Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

ഒരുതരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലേ... ഒരായുഷ്‌ക്കാലം കൊണ്ട് നേടിയ ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ തീരുമാനം; കൊച്ചി ഹൃദയത്തില്‍ സ്വന്തം കിടപ്പാടം തകരുന്നത് കണ്ട് നെഞ്ച് പൊട്ടേണ്ട അവസ്ഥയില്‍ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍

10 SEPTEMBER 2019 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

ജയിലിൽ തിന്ന് കൊഴുത്ത് അഷ്കറും അഖിലയും !! തലയ്ക്ക് മീതെ ശാപം മാറാതെ ആ വീട്ടിൽ ആമിനയുടെ കണ്ണുനീർ, ആമിനയുടെ ചികിത്സ മുടങ്ങി

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

രണ്ടോ മൂന്നോ പിള്ളേര്‍ മാത്രം കയറിയാല്‍ മതി: നിന്ന് പൊയ്‌ക്കോളാം എന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍

ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി, സംസ്ഥാന സർക്കാരുകളുമായി യാതൊരു ആലോചനയും നടത്താതെയാണ് ഈ സമിതിയെ അടിച്ചേൽപ്പിക്കുന്നത്; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു; കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

എന്തെല്ലാം പ്രതീക്ഷയോടെയാണ് കൊച്ചിയില്‍ 370 കുടുംബങ്ങള്‍ ഒരു കിടപ്പാടം സമ്പാദിച്ചത്. നല്ല വിലകൊടുത്തും ഒരു ഫ്‌ളാറ്റ് വാങ്ങിയത് ആഢംബരം കാണിക്കാനല്ല. മറിച്ച് ജോലി സൗകര്യത്തിന് കുടുംബത്തോടൊപ്പം കൊച്ചിയില്‍ താമസിക്കാനുള്ള അതിയായ മോഹം കൊണ്ട് മാത്രം. ആ സ്വപ്നമാണ് തകര്‍ന്നടിയുന്നതും. അതും നിയന്ത്രിതമായ സ്‌ഫോടനത്തിലൂടെ.

സുപ്രീംകോടതി പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി അങ്ങനെ നഗരസഭ നടപടികള്‍ ആരംഭിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയസമ്പന്നരായ കമ്പനികളില്‍ നിന്നാണ് നഗരസഭ താല്‍പര്യപത്രം ക്ഷണിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ദ്ധരുടെ പാനല്‍ തയാറാക്കും.

കോട്ടയം നാഗമ്പടം പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ ബോംബ് വച്ച് തകര്‍ക്കുന്ന കാഴ്ച മലയാളികള്‍ ചിരിയോടെയാണ് കണ്ടത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം പൊളിച്ചു നീക്കാനുള്ള രണ്ട് ശ്രമങ്ങളാണ് നാഗമ്പടത്ത് പരാജയപ്പെട്ടത്. ശക്തമായ സ്‌ഫോടനം നടത്തിയിട്ടും പാലത്തിന് ഒരു കുലുക്കവും സംഭവിച്ചിരുന്നില്ല. തുടര്‍ന്ന് പാലം പൊളിക്കുന്നതില്‍ നിന്ന് റയില്‍വേ പിന്‍മാറിയിരുന്നു. അടുത്ത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ശ്രമിക്കുകയാണ് മരടിലെ ഫ്‌ളാറ്റുകള്‍. അതില്‍ ഹൃദയമുള്ള ആര്‍ക്കും ചിരിക്കാന്‍ കഴിയില്ല.

അതേസമയം ഫ്‌ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടിസ് നല്‍കുന്നതാണ്. വലിയ സംഘര്‍ഷമാണ് മരടിന്റെ പേരില്‍ നടക്കുന്നത്. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മരട് നഗരസഭാ കൗണ്‍സിലും ചേര്‍ന്ന യോഗത്തില്‍ ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധിച്ചു. നഗരസഭയ്ക്ക് പുറത്തും ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിനിടെ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍വുമുണ്ടായി.

അതേ സമയം സുപ്രീം കോടതി വിധി മയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും തിരിച്ചടി നേരിടുകയാണ്. ഇതുസംബന്ധിച്ച് പുതിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാന്‍ സാധ്യതയില്ല. കോടതി ഉത്തരവില്‍ പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 20നകം ഫഌറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാല്‍, ഫഌറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഉടമകളും.

കോടതി വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഫഌറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു. വലിയ പ്രതിഷേധമാണ് ചീഫ് സെക്രട്ടറിക്ക് നേരെയുണ്ടായത്. തങ്ങള്‍ എന്ത് തെറ്റ് ചെയ്തുവെന്നാണ് അവര്‍ ചോദിച്ചത്. തങ്ങളുടെ ജീവിക്കാനുള്ള അവകാശത്തേയാണ് ഇല്ലാതാക്കുന്നത്. പ്രതീഷേധത്തിനൊടുവില്‍ ചീഫ് സെക്രട്ടറിക്ക് മടങ്ങിപ്പോകേണ്ടിയും വന്നു.

ജില്ലാ കളക്ടറുമായും നഗരസഭാ അധികൃതരുമായും ചീഫ് സെക്രട്ടറി ഇക്കാര്യത്തെപ്പറ്റി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയാണ് നഗരസഭ ഫഌറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. തീരസംരക്ഷണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണു കര്‍ശന നടപടികളിലേക്ക് കടക്കുന്നത്. നാലു സമുച്ചയങ്ങളിലായി 4 ഫ്‌ളാറ്റുകളാണ് സുപ്രീംകോടതി ഉത്തരവു പ്രകാരം പൊളിക്കേണ്ടത്. സാധാരണക്കാര്‍ മുതല്‍ സിനിമാ പ്രവര്‍ത്തകര്‍ വരെ ഇവിടെ താമസക്കാരാണ്. പൊളിക്കാന്‍ അന്തിമവിധി വന്നശേഷം ഏതു നിമിഷവും പുറത്താക്കപ്പെടുമെന്ന ഭീതിയിലാണ് ഫ്‌ളാറ്റ് ഉടമകള്‍. അതിനാല്‍ തന്നെ ഇപ്പോഴെ പലരും ബന്ധുവീട്ടില്‍ അഭയം തേടിത്തുടങ്ങി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലിൽ തിന്ന് കൊഴുത്ത് അഷ്കറും അഖിലയും !! തലയ്ക്ക് മീതെ ശാപം മാറാതെ ആ വീട്ടിൽ ആമിനയുടെ കണ്ണുനീർ, ആമിനയുടെ ചികിത്സ മുടങ്ങി  (15 minutes ago)

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി  (26 minutes ago)

രണ്ടോ മൂന്നോ പിള്ളേര്‍ മാത്രം കയറിയാല്‍ മതി: നിന്ന് പൊയ്‌ക്കോളാം എന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍  (41 minutes ago)

പതിനാലാം വയസില്‍ കോഡിംഗിനോട് തോന്നിയ താല്‍പര്യം: ഇന്ന് ഇരുപത്തഞ്ചുകാരനെ കോടീശ്വരനാക്കി  (58 minutes ago)

ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി, സംസ്ഥാന സർക്കാരുകളുമായി യാതൊരു ആലോചനയും നടത്താതെയാണ് ഈ സമിതിയെ അടിച്ചേൽപ്പിക്കുന്നത്; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (1 hour ago)

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു; കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (1 hour ago)

ശക്തമായ നീരൊഴുക്ക്; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും; പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം ; ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്  (1 hour ago)

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി  (1 hour ago)

പിഎം ശ്രീയിൽ തുടരാൻ കേരളം  (2 hours ago)

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (3 hours ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

ഉറക്കമില്ലാതെ ISRO  (3 hours ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (3 hours ago)

Malayali Vartha Recommends