ചങ്കുകൾ മുതൽ താഴെത്തട്ടിന്റെ പരിമിതിയിൽ നിന്ന് ധാർമികരോഷം അടക്കി സഹായിക്കാൻ കൂടെ നിന്ന സഖാക്കളും പാർട്ടി ജില്ലാ സംസ്ഥാന സെക്രട്ടറി വരെയും അവിടം വരെ ഞങ്ങളെ എത്തിച്ചവരോടും. ബഹു പഞ്ചായത്ത് പ്രസിഡന്റ് മുതൽ ബഹു വ്യവസായമന്ത്രി വരെയുള്ളവരോടും. പിന്നെ മുറിവിൽത്തന്നെ വീണ്ടും കോറിയിട്ടു രസിച്ചവരെങ്കിലും ഞങ്ങളുടെ സഹനശക്തി ഇരട്ടിയാക്കി തന്ന പ്രമുഖന്മാരോടും എന്ന്  ഫേസ്ബുക്കിൽ പറയുന്നു.    പ്രവാസി വ്യവസായിയും സിപിഎം അനുഭാവിയുമായ സാജൻ പാറയിൽ ജീവനൊടുക്കിയതിനു പിന്നിൽ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയുടെ ഭീഷണിയും പകപോക്കലുമാണെന്ന് വ്യവസായിയുടെ കുടുംബം ആരോപിച്ചിരുന്നു. ‘ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കില്ല’ എന്ന് ഏതാനും ദിവസം മുൻപ് നഗരസഭാധ്യക്ഷ ഭീഷണി മുഴക്കിയതായും കുടുംബം ആരോപിച്ചു.    


   

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യഥാർത്ഥ വില്ലത്തി അമ്മ? ഹണിമൂണിന് പോലും അമ്മ കൂട്ട് ഉണ്ണികൃഷ്ണനെ പീഡിപ്പിച്ചത് ഗ്രീമ നടന്നത് മറ്റൊന്ന് സഹോദരൻ പറയുന്നു  (18 minutes ago)

കൊച്ചി കടലിനടിയിലേക്ക് ; ശാസ്ത്രീയ പഠനങ്ങളും പ്രതിരോധ സംവിധാനങ്ങളും: ആവശ്യം- ദി സോയില്‍ അസംബ്ലിയില്‍ ബോണി തോമസ്  (1 hour ago)

ബിനാലെ സന്ദര്‍ശിച്ച് പ്രമുഖര്‍; സിപിഐ(എം) പി ബി അംഗം സുഭാഷിണി അലി, ഫെഡറല്‍ ബാങ്ക് മേധാവി കെവിഎസ് മണിയന്‍ എന്നിവര്‍ ബിനാലെയിലെത്തി..  (1 hour ago)

മില്‍മ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലേക്ക്- ഫുഡ് ലിങ്ക്സുമായി ധാരണാപത്രം ഒപ്പിട്ട് മില്‍മ  (1 hour ago)

കൊച്ചി ബിനാലെ 2025: ഹൃദയം കൊണ്ട് കഥ നെയ്ത പരവതാനികളുമായി ഒരു കൂട്ടം സ്ത്രീകൾ  (1 hour ago)

പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാത  (1 hour ago)

കൺവെർജൻസ് ഇന്ത്യ എക്‌സ്‌പോ 2026: 25 സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ  (1 hour ago)

ദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളം: സംസ്ഥാനവുമായി പങ്കാളിത്തത്തിന് താത്പര്യം പ്രകടിപ്പിച്ചത് ആഗോള ബിസിനസ് നേതാക്കള്‍: മന്ത്രി പി. രാജീവ്  (1 hour ago)

കെ.യു.ടി.എ ഫുട്‌ബോൾ; മർകസ് സ്കൂളിന് ഇരട്ട വിജയം...  (1 hour ago)

കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടു: കലാമണ്ഡലത്തില്‍ ക്രിയേറ്റീവ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കും...  (1 hour ago)

മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് പുതിയ ബഹുനില മന്ദിരം: മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും...  (1 hour ago)

ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്  (2 hours ago)

നികുതി അടയ്ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹന്‍ വെബ്‌സൈറ്റിലൂടെ സാധിക്കില്ല  (2 hours ago)

ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്  (2 hours ago)

Malayali Vartha Recommends