Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു

20 JULY 2019 05:28 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കെ.എസ്.യുവിന്റെ വനിതാ നേതാക്കളും പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കാണണമെന്ന് പറഞ്ഞാണ് എത്തിയത്. എന്നാല്‍ പൊലീസ് കടത്തിവിട്ടില്ല. ഇതോടെ ഇവര്‍ മുദ്രാവാക്യം വിളിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചു. ഈ സമയം വനിതാ പൊലീസുകാര്‍ ഇല്ലായിരുന്നു. അതിനാല്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ ഓടിവന്ന് ഷീല്‍ഡും മറ്റും ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളെ തള്ളിനീക്കുകയായിരുന്നു. ഇത് വലിയ സുരക്ഷാവീഴ്ചയാണ്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടി കെ.എസ്.യു പ്രവര്‍ത്തകര്‍ സുരക്ഷാവലയം ഭേദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെയെത്തി മുദ്രാവാക്യം വിളിച്ചിരുന്നു. അന്നും വനിതാ പൊലീസ് ഇല്ലായിരുന്നു.

ക്ലിഫ് ഹൗസിന്റെ ഒന്നാം ഗേറ്റില്‍ നിന്നും മ്യൂസിയം സി.ഐ അടക്കം വിദ്യാര്‍ത്ഥിനികളെ തള്ളിനീക്കി. അതിനിടെ വനിതാ പൊലീസുകാരെത്തി ഇവരെ പൊലീസ് ജിപ്പിലേക്ക് മാറ്റി. അപ്പോഴും മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ചുമതലയുള്ളവര്‍ ഷീല്‍ഡ് ഉപയോഗിച്ച് പെണ്‍കുട്ടികളെ തള്ളുന്നുണ്ടായിരുന്നു. വനിതാ പൊലീസുകാരില്ലാത്തതിനാല്‍ മ്യൂസിയം സി.ഐയും സംഘവും ഏറെ പണിപ്പെട്ടു. പെണ്‍കുട്ടികളില്‍ ആരെങ്കിലും ഗേറ്റിനുള്ളിലേക്ക് ഓടിക്കയറുമെന്ന ആശങ്കയും ഉണ്ടായിരുന്നു. ഇവരെ പിടിച്ച് ജീപ്പിനുള്ളില്‍ കയറ്റാനും കഴിയില്ലായിരുന്നു. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചിരുന്നു. എന്നിട്ടും ക്ലീഫ് ഹൗസിന് മുന്നില്‍ വനിതാ പൊലീസുകാരെ വിന്യസിക്കാഞ്ഞത് വലിയ സുരക്ഷാവീ്‌ഴ്ചയായാണ് വിലയിരുത്തുന്നത്. 

വെള്ളിയാഴ്ച കേരളാ സര്‍വ്വകലാശാല വി.വി ഗവര്‍ണറെ കണ്ടിട്ട് രാജ്ഭവനില്‍ നിന്ന് കാറില്‍ വരുമ്പോള്‍ ഗേറ്റിന് മുന്നില്‍ വെച്ച് പതിനഞ്ചേളം കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടി വീണിരുന്നു. യുവതികള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പൊലീസ് പകച്ചു. കൂടുതല്‍ പൊലീസ് എത്തിയെങ്കിലും യുവതികളെ നിയന്ത്രിക്കാനായില്ല. യുവാക്കളെ പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരെ യുവതികള്‍ തടയുകയും ചെയ്തു. വി.സിയുടെ കാറിന് മുന്നില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അവസാനം പ്രവര്‍ത്തകര്‍ മാറിയ ശേഷമാണ് വി.സിക്ക് പോകാനായത്. അതീവ സുരക്ഷാമേഖലയായ രാജ്ഭവന് മുന്നില്‍ ഇത്തരത്തില്‍ പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. അതിന് പിന്നാലെയാണ് ഇന്ന് ക്ലീഫ് ഹൗസിന് മുന്നിലും പ്രക്ഷോഭം നടന്നത്. 

സാധാരണ കെ.എസ്.യുവിന്റെ സമരങ്ങളില്‍ കാണാത്ത വീര്യമാണ് കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനത്ത് കണ്ടുവരുന്നത്. കേരളാ യൂണിവേഴ്‌സിറ്റിലെ പരീക്ഷാ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെ സെനറ്റ് ഹാളിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിനികള്‍ അടക്കം കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി സി.ശില്‍പയുടെ നേതൃത്വത്തിലായിരുന്നു ഇത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരെ താഴെയിറക്കിയത്. തൊട്ടടുത്ത ദിവസമാണ് ശില്‍പ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴത്തെ നിലയിലെത്തിയത്. അന്നേരം മന്ത്രിസഭാ യോഗം നടക്കുകയായിരുന്നു. വനിതാ പൊലീസുകാര്‍ ഇല്ലാത്തതിനാല്‍ ഗ്രില്ല് പൂട്ടിയാണ് സെക്യൂരിറ്റി ജീവനക്കാര്‍ ശില്‍പയെ തടഞ്ഞത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends