സ്കൂളുകൾ കേന്ദ്രീകരിച്ച് കുടുംബശ്രീയുടെ സ്നേഹിത അറ്റ് സ്കൂൾ നടത്തിയ കൗൺസലിങ്ങിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം ; സ്കൂളുകളിൽ ലൈംഗിക ചൂഷണം ?
ലൈംഗിക ചൂഷണം മുതൽ ബ്ളാക്ക് മെയിലിങ് വരെ കൊച്ചിയിലെ സ്കൂൾ കൗൺസലിങ് വഴി പുറത്ത് വന്നത് അമ്ബരപ്പിക്കുന്ന വിവരങ്ങൾ. . സ്കൂളുകൾ കേന്ദ്രീകരിച്ച് കുടുംബശ്രീയുടെ സ്നേഹിത അറ്റ് സ്കൂൾ കൗൺസലിങ്ങിലാണ് ഇത്തരത്തിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തായത്. രസമുള്ളൊരു കാഴ്ച കാണിച്ച് തരാമെന്നു പറഞ്ഞ് മുതിർന്ന ക്ളാസിലെ ആൺകുട്ടികൾ വിളിച്ച് കൊണ്ടുപോകും. എന്നിട്ട് മൊബൈലിൽ ചില പടങ്ങൾ കാണിച്ച് കൊടുക്കും. ആ കാണുന്നത് പോലെയൊക്കെ ഇങ്ങനെ ചെയ്യണമെന്നു പറയുമെന്നും കുട്ടികൾ പറഞ്ഞു. ആദ്യമൊക്കെ പേടിയായിരുന്നു. പിന്നീട് അതു ശീലമായി എന്നും കുട്ടികൾ പറഞ്ഞ് നിർത്തുമ്പോൾ ഞെട്ടിയത് കേരളം മുഴുവനുമാണ് . കൊച്ചി നഗരത്തിലെ ഒരു സ്കൂളിൽ കൗൺസലിങ്ങിനെത്തിയവരോട് ആറാം ക്ളാസുകാരി പറഞ്ഞതാണിത്. പഠനത്തിലും കളികളിലും പിന്നോട്ട് പോകുന്ന കുട്ടികളെ കൗൺസലിങ്ങിനെത്തിച്ചപ്പോഴായിരുന്നു ഈ സംഭവം വീട്ടുകാർപോലും അറിഞ്ഞത്. സ്കൂളിലെ മുതിർന്ന കുട്ടികൾ നടത്തുന്ന ലൈംഗികചൂഷണങ്ങളുടെ കഥകളാണ് ഇതിലേറെയും എന്നതും ഞെട്ടിക്കുന്നു.
40 സ്‌കൂളുകളിൽ കൗൺസലിങ് നടന്നു . 2017-ലായിരുന്നു കുടുംബശ്രീ സ്കൂളുകളിൽ കൗൺസലിങ് തുടങ്ങിയത്. ഇതിനകം 40 സ്കൂളുകളിൽ കൗൺസലിങ് നടത്തി കഴിഞ്ഞിരിക്കുന്നു. നഗരത്തിലെ പ്രമുഖ സ്കൂളിലെ പത്താം ക്ളാസുകാരനായ വിദ്യാർഥി സ്ഥിരമായി ചെറിയ ക്ലാസിലെ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്ന കാര്യം ഇത് വഴി പുറത്ത് വന്നു. കേസിൽ കുട്ടിയെ കൗൺസലിങ്ങിന് എത്തിച്ചപ്പോഴായിരുന്നു മൊബൈൽ ഫോൺ ദുരുപയോഗമാണ് സ്കൂളുകളിൽ നടക്കുന്നതെന്ന കാര്യം തിരിച്ചറിയാൻ കഴിഞ്ഞത്. വീടിനു സമീപത്തെ ചേട്ടൻ കാണിച്ചുകൊടുത്ത വീഡിയോകളാണ് പത്താം ക്ളാസുകാരൻ ചെറിയ കുട്ടികളെ കാണിച്ച് അനുകരിക്കാൻ പറഞ്ഞിരുന്നത് എന്ന കാര്യവും ഞെട്ടിക്കുന്നു. കൗൺസലിങ്ങിനു ചെന്ന മിക്ക സ്കൂളുകളിലും മുതിർന്ന കുട്ടികളുടെ കൈവശം മൊബൈൽ ഫോണുകളുണ്ടായിരുന്നതായും കൗൺസലർമാർ പറയുകയുണ്ടായി.
ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളുകളിലാണ് ചൂഷണം കൂടുതലായി നടക്കുന്നത് എന്ന വിവരവും ഞെട്ടിക്കുന്നു. ചൂഷണം കഴിഞ്ഞ ശേഷം പണം ആവശ്യപ്പെട്ടുള്ള ബ്ളാക്ക്മെയിലിങ് നടക്കുന്നതായും കുട്ടികൾ വെളിപ്പെടുത്തുകയുണ്ടായി. കൗൺസലിങ്ങിൽ പോലും മുതിർന്ന കുട്ടികളുടെ പേരുപറയാൻ കുട്ടികൾ പേടിക്കുന്നുണ്ടായിരുന്നുവെന്നും ഈ കാര്യം ഗൗരവത്തോടെ കാണണമെന്നും കൗൺസലർമാർ ഓർമ്മിപ്പിക്കുന്നു . കൂട്ടുകാരികളുടെ നഗ്നദൃശ്യം പകർത്തണമെന്നാവശ്യപ്പെട്ട് ബന്ധുവായ യുവാവ് നൽകിയ മൊബൈലുമായി ക്ളാസിലെത്തിയ പെൺകുട്ടിയെ അധ്യാപകർ ഇടപെട്ടാണ് കൗൺസലിങ്ങിനെത്തിച്ചത്. ഇങ്ങനത്തെവിവരങ്ങൾ ഏവരെയും ആശങ്കയിൽ ആഴ്ത്തുന്നു.
ചൂഷണങ്ങളുമായി ബന്ധപ്പെട്ട് മാസം അഞ്ച് കേസുകൾ വരെ കൗൺസലർമാർ ശിശുക്ഷേമ സമിതിക്കു കൈമാറുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയം . പോക്സോ ചുമത്തേണ്ട കേസുകളാണ് ഇതിലേറെയും. തുടന്നുള്ള നടപടികൾ നിയമപരമായ തലത്തിൽ നടക്കാനാണ് തീരുമാനം. നല്ല മിടുക്കരായ കൗൺസലർമാരെ വെച്ച് അധ്യാപകർക്കും വിദ്യാർഥികൾക്കും ബോധവത്കരണം നൽകണം. മടിയില്ലാതെ ഇത്തരം വിഷയം കുട്ടികളോടു പറഞ്ഞുകൊടുക്കാനുള്ള സാഹചര്യം വീടുകളിൽ ഉണ്ടാവണം. ഇതൊക്കെയാണ് ഈ കാര്യത്തിൽ ഉണ്ടാകേണ്ടുന്ന നടപടികൾ. കുട്ടികളുമായി മാതാപിതാക്കൾ സംസാരിക്കുക. ഏതേങ്കിൽം തരത്തിലുള്ള ബുദ്ധിമുട്ടുകൾ കുട്ടികൾ നേരിടുന്നുവോ എന്ന കാര്യം ചോദിച്ച് അറിയുക. അങ്ങനെ എന്തെങ്കിലും കുട്ടികൾ സൂചിപ്പിച്ചാൽ വേണ്ടുന്ന നടപടികൾ കൈ കൊള്ളാൻ ശ്രമിക്കുക.
https://www.facebook.com/Malayalivartha