അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

ഒരുവശത്ത് ആയുത്തുള്ള ഖമേനിയുടെ സംസ്കാര ചടങ്ങ് നടക്കുമ്പോൾ ഒരു വശത്ത് അമേരിക്കയുടെ സംഹാരതാണ്ഡവം . ഫെബ്രുവരിയില്‍കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭൗതികശരീരം ഇന്ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദില്‍ സംസ്‌കരിക്കും. ഇറാഖിലെ നജാഫ്, കര്‍ബല എന്നീ നഗരങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത വിലാപയാത്രകള്‍ക്ക് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കവെ, തെക്കുകിഴക്കന്‍ ഇറാനിലെ പ്രധാന തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.
വന്‍ വന്‍കരകളുടെ വാണിജ്യ ഇടനാഴിയായി പ്രവര്‍ത്തിക്കുന്ന ചബഹാറിലെ മാരിടൈം ട്രാഫിക് കണ്‍ട്രോള്‍ ടവറും റെവല്യൂഷണറി ഗാര്‍ഡിന്റെ നാവിക താവളവും യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തു. പത്തോളം വന്‍ സ്‌ഫോടനങ്ങളാണ് നഗരത്തില്‍ ഉണ്ടായതെന്നും നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.ബുഷെഹര്‍, ചബഹാര്‍, ബന്ദര്‍ അബ്ബാസ്, സിറിക്, ജാസ്‌ക് എന്നീ തീരദേശ നഗരങ്ങള്‍ക്ക് പുറമെ അബു മൂസ ദ്വീപിനെ ലക്ഷ്യമാക്കിയും യുഎസ് സേന വ്യോമാക്രമണം അഴിച്ചുവിട്ടു. ആക്രമണത്തില്‍ ഇറാന്‍ഷഹര്‍ നഗരത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ചബഹാര്‍ നഗരത്തില്‍ ആക്രമണത്തെത്തുടര്‍ന്ന് വ്യാപകമായ വൈദ്യുതി തടസ്സമുണ്ടായി. ഇവിടെ കപ്പലടുക്കുന്ന രണ്ട് ഡെക്കുകള്‍ക്കും മാരിടൈം ട്രാഫിക് കണ്‍ട്രോള്‍ ടവറിനും മിസൈലാക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.തന്ത്രപ്രധാനമായ തുറമുഖ നഗരമായ ചബഹാറിന് ചുറ്റുമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ, ഇത് ഇന്ത്യയുടെ പ്രധാന വിദേശ അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഒന്നിനെക്കുറിച്ച് ആശങ്ക ഉയർത്തുന്നു.തെക്കുകിഴക്കൻ ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിൽ ഒമാൻ ഉൾക്കടലിനോട് ചേർന്നു സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായ ആഴക്കടൽ തുറമുഖമാണ് ചബഹാർ (Chabahar). പാകിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും
ചരക്കുനീക്കം സാധ്യമാക്കുന്നതിനായി ഇന്ത്യ വികസിപ്പിച്ചെടുത്തതാണ് ഈ തുറമുഖം.പാകിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യയുമായും നേരിട്ടുള്ള വ്യാപാര ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യ ചബഹാർ തുറമുഖത്ത് വൻതോതിൽ നിക്ഷേപം നടത്തുകയും ഷാഹിദ് ബെഹെഷ്തി ടെർമിനൽ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തിന് വെറും 170 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ തുറമുഖം, ഇന്ത്യൻ മഹാസമുദ്രത്തെ മധ്യേഷ്യയുമായി ബന്ധിപ്പിക്കുന്ന ഒരു സുവർണ്ണ കവാടമായാണ് കണക്കാക്കപ്പെടുന്നത്. ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിന്റെ (INSTC) ഭാഗവുമാണിത്
സമുദ്ര ഗതാഗത നിയന്ത്രണ ടവറും രണ്ട് മറൈൻ പിയറുകളും ഉൾപ്പെടെയുള്ള പ്രധാന തുറമുഖ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക അധികാരികളും ഇറാനിയൻ സ്റ്റേറ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.ആക്രമണം ഇന്ത്യയുടെ പ്രാദേശിക കണക്റ്റിവിറ്റി പദ്ധതികളെ വീണ്ടും സമ്മർദ്ദത്തിലാക്കി.പാകിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ഒരു ബദൽ വ്യാപാര പാത വികസിപ്പിക്കുക എന്ന ഇന്ത്യയുടെ തന്ത്രത്തിന്റെ കേന്ദ്രബിന്ദുവാണ് ചബഹാർ തുറമുഖം.
https://www.facebook.com/Malayalivartha


























