Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

കളി കാര്യമാകുന്നു... ശബരിമലയില്‍ തൊട്ടവര്‍ക്ക് ഒന്നൊന്നായി പണി കിട്ടുന്നതായി ശബരിമല കര്‍മ്മ സമിതി; ബിന്ദുവിനും കനകദുര്‍ഗയ്ക്കും വേണ്ടി വാദിച്ച് ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുത്ത മണിക്കൂറിന് ലക്ഷങ്ങള്‍ വിലയുള്ള വക്കീലന്‍മാരായ ഇന്ദിര ജയ്‌സിങ്ങിന്റെയും ഭര്‍ത്താവിന്റേയും വസതിയിലും ഓഫിസിലും റെയ്ഡ്

12 JULY 2019 10:10 AM IST
മലയാളി വാര്‍ത്ത

ശബരിമല ഒരിക്കല്‍ കൂടി ചര്‍ച്ചയാകുകയാണ്. മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്‌സിങ്ങിനെ മലയാളികള്‍ അറിഞ്ഞത് ബിന്ദുവിലൂടെയും കനകദുര്‍ഗയിലൂടേയുമാണ്. ശബരിമലയില്‍ കയറിയ ഇവര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ച് സുരക്ഷ പോലും നേടിക്കൊടുത്ത വക്കീലാണ് ഇന്ദിര ജയസിങ്ങ്. ഇതുകൂടാതെ ശബരിമല യുവതീ പ്രവേശനത്തെ കളിയാക്കിക്കൊണ്ട് സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവത്തിലും ഇന്ദിര ജയസിങ്ങ് പങ്കെടുത്തിരുന്നു. ശബരിമലയില്‍ തൊട്ടവര്‍ക്കെല്ലാം ഓരോരോ രൂപത്തില്‍ പണി കിട്ടുമെന്നാണ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. 

യുവതീ പ്രവേശനത്തിന് വാദിച്ച സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വെള്ളം കുടിക്കുകയാണ്. സിപിഎം തെരഞ്ഞെടുപ്പില്‍ തകര്‍ന്നിരുന്നു. അതിനാല്‍ തന്നെ ഇനി ഭക്തരെ പ്രകോപിപ്പിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുന്നതിനിടെ ഡല്‍ഹിയില്‍ നിന്നും മറ്റൊരു വാര്‍ത്ത വരുന്നത്. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്ങിന്റെയും ഭര്‍ത്താവ് ആനന്ദ് ഗ്രോവറിന്റെയും ഡല്‍ഹിയിലെയും മുംബൈയിലെയും വസതിയിലും ഓഫിസിലും സിബിഐ റെയ്‌ഡെന്ന്. ആ റെയ്ഡ് സ്വാഭാവിക നടപടിയാണെങ്കിലും അയ്യപ്പന്റെ ശക്തിയാണെന്ന് വരുത്തിത്തീര്‍ക്കുന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പുലര്‍ച്ചെ അഞ്ചിനാണ് റെയ്ഡ് ആരംഭിച്ചത്. ഇവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ ലോയേഴ്‌സ് കലക്ടീവ് വിദേശഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

ഇന്ദിരാ ജയ്‌സിങ് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായിരിക്കെ വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ഇളവുകളോടെ സംഘടനയ്ക്കു ലഭിച്ച ഫണ്ട് പ്രക്ഷോഭങ്ങള്‍ക്കായി ഉപയോഗിച്ചെന്നാണു കേസ്. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശയാത്രകള്‍ക്ക് ഫണ്ട് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

ലോയേഴ്‌സ് കലക്ടീവില്‍നിന്ന് 96.60 ലക്ഷം രൂപ സ്വീകരിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നത്. ആനന്ദ് ഗ്രോവറും അദ്ദേഹത്തിന്റെ സന്നദ്ധ സംഘടനയും വിദേശ ഇടപാടുകാരെ ദുരുപയോഗം ചെയ്തുവെന്നും പണം ഇന്ത്യയ്ക്കു പുറത്തുപയോഗിച്ചെന്നുമാണ് ആരോപണം. 2006-2014 കാലയളവില്‍ സംഘടനയ്ക്ക് 32 കോടി ലഭിച്ചിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം പറയുന്നു. 2010ലാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. അതേസമയം, ആരോപണങ്ങള്‍ ഇന്ദിര ജയ്‌സിങ്ങും ആനന്ദ് ഗ്രോവറും ലോയേഴ്‌സ് കലക്ടീവും നിഷേധിച്ചിരുന്നു. 

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ പ്രശ്‌നങ്ങള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് ഇന്ദിര ജയ്‌സിങ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എറണാകുളം മറൈന്‍ ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവത്തിന്റെ ഭാഗമായുള്ള 'ശബരിമല സുപ്രീംകോടതി വിധിയും തുടര്‍ന്നുള്ള കേരള ഹൈക്കോടതി വിധിയും' എന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ശബരിമലയില്‍ ആദ്യം എത്തിയ യുവതികളിലൊരാള്‍ ദളിത് ആയതിന്റെ സന്തോഷമുണ്ട്. കനകദുര്‍ഗയും ബിന്ദുവും കേരള ചരിത്രത്തിലെ നായകരെന്ന് അറിയപ്പെടും. അവരുടേത് അംബേദ്കറുടെ മുന്നേറ്റം പോലെ ഒന്നാണ്. ശബരിമല വിഷയം വിശ്വാസത്തിെന്റ പ്രശ്‌നമല്ല, ലിംഗനീതിയുടേതാണ്. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍പോലും ആര്‍ത്തവം എന്ന വാക്ക് ഉപയോഗിക്കാന്‍ മടികാണിച്ചിരുന്നു. 'അക്കാര്യം' എന്നാണ് ജഡ്ജിമാര്‍ പലരും ആര്‍ത്തവത്തെ അഭിസംബോധന ചെയ്തിരിക്കുന്നത്. ആര്‍ത്തവത്തോട് എന്തുകൊണ്ടാണ് പുരുഷന്മാര്‍ ഇത്രയും ഭയം തോന്നുന്നതെന്ന ചോദ്യവും ഇന്ദിര ജയ്‌സിങ് ഉന്നയിച്ചു.

ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനക ദുര്‍ഗയും സമൂഹത്തില്‍ ഭ്രഷ്ട് നേരിടുകയാണെന്ന് ഇന്ദിരാ ജയ്‌സിങ് സുപ്രീംകോടതിയിലും വ്യക്തമാക്കിയിരുന്നു. തന്റെ കക്ഷികളായ ബിന്ദുവിനും കനക ദുര്‍ഗക്കും വധഭീഷണിയുണ്ടെന്നും വാദിച്ചിരുന്നു. ഇങ്ങനെയാണ് ഇവര്‍ക്കനുകൂലമായി വിധി സമ്പാദിച്ചത്. അന്ന് ശബരിമലയ്ക്ക് വേണ്ടി കത്തിക്കയറിയ ഇവര്‍ ഇപ്പോള്‍ റെയ്ഡിന്റെ പൊല്ലാപ്പിലാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (3 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (3 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (3 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (4 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (4 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (4 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (5 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (5 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (6 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (6 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (6 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (6 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (6 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

Malayali Vartha Recommends