റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...

റബർ വില സർവകാല റെക്കാഡിലേക്ക് കുതിച്ചെങ്കിലും കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കഴിഞ്ഞ രണ്ടുമാസമായി വിലയിൽ വർദ്ധനവ് ഉണ്ടെങ്കിലും ഇക്കാലയളവിൽ ഉത്പ്പാദനം കുറഞ്ഞതാണ് തിരിച്ചടിയായി മാറിയത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കടുത്ത വേനലിൽ റബർ ടാപ്പിംഗ് നിർത്തിവച്ചതിന് പിന്നാലെ മേയ് അവസാനം മുതൽ മഴക്കാലമായി. മഴ വില്ലനായതോടെ ടാപ്പിംഗ് മുടങ്ങിയത് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ടാപ്പിംഗ് നടക്കാത്തതിനാൽ തൊഴിലാളികളും ദുരിതത്തിലാണ്. മേയ് പകുതിയിൽ തുടങ്ങിയ മഴ ജൂണിലും മാറ്റമില്ലാതെ തുടരുന്നത് റബർ ഉദ്പ്പാദനത്തിന് തിരിച്ചടിയായി മാറി.
എല്ലാ മഴക്കാലത്തും ഉദ്പ്പാദനം കുറയുമെങ്കിലും വില ഇത്തവണത്തേപ്പോലെ കുതിച്ചിട്ടില്ല. നിലവിൽ കിലോഗ്രാമിന് 260 രൂപയ്ക്കു മുകളിലാണ് വില. അന്താരാഷ്ട്ര മാർക്കറ്റിലും റബറിന് ഉയർന്ന വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha

























