എൻ വാസു പിണറായിയുടെ അടുത്ത ആൾ; ദേവസ്വം ബോർഡിന് പുതിയ പ്രസിഡന്റ്; സിപിഐ പ്രതിനിധിയായി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. കെ എസ് രവിയും ബോര്‍ഡിലെത്തും
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ പുതിയ വിധി വരാനിരിക്കെ ദേവസ്വം ബോർഡിന് പുതിയ പ്രസിഡന്റ്. യുവതീപ്രവേശനത്തിനു അനുകൂല നിലപാട് സ്വീകരിക്കുന്ന പിണറായി വിജയനു വേണ്ടപ്പെട്ട ആളായ എൻ.വാസുവാണ് പുതിയ പ്രസിഡന്റ്. യുവതീപ്രവേശനം വേണമെന്ന് ശക്തമായി വാദിച്ച ആൾ ആണ് മുൻ ദേവസ്വം ബോർഡ് കമ്മീഷണർ കൂടിയായ വാസു. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ യുവതീപ്രവേശനത്തിനു ശേഷം നട അടച്ചിട്ട തന്ത്രിയുടെ നിലപാടിൽ അന്നത്തെ ദേവസ്വം ബോർഡ് കമ്മീഷണർ എന്ന നിലയിൽ വാസു വിശദീകരണം ചോദിച്ചിരുന്നു. യുവതീ പ്രവേശനത്തിൽ സർക്കാരുമായും മുഖ്യ മന്ത്രി പിണറായി വിജയനുമായും നിരന്തരം കലഹിച്ചിരുന്ന പദ്മകുമാർ സുപ്രീംകോടതി വിധി വരുന്ന അതെ ദിവസം ബോർഡ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് വിരമിക്കുകയാണ്.
സിപിഐ പ്രതിനിധിയായി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. കെ എസ് രവിയും ബോര്‍ഡിലെത്തും. എന്‍ എസ് എസ് നിരന്തരം സര്‍ക്കാര്‍ വിരുദ്ധനിലപാടുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഏറെക്കാലമായി മുന്നാക്ക വിഭാഗം കൈയാളിയിരുന്ന പ്രസിഡന്റ് പദവിയില്‍ പുതിയ സമുദായ സമവാക്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. കോടതിവിധി എന്തായാലും അത് നടപ്പാക്കാനുള്ള ബാധ്യത പുതിയ പ്രസിഡന്റിനും സര്‍ക്കാരിനുമാവും. യുവതീ പ്രവേശനം വേണമെന്ന് ശക്തമായി വാദിച്ചിരുന്നയാളാണ് മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കൂടിയായ എന്‍ വാസു. ഇദ്ദേഹം ചാനല്‍ ചര്‍ച്ചകളിലും മറ്റും സര്‍ക്കാരിനും പണറായിക്കും വേണ്ടി ശക്തമായി വാദിച്ചിച്ചിരുന്നു.
https://www.facebook.com/Malayalivartha