കത്തോലിക്കാ സഭയെ വെറുപ്പിക്കാനോ പരിശുദ്ധ ഫ്രാങ്കോ പിതാവിന്റെ മനസു വേദനിപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ല; ലളിതകലാ അക്കാദമിക്കും ഇടതു സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. എ. ജയശങ്കർ
"കാർട്ടൂൺ വിവാദത്തിൽ ലളിതകലാ അക്കാദമിക്കും ഇടതു സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ രംഗത്ത്. ലളിതകലാ 'അക്കാദമി പരമാധികാര റിപ്പബ്ലിക്കല്ലന്നും കേരള സർക്കാരിനും മാർക്സിസ്റ്റ് പാർട്ടിയ്ക്കും കീഴിൽ പ്രവർത്തിക്കുന്ന ഒരു ഊച്ചാളി സ്ഥാപനം മാത്രമാണെന്നും ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നേമം പുഷ്പരാജിൻ്റെ സ്ഥാനത്ത് പുത്തൻ പാലം രാജേഷ് ആണെങ്കിലും ലളിതകലാ അക്കാദമി ഭംഗിയായി മുന്നോട്ടു പോകും. അത് മറക്കരുതെന്നും ജയശങ്കർ ഫേസ്ബുക്‌പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
ലളിതകലാ അക്കാദമി പരമാധികാര റിപ്പബ്ലിക്കല്ല. കേരള സർക്കാരിനും മാർക്സിസ്റ്റ് പാർട്ടിയ്ക്കും കീഴിൽ പ്രവർത്തിക്കുന്ന ഒരു ഊച്ചാളി സ്ഥാപനം മാത്രമാണ്. നേമം പുഷ്പരാജിനെ ചെയർമാനായി നിയമിച്ചത്, ടിയാൻ മൈക്കലാഞ്ജലോ ആയതുകൊണ്ടല്ല; പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിർദേശിച്ചതു കൊണ്ടാണ്. അക്കാദമിയിലെ ബാക്കി പുങ്കന്മാരും പാർട്ടിയുടെ കാരുണ്യത്താൽ വന്നവരാണ്. അതുകൊണ്ട് മന്ത്രിയുടെ കല്പന അനുസരിക്കണം. അവാർഡ് കൊടുക്കാൻ പറഞ്ഞാൽ കൊടുക്കണം, പിൻവലിക്കാൻ പറഞ്ഞാൽ പിൻവലിച്ച് മാപ്പു പറയണം. കത്തോലിക്കാ സഭയെ വെറുപ്പിക്കാനോ പരിശുദ്ധ ഫ്രാങ്കോ പിതാവിന്റെ മനസു വേദനിപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ല. നമുക്ക് വോട്ടാണ് മുഖ്യം. നേമം പുഷ്പരാജിൻ്റെ സ്ഥാനത്ത് പുത്തൻ പാലം രാജേഷ് ആണെങ്കിലും ലളിതകലാ അക്കാദമി ഭംഗിയായി മുന്നോട്ടു പോകും. അത് മറക്കരുത് എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
പൂവൻ കോഴിക്ക് ഫ്രാങ്കോയുടെ മുഖം, കോഴിയുടെ നിൽപ്പ് പൊലീസിന്‍റെ തൊപ്പിക്ക് മുകളിലും തൊപ്പി പിടിക്കുന്നത് പിസി ജോർജ്ജും ഷൊർണ്ണൂർ എംഎൽഎ പികെ ശശിയും എന്നതായിരുന്നു കാർട്ടൂൺ.
പീഡന കേസിൽ പ്രതിചേർക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയുടെ കയ്യിലെ മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ അടിവസ്ത്രത്തിന്‍റെ ചിത്രം ചേർത്ത ഈ കാർട്ടൂണിനായിരുന്നു കേരള ലളിത കലാ അക്കാഡമി മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരം നൽകിയത്. കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിലാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നത്.
ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിന്‍റെ മേലുണ്ടായ വിവാദത്തിൽ പ്രതികരണവുമായി ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് രംഗത്തെത്തിയിരുന്നു. കാർട്ടൂൺ മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചുവെന്നാണ് അക്കാദമിയുടെ വിലയിരുത്തലെന്നും അവാർഡ് പുനഃപരിശോധിക്കുമെന്നുമായിരുന്നു നേമം പുഷ്പരാജ് പ്രതികരിച്ചത്.
അതേസമയം കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാരിനെ ഗൗനിക്കാത്ത ലളിതകലാ അക്കാദമിക്ക് മന്ത്രി എ.കെ.ബാലന്‍ മുന്നറിയിപ്പ് നല്‍കി. ലളിതകലാ അക്കാദമി സ്വതന്ത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ലളിതകലാ അക്കാദമി ഭരണസമിതിയും സര്‍ക്കാരും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ലളിതകലാ അക്കാദമി സ്വതന്ത്രമാണെന്ന് പലര്‍ക്കും ധാരണയുണ്ടെന്നും എന്നാല്‍ അത് ശരില്ലെന്നും മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.
ലളിത കലാ അക്കാദമിക്കെതിരെ നടപടിയുണ്ടാകുമോ എന്ന് ചോദ്യത്തിന് ഉണ്ടെങ്കില്‍ അറിയിക്കും എന്നായിരുന്നു മന്ത്രിയുടെ മറുപടി. കാര്‍ട്ടൂര്‍ പുരസ്കാര തീരുമാനം പുനഃപ്പരിശോധിക്കമെന്ന മന്ത്രിയുടെ ആവശ്യം കഴിഞ്ഞദിവസം ലളിതകലാ അക്കാദമി ഭരണസമിതി തള്ളിയിരുന്നു. സര്‍ക്കാരുമായുള്ള ഭിന്നത കടുത്തതോടെ നേമം പുഷ്പരാജ് ചെയര്‍മാനും പൊന്ന്യം ചന്ദ്രന്‍ സെക്രട്ടറിയുമായുള്ള ലളിതകലാഅക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഒാഗസ്റ്റില്‍ സമിതിയുടെ കാലാവധി തീരും.
https://www.facebook.com/Malayalivartha