Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കളി കാര്യമാകുന്നു... ശബരിമലയില്‍ തൊട്ടവര്‍ക്ക് ഒന്നൊന്നായി പണി കിട്ടുന്നതായി ശബരിമല കര്‍മ്മ സമിതി; ബിന്ദുവിനും കനകദുര്‍ഗയ്ക്കും വേണ്ടി വാദിച്ച് ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുത്ത മണിക്കൂറിന് ലക്ഷങ്ങള്‍ വിലയുള്ള വക്കീലന്‍മാരായ ഇന്ദിര ജയ്‌സിങ്ങിന്റെയും ഭര്‍ത്താവിന്റേയും വസതിയിലും ഓഫിസിലും റെയ്ഡ്

12 JULY 2019 10:10 AM IST
മലയാളി വാര്‍ത്ത

ശബരിമല ഒരിക്കല്‍ കൂടി ചര്‍ച്ചയാകുകയാണ്. മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്‌സിങ്ങിനെ മലയാളികള്‍ അറിഞ്ഞത് ബിന്ദുവിലൂടെയും കനകദുര്‍ഗയിലൂടേയുമാണ്. ശബരിമലയില്‍ കയറിയ ഇവര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ച് സുരക്ഷ പോലും നേടിക്കൊടുത്ത വക്കീലാണ് ഇന്ദിര ജയസിങ്ങ്. ഇതുകൂടാതെ ശബരിമല യുവതീ പ്രവേശനത്തെ കളിയാക്കിക്കൊണ്ട് സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവത്തിലും ഇന്ദിര ജയസിങ്ങ് പങ്കെടുത്തിരുന്നു. ശബരിമലയില്‍ തൊട്ടവര്‍ക്കെല്ലാം ഓരോരോ രൂപത്തില്‍ പണി കിട്ടുമെന്നാണ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. 

യുവതീ പ്രവേശനത്തിന് വാദിച്ച സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വെള്ളം കുടിക്കുകയാണ്. സിപിഎം തെരഞ്ഞെടുപ്പില്‍ തകര്‍ന്നിരുന്നു. അതിനാല്‍ തന്നെ ഇനി ഭക്തരെ പ്രകോപിപ്പിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുന്നതിനിടെ ഡല്‍ഹിയില്‍ നിന്നും മറ്റൊരു വാര്‍ത്ത വരുന്നത്. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്ങിന്റെയും ഭര്‍ത്താവ് ആനന്ദ് ഗ്രോവറിന്റെയും ഡല്‍ഹിയിലെയും മുംബൈയിലെയും വസതിയിലും ഓഫിസിലും സിബിഐ റെയ്‌ഡെന്ന്. ആ റെയ്ഡ് സ്വാഭാവിക നടപടിയാണെങ്കിലും അയ്യപ്പന്റെ ശക്തിയാണെന്ന് വരുത്തിത്തീര്‍ക്കുന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പുലര്‍ച്ചെ അഞ്ചിനാണ് റെയ്ഡ് ആരംഭിച്ചത്. ഇവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ ലോയേഴ്‌സ് കലക്ടീവ് വിദേശഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

ഇന്ദിരാ ജയ്‌സിങ് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായിരിക്കെ വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ഇളവുകളോടെ സംഘടനയ്ക്കു ലഭിച്ച ഫണ്ട് പ്രക്ഷോഭങ്ങള്‍ക്കായി ഉപയോഗിച്ചെന്നാണു കേസ്. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശയാത്രകള്‍ക്ക് ഫണ്ട് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

ലോയേഴ്‌സ് കലക്ടീവില്‍നിന്ന് 96.60 ലക്ഷം രൂപ സ്വീകരിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നത്. ആനന്ദ് ഗ്രോവറും അദ്ദേഹത്തിന്റെ സന്നദ്ധ സംഘടനയും വിദേശ ഇടപാടുകാരെ ദുരുപയോഗം ചെയ്തുവെന്നും പണം ഇന്ത്യയ്ക്കു പുറത്തുപയോഗിച്ചെന്നുമാണ് ആരോപണം. 2006-2014 കാലയളവില്‍ സംഘടനയ്ക്ക് 32 കോടി ലഭിച്ചിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം പറയുന്നു. 2010ലാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. അതേസമയം, ആരോപണങ്ങള്‍ ഇന്ദിര ജയ്‌സിങ്ങും ആനന്ദ് ഗ്രോവറും ലോയേഴ്‌സ് കലക്ടീവും നിഷേധിച്ചിരുന്നു. 

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ പ്രശ്‌നങ്ങള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് ഇന്ദിര ജയ്‌സിങ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എറണാകുളം മറൈന്‍ ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവത്തിന്റെ ഭാഗമായുള്ള 'ശബരിമല സുപ്രീംകോടതി വിധിയും തുടര്‍ന്നുള്ള കേരള ഹൈക്കോടതി വിധിയും' എന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ശബരിമലയില്‍ ആദ്യം എത്തിയ യുവതികളിലൊരാള്‍ ദളിത് ആയതിന്റെ സന്തോഷമുണ്ട്. കനകദുര്‍ഗയും ബിന്ദുവും കേരള ചരിത്രത്തിലെ നായകരെന്ന് അറിയപ്പെടും. അവരുടേത് അംബേദ്കറുടെ മുന്നേറ്റം പോലെ ഒന്നാണ്. ശബരിമല വിഷയം വിശ്വാസത്തിെന്റ പ്രശ്‌നമല്ല, ലിംഗനീതിയുടേതാണ്. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍പോലും ആര്‍ത്തവം എന്ന വാക്ക് ഉപയോഗിക്കാന്‍ മടികാണിച്ചിരുന്നു. 'അക്കാര്യം' എന്നാണ് ജഡ്ജിമാര്‍ പലരും ആര്‍ത്തവത്തെ അഭിസംബോധന ചെയ്തിരിക്കുന്നത്. ആര്‍ത്തവത്തോട് എന്തുകൊണ്ടാണ് പുരുഷന്മാര്‍ ഇത്രയും ഭയം തോന്നുന്നതെന്ന ചോദ്യവും ഇന്ദിര ജയ്‌സിങ് ഉന്നയിച്ചു.

ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനക ദുര്‍ഗയും സമൂഹത്തില്‍ ഭ്രഷ്ട് നേരിടുകയാണെന്ന് ഇന്ദിരാ ജയ്‌സിങ് സുപ്രീംകോടതിയിലും വ്യക്തമാക്കിയിരുന്നു. തന്റെ കക്ഷികളായ ബിന്ദുവിനും കനക ദുര്‍ഗക്കും വധഭീഷണിയുണ്ടെന്നും വാദിച്ചിരുന്നു. ഇങ്ങനെയാണ് ഇവര്‍ക്കനുകൂലമായി വിധി സമ്പാദിച്ചത്. അന്ന് ശബരിമലയ്ക്ക് വേണ്ടി കത്തിക്കയറിയ ഇവര്‍ ഇപ്പോള്‍ റെയ്ഡിന്റെ പൊല്ലാപ്പിലാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (5 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (7 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (8 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (8 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (8 hours ago)

Malayali Vartha Recommends