Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

കൂടത്തായിലെ ആറു കൊലപാതകങ്ങള്‍ക്കും വിഷം എത്തിച്ചത് ജോളിക്കൊപ്പം അറസ്റ്റിലായ മാത്യു. ... ജോളിയുടെ വീട്ടില്‍ മാത്യുവിനു സര്‍വസ്വാതന്ത്ര്യമായിരുന്നു, റോയിയുടെ മരണത്തിനു മുന്‍പും ശേഷവും ഈ വീട്ടിലെ നിത്യസന്ദര്‍ശകന്‍,ജോളിയുടെ വീക്‌നെസ്സായ ഇയാള്‍ പ്രധാന വില്ലന്‍

07 OCTOBER 2019 09:04 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതകങ്ങളില്‍ ജോളിക്കൊപ്പം അറസ്റ്റിലായവരില്‍ ഒരാളാണ് അറസ്റ്റിലായ എം.എസ്. മാത്യു കൊല്ലപ്പെട്ടവരുടെ ഉറ്റബന്ധുകൂടിയാണ് ഇദേഹം. മാത്രമല്ല മാത്യുവുമായി ജോളിക്ക് അവിഹിതബന്ധം ഉണ്ടായിരുന്നു എന്നും ചോദ്യം ചെയ്യലില്‍നിന്ന് പോലീസിന് മനസ്സിലായി, കൊല്ലപ്പെട്ട അന്നമ്മ തോമസിന്റെയും മഞ്ചാടിയില്‍ എം.എം. മാത്യുവിന്റെയും സഹോദരന്റെ മകനാണ് ഇയാള്‍.
നിത്യ സന്ദര്‍ശകന്‍

ജോളിക്കു കൊലപാതകത്തിന് ആവശ്യമായ സയനൈഡ് എത്തിച്ചത് എം.എസ്.മാത്യുവാണ്. ജോളിയുടെ വീട്ടില്‍ മാത്യുവിനു സര്‍വസ്വാതന്ത്ര്യമായിരുന്നു. റോയിയുടെ മരണത്തിനു മുന്‍പും ശേഷവും ഈ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു മാത്യു. ഇരുവരും തമ്മില്‍ ഏറെ അടുപ്പമുണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇതാണു സയനൈഡ് സംഘടിപ്പിച്ചു നല്‍കുന്നതിലേക്ക് എത്തിയത്. റോയിയുടെ മരണശേഷം 2017ല്‍ ഷാജു സഖറിയാസിനെ ജോളി വിവാഹം കഴിക്കുന്നതിനെ മാത്യു എതിര്‍ത്തിരുന്നു. 6 തവണയും സയനൈഡ് എത്തിച്ചതു മാത്യുവാണെന്നാണു പൊലീസിന്റെ നിഗമനം. എന്നാല്‍, 2008 ലാണ് ആദ്യമായി ജോളിക്കു സയനൈഡ് എത്തിച്ചതെന്നാണു മാത്യുവിന്റെ മൊഴി. ആ വര്‍ഷമാണു ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്റെ മരണം. മാത്യു ജോലി ചെയ്തിരുന്ന ജ്വല്ലറിയിലേക്ക് ആഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന പ്രജികുമാറില്‍നിന്ന് സയനൈഡ് വാങ്ങി ജോളിക്ക് എത്തിക്കുകയായിരുന്നു. 2002ല്‍ അന്നമ്മയുടെ മരണത്തിലും സയനൈഡ് നല്‍കിയതു മാത്യു തന്നെയെന്നാണു പൊലീസിന്റെ നിഗമനം. ഒരു തവണ മാത്രമേ മാത്യുവിനു സയനൈഡ് നല്‍കിയിട്ടുള്ളൂ എന്നാണു സ്വര്‍ണപ്പണിക്കാരനായ പ്രജികുമാറിന്റെ മൊഴി. എന്നാല്‍ ജോളിക്ക് 2 തവണ സയനൈഡ് നല്‍കിയിരുന്നുവെന്നു മാത്യു പറയുന്നു.

നായയെ കൊല്ലാനാണു ജോളി സയനൈഡ് ആവശ്യപ്പെട്ടതെന്നാണു മാത്യു പൊലീസിനോടു പറഞ്ഞത്. റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നതു മൂലമാണെന്ന് അറിഞ്ഞതോടെയാണു ജോളിയുടെ ഉദ്ദേശ്യം വ്യക്തമായതെന്നും മാത്യു പൊലീസിനോടു പറഞ്ഞു. ഇതിന്റെ പേരില്‍ മാത്യുവും ജോളിയും തമ്മില്‍ വഴക്കിട്ടിരുന്നു. എന്നാല്‍, വീണ്ടും അടുത്ത ഇവര്‍ ബന്ധം തുടര്‍ന്നു. റോയിയുടെ മരണശേഷം മറ്റു 3 കൊലപാതകങ്ങള്‍ കൂടി ജോളി നടത്തി. എം. എസ്.മാത്യുവിന്റെ പിതൃസഹോദരനായ മഞ്ചാടിയില്‍ മാത്യുവിന്റേതായിരുന്നു ഇക്കൂട്ടത്തില്‍ ആദ്യത്തേത്. റോയിയുടെ മരണം താന്‍ ജോളിക്കു സംഘടിപ്പിച്ചു നല്‍കിയ സയനൈഡ് മൂലമാണെന്നു അറിഞ്ഞ സ്ഥിതിക്ക് ഈ മരണങ്ങളും കൊലപാതകങ്ങളാണെന്നു മാത്യുവിന് അറിയാമായിരുന്നെന്നു പൊലീസ് കരുതുന്നു.

ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മയുടെ കൊലപാതകമാണു പരമ്പരയില്‍ ആദ്യത്തേത്. അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മകന്‍ റോയ് എന്നിവരുടെ മരണത്തിനു ശേഷമായിരുന്നു സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിന്റെ മരണം. ഓരോ കൊലപാതകത്തിലും മുഖ്യപ്രതി ജോളിക്കു വ്യത്യസ്ത വ്യക്തികള്‍ തുണയായിട്ടുണ്ടെന്നാണു പൊലീസിന്റെ നിഗമനം. ജോളിയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്. പൊലീസ് കഴിഞ്ഞ ദിവസം 7 പേരെ ചോദ്യം ചെയ്തു. ജോളിയെ പല ഘട്ടങ്ങളില്‍ സഹായിച്ച പ്രാദേശിക നേതാവില്‍നിന്നു മൊഴിയടുത്തു. വ്യാജ ഒസ്യത്ത് തയാറാക്കാന്‍ ജോളിയെ സഹായിച്ചവരെയും ഭര്‍തൃപിതാവ് ടോം തോമസ് ജീവിച്ചിരിക്കുമ്പോള്‍ നടത്തിയ വസ്തുവില്‍പനയില്‍ ഇടനില നിന്നവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി  (2 hours ago)

മകന്റെ മുന്നിലൂടെ രാഹുൽ ഈശ്വറെ വലിച്ചിഴച്ചു..കെട്ടിപിടിച്ച് മകൻ ,വീട്ടിൽ തെളിവെടുപ്പ്..! എല്ലാം കണ്ട് നിന്ന് ദീപ..റിമാൻഡിൽ..?  (2 hours ago)

ഞാൻ അച്ഛനെ കൊന്നു സാറെ.... കസ്റ്റഡിയിൽ നിലവിളിച്ച് മകന്‍ അച്ഛന്റെ തലയ്ക്ക് 15 വെട്ട് തലച്ചോർ ചിതറി..!അമ്മയെയും വെട്ടി  (3 hours ago)

ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടം.  (3 hours ago)

രാഹുൽ ഈശ്വറിന് വേണ്ടി ശാസ്തമംഗലം അജിത് ഇറങ്ങി..! ഉടൻ ജാമ്യം..! ദീപ രാഹുൽ ഈശ്വർ ഇറങ്ങി കളിച്ചു..! പിന്നേ സംഭവിച്ചത്  (4 hours ago)

ബോംബ് സ്ക്വാഡ് പരിശോധന നടത്തി....  (4 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കിയശേഷം  (4 hours ago)

പച്ചക്കറിയുടെ വില കുതിക്കുന്നു  (5 hours ago)

കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി...  (5 hours ago)

നിഫ്റ്റി 26,300ന് മുകളിൽ ....  (5 hours ago)

പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യത  (5 hours ago)

സമനിലയുമായി സ്​പെയിനിൽ റയൽ മഡ്രിഡ്  (6 hours ago)

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി ...  (6 hours ago)

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (6 hours ago)

Malayali Vartha Recommends