Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക


ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...

കവളപ്പാറ ദുരന്തത്തില്‍ മണ്ണെടുത്ത ആറു കൂട്ടുകാരില്ലാതെ കണ്ണീരില്‍ നനഞ്ഞ് പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ... കൂടെ കളിച്ചു നടന്നവരെ മരണം തട്ടിയെടുത്തതിന്റെ ആഘാതത്തില്‍ ക്ലാസ് മുറി കൂട്ടക്കരച്ചിലിലായി....

20 AUGUST 2019 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍

കവളപ്പാറ ദുരന്തത്തില്‍ മണ്ണെടുത്ത ആറു കൂട്ടുകാരില്ലാതെ കണ്ണീരില്‍ നനഞ്ഞാണ് പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുറന്നത്. കൂടെ കളിച്ചു നടന്നവരില്‍ പലരുടെയും മാതാപിതാക്കളെയും സഹോദരങ്ങളെയും മരണം തട്ടിയെടുത്തതിന്റെ നടുക്കം ക്ലാസ്മുറികളില്‍ തങ്ങിനിന്നു. പത്ത് ഇ ക്ലാസിന്റെ പുറത്തെത്തുമ്പോള്‍ തന്നെ കൂട്ടക്കരച്ചില്‍ . ആരു കേട്ടാലും ഹൃദയം പൊട്ടിപ്പോകും. ധന്യയും ഹര്‍ഷയും സാന്ദ്രയുമൊക്കെ കലങ്ങിയ കണ്ണുകളുമായി ഡെസ്‌കില്‍ തലവെച്ചു കിടന്നു. അവരുടെ കൂടെ രണ്ടാം ബെഞ്ചിലിരുന്ന കൂട്ടുകാരി പള്ളത്ത് രാമകൃഷ്ണന്റെ മകള്‍ ശ്രീലക്ഷ്മി സ്‌കൂളിലെത്തിയിട്ടില്ല. ഇനി അവള്‍ വരുകയുമില്ല. മുത്തപ്പന്‍കുന്ന് ഇടിഞ്ഞ് 63 പേര്‍ മണ്ണിനടിയിലായ ദുരന്തത്തില്‍ മരിച്ചവരില്‍ അവളുമുണ്ട്. കൂട്ടുകാരിയുടെ മരണം ഇനിയും വിശ്വസിക്കാനായിട്ടില്ല അവര്‍ക്ക്.

ശ്രീലക്ഷ്മിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോഴേ നയനയും സാന്ദ്രയും വിങ്ങി. പോത്തുകല്ല് കാതോലിക്കേറ്റ് എച്ച്എസ്എസിലെ 10 ഇ ക്ലാസിലെ പ്രീയപ്പെട്ട പാട്ടുകാരി കൂടിയാണ് അവള്‍. ജോസഫ് എന്ന സിനിമയിലെ 'പാടവരമ്പത്തിലൂടെ... എന്ന പാട്ട് അവള്‍ക്ക് ഒത്തിരി ഇഷ്ടമായിരുന്നു. അവസാനം കണ്ട ദിവസവും ഈ പാട്ടുപാടിയാണ് അവള്‍ പോയത്. സന്ദര്‍ഭത്തിനനുസരിച്ച് കോമഡിയുണ്ടാക്കി പറയാന്‍ പ്രത്യേക മിടുക്കായിരുന്നു അവള്‍ക്കെന്ന് നന്ദനയും ഹര്‍ഷയും ധന്യയും പറഞ്ഞു.ഇവരുടെയെല്ലാം പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ പള്ളത്ത് ശ്രീലക്ഷ്മി. ചെറിയ ക്ലാസുമുതല്‍ ഒന്നിച്ച് പഠിച്ചവരാണിവര്‍. കുട്ടികള്‍ തമ്മില്‍ നല്ല ആത്മബന്ധമായിരുന്നുവെന്ന് ക്ലാസ് അധ്യാപകന്‍ കെ എ വര്‍ഗീസ് പറഞ്ഞു.ഒരു പ്രദേശത്തെയാകെ മണ്ണ് വിഴുങ്ങിയ കളവപ്പാറ ദുരന്തമുണ്ടായ രാത്രിയില്‍ കുടുംബാംഗങ്ങളോടൊപ്പം ആറു കൂട്ടുകാരെ കൂടി നഷ്ടമായതിന്റെ കണ്ണീര്‍ ഓര്‍മകളാണ് എല്ലാ ക്ലാസ് മുറികളിലും.

ഒമ്പത് ഇ ക്ലാസില്‍ നാലാം ബെഞ്ചിലിരുന്ന രണ്ടു പേരില്ല. കവളപ്പാറ ഗോപിയുടെ മകള്‍ പ്രജിഷ, പള്ളത്ത് പാലന്റെ മകള്‍ ശ്രീലക്ഷ്മി എന്നിവര്‍ ഇരുന്ന സ്ഥലമാണ് ഒഴിഞ്ഞുകിടക്കുന്നത്. കൂട്ടുകാരികളായ ദേവികയും ഷിഫാനയും ഒന്നും പറയാനില്ലാതെ ബെഞ്ചിന്റെ മൂലയില്‍ തലകുനിച്ചിരുന്നു. അവര്‍ക്കിടയില്‍ കൂട്ടുകാരികള്‍ രണ്ടു പേരുമില്ല. പ്രജിഷയുടെയും രാമകൃഷ്ണന്റെ മകള്‍ ശ്രീലക്ഷ്മിയുടെയും മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത്. 10സിയിലെ പൂളക്കല്‍ ബാലന്റെ മകന്‍ കാര്‍ത്തിക്, സഹോദരനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ കമല്‍, പാലന്റെ മകള്‍ ശ്രീലക്ഷ്മി, പ്ലസ് ടു കോമേഴ്‌സില്‍ പഠിക്കുന്ന സഹോദരി സുമതി എന്നിവരാണ് ഇപ്പോഴും മണ്ണിനടിയിലുള്ളത്. ആഗസ്റ്റ് എട്ടിന് അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ എല്ലാവരും വീട്ടിലായിരുന്നു.

കൂട്ടുകാരെ മാത്രമല്ല, ഒരു നാടിനെ മുഴുവനാണ് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും സങ്കടക്കടലിലേക്ക് താഴ്ത്തിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും  (11 minutes ago)

രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ...  (25 minutes ago)

കണ്ണീർക്കാഴ്ചയായി... മലയാളി യുവാവിന് ഒമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം  (39 minutes ago)

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (56 minutes ago)

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകി...  (1 hour ago)

ഓമാനില്‍ മലയാളി യുവാവിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ  (8 hours ago)

ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി  (8 hours ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്ത് സിദ്ധരാമയ്യ  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും  (8 hours ago)

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍  (8 hours ago)

വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു  (8 hours ago)

ദുബായിൽ നല്ല വെടിക്കെട്ട് മഴ ശക്തമായ കാറ്റ്, ആലിപ്പഴ വർഷം റോഡുകളിൽ വള്ളം കളി നടത്താം വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക കാലാവസ്ഥ അസ്ഥിരമായി തുടരുന്നു  (8 hours ago)

പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ ഗോവ  (9 hours ago)

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കാന്‍ ഉപയോഗിച്ച സയനൈഡ് കുടുംബത്തിന് എവിടെ നിന്നു ലഭിച്ചുവെന്നു കണ്ടെത്താന്‍ കഴിയാതെ പൊലീസ്  (9 hours ago)

Malayali Vartha Recommends