വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..

പ്രതിപക്ഷ നേതാക്കൾ പിണറായി വിജയനടക്കം വയനാട്ടിൽ എത്തിയിരിക്കുകയാണ് . വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും തങ്ങളുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രതിപക്ഷ നേതാക്കൾ അറിയിച്ചു. എങ്കിലും ഈ ദുരന്തവുമായി ബന്ധപ്പെട്ട് ചില പ്രധാന കാര്യങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനൊപ്പം എംവി ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി. ദുരന്തമേഖല സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് ക്യാമ്പും സന്ദർശിച്ചു.
ശേഷം ആശുപത്രിയിൽ എത്തി ചികിത്സയിൽ കഴിയുന്നവരേയും കണ്ടു
വയനാട്ടിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെയുണ്ടായിരുന്നു. എന്നാൽ ഇതിന്റെ ഭാഗമായി കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നോ എന്ന് ചോദിച്ചാൽ 'ഇല്ല' എന്നാണ് ഉത്തരമെന്നും അദ്ദേഹം ദുരന്ത സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.എന്തുകൊണ്ടാണ് അത്തരം മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരുന്നത് എന്ന കാര്യം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. കനത്ത മഴ പെയ്തിട്ടും കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും വലിയ രീതിയിലുള്ള അലംഭാവമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്നും അവർ കുറ്റപ്പെടുത്തി.
"ദുരന്തം നടന്ന ദിവസം 266 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. സാധാരണയായി 244 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്നത് 'അതിശക്തമായ മഴ' ആയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. എന്നാൽ ഈ സാഹചര്യത്തിലും കേവലം 'യെല്ലോ അലർട്ട്' മാത്രമാണ് പുറപ്പെടുവിച്ചത്." കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടായിട്ടും എന്തുകൊണ്ട് 'റെഡ് അലർട്ട്' നൽകിയില്ലെന്ന് പ്രതിപക്ഷം ചോദ്യം ചെയ്യുകയും ഇത് വലിയൊരു വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.എന്നാൽ മുൻ പിണറായി വിജയൻ സർക്കാരിനെയാണ് ഇപ്പോൾ മുഖ്യമന്ത്രി വി ഡി സതീശനടക്കം വിമർശിക്കുന്നത് . ഇപ്പോഴും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ് .
https://www.facebook.com/Malayalivartha
























