Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം... നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...


ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...

ഒരുതരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലേ... ഒരായുഷ്‌ക്കാലം കൊണ്ട് നേടിയ ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ തീരുമാനം; കൊച്ചി ഹൃദയത്തില്‍ സ്വന്തം കിടപ്പാടം തകരുന്നത് കണ്ട് നെഞ്ച് പൊട്ടേണ്ട അവസ്ഥയില്‍ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍

10 SEPTEMBER 2019 03:05 PM IST
മലയാളി വാര്‍ത്ത

എന്തെല്ലാം പ്രതീക്ഷയോടെയാണ് കൊച്ചിയില്‍ 370 കുടുംബങ്ങള്‍ ഒരു കിടപ്പാടം സമ്പാദിച്ചത്. നല്ല വിലകൊടുത്തും ഒരു ഫ്‌ളാറ്റ് വാങ്ങിയത് ആഢംബരം കാണിക്കാനല്ല. മറിച്ച് ജോലി സൗകര്യത്തിന് കുടുംബത്തോടൊപ്പം കൊച്ചിയില്‍ താമസിക്കാനുള്ള അതിയായ മോഹം കൊണ്ട് മാത്രം. ആ സ്വപ്നമാണ് തകര്‍ന്നടിയുന്നതും. അതും നിയന്ത്രിതമായ സ്‌ഫോടനത്തിലൂടെ.

സുപ്രീംകോടതി പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി അങ്ങനെ നഗരസഭ നടപടികള്‍ ആരംഭിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയസമ്പന്നരായ കമ്പനികളില്‍ നിന്നാണ് നഗരസഭ താല്‍പര്യപത്രം ക്ഷണിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ദ്ധരുടെ പാനല്‍ തയാറാക്കും.

കോട്ടയം നാഗമ്പടം പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ ബോംബ് വച്ച് തകര്‍ക്കുന്ന കാഴ്ച മലയാളികള്‍ ചിരിയോടെയാണ് കണ്ടത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം പൊളിച്ചു നീക്കാനുള്ള രണ്ട് ശ്രമങ്ങളാണ് നാഗമ്പടത്ത് പരാജയപ്പെട്ടത്. ശക്തമായ സ്‌ഫോടനം നടത്തിയിട്ടും പാലത്തിന് ഒരു കുലുക്കവും സംഭവിച്ചിരുന്നില്ല. തുടര്‍ന്ന് പാലം പൊളിക്കുന്നതില്‍ നിന്ന് റയില്‍വേ പിന്‍മാറിയിരുന്നു. അടുത്ത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ശ്രമിക്കുകയാണ് മരടിലെ ഫ്‌ളാറ്റുകള്‍. അതില്‍ ഹൃദയമുള്ള ആര്‍ക്കും ചിരിക്കാന്‍ കഴിയില്ല.

അതേസമയം ഫ്‌ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടിസ് നല്‍കുന്നതാണ്. വലിയ സംഘര്‍ഷമാണ് മരടിന്റെ പേരില്‍ നടക്കുന്നത്. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മരട് നഗരസഭാ കൗണ്‍സിലും ചേര്‍ന്ന യോഗത്തില്‍ ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധിച്ചു. നഗരസഭയ്ക്ക് പുറത്തും ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിനിടെ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍വുമുണ്ടായി.

അതേ സമയം സുപ്രീം കോടതി വിധി മയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും തിരിച്ചടി നേരിടുകയാണ്. ഇതുസംബന്ധിച്ച് പുതിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാന്‍ സാധ്യതയില്ല. കോടതി ഉത്തരവില്‍ പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 20നകം ഫഌറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാല്‍, ഫഌറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഉടമകളും.

കോടതി വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഫഌറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു. വലിയ പ്രതിഷേധമാണ് ചീഫ് സെക്രട്ടറിക്ക് നേരെയുണ്ടായത്. തങ്ങള്‍ എന്ത് തെറ്റ് ചെയ്തുവെന്നാണ് അവര്‍ ചോദിച്ചത്. തങ്ങളുടെ ജീവിക്കാനുള്ള അവകാശത്തേയാണ് ഇല്ലാതാക്കുന്നത്. പ്രതീഷേധത്തിനൊടുവില്‍ ചീഫ് സെക്രട്ടറിക്ക് മടങ്ങിപ്പോകേണ്ടിയും വന്നു.

ജില്ലാ കളക്ടറുമായും നഗരസഭാ അധികൃതരുമായും ചീഫ് സെക്രട്ടറി ഇക്കാര്യത്തെപ്പറ്റി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയാണ് നഗരസഭ ഫഌറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. തീരസംരക്ഷണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണു കര്‍ശന നടപടികളിലേക്ക് കടക്കുന്നത്. നാലു സമുച്ചയങ്ങളിലായി 4 ഫ്‌ളാറ്റുകളാണ് സുപ്രീംകോടതി ഉത്തരവു പ്രകാരം പൊളിക്കേണ്ടത്. സാധാരണക്കാര്‍ മുതല്‍ സിനിമാ പ്രവര്‍ത്തകര്‍ വരെ ഇവിടെ താമസക്കാരാണ്. പൊളിക്കാന്‍ അന്തിമവിധി വന്നശേഷം ഏതു നിമിഷവും പുറത്താക്കപ്പെടുമെന്ന ഭീതിയിലാണ് ഫ്‌ളാറ്റ് ഉടമകള്‍. അതിനാല്‍ തന്നെ ഇപ്പോഴെ പലരും ബന്ധുവീട്ടില്‍ അഭയം തേടിത്തുടങ്ങി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....  (25 minutes ago)

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ...  (40 minutes ago)

ക്രിസ്മസ് -പുതുവത്സര ഫെയറുകൾ ഇന്നു മുതൽ...  (1 hour ago)

വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്  (1 hour ago)

2026ലെ അംബാ പുരസ്‌കാരം നടൻ മോഹൻലാലിന്...  (1 hour ago)

പൊന്നരി ചോറിൽ പരിപ്പും പർപ്പടവും നെയ്യ് ചേർത്ത് കഴിച്ചു.  (2 hours ago)

വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം  (2 hours ago)

. ഇന്ന് ഹർത്താലിന് ആഹ്വാനം..  (2 hours ago)

പ്രണയബന്ധത്തെ എതിര്‍ത്തതിന് കാമുകനും മകളും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി  (10 hours ago)

ചിത്രപ്രിയ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം  (11 hours ago)

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി  (11 hours ago)

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു  (12 hours ago)

103ാം വയസിലും അയ്യനെ തൊഴുത് പാറുക്കുട്ടി മുത്തശ്ശി  (12 hours ago)

സംസ്‌കൃതത്തിൽ സത്യവാചകം ചൊല്ലി കരമന അജിത്; കയ്യടിച്ച് ആവേശം...! തിരുവനന്തപുരത്ത് സംഭവിച്ചത്  (13 hours ago)

Malayali Vartha Recommends