Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..

കവളപ്പാറ ദുരന്തത്തില്‍ മണ്ണെടുത്ത ആറു കൂട്ടുകാരില്ലാതെ കണ്ണീരില്‍ നനഞ്ഞ് പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ... കൂടെ കളിച്ചു നടന്നവരെ മരണം തട്ടിയെടുത്തതിന്റെ ആഘാതത്തില്‍ ക്ലാസ് മുറി കൂട്ടക്കരച്ചിലിലായി....

20 AUGUST 2019 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

സർക്കാർ ജോലിയുള്ളവർക്ക് നേട്ടം, ശമ്പള വർദ്ധനവ്! ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു.... ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി...

ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു....

ശബരിമല സ്വർണ്ണക്കടത്ത് വിഷയം ഉന്നയിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം... ശബരിമല സ്വർണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം

കവളപ്പാറ ദുരന്തത്തില്‍ മണ്ണെടുത്ത ആറു കൂട്ടുകാരില്ലാതെ കണ്ണീരില്‍ നനഞ്ഞാണ് പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുറന്നത്. കൂടെ കളിച്ചു നടന്നവരില്‍ പലരുടെയും മാതാപിതാക്കളെയും സഹോദരങ്ങളെയും മരണം തട്ടിയെടുത്തതിന്റെ നടുക്കം ക്ലാസ്മുറികളില്‍ തങ്ങിനിന്നു. പത്ത് ഇ ക്ലാസിന്റെ പുറത്തെത്തുമ്പോള്‍ തന്നെ കൂട്ടക്കരച്ചില്‍ . ആരു കേട്ടാലും ഹൃദയം പൊട്ടിപ്പോകും. ധന്യയും ഹര്‍ഷയും സാന്ദ്രയുമൊക്കെ കലങ്ങിയ കണ്ണുകളുമായി ഡെസ്‌കില്‍ തലവെച്ചു കിടന്നു. അവരുടെ കൂടെ രണ്ടാം ബെഞ്ചിലിരുന്ന കൂട്ടുകാരി പള്ളത്ത് രാമകൃഷ്ണന്റെ മകള്‍ ശ്രീലക്ഷ്മി സ്‌കൂളിലെത്തിയിട്ടില്ല. ഇനി അവള്‍ വരുകയുമില്ല. മുത്തപ്പന്‍കുന്ന് ഇടിഞ്ഞ് 63 പേര്‍ മണ്ണിനടിയിലായ ദുരന്തത്തില്‍ മരിച്ചവരില്‍ അവളുമുണ്ട്. കൂട്ടുകാരിയുടെ മരണം ഇനിയും വിശ്വസിക്കാനായിട്ടില്ല അവര്‍ക്ക്.

ശ്രീലക്ഷ്മിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോഴേ നയനയും സാന്ദ്രയും വിങ്ങി. പോത്തുകല്ല് കാതോലിക്കേറ്റ് എച്ച്എസ്എസിലെ 10 ഇ ക്ലാസിലെ പ്രീയപ്പെട്ട പാട്ടുകാരി കൂടിയാണ് അവള്‍. ജോസഫ് എന്ന സിനിമയിലെ 'പാടവരമ്പത്തിലൂടെ... എന്ന പാട്ട് അവള്‍ക്ക് ഒത്തിരി ഇഷ്ടമായിരുന്നു. അവസാനം കണ്ട ദിവസവും ഈ പാട്ടുപാടിയാണ് അവള്‍ പോയത്. സന്ദര്‍ഭത്തിനനുസരിച്ച് കോമഡിയുണ്ടാക്കി പറയാന്‍ പ്രത്യേക മിടുക്കായിരുന്നു അവള്‍ക്കെന്ന് നന്ദനയും ഹര്‍ഷയും ധന്യയും പറഞ്ഞു.ഇവരുടെയെല്ലാം പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ പള്ളത്ത് ശ്രീലക്ഷ്മി. ചെറിയ ക്ലാസുമുതല്‍ ഒന്നിച്ച് പഠിച്ചവരാണിവര്‍. കുട്ടികള്‍ തമ്മില്‍ നല്ല ആത്മബന്ധമായിരുന്നുവെന്ന് ക്ലാസ് അധ്യാപകന്‍ കെ എ വര്‍ഗീസ് പറഞ്ഞു.ഒരു പ്രദേശത്തെയാകെ മണ്ണ് വിഴുങ്ങിയ കളവപ്പാറ ദുരന്തമുണ്ടായ രാത്രിയില്‍ കുടുംബാംഗങ്ങളോടൊപ്പം ആറു കൂട്ടുകാരെ കൂടി നഷ്ടമായതിന്റെ കണ്ണീര്‍ ഓര്‍മകളാണ് എല്ലാ ക്ലാസ് മുറികളിലും.

ഒമ്പത് ഇ ക്ലാസില്‍ നാലാം ബെഞ്ചിലിരുന്ന രണ്ടു പേരില്ല. കവളപ്പാറ ഗോപിയുടെ മകള്‍ പ്രജിഷ, പള്ളത്ത് പാലന്റെ മകള്‍ ശ്രീലക്ഷ്മി എന്നിവര്‍ ഇരുന്ന സ്ഥലമാണ് ഒഴിഞ്ഞുകിടക്കുന്നത്. കൂട്ടുകാരികളായ ദേവികയും ഷിഫാനയും ഒന്നും പറയാനില്ലാതെ ബെഞ്ചിന്റെ മൂലയില്‍ തലകുനിച്ചിരുന്നു. അവര്‍ക്കിടയില്‍ കൂട്ടുകാരികള്‍ രണ്ടു പേരുമില്ല. പ്രജിഷയുടെയും രാമകൃഷ്ണന്റെ മകള്‍ ശ്രീലക്ഷ്മിയുടെയും മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത്. 10സിയിലെ പൂളക്കല്‍ ബാലന്റെ മകന്‍ കാര്‍ത്തിക്, സഹോദരനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ കമല്‍, പാലന്റെ മകള്‍ ശ്രീലക്ഷ്മി, പ്ലസ് ടു കോമേഴ്‌സില്‍ പഠിക്കുന്ന സഹോദരി സുമതി എന്നിവരാണ് ഇപ്പോഴും മണ്ണിനടിയിലുള്ളത്. ആഗസ്റ്റ് എട്ടിന് അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ എല്ലാവരും വീട്ടിലായിരുന്നു.

കൂട്ടുകാരെ മാത്രമല്ല, ഒരു നാടിനെ മുഴുവനാണ് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും സങ്കടക്കടലിലേക്ക് താഴ്ത്തിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയുടെ അവസാനം..? കാലൻ 'ഫേണ്‍' ചുഴറ്റിയടിക്കുന്നു...! മരവിച്ച് മരിച്ച് ജനം.!നിലവിളിച്ച് മലയാളികളും വിമാനങ്ങൾ പിളർന്നു  (8 minutes ago)

ഉന്നത ജോലി ലബ്ധി, ബന്ധുക്കളുടെ സഹായം! ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം!  (1 hour ago)

തൂത്തുക്കുടിയിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു  (1 hour ago)

23.31 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 6 നില കെട്ടിടത്തിന്റെ ഉദ്ഘാടനം  (1 hour ago)

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി...  (1 hour ago)

വിനോദസഞ്ചാരികൾക്ക് ആഹ്ലാദം...  (1 hour ago)

സ്വർണവിലയിൽ മാറ്റമില്ല..  (2 hours ago)

ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബ  (2 hours ago)

വാഹനാപകടത്തില്‍ മലയാളി അധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ജനനായകന് വീണ്ടും തിരിച്ചടിയായി  (2 hours ago)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു  (2 hours ago)

ശബരിമല സ്വർണ്ണക്കടത്ത് വിഷയം ഉന്നയിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം...  (3 hours ago)

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും....  (3 hours ago)

കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും  (3 hours ago)

ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാള്‍  (3 hours ago)

Malayali Vartha Recommends