ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലുകൊടുക്കുമെന്ന് ആരെങ്കിലും പറയു.... രാഹുലിന്റെയും സൗമ്യയുടേയും ചേതനയറ്റ ശരീരത്തിലേക്ക് കൊഞ്ചിച്ചിരിച്ച് മുന്നോട്ട് ആഞ്ഞ കുരുന്നിനെയും പിടിച്ച് മുത്തശ്ശി വാവിട്ട് നിലവിളിച്ചപ്പോൾ, കണ്ടുനിന്നവരുടെ നെഞ്ചും പൊള്ളി
കെ.യു.ആര്‍.ടി.സി. ജന്‍റം ബസും കാറും കൂട്ടിയിടിച്ച് പാരിപ്പള്ളി മുക്കടയിൽ മരിച്ച തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദനൻ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയറുമായ ജെ.രാഹുൽ (28), ഭാര്യയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസീയറുമായ സൗമ്യ (24)യുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ചേതനയറ്റ ആ ദേഹങ്ങളിലേക്ക് ഒന്നുമറിയാതെ മുന്നോട്ട് ആഞ്ഞ രണ്ടുവയസുകാരി മകൾ കണ്ടുനിന്നവരുടെ നൊമ്പരമായി. മരണത്തിന്റെ വേദനയറിയാത്ത ആ പൈതലിന്റെ കൊഞ്ചിച്ചിരി കണ്ടമാത്രയിൽ കൂടിനിന്നവരെ സങ്കടക്കടലിലേയ്ക്ക് തള്ളി വിടുന്ന കാഴ്ചയായി.
ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം നടന്നത്. ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽ നിന്ന് മയ്യനാട്ടേക്ക് കാറിൽ പോകുന്നതിനിടെയാണ് ഈ ദാരുണാപകടം. രണ്ടു വയസ്സുള്ള മകൾ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏൽപ്പിച്ച ശേഷമായിരുന്നു ഇരുവരുടെയും യാത്ര.അതിനാല്‍ കുട്ടി അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുകയായിരുന്നു.
‘ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലുകൊടുക്കുമെന്ന് ആരെങ്കിലും പറയു’ എന്ന മുത്തശ്ശിയുടെ ചോദ്യം കേട്ടുനിന്നവരുടെ നെഞ്ചിൽ തറക്കുന്ന ചോദ്യമായി മാറി. അപ്പോഴും അച്ഛനും അമ്മയും ഉറങ്ങുന്ന ആ കാഴ്ച കണ്ട് മരണത്തിന്റെ വേദനയറിയാത്ത ഇഷാനി മോൾ മുന്നോട്ട് ആഞ്ഞ് കൊഞ്ചി ചിരിക്കുന്നുണ്ടായിരുന്നു.
https://www.facebook.com/Malayalivartha