Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ അറിയും തോറും കുരുക്കുകൾ മുറുകുന്നു..കൂടുതൽ പേർ സംശയത്തിന്റെ നിഴലിലേക്ക്...ജോളിയുടെ യാത്രകൾ എങ്ങോട്ടായിരുന്നു? സഹയാത്രികർ ആരെല്ലാം? ദുരൂഹതകൾ ഏറുന്നു..

14 OCTOBER 2019 05:16 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ അറിയും തോറും കുരുക്കുകൾ മുറുകുന്നു..കൂടുതൽ പേർ സംശയത്തിന്റെ നിഴലിലേക്ക് വരുന്നു..എന്നിട്ടും ജോളി നിസ്സംഗയാണ് ...തങ്ങളുടെ സര്‍വ്വീസില്‍ തന്നെ ഇത്രയും ബ്രില്യന്‍റ് ആയൊരു കുറ്റവാളിയെ കണ്ടിട്ടില്ലെന്ന് അന്വേഷണ സംഘം ആവര്‍ത്തിക്കുന്നു. ക്രൂരമായി ആറ് പേരെ കൊന്ന് തള്ളിയപ്പോഴും സംശയത്തിന്‍റെ ഒരു കണിക പോലും ജോളി പുറത്തുണ്ടാക്കിയില്ല എന്നതിനേക്കാൾ മരണപ്പെട്ടവരുടെ ബന്ധുക്കൾ പോലും ജോളിയെ ഇപ്പോഴും സംശയിക്കുന്നില്ല എന്നതാണ് ഏറ്റവും ആശ്ചര്യം ...

എന്‍ഐടി അധ്യാപികയെന്ന് പറഞ്ഞാണ് ജോളി ഈ കൊല്ലമത്രയും നാട്ടില്‍ വിലസിയത്. പാരലൽ കോളേജിൽ നിന്നുള്ള ഡിഗ്രി മാത്രം കൈമുതലായുള്ള ജോളി അരും കൊലകള്‍ നടത്തിയപ്പോഴും എന്‍ഐടിയില്‍ ജോലി പോലും ഇല്ലാതിരുന്നിട്ടും അധ്യാപികയെന്ന ലേബലിന്‍റെ മറവില്‍ തികച്ചും മാന്യമായ ജീവിതം നയിക്കുന്നതായി മറ്റുള്ളവരെ ബോധിപ്പിച്ചു...ജോളിയെ എന്‍ഐടിയില്‍ നിരവധി പേര്‍ കണ്ടിട്ടുണ്ട്. . ഒരിക്കല്‍ നാട്ടുകാരനായ ഒരാള്‍ എന്‍ഐടിയല്‍ എത്തിയപ്പോള്‍ അവര്‍ക്ക് സഹായത്തിനായി ജോളി കാമ്പസില്‍ എത്തുകയും ചെയ്തു .ജോളിയെ ഫോണില്‍ ബന്ധപ്പെട്ട് പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ജോളി ക്യാമ്പസില്‍ എത്തിയതെങ്ങനെ എന്ന് പോലീസിനും അത്ഭുതം

2002 മുതല്‍ എന്‍ഐടി അധ്യാപികയാണെന്നാണ് നാട്ടുകാരേയും വീട്ടുകാരേയും ജോളി തെറ്റിധരിപ്പിച്ചിരുന്നു.കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ അധ്യാപിക എന്നായിരുന്നു അവര്‍ അവകാശപ്പെട്ടത്. ദിവസവും രാവിലെ കോളേജിലേക്കെന്ന് പറഞ്ഞ് പോകുന്ന ജോളി വൈകീട്ടോടെ മാത്രമേ വീട്ടില്‍ തിരികെ എത്താറുണ്ടായിരുന്നുള്ളുവത്രേ

എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് മറ്റ് എവിടെയൊക്കെയാണ് ജോളി പോയതെന്ന് പോലീസ് അന്വേഷിക്കുകയാണ്. ചോദ്യം ചെയ്യലില്‍ ചാത്തമംഗലത്തെ ഒരു ബ്യൂട്ടി പാര്‍ലറിലും തയ്യല്‍ കടയിലും എന്‍ഐടി കാന്‍റീലും താന്‍ പോയി ഇരിക്കാറുണ്ടെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാൽ ബ്യൂട്ടി പാർലറിൽ അന്വേഷിച്ചപ്പോൾ ജോലി അവിടെയും എത്തിയിരുന്നത് എന്‍ഐടി അധ്യാപിക എന്ന
മേൽവിലാസത്തിലാണ് എന്നാണു പൊലീസിന് അറിയാൻ കഴിഞ്ഞതത്രെ

എന്‍ഐടി കോളേജ് കാന്‍റീനിലും ജോളി എത്താറുണ്ടായിരുന്നതായി അവിടുത്തെ ജീവനക്കാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട് . ഇതുകൂടാതെ പരിസരത്തുള്ള തയ്യൽക്കടയിലും ക്രൈസ്തവ ദേവാലയത്തിലും പോകാറുണ്ടെന്നാണ് ജോളി പറയുന്നത്

എന്നാൽ കഴിഞ്ഞ 14 വർഷം ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് പോലീസ് കരുതുന്നില്ല.. ജോളിയെ മറ്റാരോ സഹായിച്ചിരുന്നെന്നും മറ്റു താവളങ്ങൾ ഉണ്ടായിരുന്നെന്നും ഉള്ള സംശയങ്ങൾക്കാണ് ഇപ്പോൾ ബലമേറുന്നത് ..ജോലിക്കെന്ന് പറഞ്ഞ് പോകുന്ന ഇവര്‍ തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം പലയിടങ്ങളിലും യാത്ര ചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
എന്‍ഐടിയില്‍ പിഎച്ച്ഡി ചെയ്യുകയാണെന്നും പ്രൊജക്റ്റ് ആവശ്യങ്ങള്‍ക്കായി പോകുന്നെന്നും പറഞ്ഞു നടത്തിയ യാത്രകൾ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ബെംഗളൂരു തുടങ്ങി വിവിധ കേന്ദ്രങ്ങളിലേക്കായിരുന്നു ..ഈ യാത്രയിൽ ജോളിക്കൊപ്പം ഉണ്ടായിരുന്നവർക്കും കൊലപാതകത്തിൽ പങ്കുണ്ടോ എന്നാണു ഇപ്പോൾ പോലീസ് സംശയിക്കിന്നത്.

കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്ന് 200 ശതമാനം ഉറപ്പുണ്ടെന്ന് അന്വേഷണ ചുമതലയുള്ള വടകര റൂറല്‍ എസ്പി കെ ജി സൈമണ്‍ വ്യക്തമാക്കി. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ബലമുള്ളതാണ്. റോയിയുടെ മരണം ഉള്‍പ്പടെ എല്ലാ കേസുകളും ലക്ഷ്യത്തിലെത്തും. ദൃക്സാക്ഷികളില്ലാത്തതും കാലപ്പഴക്കവും ഉയര്‍ത്തുന്ന പ്രതിസന്ധികളെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കിയില്ലെങ്കില്‍ പൂര്‍ണ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും: ഒളിക്യാമറ വച്ച് ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി നടിയുടെ പരാതി  (1 hour ago)

എ.ഐ വിപ്‌ളവത്തിനൊരുങ്ങി ഇന്ത്യ: രണ്ട് വര്‍ഷത്തിനുള്ളില്‍ 20,000 കോടി ഡോളര്‍ നിക്ഷേപമുണ്ടാകും  (1 hour ago)

പ്രണയദിനത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്  (2 hours ago)

യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ രണ്ട് പുതിയ വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചു  (2 hours ago)

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം: പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്‌റ്റോക്ക് ചെയ്തിരുന്നു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കരയിലെത്തിയത് ഭീമന്‍ മത്സ്യം  (2 hours ago)

കണ്ണൂരില്‍ പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി  (2 hours ago)

തീര്‍ത്ഥാടന കാലത്ത് നിലയ്ക്കല്‍ അന്നദാന ക്രമക്കേടില്‍ നടപടി സ്വീകരിച്ച് ദേവസ്വം ബോര്‍ഡ്  (3 hours ago)

ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റണമെന്ന് മോദി  (3 hours ago)

മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ടി കുരുവിള പറയുന്നത്  (3 hours ago)

കുളിക്കുന്നതിനിടെ വാട്ടര്‍ ടാങ്ക് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി  (4 hours ago)

എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം; സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരറിയാന്‍; മീനാക്ഷി അനൂപ്  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തു  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം  (4 hours ago)

Malayali Vartha Recommends