Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു

20 JULY 2019 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കെ.എസ്.യുവിന്റെ വനിതാ നേതാക്കളും പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കാണണമെന്ന് പറഞ്ഞാണ് എത്തിയത്. എന്നാല്‍ പൊലീസ് കടത്തിവിട്ടില്ല. ഇതോടെ ഇവര്‍ മുദ്രാവാക്യം വിളിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചു. ഈ സമയം വനിതാ പൊലീസുകാര്‍ ഇല്ലായിരുന്നു. അതിനാല്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ ഓടിവന്ന് ഷീല്‍ഡും മറ്റും ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളെ തള്ളിനീക്കുകയായിരുന്നു. ഇത് വലിയ സുരക്ഷാവീഴ്ചയാണ്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടി കെ.എസ്.യു പ്രവര്‍ത്തകര്‍ സുരക്ഷാവലയം ഭേദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെയെത്തി മുദ്രാവാക്യം വിളിച്ചിരുന്നു. അന്നും വനിതാ പൊലീസ് ഇല്ലായിരുന്നു.

ക്ലിഫ് ഹൗസിന്റെ ഒന്നാം ഗേറ്റില്‍ നിന്നും മ്യൂസിയം സി.ഐ അടക്കം വിദ്യാര്‍ത്ഥിനികളെ തള്ളിനീക്കി. അതിനിടെ വനിതാ പൊലീസുകാരെത്തി ഇവരെ പൊലീസ് ജിപ്പിലേക്ക് മാറ്റി. അപ്പോഴും മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ചുമതലയുള്ളവര്‍ ഷീല്‍ഡ് ഉപയോഗിച്ച് പെണ്‍കുട്ടികളെ തള്ളുന്നുണ്ടായിരുന്നു. വനിതാ പൊലീസുകാരില്ലാത്തതിനാല്‍ മ്യൂസിയം സി.ഐയും സംഘവും ഏറെ പണിപ്പെട്ടു. പെണ്‍കുട്ടികളില്‍ ആരെങ്കിലും ഗേറ്റിനുള്ളിലേക്ക് ഓടിക്കയറുമെന്ന ആശങ്കയും ഉണ്ടായിരുന്നു. ഇവരെ പിടിച്ച് ജീപ്പിനുള്ളില്‍ കയറ്റാനും കഴിയില്ലായിരുന്നു. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചിരുന്നു. എന്നിട്ടും ക്ലീഫ് ഹൗസിന് മുന്നില്‍ വനിതാ പൊലീസുകാരെ വിന്യസിക്കാഞ്ഞത് വലിയ സുരക്ഷാവീ്‌ഴ്ചയായാണ് വിലയിരുത്തുന്നത്. 

വെള്ളിയാഴ്ച കേരളാ സര്‍വ്വകലാശാല വി.വി ഗവര്‍ണറെ കണ്ടിട്ട് രാജ്ഭവനില്‍ നിന്ന് കാറില്‍ വരുമ്പോള്‍ ഗേറ്റിന് മുന്നില്‍ വെച്ച് പതിനഞ്ചേളം കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടി വീണിരുന്നു. യുവതികള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പൊലീസ് പകച്ചു. കൂടുതല്‍ പൊലീസ് എത്തിയെങ്കിലും യുവതികളെ നിയന്ത്രിക്കാനായില്ല. യുവാക്കളെ പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരെ യുവതികള്‍ തടയുകയും ചെയ്തു. വി.സിയുടെ കാറിന് മുന്നില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അവസാനം പ്രവര്‍ത്തകര്‍ മാറിയ ശേഷമാണ് വി.സിക്ക് പോകാനായത്. അതീവ സുരക്ഷാമേഖലയായ രാജ്ഭവന് മുന്നില്‍ ഇത്തരത്തില്‍ പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. അതിന് പിന്നാലെയാണ് ഇന്ന് ക്ലീഫ് ഹൗസിന് മുന്നിലും പ്രക്ഷോഭം നടന്നത്. 

സാധാരണ കെ.എസ്.യുവിന്റെ സമരങ്ങളില്‍ കാണാത്ത വീര്യമാണ് കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനത്ത് കണ്ടുവരുന്നത്. കേരളാ യൂണിവേഴ്‌സിറ്റിലെ പരീക്ഷാ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെ സെനറ്റ് ഹാളിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിനികള്‍ അടക്കം കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി സി.ശില്‍പയുടെ നേതൃത്വത്തിലായിരുന്നു ഇത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരെ താഴെയിറക്കിയത്. തൊട്ടടുത്ത ദിവസമാണ് ശില്‍പ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴത്തെ നിലയിലെത്തിയത്. അന്നേരം മന്ത്രിസഭാ യോഗം നടക്കുകയായിരുന്നു. വനിതാ പൊലീസുകാര്‍ ഇല്ലാത്തതിനാല്‍ ഗ്രില്ല് പൂട്ടിയാണ് സെക്യൂരിറ്റി ജീവനക്കാര്‍ ശില്‍പയെ തടഞ്ഞത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (6 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (24 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (31 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (42 minutes ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 hour ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (1 hour ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (2 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

Malayali Vartha Recommends