Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു

20 JULY 2019 05:28 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കെ.എസ്.യുവിന്റെ വനിതാ നേതാക്കളും പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കാണണമെന്ന് പറഞ്ഞാണ് എത്തിയത്. എന്നാല്‍ പൊലീസ് കടത്തിവിട്ടില്ല. ഇതോടെ ഇവര്‍ മുദ്രാവാക്യം വിളിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചു. ഈ സമയം വനിതാ പൊലീസുകാര്‍ ഇല്ലായിരുന്നു. അതിനാല്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ ഓടിവന്ന് ഷീല്‍ഡും മറ്റും ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളെ തള്ളിനീക്കുകയായിരുന്നു. ഇത് വലിയ സുരക്ഷാവീഴ്ചയാണ്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടി കെ.എസ്.യു പ്രവര്‍ത്തകര്‍ സുരക്ഷാവലയം ഭേദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെയെത്തി മുദ്രാവാക്യം വിളിച്ചിരുന്നു. അന്നും വനിതാ പൊലീസ് ഇല്ലായിരുന്നു.

ക്ലിഫ് ഹൗസിന്റെ ഒന്നാം ഗേറ്റില്‍ നിന്നും മ്യൂസിയം സി.ഐ അടക്കം വിദ്യാര്‍ത്ഥിനികളെ തള്ളിനീക്കി. അതിനിടെ വനിതാ പൊലീസുകാരെത്തി ഇവരെ പൊലീസ് ജിപ്പിലേക്ക് മാറ്റി. അപ്പോഴും മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ചുമതലയുള്ളവര്‍ ഷീല്‍ഡ് ഉപയോഗിച്ച് പെണ്‍കുട്ടികളെ തള്ളുന്നുണ്ടായിരുന്നു. വനിതാ പൊലീസുകാരില്ലാത്തതിനാല്‍ മ്യൂസിയം സി.ഐയും സംഘവും ഏറെ പണിപ്പെട്ടു. പെണ്‍കുട്ടികളില്‍ ആരെങ്കിലും ഗേറ്റിനുള്ളിലേക്ക് ഓടിക്കയറുമെന്ന ആശങ്കയും ഉണ്ടായിരുന്നു. ഇവരെ പിടിച്ച് ജീപ്പിനുള്ളില്‍ കയറ്റാനും കഴിയില്ലായിരുന്നു. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചിരുന്നു. എന്നിട്ടും ക്ലീഫ് ഹൗസിന് മുന്നില്‍ വനിതാ പൊലീസുകാരെ വിന്യസിക്കാഞ്ഞത് വലിയ സുരക്ഷാവീ്‌ഴ്ചയായാണ് വിലയിരുത്തുന്നത്. 

വെള്ളിയാഴ്ച കേരളാ സര്‍വ്വകലാശാല വി.വി ഗവര്‍ണറെ കണ്ടിട്ട് രാജ്ഭവനില്‍ നിന്ന് കാറില്‍ വരുമ്പോള്‍ ഗേറ്റിന് മുന്നില്‍ വെച്ച് പതിനഞ്ചേളം കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടി വീണിരുന്നു. യുവതികള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പൊലീസ് പകച്ചു. കൂടുതല്‍ പൊലീസ് എത്തിയെങ്കിലും യുവതികളെ നിയന്ത്രിക്കാനായില്ല. യുവാക്കളെ പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരെ യുവതികള്‍ തടയുകയും ചെയ്തു. വി.സിയുടെ കാറിന് മുന്നില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അവസാനം പ്രവര്‍ത്തകര്‍ മാറിയ ശേഷമാണ് വി.സിക്ക് പോകാനായത്. അതീവ സുരക്ഷാമേഖലയായ രാജ്ഭവന് മുന്നില്‍ ഇത്തരത്തില്‍ പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. അതിന് പിന്നാലെയാണ് ഇന്ന് ക്ലീഫ് ഹൗസിന് മുന്നിലും പ്രക്ഷോഭം നടന്നത്. 

സാധാരണ കെ.എസ്.യുവിന്റെ സമരങ്ങളില്‍ കാണാത്ത വീര്യമാണ് കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനത്ത് കണ്ടുവരുന്നത്. കേരളാ യൂണിവേഴ്‌സിറ്റിലെ പരീക്ഷാ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെ സെനറ്റ് ഹാളിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിനികള്‍ അടക്കം കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി സി.ശില്‍പയുടെ നേതൃത്വത്തിലായിരുന്നു ഇത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരെ താഴെയിറക്കിയത്. തൊട്ടടുത്ത ദിവസമാണ് ശില്‍പ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴത്തെ നിലയിലെത്തിയത്. അന്നേരം മന്ത്രിസഭാ യോഗം നടക്കുകയായിരുന്നു. വനിതാ പൊലീസുകാര്‍ ഇല്ലാത്തതിനാല്‍ ഗ്രില്ല് പൂട്ടിയാണ് സെക്യൂരിറ്റി ജീവനക്കാര്‍ ശില്‍പയെ തടഞ്ഞത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (2 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (3 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (3 hours ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (4 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (4 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (5 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (8 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (8 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (9 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (9 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends