Widgets Magazine
03
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നു... രാജിക്കത്ത് നൽകി അണ്ണാമലൈ.. പുതിയ പാർട്ടി രൂപീകരിച്ചേക്കും..


പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി..താത്കാലിക ആശ്വാസം..ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി..


ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എൽ നിനോ പ്രതിഭാസം.. ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്ന കടുത്ത ജാഗ്രതാനിർദ്ദേശവുമായി ഐക്യരാഷ്ട്രസഭ..


പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറി.. ബിജെപി എംഎൽഎ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം..വി ശിവൻകുട്ടിയും രംഗത്ത്..


സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍..പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചുമത്തി മേയറും മുൻ മന്ത്രിയും.. 3 കോടി മുടക്കി നവീകരിച്ച കെട്ടിടം തകർന്നതിൽ ശിവൻകുട്ടി മറുപടി പറയണമെന്ന് വി വി രാജേഷ്..

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു

20 JULY 2019 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

''എന്താണ് പരിപാടി..? തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..?; മറുപടിയുമായി അഖില്‍ മാരാര്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി..താത്കാലിക ആശ്വാസം..ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി..

ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എൽ നിനോ പ്രതിഭാസം.. ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്ന കടുത്ത ജാഗ്രതാനിർദ്ദേശവുമായി ഐക്യരാഷ്ട്രസഭ..

പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറി.. ബിജെപി എംഎൽഎ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം..വി ശിവൻകുട്ടിയും രംഗത്ത്..

സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍..പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചുമത്തി മേയറും മുൻ മന്ത്രിയും.. 3 കോടി മുടക്കി നവീകരിച്ച കെട്ടിടം തകർന്നതിൽ ശിവൻകുട്ടി മറുപടി പറയണമെന്ന് വി വി രാജേഷ്..

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കെ.എസ്.യുവിന്റെ വനിതാ നേതാക്കളും പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കാണണമെന്ന് പറഞ്ഞാണ് എത്തിയത്. എന്നാല്‍ പൊലീസ് കടത്തിവിട്ടില്ല. ഇതോടെ ഇവര്‍ മുദ്രാവാക്യം വിളിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചു. ഈ സമയം വനിതാ പൊലീസുകാര്‍ ഇല്ലായിരുന്നു. അതിനാല്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ ഓടിവന്ന് ഷീല്‍ഡും മറ്റും ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളെ തള്ളിനീക്കുകയായിരുന്നു. ഇത് വലിയ സുരക്ഷാവീഴ്ചയാണ്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടി കെ.എസ്.യു പ്രവര്‍ത്തകര്‍ സുരക്ഷാവലയം ഭേദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെയെത്തി മുദ്രാവാക്യം വിളിച്ചിരുന്നു. അന്നും വനിതാ പൊലീസ് ഇല്ലായിരുന്നു.

ക്ലിഫ് ഹൗസിന്റെ ഒന്നാം ഗേറ്റില്‍ നിന്നും മ്യൂസിയം സി.ഐ അടക്കം വിദ്യാര്‍ത്ഥിനികളെ തള്ളിനീക്കി. അതിനിടെ വനിതാ പൊലീസുകാരെത്തി ഇവരെ പൊലീസ് ജിപ്പിലേക്ക് മാറ്റി. അപ്പോഴും മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ചുമതലയുള്ളവര്‍ ഷീല്‍ഡ് ഉപയോഗിച്ച് പെണ്‍കുട്ടികളെ തള്ളുന്നുണ്ടായിരുന്നു. വനിതാ പൊലീസുകാരില്ലാത്തതിനാല്‍ മ്യൂസിയം സി.ഐയും സംഘവും ഏറെ പണിപ്പെട്ടു. പെണ്‍കുട്ടികളില്‍ ആരെങ്കിലും ഗേറ്റിനുള്ളിലേക്ക് ഓടിക്കയറുമെന്ന ആശങ്കയും ഉണ്ടായിരുന്നു. ഇവരെ പിടിച്ച് ജീപ്പിനുള്ളില്‍ കയറ്റാനും കഴിയില്ലായിരുന്നു. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചിരുന്നു. എന്നിട്ടും ക്ലീഫ് ഹൗസിന് മുന്നില്‍ വനിതാ പൊലീസുകാരെ വിന്യസിക്കാഞ്ഞത് വലിയ സുരക്ഷാവീ്‌ഴ്ചയായാണ് വിലയിരുത്തുന്നത്. 

വെള്ളിയാഴ്ച കേരളാ സര്‍വ്വകലാശാല വി.വി ഗവര്‍ണറെ കണ്ടിട്ട് രാജ്ഭവനില്‍ നിന്ന് കാറില്‍ വരുമ്പോള്‍ ഗേറ്റിന് മുന്നില്‍ വെച്ച് പതിനഞ്ചേളം കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടി വീണിരുന്നു. യുവതികള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പൊലീസ് പകച്ചു. കൂടുതല്‍ പൊലീസ് എത്തിയെങ്കിലും യുവതികളെ നിയന്ത്രിക്കാനായില്ല. യുവാക്കളെ പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരെ യുവതികള്‍ തടയുകയും ചെയ്തു. വി.സിയുടെ കാറിന് മുന്നില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അവസാനം പ്രവര്‍ത്തകര്‍ മാറിയ ശേഷമാണ് വി.സിക്ക് പോകാനായത്. അതീവ സുരക്ഷാമേഖലയായ രാജ്ഭവന് മുന്നില്‍ ഇത്തരത്തില്‍ പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. അതിന് പിന്നാലെയാണ് ഇന്ന് ക്ലീഫ് ഹൗസിന് മുന്നിലും പ്രക്ഷോഭം നടന്നത്. 

സാധാരണ കെ.എസ്.യുവിന്റെ സമരങ്ങളില്‍ കാണാത്ത വീര്യമാണ് കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനത്ത് കണ്ടുവരുന്നത്. കേരളാ യൂണിവേഴ്‌സിറ്റിലെ പരീക്ഷാ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെ സെനറ്റ് ഹാളിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിനികള്‍ അടക്കം കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി സി.ശില്‍പയുടെ നേതൃത്വത്തിലായിരുന്നു ഇത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരെ താഴെയിറക്കിയത്. തൊട്ടടുത്ത ദിവസമാണ് ശില്‍പ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴത്തെ നിലയിലെത്തിയത്. അന്നേരം മന്ത്രിസഭാ യോഗം നടക്കുകയായിരുന്നു. വനിതാ പൊലീസുകാര്‍ ഇല്ലാത്തതിനാല്‍ ഗ്രില്ല് പൂട്ടിയാണ് സെക്യൂരിറ്റി ജീവനക്കാര്‍ ശില്‍പയെ തടഞ്ഞത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തില്‍ മൂന്ന് തടവുകാര്‍ ജയില്‍ചാടി  (12 hours ago)

''എന്താണ് പരിപാടി..? തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..?; മറുപടിയുമായി അഖില്‍ മാരാര്‍  (13 hours ago)

രാജിക്കത്ത് നൽകി അണ്ണാമലൈ  (13 hours ago)

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു  (13 hours ago)

മാസപ്പടി കേസിൽ വീണയ്ക്ക് താല്‍ക്കാലിക ആശ്വാസം  (13 hours ago)

എൽ നിനോ പ്രതിഭാസം വീണ്ടും വരുന്നു;  (13 hours ago)

V Muraleedharan-mla സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം  (13 hours ago)

വി ശിവൻകുട്ടി മറുപടി പറയണം  (13 hours ago)

PINARAYI VIJAYAN സഭയിലും ഇ ഡി  (13 hours ago)

PM MODI 2029-ലെ പൊതുതിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.  (14 hours ago)

KERALA POLICE അഴിയെണ്ണാൻ ഭയം കൂട്ടത്തോടെ ഒളിവിൽ  (14 hours ago)

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു  (15 hours ago)

വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരേ പ്രതിഷേധിച്ച കേസ്; വ്യോമയാന നിയമത്തിലെ വകുപ്പ് നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു  (15 hours ago)

ചാലക്കുടിയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (15 hours ago)

തുലാം രാശി...പത്താം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥിതി കർമ്മരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെങ്കിലും ഉച്ചസ്ഥിതിയിലായതിനാൽ പ്രതിസന്ധികളെ മറികടക്കാനുള്ള ആന്തരികബലം ജാതകർക്ക് ലഭിക്കും.  (16 hours ago)

Malayali Vartha Recommends