Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി


അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും...


അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം...


എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം

കൂടത്തായിലെ ആറു കൊലപാതകങ്ങള്‍ക്കും വിഷം എത്തിച്ചത് ജോളിക്കൊപ്പം അറസ്റ്റിലായ മാത്യു. ... ജോളിയുടെ വീട്ടില്‍ മാത്യുവിനു സര്‍വസ്വാതന്ത്ര്യമായിരുന്നു, റോയിയുടെ മരണത്തിനു മുന്‍പും ശേഷവും ഈ വീട്ടിലെ നിത്യസന്ദര്‍ശകന്‍,ജോളിയുടെ വീക്‌നെസ്സായ ഇയാള്‍ പ്രധാന വില്ലന്‍

07 OCTOBER 2019 09:04 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതകങ്ങളില്‍ ജോളിക്കൊപ്പം അറസ്റ്റിലായവരില്‍ ഒരാളാണ് അറസ്റ്റിലായ എം.എസ്. മാത്യു കൊല്ലപ്പെട്ടവരുടെ ഉറ്റബന്ധുകൂടിയാണ് ഇദേഹം. മാത്രമല്ല മാത്യുവുമായി ജോളിക്ക് അവിഹിതബന്ധം ഉണ്ടായിരുന്നു എന്നും ചോദ്യം ചെയ്യലില്‍നിന്ന് പോലീസിന് മനസ്സിലായി, കൊല്ലപ്പെട്ട അന്നമ്മ തോമസിന്റെയും മഞ്ചാടിയില്‍ എം.എം. മാത്യുവിന്റെയും സഹോദരന്റെ മകനാണ് ഇയാള്‍.
നിത്യ സന്ദര്‍ശകന്‍

ജോളിക്കു കൊലപാതകത്തിന് ആവശ്യമായ സയനൈഡ് എത്തിച്ചത് എം.എസ്.മാത്യുവാണ്. ജോളിയുടെ വീട്ടില്‍ മാത്യുവിനു സര്‍വസ്വാതന്ത്ര്യമായിരുന്നു. റോയിയുടെ മരണത്തിനു മുന്‍പും ശേഷവും ഈ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു മാത്യു. ഇരുവരും തമ്മില്‍ ഏറെ അടുപ്പമുണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇതാണു സയനൈഡ് സംഘടിപ്പിച്ചു നല്‍കുന്നതിലേക്ക് എത്തിയത്. റോയിയുടെ മരണശേഷം 2017ല്‍ ഷാജു സഖറിയാസിനെ ജോളി വിവാഹം കഴിക്കുന്നതിനെ മാത്യു എതിര്‍ത്തിരുന്നു. 6 തവണയും സയനൈഡ് എത്തിച്ചതു മാത്യുവാണെന്നാണു പൊലീസിന്റെ നിഗമനം. എന്നാല്‍, 2008 ലാണ് ആദ്യമായി ജോളിക്കു സയനൈഡ് എത്തിച്ചതെന്നാണു മാത്യുവിന്റെ മൊഴി. ആ വര്‍ഷമാണു ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്റെ മരണം. മാത്യു ജോലി ചെയ്തിരുന്ന ജ്വല്ലറിയിലേക്ക് ആഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന പ്രജികുമാറില്‍നിന്ന് സയനൈഡ് വാങ്ങി ജോളിക്ക് എത്തിക്കുകയായിരുന്നു. 2002ല്‍ അന്നമ്മയുടെ മരണത്തിലും സയനൈഡ് നല്‍കിയതു മാത്യു തന്നെയെന്നാണു പൊലീസിന്റെ നിഗമനം. ഒരു തവണ മാത്രമേ മാത്യുവിനു സയനൈഡ് നല്‍കിയിട്ടുള്ളൂ എന്നാണു സ്വര്‍ണപ്പണിക്കാരനായ പ്രജികുമാറിന്റെ മൊഴി. എന്നാല്‍ ജോളിക്ക് 2 തവണ സയനൈഡ് നല്‍കിയിരുന്നുവെന്നു മാത്യു പറയുന്നു.

നായയെ കൊല്ലാനാണു ജോളി സയനൈഡ് ആവശ്യപ്പെട്ടതെന്നാണു മാത്യു പൊലീസിനോടു പറഞ്ഞത്. റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നതു മൂലമാണെന്ന് അറിഞ്ഞതോടെയാണു ജോളിയുടെ ഉദ്ദേശ്യം വ്യക്തമായതെന്നും മാത്യു പൊലീസിനോടു പറഞ്ഞു. ഇതിന്റെ പേരില്‍ മാത്യുവും ജോളിയും തമ്മില്‍ വഴക്കിട്ടിരുന്നു. എന്നാല്‍, വീണ്ടും അടുത്ത ഇവര്‍ ബന്ധം തുടര്‍ന്നു. റോയിയുടെ മരണശേഷം മറ്റു 3 കൊലപാതകങ്ങള്‍ കൂടി ജോളി നടത്തി. എം. എസ്.മാത്യുവിന്റെ പിതൃസഹോദരനായ മഞ്ചാടിയില്‍ മാത്യുവിന്റേതായിരുന്നു ഇക്കൂട്ടത്തില്‍ ആദ്യത്തേത്. റോയിയുടെ മരണം താന്‍ ജോളിക്കു സംഘടിപ്പിച്ചു നല്‍കിയ സയനൈഡ് മൂലമാണെന്നു അറിഞ്ഞ സ്ഥിതിക്ക് ഈ മരണങ്ങളും കൊലപാതകങ്ങളാണെന്നു മാത്യുവിന് അറിയാമായിരുന്നെന്നു പൊലീസ് കരുതുന്നു.

ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മയുടെ കൊലപാതകമാണു പരമ്പരയില്‍ ആദ്യത്തേത്. അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മകന്‍ റോയ് എന്നിവരുടെ മരണത്തിനു ശേഷമായിരുന്നു സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിന്റെ മരണം. ഓരോ കൊലപാതകത്തിലും മുഖ്യപ്രതി ജോളിക്കു വ്യത്യസ്ത വ്യക്തികള്‍ തുണയായിട്ടുണ്ടെന്നാണു പൊലീസിന്റെ നിഗമനം. ജോളിയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്. പൊലീസ് കഴിഞ്ഞ ദിവസം 7 പേരെ ചോദ്യം ചെയ്തു. ജോളിയെ പല ഘട്ടങ്ങളില്‍ സഹായിച്ച പ്രാദേശിക നേതാവില്‍നിന്നു മൊഴിയടുത്തു. വ്യാജ ഒസ്യത്ത് തയാറാക്കാന്‍ ജോളിയെ സഹായിച്ചവരെയും ഭര്‍തൃപിതാവ് ടോം തോമസ് ജീവിച്ചിരിക്കുമ്പോള്‍ നടത്തിയ വസ്തുവില്‍പനയില്‍ ഇടനില നിന്നവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ പ്രതിസന്ധിയില്‍ ഇടപെടണമെന്ന് മോദിക്ക് സ്റ്റാലിന്റെ കത്ത്  (3 hours ago)

ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി  (3 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍  (3 hours ago)

വെനസ്വേലൻ എണ്ണയിലും,മണ്ണിലും കണ്ണുവെച്ച് ട്രംപ്..!കരീബിയനിൽ തമ്പടിച്ച് US യുദ്ധക്കപ്പലുകൾ 1മൂന്നാം ലോക മഹായുദ്ധം ? മഡുറോ രാജ്യം വിടണമെന്ന്‌ ട്രംപ്‌  (4 hours ago)

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു  (5 hours ago)

ആർലേക്കർ ചില്ലറക്കാരനല്ല... പിണറായിക്ക് ടാറ്റാ പറഞ്ഞതിന് പിന്നാലെ യമണ്ടൻ പണി... ഡിജിറ്റൽ സർവകലാശാലയിൽ സ്തംഭനം  (5 hours ago)

നഗരമദ്ധ്യത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അഭ്യാസപ്രകടനവും  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ത്ഥികളെ ട്രാവലര്‍ ഇടിച്ചുതെറിപ്പിച്ചു  (6 hours ago)

ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹം, തന്റെ പോരാട്ടത്തിന് ഫലമുണ്ടായി : രമേശ് ചെന്നിത്തല...  (6 hours ago)

20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവ  (7 hours ago)

യുഎഇയില്‍ 27കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം  (7 hours ago)

അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ട  (7 hours ago)

പോലീസ് സ്‌റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍  (7 hours ago)

അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജി  (7 hours ago)

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാ  (7 hours ago)

Malayali Vartha Recommends